tag:blogger.com,1999:blog-60543251200249831272024-03-05T18:31:32.791+05:00rajeevcoupRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger462125tag:blogger.com,1999:blog-6054325120024983127.post-70175349714139995102021-05-31T15:05:00.001+05:002021-05-31T15:05:24.125+05:00 ചാവറയച്ചനും വിശുദ്ധ എ കെയും 80:20 അനുപാതവും<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj94kZD2pb0J9JKiF5AH9Z-UzLY9PsfznAaczWGEMmgY09dumSlSXgPObOwnD2DKG6UByCd6AUg-cNyukbaV36zb3jLsyzDVqbCnDbDatY2pbuaXd4_f2S2xK4fNFrkB8aXyQeHmTUPmOld/s724/80.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="483" data-original-width="724" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj94kZD2pb0J9JKiF5AH9Z-UzLY9PsfznAaczWGEMmgY09dumSlSXgPObOwnD2DKG6UByCd6AUg-cNyukbaV36zb3jLsyzDVqbCnDbDatY2pbuaXd4_f2S2xK4fNFrkB8aXyQeHmTUPmOld/s320/80.jpg" width="320" /></a></div><br /><p><br /></p><p>പില്ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ണാഡിനോസ് ബച്ചനെല്ലിയുടെ പിന്തുണയോടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന ആശയം നടപ്പാക്കാനൊരുങ്ങിയത് രണ്ട് നൂറ്റാണ്ട് മുമ്പാണ്. ആളെണ്ണം കൊണ്ടോ സമ്പത്ത് കൊണ്ടോ ക്രൈസ്തവ സഭ(കള്‍) ഇന്ന് കാണുന്നതിന്റെ ആയിരത്തിലൊരംശം പോലുമില്ലാതിരുന്ന കാലത്ത്. ജാതി വ്യവസ്ഥ, അതിന്റെ എല്ലാ ക്രൂരതകളോടും നിലനിന്ന കാലത്ത്, ജാതി ഭേദമില്ലാതെ ഏവര്‍ക്കും പഠനാവസരമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി സഭയെ വളര്‍ത്താനും പ്രേഷിത പ്രവര്‍ത്തനം മാത്രം മതിയാകില്ലെന്ന ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഭാഗമായി വേണം പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ കാണാന്‍. ന്യൂനപക്ഷമെന്ന നിലക്ക്, സ്വന്തം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ കണക്കിനെക്കുറിച്ചല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ചെറിയ അവസരങ്ങളെങ്കിലും തുറന്നു കൊടുക്കേണ്ടതിനെക്കുറിച്ചാകണം പ്രാഥമികമായി ചാവറയച്ചന് ആലോചിച്ചിട്ടുണ്ടാകുക. ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള അവകാശം നേടിയെടുക്കുന്നതിന് സഭയും കുഞ്ഞാടുകളും നടത്തുന്ന 'വലിയ പ്രവര്‍ത്തനം' കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്. </p><p>ആ 'വലിയ പ്രവര്‍ത്തനം' ഒരുപക്ഷേ, ഏറ്റവും നന്നായി അറിയാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായിരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ വിമോചന സമരത്തില്‍ സഭക്കുള്ള പങ്ക് ചെറുതായിരുന്നില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശം കോടതിമുഖാന്തിരം സഭ ഉറപ്പിച്ചെടുത്തപ്പോള്‍, അത് നിലനില്‍ക്കേണ്ടതായിരിക്കെ തന്നെ, സാമൂഹിക പരിഷ്കരണത്തിനുള്ള ശ്രമങ്ങളുടെ വേഗം കുറക്കുക എന്ന പാര്‍ശ്വഫലം കൂടിയുണ്ടായിട്ടുണ്ട്. പിന്നീട് ആ 'വലിയ പ്രവര്‍ത്തന'ത്തിന്റെ തിക്താനുഭവമുണ്ടായത് 2001ല്‍ മുഖ്യമന്ത്രിപദമേറ്റ എ കെ ആന്റണിക്കാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നയപരമായ തീരുമാനമെടുത്തപ്പോള്‍ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമവാക്യം ആവര്‍ത്തിച്ചിരുന്നു എ കെ ആന്റണി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മാനേജ്മെന്റുകള്‍ അമ്പത് ശതമാനം സീറ്റ് മെറിറ്റില്‍ മുന്നിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നും സര്‍ക്കാര്‍ ഫീസില്‍ അവര്‍ക്ക് പഠനാവസരം നല്‍കുമെന്നുമായിരുന്നു സങ്കല്‍പ്പം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മുതലിറക്കാനുദ്ദേശിക്കുന്നവരൊക്കെ ഇത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി ആവര്‍ത്തിച്ചത്. നയം അംഗീകരിച്ച് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിന് പിറകെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഭ മാനേജ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. അതിന്മേല് മാനേജ്മെന്റുകള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിയുടെ തുടര്‍ച്ചയിലാണ് നമ്മളിപ്പോഴും കാണുന്ന അനിശ്ചിതാവസ്ഥ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങളെ ലാഭമെടുപ്പിനുള്ള ഉപാധിയായി വിനിയോഗിക്കാന്‍ ക്രൈസ്തവസഭകള്‍ മടിച്ചിട്ടില്ലെന്ന് ചുരുക്കം. വി എസ് അച്യുതാനന്ദന് സര്‍ക്കാറില്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണി മുഴക്കിയതും ക്രൈസ്തവ സഭയുടെ നേതാക്കളാണ്. സമുദായവും സമൂഹവും എങ്ങനെ മുന്നോട്ടുപോകണമെന്നതില്‍ ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചനോ പിന്‍ഗാമികള്‍ക്കോ ഉണ്ടായിരുന്ന ദര്‍ശനം സ്ഥാപനങ്ങളായി മാറിയ സഭകള്‍ക്ക് കൈമോശം വന്നതിന്റെ തെളിവുകളായി ഇതിനെയൊക്കെ കാണണം. കച്ചവട താത്പര്യങ്ങളുടെ സംരക്ഷണത്തിന് വര്‍ഗീയതയെ ഫലപ്രദമായി ഉപയോഗിച്ചതിന്റെയും. </p><p>വിമോചനസമര കാലത്ത് സവര്‍ണ വര്‍ഗീയതയുമായി കൈകോര്‍ത്ത സഭാ നേതൃത്വം സംഘ്പരിവാരം ശക്തിയാര്‍ജിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അജന്‍ഡകളെ ഏറ്റെടുക്കാന്‍ മടികാണിച്ചിട്ടുമില്ല. ലവ് ജിഹാദ് എന്ന വ്യാജം സംഘ്പരിവാരവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിച്ച് തുടങ്ങിയപ്പോള്‍ കേരളത്തില്‍ അതേറ്റെടുക്കാന്‍ മുന്നില്‍ സഭാ നേതൃത്വമുണ്ടായിരുന്നു. സംഗതി വ്യാജമെന്ന് പോലീസും കോടതിയുമൊക്കെ പറഞ്ഞതിന് ശേഷവും തുടരുന്ന ആ പ്രചാരണത്തെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ സഭക്കുള്ള പങ്ക് ചെറുതല്ല. സംഘ്പരിവാറിന്റെ അജന്‍ഡയോടുള്ള അനുരാഗത്തിന്റെ തുടര്‍ച്ചയായി വേണം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മുസ്ലിംകള്ക്ക് അനുവദിച്ച ആനുകൂല്യങ്ങളില്‍ ജനസംഖ്യാനുപാതമായ പങ്ക് ചോദിച്ചുള്ള കോടതി വ്യവഹാരവും കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളും. </p><p>തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍, മുസ്ലിം, ക്രിസ്തുമത വിശ്വാസികള്‍ ചേര്‍ന്ന ന്യൂനപക്ഷം കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം വരും. ഇവരിലൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടാതെ, ബി ജെ പിക്ക് ഇവിടെ അധികാരം പിടിക്കുക അസാധ്യമാണ്. 55 ശതമാനം വരുന്ന ഹൈന്ദവര്‍ മുഴുവനായി ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഒരുകാലത്തുമുണ്ടാകില്ലല്ലോ. മുസ്ലിം വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് ബി ജെ പിയെയും സംഘ്പരിവാരത്തെയും സംബന്ധിച്ച് അസാധ്യവുമാണ്. സംഘ അജന്‍ഡയുമായി ചേര്‍ന്നുപോകാന്‍ വിമുഖത പ്രകടിപ്പിക്കാത്ത സഭാ നേതൃത്വത്തെയും അതുവഴി ആ വിശ്വാസി സമൂഹത്തെയും സ്വാധീനിക്കലേ കരണീയമായുള്ളൂ. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഈ കോടതി വ്യവഹാരവും വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യവും. </p><p>ന്യൂനപക്ഷ അവകാശമെന്നത്, ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെയുള്ളതാണ്, മുസ്ലിംകള്ക്ക് മാത്രമുള്ളതല്ലെന്നതാണ് വ്യവഹാരത്തിന്റെ കാതല്‍. ന്യൂനപക്ഷ അവകാശമെന്ന നിലയ്ക്കല്ല, സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ ചെറിയൊരു പങ്ക് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കാന്‍ ഭരണകൂടങ്ങള്‍ കാണിച്ച ജനാധിപത്യ മര്യാദയും അതംഗീകരിച്ച മുസ്ലിം സമുദായത്തിന്റെ സഹിഷ്ണുതയും വിലമതിക്കാനുള്ള മനസ്സ് സഭാ നേതൃത്വം കാണിക്കാതിരിക്കുമ്പോള്‍ വര്‍ഗീയതയുടെ വിത്തിറക്കാനുള്ള സംഘ അജന്‍ഡയോട് കൂടുതല്‍ ചേര്ന്നുനില്ക്കാന് അവര്‍ സന്നദ്ധമാകുകയാണെന്ന് കരുതണം. ആനുകൂല്യങ്ങള്‍ ഒരു സമുദായത്തിന് മാത്രം നല്‍കുകയാണ് ഇടത് - ഐക്യ മുന്നണി സര്‍ക്കാറുകള്‍ ചെയ്തതെന്ന വ്യാജം വിളമ്പി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന് അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് കോടതി വ്യവഹാരത്തിന് മുന്നിട്ടിറങ്ങിയവരും അതിനെ സാധൂകരിക്കുന്ന സഭാ നേതാക്കളും. ഒരു വിഷയത്തിന്റെ രണ്ടറ്റത്ത് രണ്ട് സമുദായങ്ങള്‍ നില്ക്കുമ്പോള് രണ്ട് കൂട്ടര്‍ക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുക എന്നത് ഇടത് - ഐക്യ മുന്നണികളെ സംബന്ധിച്ച് പ്രയാസമാണ്. അത് മനസ്സിലാക്കി പയറ്റാനാണ് ബി ജെ പിയുടെ ശ്രമവും. </p><p>സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് നടപ്പാക്കിയതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെ ബാധകമായിരുന്ന സംഗതിയായിരുന്നില്ലെന്നുമുള്ള വസ്തുത ഉറപ്പിച്ച് പറയേണ്ട ബാധ്യതയുണ്ട് ഇടത് മുന്നണിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനും. വിഭവങ്ങളുടെ തുല്യ വിതരണം ഉണ്ടാകാതിരുന്നത് മൂലം ഒരു വിഭാഗത്തിനുണ്ടായ പിന്നാക്കാവസ്ഥ മനസ്സിലാക്കി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അതിലൊരു പങ്കിന് അവകാശമുന്നയിക്കാനുള്ള അര്‍ഹത മറ്റൊരു വിഭാഗത്തിനില്ലെന്നും നീതിപീഠത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യു പി എ സര്‍ക്കാറാണ്. അത് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവസ്ഥ പഠിക്കാന്‍ മാത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളാണ് കേരളത്തിലെ മുസ്ലിംകള് അനുഭവിക്കുന്നത് എന്നും തുറന്ന് പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനുമുണ്ട്. വര്‍ഗീയത മറയാക്കിയുള്ള കച്ചവടവും പുതിയ കച്ചവടം ലാക്കാക്കിയുള്ള വര്‍ഗീയതയും സംരക്ഷിക്കപ്പെടേണ്ട ആചാരമല്ലെന്ന് തുറന്ന് പറയാനുള്ള സത്യസന്ധത ഇരു മുന്നണികള്‍ക്കും. </p><p>സഭാ തര്‍ക്കത്തിലിടപെട്ടും സഭക്ക് കീഴിലെ ഭൂമിക്കച്ചവട തര്‍ക്കത്തിലിടപെടാന്‍ ശ്രമിച്ചും സംബന്ധത്തിന് ശ്രമം നടത്തിയിരുന്നു സംഘ്പരിവാരം. അതിന് പുറമെയാണ് ലവ് ജിഹാദ്, മുസ്ലിം പ്രീണനം തുടങ്ങിയ വ്യാജങ്ങള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചത്. അക്കാലത്ത് മൗനം ഭജിച്ച് വോട്ട്നഷ്ടമൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടത് - ഐക്യ മുന്നണികള്‍. കച്ചവടം പൊട്ടി, ഏക അക്കൗണ്ട് പൂട്ടിപ്പോയവര്‍ തീവ്ര വര്‍ഗീയ കൃഷിക്കൊരുങ്ങുമെന്നതില്‍ തര്‍ക്കം വേണ്ട. അത് മനസ്സിലാക്കുക എന്നത് ഇടത് - ഐക്യ മുന്നണികളുടെ പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് മുദ്രാവാക്യം മുഴക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിപ്പോള്‍ വിശുദ്ധനാണെന്ന ഓര്‍മയുണ്ടാകുക എന്നത് സഭാ നേതാക്കളുടെ മാത്രമല്ല അല്മായരുടെയും ഉത്തരവാദിത്വമാണ്.</p><p><br /></p>Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-12331115370918215132021-05-10T14:07:00.002+05:002021-05-10T14:07:43.628+05:00 ഇതാണ് മാതൃക, ഇതാണ് ധൈര്യം - സച്ചിദാനന്ദന്മാരറിയാന്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRlsKgExRtfkIZIqcA8UxlOGbHNwXUmgblBlaKy06SVpkccDRTtJfC7yzZjQr4OubKpsW9XztQ0rrKxdNm4c1pN8n3jLsWo7kAGgHD_Z1wM15to1WYywALapGvee3cFKuRbnuWZt-5emsD/s311/modi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="162" data-original-width="311" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRlsKgExRtfkIZIqcA8UxlOGbHNwXUmgblBlaKy06SVpkccDRTtJfC7yzZjQr4OubKpsW9XztQ0rrKxdNm4c1pN8n3jLsWo7kAGgHD_Z1wM15to1WYywALapGvee3cFKuRbnuWZt-5emsD/s0/modi.jpg" /></a></div><br /><p><br /></p><p>നെഗറ്റീവായിരിക്കാനാണ് ഈ കാലത്ത് എല്ലാവരും ആഗ്രഹിക്കുക. ചുരുങ്ങിയപക്ഷം പോസിറ്റീവാകരുതെന്ന്. അത് കൊവിഡ് 19ന്റെ കാര്യത്തില്‍. രാജ്യത്തിന്റെയും അധികാരികളുടെയും കാര്യത്തില്‍ പക്ഷേ, പോസിറ്റീവായേ പറ്റൂ. അതാണ് ഇന്ത്യന്‍ യൂനിയന്റെ കുറേക്കാലമായുള്ള സ്ഥിതി. മഹാമാരിയുടെ കാലം കൂടിയാകുമ്പോള്‍ ആ പോസിറ്റിവിറ്റി അല്‍പ്പം കൂടുതലുണ്ടാകണം. നെഗറ്റീവായത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് അല്ലെങ്കില്‍ ചിന്തിക്കരുത്, എഴുതരുത്, പ്രചരിപ്പിക്കരുത്. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ ശിക്ഷയുണ്ട്. ഭ്രഷ്ട് മുതല്‍ ഗളച്ഛേദം വരെ. അതറിയായ്കയാലാണ്, കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടെന്നും മോദി സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും തരംഗം രൂക്ഷമായതിന് ശേഷവും ജീവവായു എത്തിക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ നെഗറ്റീവടിച്ച് വിടുന്നത്. കൊവിഡിനോട് പോസിറ്റീവാകാതെ, ഭരണകൂടത്തോട് പോസിറ്റീവാകുക എന്ന മഹാമാരിക്കാലത്തെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നവരോട് ഇനി വിട്ടുവീഴ്ചയില്ല.</p><p>ഒന്നാം തരംഗ കാലമെടുക്കുക. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചതിലൂടെ വൈറസിന്റെ വലിയ വ്യാപനമുണ്ടാകാതെ കാക്കാനായി. മുന്നറിയിപ്പെങ്ങാനും നല്കിയിരുന്നെങ്കില്, ജനം രാജ്യത്തങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞ്, ആകെ വഷളാക്കിയേനേ. മുന്നറിയിപ്പില്ലാത്തതുകൊണ്ട്, കൂലിവേലക്കാരായ ഏതാനും ലക്ഷങ്ങള്‍ നടന്നുമോടിയും നാടുപിടിച്ചു. യാത്രാക്കൂലിയിനത്തില്‍ തന്നെ അവര്‍ക്കെത്ര ലാഭമുണ്ടായിക്കാണും. പോയപോക്കില്‍ വഴിവക്കില്‍ വീണുടഞ്ഞുപോയവരുണ്ടെങ്കില്‍ അതും നല്ലത്. ഈ രണ്ടാം തരംഗകാലത്ത് വൈറസ് വാഹകരാകാന്‍ അത്രയും പേരില്ലാതായല്ലോ. </p><p>മഹാമന്ത്രങ്ങളൊക്കെ ഇരുചെവിയറിയാതെ ചൊല്ലുന്നതാണ് ആര്‍ഷഭാരത സംസ്കാരത്തിലെ രീതി. പണ്ട് മാമുനിമാരൊക്കെ അങ്ങനെയായിരുന്നു. മഹത്തായ തീരുമാനങ്ങളൊക്കെ ഏതാണ്ട് മഹാമന്ത്രങ്ങളെപ്പോലെയാണ്. അതുകൊണ്ട് ഇരുചെവിയറിയാതെ തീരുമാനം പ്രഖ്യാപിക്കുന്നത് സംസ്കാര പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായും കാണാം. പിന്നെ ആ കാലം, ചെലവെല്ലാം സംസ്ഥാനങ്ങളുടെ വഹയായിരുന്നു. അരിയും പയറും യഥേഷ്ടം നല്കിയതൊഴിച്ചാല് അരക്കാശ് കേന്ദ്ര ഖജാനയില്‍ നിന്ന് നല്‍കിയില്ല. തരംഗങ്ങളെത്ര ആവര്‍ത്തിക്കുമെന്നറിയാതെ ആദ്യത്തില്‍ തന്നെ സകലതും തീര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന ദീര്‍ഘദൃഷ്ടി. ഈ ഭരണചാതുര്യത്തെ പോസിറ്റീവായി കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്. കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റം. </p><p>രാജ്യമടച്ചിട്ട് സൂക്ഷ്മാണുവിനെ തോല്‍പ്പിച്ചുവെന്നത് രണ്ടാമതൊന്നാലോചിച്ചപ്പോള്‍ കുറച്ചിലായി. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യമടച്ചിട്ട ഭരണാധികാരി എന്ന ദുഷ്പേര് വന്നാലോ. വികസിത രാഷ്ട്രങ്ങളെയൊക്കെ പിടിച്ചുലച്ച രണ്ടാം തരംഗത്തെ ധീരമായി നേരിട്ട്, അടച്ചിട്ടതിന്റെ പേരുദോഷം നീക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജനിതക മാറ്റത്തിലൂടെ കൂടുതല്‍ കരുത്തുമായി വൈറസ് വരട്ടെ എന്ന് നിശ്ചയിച്ചത്. അങ്ങനെ വന്നുവെന്ന വിവരം ഗവേഷകര്‍ യഥാകാലം അറിയിച്ചിട്ടും നടപടിയൊന്നുമെടുക്കാതെ കാത്തിരുന്നതിലും കാര്യമുണ്ട്. കരുത്താര്‍ജിച്ച വൈറസ്, വേണ്ടും വിധം പടര്‍ന്നാലേ ലോകത്തിന് മാതൃകയാകും വിധത്തില്‍ യുദ്ധം ചെയ്യാനാകൂ. വൈറസിനെ അവന്റെ മടയില്‍ പോയി കൊല്ലുന്നതിലെന്ത് കാര്യം. പതിനൊന്ന് അക്ഷൗഹിണിപ്പടയെ ഏഴ് അക്ഷൗഹിണിപ്പടകൊണ്ട് തോല്‍പ്പിച്ചതാണ് കുരുക്ഷേത്രത്തിലെ മഹാഭാരത ചരിതം. അങ്ങനെ വരുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുക, അമ്പത്തിയാറിഞ്ച് വലിപ്പമുള്ള നെഞ്ചിലെ കരുത്ത് ലോകമറിയുക. </p><p>ജനിതകമാറ്റത്തിലൂടെ വര്‍ധിത വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി നോവല്‍ കൊറോണ മാറിയിരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്നും മാര്‍ച്ച് മധ്യത്തോടെ ഗവേഷകരറിയിച്ചു. ഉത്ഭവം മഹാരാഷ്ട്രയിലായത് നന്നായി. കാല് നൂറ്റാണ്ട് കൂടെ നിന്നശേഷം കാലില്‍ ചവിട്ടിയവന്റെ ഭരണപ്രദേശം. കുത്തിവെക്കാനുള്ള പ്രതിരോധത്തിന്റെ ഒഴുക്ക് കുറച്ച് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാന്‍ കല്പ്പനയായി. ഭൃത്യസംഘം അതനുസരിച്ചു. പടര്‍ച്ചക്ക് ഏപ്രില്‍ മധ്യം വരെ കാത്തു. പടക്കിറങ്ങാന്‍ കരുത്തായോ വൈറസിന്റെ അക്ഷൗഹിണിക്കെന്ന് ഗണിച്ചു. ആയെന്ന് ബോധ്യമായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറിയയച്ചു. പഴയ രാമായണം സീരിയല്‍ ലൈനില്‍ - 'ആക്രമണ്'. അത്രയേ വേണ്ടൂ തത്കാലം. ശത്രുവിന്റെ പൂര്‍ണ നിഗ്രഹം ചിലപ്പോള്‍ ഈ തരംഗ കാലത്തുണ്ടാകില്ല. ആ കാലമാകുമ്പോഴേ, യഥാര്‍ഥ വീരന്റെ രംഗപ്രവേശം വേണ്ടൂ. ശത്രു അതിന്റെ പൂര്‍ണ കരുത്തിലേക്ക് എത്തുമ്പോഴേ യഥാര്‍ഥ നായകന് എത്തേണ്ടതുള്ളൂ. </p><p>ആദ്യ തരംഗം തടയാനെടുത്ത അടച്ചിടല്‍ അടവിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് പോരിന് തയ്യാറായവരാണ് ജനം. അവരുടെ സഹനശക്തിയില്‍ ലോകരാഷ്ട്രങ്ങളൊന്നാകെ അത്ഭുതം കൂറി. ആ സഹനശക്തിയിലൊരു കുറവുമുണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനത അതിജീവിക്കുന്നത് കണ്ട് ലോകരാഷ്ട്രങ്ങള്‍ അത്ഭുതസ്തബ്ധരാകണം. </p><p>വേണ്ടത്ര ഓക്സിജന്‍ കിട്ടാതെയും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, എങ്ങനെയെങ്കിലും ഓക്സിജന്‍ സപ്ലൈയുള്ള ആശുപത്രിയിലൊരു കിടക്ക തരപ്പെടുത്തുമെന്ന ദൃഢനിശ്ചയവുമായി, കുനിയാത്ത നട്ടെല്ലുമായി പായുന്ന ജനങ്ങള്‍, തനിക്കു ലഭിച്ച ഓക്സിജന്‍ സപ്ലൈ, പാര്‍ശ്വത്തില്‍ കിടക്കുന്നവന് വേണ്ടി പങ്കിടാന്‍ വിശാല മനസ്സ് കാട്ടുന്ന പൗരന്മാര്, അവരുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത മനോവീര്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ട് ഉള്ള മരുന്ന് പൂഴ്ത്തിവെച്ച് വില വര്‍ധിപ്പിക്കുന്ന വണിക്കുകള്‍, വൈറസിനോടുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരെ സംസ്കരിക്കാന്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ - കരുത്തിന്റെ യഥാര്‍ഥ ചിഹ്നങ്ങളിതൊക്കെയാണ്. അതെല്ലാം ആസൂത്രണമില്ലായ്മയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണെന്ന നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നത് കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റമല്ലെന്ന് ആരും പറയില്ല തന്നെ. </p><p>രാജ്യതലസ്ഥാനത്ത് ജീവവായു കിട്ടാനില്ലെന്നായിരുന്നു ആക്ഷേപം. കിട്ടാത്തതല്ല, കൊടുക്കാത്തതാണെന്നും അതൊരു ഭരണ തന്ത്രമാണെന്നും അറിയാനുള്ള പഠിപ്പെങ്കിലും വേണ്ടേ പുതിയ ചേകവന്മാര്ക്ക്! അധികാരിയുടെ മൂക്കിന് ചുവട്ടില്‍ ആവശ്യത്തിനുള്ളതെല്ലാം വേണ്ടുംവണ്ണം വിളമ്പിയാല്‍ ദൂരദേശങ്ങളിലുള്ളവരൊക്കെ സ്വജനപക്ഷപാതമെന്നാണ് കരുതുക. അതിലും വലിയൊരു മാനഹാനി മറ്റെന്ത്? പ്രാണവായുവിന് കഷ്ടപ്പെടേണ്ടിവരുന്ന ഒരു ജനതക്കുണ്ടാകുന്ന സഹനശക്തിയും മനോവീര്യവും ഏത് വലിയ ആക്രമണത്തെയും ചെറുക്കാന്‍ പാകത്തിലുള്ളതാകില്ലേ? അവര്‍ക്കു മുന്നില്‍ ഈ സൂക്ഷ്മാണു തോറ്റു തുന്നംപാടില്ലേ? ഏത് യുദ്ധത്തിലും ജീവഹാനിയുണ്ടാകും. അതിവിടെയും സംഭവിക്കുമ്പോള്‍ രാജ്യാന്തസ്സിനെ ഹനിക്കും വിധത്തില്‍ വിമര്‍ശനശരമെയ്യാന്‍ ആരും തുനിയരുത്. </p><p>നോട്ട് പിന്‍വലിക്കലുള്‍പ്പെടെ, പല ദുര്ഘടങ്ങള് സൃഷ്ടിച്ച്, കൊവിഡിനെ നേരിടാന്‍ അത്യപൂര്‍വമായ (ആരും സഞ്ചരിക്കാത്ത വഴികളെന്ന് വേണമെങ്കില്‍ ചലച്ചിത്ര ഭാഷ്യമാകാം) വഴികള്‍ സ്വീകരിച്ച് ആര്‍ജിച്ചെടുത്ത കരുത്തിനെ ദൗര്‍ബല്യമായി കാണുന്ന, ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ അപകടമാം വിധം വൈറസിനെ വളര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്ന ചില വിദേശ ഗവേഷകരുണ്ട്. അവരെ അവരുടെ വഴിക്ക് വിടാം. രാജ്യത്തുത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്ന്, അടുത്ത നേരത്തെ അന്നത്തിന് എന്തുവഴിയെന്ന് ആലോചിച്ചിരിക്കുന്ന വോട്ടര്‍മാര്‍ക്ക് നല്‍കും മുമ്പ് വിദേശത്തേക്ക് കയറ്റിയയച്ച് ആഗോള സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച അധികാരിയെ ആ ബഹുമാനത്തോടെ കാണാന്‍ ഇത്തരം ഗവേഷകര്‍ പണ്ടും പഠിച്ചിട്ടില്ല. വൈറസിനെപ്പേടിച്ച് കച്ചവടം മുടക്കാനാകില്ലെന്ന് പറഞ്ഞ ധീരനെ അമേരിക്കന്‍ ഐക്യനാടുകളിലെ ദേശവാസി മാത്രമാക്കാന്‍ മുന്നിലുണ്ടായിരുന്നു ഇതേ ഗവേഷകരും. </p><p>പിന്നെ വസ്തുതാകഥനം. അത് തത്കാലത്തേക്ക് മാറ്റിവെക്കാം. രാജ്യമൊരു യുദ്ധത്തിലിരിക്കുമ്പോള്‍ വസ്തുത എന്നത് അധികാരി പറയുന്നത് മാത്രമാണ്. ഭാരതവര്‍ഷം രൂപപ്പെടും മുമ്പേയുള്ള പതിവതാണ്. അതിനുമപ്പുറത്ത് വസ്തുത പറയണമെന്ന് നിര്ബന്ധമുള്ളവര് ആപത്തുകാലത്ത് നെഗറ്റിവിറ്റിയുടെ തൈ പത്ത് വെക്കുന്നവരാണ്. അവരെ ശിക്ഷിക്കേണ്ടിവരും. ഏത് ചിതാനന്ദനായാലും. ശിക്ഷിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരും. ഫേസ്ബുക്ക് അടക്കമുള്ള എല്ലാ കച്ചവടക്കാരെയും. ഇല്ലെങ്കില്‍ പൂട്ടിവെക്കാന്‍ മടിയില്ലെന്ന് നേരത്തേ കാട്ടിക്കൊടുത്തതാണ്. ഇതും ധൈര്യമല്ലാതെ മറ്റെന്താണ്? ആ ധൈര്യം അംഗീകരിക്കുക, അതിനെ വാഴ്ത്തുക എന്നതാണ് ഉത്തരവാദിത്വം. അതല്ലെന്ന് കരുതുന്നവരോട് ഒരിക്കല്‍ കൂടി - നെഗറ്റിവിറ്റി അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.</p><p><br /></p>Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com2tag:blogger.com,1999:blog-6054325120024983127.post-73112918873510738022020-02-25T16:11:00.003+05:002020-02-25T16:11:35.183+05:00മതിലു പണിയുടെ മേസ്തിരിമാര്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs2gS64xf5jfTCT8gXz_2Kgot4XHbuuUMdBpiZcQ_rqd1qBAgwQidGcxAacAGWdABZppwPreeD1RKpUWYEmXj3arzUUc8B3e51DpN2z7Hh2Yc91_B7h0LoKmV3tE4GSK-hjTohfU5Hq83J/s1600/TRUMP.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="899" data-original-width="1600" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs2gS64xf5jfTCT8gXz_2Kgot4XHbuuUMdBpiZcQ_rqd1qBAgwQidGcxAacAGWdABZppwPreeD1RKpUWYEmXj3arzUUc8B3e51DpN2z7Hh2Yc91_B7h0LoKmV3tE4GSK-hjTohfU5Hq83J/s320/TRUMP.jpg" width="320" /></a></div>
<br />
ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, ഒരു നിര്‍ണായക അവസരം - അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'നമസ്തേ ട്രംപ്' പരിപാടിയുടെ പ്രചാരണ വാക്യങ്ങളിലൊന്ന് ഇതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഇതില്‍ക്കവിഞ്ഞൊരു വാക്യമില്ല തന്നെ. ഊര്‍ജസ്വലതക്കും കരുത്തിനും പുറമെ മറ്റ് പലതുമുണ്ട് ഇവര്‍ക്ക് പൊതുവായി. മതിലുപണിയുടെ മേസ്തിരിമാരാണ് രണ്ട് പേരുമെന്നതാണ് അതിലേറ്റം പ്രധാനം. അതിരു കടന്ന് ആളെത്തുന്നത് തടയാനാണ് ട്രംപ് മതില് പണിയുന്നതെങ്കില്‍, ജനങ്ങളിലൊരു വിഭാഗത്തെ അതിരിന് പുറത്താക്കാനുള്ള മതിലാണ് നരേന്ദ്ര മോദി പണിയുന്നത് എന്ന വ്യത്യാസമേയുള്ളൂ. <br />
<br />
<br />
2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ജനതക്ക് നല്കിയ പ്രധാന വാഗ്ദാനം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്നതായിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റ അദ്ദേഹം രണ്ടാമൂഴത്തിന് കച്ചമുറുക്കിയിരിക്കുകയാണ്. അമേരിക്കയും മെക്സിക്കോയും അതിര്‍ത്തി പങ്കിടുന്ന 2000 മൈല്‍ ദൂരത്തില്‍ മതില് പണിയുമെന്നായിരുന്നു വാഗ്ദാനം. ഒരു ടേം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് 69 മൈല്‍ നീളത്തില്‍ മതില് പണിതുവെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. 650 മൈല്‍ ദൂരത്തില്‍ നിലവിലുണ്ടായിരുന്ന നിര്‍മാണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുക മാത്രമാണുണ്ടായതെന്ന് മറ്റൊരു വാദവുമുണ്ട്. 2,000 കോടി ഡോളര്‍ ചെലവിട്ട് മതില് പൂര്‍ത്തിയാക്കുക എന്നത് ഈ തിരഞ്ഞെടുപ്പിലും ട്രംപിന്റെ മുഖ്യ വാഗ്ദാനമാകും.<br />
<br />
<br />
യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മതിലുണ്ടാക്കി. സാമ്രാട്ടിന്റെ ദൃഷ്ടിയില്, ചേരിനിവാസികള്‍ പെടുന്നത് ഒഴിവാക്കാന്‍ സാമന്തന്റെ വകയൊരു മതില്. ഇതുകൊണ്ടും മതിയാകാതെ വന്നപ്പോള്‍ കുറേപ്പേരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ ഒഴിപ്പിക്കുകയല്ലാതെ എന്തുവഴി! അഹമ്മദാബാദിലെ മതിലിന് ഏതാനും ലക്ഷങ്ങളേ ചെലവായിട്ടുണ്ടാകൂ. രാജ്യത്ത് അദൃശ്യമായൊരു മതില് പണിയാന്‍ സഹസ്ര കോടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയും എന്‍ പി ആര് - എന്‍ ആര് സി സംയുക്തവും ചേര്‍ന്ന് ജനങ്ങളെ വേര്‍തിരിക്കുന്ന വന്മതില്. അതിന്റെ മേസ്തിരിയായി നില്‍ക്കവെയാണ് സാമ്രാട്ടിന്റെ വരവിന് അഴകേറ്റാന്‍ അഹമ്മദാബാദിലൊരു ചെറു മതില് പണിതത്. പൊതുവായി മറ്റു പലതുമുണ്ട്. വാക്കില്‍, പ്രയോഗത്തില്‍, നുണകളുടെയും അര്‍ധ സത്യങ്ങളുടെയും പ്രചാരണത്തില്‍ ഒക്കെ. വിസ്താരഭയത്താല്‍ അതൊന്നും പറയുന്നില്ല.<br />
<br />
<br />
എന്തായാലും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കം ഗംഭീരമായി. പുരാണ കഥയിലെ രാജാപ്പാര്‍ട്ട് വേഷത്തിന്റെ അരങ്ങേറ്റം പോലെ. അതിന് കൊഴുപ്പേകാന്‍ വിമാനത്താവളത്തില്‍ പോയി കാത്തുനിന്നു നമ്മുടെ പ്രധാനമന്ത്രി. അതിഥി ദേവോ ഭവഃ എന്നാണ് സംസ്കൃതമെന്ന് ഉരച്ചു. പണ്ട് ചക്രവര്‍ത്തിമാരോട് രാജാക്കന്മാരും രാജാക്കന്മാരോട് നാടുവാഴികളും നാടുവാഴികളോട് അധികാരികളും അതിഥി ദൈവമാണെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. ആതിഥ്യമര്യാദകളാല്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കുന്നത് സ്വീകരിച്ച് കൃതാര്‍ഥരാകും. ഇതിനിടയില്‍ പരസ്പരം പുകഴ്ത്തും. വീരാധിവീരന്‍, ജനക്ഷേമതത്പരന്‍, മുടിചൂടാമന്നന്‍ എന്ന മട്ടില്‍.<br />
<br />
<br />
ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, നിര്‍ണായക അവസരത്തില്‍ ഇതൊക്കെ തന്നെ ചെയ്തു. ആതിഥ്യമര്യാദയില്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കിയത് 300 കോടി ഡോളറിന്റെ ഹെലിക്കോപ്റ്ററുകളാണ്. വ്യാപാരക്കരാറിനില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സന്തോഷിപ്പിച്ചു. കാല്‍ലക്ഷത്തോളം കോടി രൂപ മുടക്കി ഹെലികോപ്ടര്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചത് ട്രംപിന്റെ നേട്ടം. 16,000 കോടി രൂപക്ക് വിവിധോദ്ദേശ്യ നാവിക ഹെലികോപ്ടര്‍, അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ മോദി സര്‍ക്കാര്‍ അനുവാദം നല്കി അധികദിനമായിട്ടില്ല. അതിന് പിറകെ കാല്‍ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍. തിരഞ്ഞെടുപ്പു കാലത്ത് ഇതിലധികം എന്തുവേണം ട്രംപിന്!<br />
<br />
<br />
കച്ചവടത്തിനപ്പുറത്തുള്ള രാഷ്ട്രീയമുണ്ട് ഈ സന്ദര്‍ശനത്തിന്. അതാണ് ഊര്‍ജസ്വല - കരുത്ത ദ്വന്ദ്വത്തിന് ഏറെ പ്രധാനം. ഇന്ത്യന്‍ യൂനിയനില്‍ മതസ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന വിമര്‍ശനം അമേരിക്ക ഏതാണ്ട് ഔദ്യോഗികമായി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം പലകുറി. പൗരത്വ നിയമ ഭേദഗതി മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനമാണെന്ന് അമേരിക്കയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നിയമ ഭേദഗതിക്ക് പിറകെ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന അഭിപ്രായം ഈ രാജ്യങ്ങള്‍ക്കുണ്ട് താനും.<br />
<br />
<br />
അതങ്ങനെ ഉയര്‍ന്ന് നില്‍ക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്ന ഭരണകൂടമാണ് ഇന്ത്യന്‍ യൂനിയനിലെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ പ്രഹരം പലവഴിക്ക് കിട്ടാം. നിലവില്‍ തന്നെ മാന്ദ്യത്തിലിഴയുന്ന സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുന്നതുമാകാം പ്രഹരം. അഞ്ചാണ്ട് പറന്നു നടന്ന് ലോക നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചതൊക്കെ പാഴാകാം. അതിലപ്പുറം വലിയ നഷ്ടമുണ്ടോ! ലോകനേതാവിനെ അതിഥിയാക്കി, പരസ്പരം പ്രശംസിച്ചതോടെ പ്രതിച്ഛായാ നഷ്ടം കുറച്ചൊഴിവാകുമെന്നാണ് പ്രതീക്ഷ.<br />
<br />
<br />
2014 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലും 2019 സെപ്തംബറില്‍ ഹ്യൂസ്റ്റണിലെ സ്റ്റേഡിയത്തിലും (ഹൗഡി മോഡി) സംഘടിപ്പിച്ച പരിപാടികള്‍ ഇങ്ങ് നാട്ടില്‍, മുണ്ടുമുറുക്കിയുടുക്കുന്നവര്‍ക്കിടയില്‍, പ്രതിച്ഛായ വര്‍ധിപ്പിച്ചിരുന്നു. ലോക മഹാശക്തിയെന്ന് കരുതപ്പെടുന്ന നാട്ടില്‍ നമ്മുടെ പ്രധാനമന്ത്രിക്ക് കിട്ടുന്ന സ്വീകരണത്തില്‍ അഭിമാനപുളകിതരായവര്‍ ഏറെ. തിരിച്ച് അത്തരമൊരു ചടങ്ങ് ഇപ്പോള്‍ ട്രംപിനും ആവശ്യമുണ്ട്. ഇന്ത്യയെപ്പോലൊരു വലിയ കമ്പോളത്തില്‍ കിട്ടുന്ന വലിയ സ്വീകരണം, തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം.<br />
<br />
<br />
അരക്കോടിയോളം വരും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍. അതില്‍ പാതി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ്. അവരില്‍ വലിയൊരളവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരും. 'നമസ്തേ ട്രംപ്' പരിപാടിയിലൂടെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സു മാറ്റാമെന്ന് യു എസ് പ്രസിഡന്റ് കരുതുന്നുണ്ടാകണം. ഹ്യൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തെ മാതൃകയാക്കി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഓര്‍ക്കുക. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത്ര പരസ്യമായി ഇന്ത്യയുടെ ഭരണാധികാരി ഇടപെട്ട കാഴ്ച മുമ്പ് കണ്ടിട്ടില്ല. അതിന്റെ തുടര്‍ച്ചയൊരുക്കുകയായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയെന്ന് നിശ്ചയമായും കരുതണം.<br />
<br />
<br />
രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തേക്കാള്‍ അധികാരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ആ നിലക്ക് ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍ - ഒരു നിര്‍ണായക അവസരമെന്ന പ്രചാരണവാക്യം കുറേക്കൂടി അര്‍ഥവത്താണ്. വ്യാപാര - പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി എന്നിവയെല്ലാം പതിവ് വാചാടോപങ്ങള്‍. അതിലൊക്കെ എക്കാലത്തും നഷ്ടം ഇന്ത്യന്‍ യൂനിയനായിരുന്നു. ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായ യു പി എ സര്‍ക്കാറിന്റെ കാലത്ത് സിവില്‍ ആണവ സഹകരണമുള്‍പ്പെടെ സമഗ്ര പ്രതിരോധ കരാറുണ്ടാക്കിയപ്പോഴും വിവിധ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴുമൊക്കെ. അതേ നഷ്ടം ഇനിയും തുടരും. ആതിഥ്യമര്യാദകൊണ്ട് അതില്ലാതാക്കാനാകില്ല.<br />
<br />
<br />
2008ല്‍ ഒപ്പുവെച്ച സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ആറ് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസില്‍ നിന്ന് ആറ് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്പറേഷന് ഒപ്പിടുന്ന ചടങ്ങ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. അതുണ്ടായോ എന്ന് ഇതുവരെ അറിയില്ല. ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയാലേ റിയാക്ടറുകളുടെ വില്‍പ്പനക്ക് തയ്യാറാകൂ എന്നാണ് അമേരിക്കന്‍ കമ്പനികള്‍ ഇതുവരെ എടുത്തിരുന്ന നിലപാട്. അതിലെന്ത് വിട്ടുവീഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തത് എന്ന ചോദ്യം ഇവ്വിധമൊരു കരാറുണ്ടായാല്‍ ഉയരും. അതിന്റെ ഉത്തരം നഷ്ടത്തിന്റെ പുതിയ കഥയാകും.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-40122819187360272042020-02-14T12:15:00.005+05:002020-02-14T12:15:57.134+05:00അംബാനിക്കു വേണ്ടി, അംബാനിയാല്‍... (എ ജി ആര് കഥ)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVlHiHYOvpEl2wMXIObP35EAuAnPXUFYJ5dbqvpZJ2kBrdzY_x9pVHfP8739VedQ3_Mo_PnZUtqR5it2z-na3DDmVhjDcdO4rzIWAliaUAv5RHZLSF_dpKngaFKS4toIPIyr5Xd3m837q-/s1600/RelianceJioAd1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="500" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVlHiHYOvpEl2wMXIObP35EAuAnPXUFYJ5dbqvpZJ2kBrdzY_x9pVHfP8739VedQ3_Mo_PnZUtqR5it2z-na3DDmVhjDcdO4rzIWAliaUAv5RHZLSF_dpKngaFKS4toIPIyr5Xd3m837q-/s320/RelianceJioAd1.png" width="320" /></a></div>
<br />
വരുമാന നികുതിയിലെ കുടിശ്ശിക ടെലികോം കമ്പനികള്‍ ഉടന്‍ ഒടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം ഒടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ വലിയ അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്. കുടിശ്ശികയും പലിശയും പിഴയും പിഴയിന്മേലുള്ള പലിശയുമൊക്കെ ചേരുമ്പോള്‍ 92,000 കോടി. അതിന്റെ കഥയും കഥയിലെ രാഷ്ട്രീയവും ഇതാണ്.<br />
<br />
-----<br />
<br />
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യ കോളുകളും ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവന ദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആദ്യം തകര്‍ന്നത്. പിറകെ ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, എയര്‍ സെല്‍, വീഡിയോകോണ്‍ തുടങ്ങി പത്ത് കമ്പനികള്‍ പൂട്ടുകയോ സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയോ ആണ്. ശേഷിക്കുന്നത് നാല് കമ്പനികള്‍ മാത്രം. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും.<br />
<br />
<br />
<br />
ഇവയില്‍ തന്നെ ഭാരതി എയര്‍ ടെല്ലും വോഡഫോണ്‍ ഐഡിയയും സര്‍ക്കാര്‍ സ്ഥാപനവും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 2019 - 20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921.9 കോടി രൂപയാണ്. ഭാരതി എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും വകയില്ലാതെ വലയുന്നു. അതേസമയം റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചുകൊണ്ടോയിരിക്കുന്നു. ഈ ഘട്ടത്തിലാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ ജി ആര് - ഒരു കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നികുതിക്ക് വിധേയമാകേണ്ട വരുമാനം) കണക്കാക്കുന്നതില്‍ ടെലികോം വകുപ്പ് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും അത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തത് പ്രധാനമാകുന്നത്.<br />
<br />
<br />
എ ജി ആറിന്റെ നിര്‍വചനം സംബന്ധിച്ച നിയമ വ്യവഹാരം പതിനാല് വര്‍ഷമായി തുടരുന്നതാണ്. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ ഇതില്‍ കണക്കാക്കാവൂ എന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ ടെലികോം സേവനങ്ങള്‍ക്ക് പുറത്ത് സേവന ദാതാവായ കമ്പനിയ്ക്കുള്ള മറ്റ് വരുമാനങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ നിലപാട്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.<br />
<br />
<br />
പുതുക്കിയ രീതിയനുസരിച്ച് എ ജി ആര് കണക്കാക്കി, അതിനുസരിച്ചുള്ള നികുതി അടക്കാന്‍ ടെലികോം കമ്പനികള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണ്. എ ജി ആറിന്റെ എട്ട് ശതമാനമാണ് ലൈസന്‍സ് ഫീസ്. സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ഫീസ് എ ജി ആറിന്റെ മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനവും. എ ജി ആറിന്റെ പുതുക്കിയ നിര്‍വചനമനുസരിച്ച് പതിനാല് വര്‍ഷത്തെ കുടിശ്ശിക കമ്പനികള്‍ നല്‍കണം. കുടിശ്ശികയ്ക്ക് മേല്‍ പതിനാല് വര്‍ഷത്തെ പലിശ ഒടുക്കണം. ഫീസ് വൈകിയതിനുള്ള പിഴയും പിഴയ്ക്കുമേലുള്ള പലിശയും വേറെയും നല്‍കണം. ഇതെല്ലാം കണക്കാക്കുമ്പോള്‍ നിര്‍ത്തിപ്പോയതോ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ അനുമതി തേടിയതോ ആയ പത്ത് കമ്പനികളും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളും ചേര്‍ന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ടത് ഏതാണ്ട് 1.40 ലക്ഷം കോടി രൂപയാണെന്നാണ് ടെലികോം വകുപ്പിന്റെ ഏകദേശ കണക്ക്. ഇതില്‍ 92,000 കോടി രൂപ ലൈസന്‍സ് ഫീസിലെ കുടിശ്ശികയാണ്. ബാക്കിയുള്ളത് സെപ്ക്ട്രം ഉപയോഗിച്ചതിനുള്ള ഫീസും പലിശയും പിഴയുമൊക്കെ. പൂട്ടിപ്പോകുകയോ പ്രതിസന്ധിയിലാകുകയോ ചെയ്ത കമ്പനികളില്‍ നിന്ന് പണം കിട്ടില്ലെന്നതിനാല്‍ 1.4 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനിടയില്ല.<br />
<br />
<br />
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കാക്കിയതനുസരിച്ച് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത് 25,680 കോടി രൂപയാണ്. ഭാരതി എയര്‍ ടെല്‍ നല്‍കേണ്ടത് 28,450 കോടി രൂപയും. ഈ കമ്പനികള്‍ എ ജി ആറായി കണക്കാക്കിയ തുക പരിഗണിച്ചാണ് ട്രായ് കുടിശ്ശികയും പലിശയും പിഴയും ചേര്‍ത്ത് ഈ തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. കമ്പനികള്‍ എ ജി ആര് നിര്‍ണയിച്ച രീതി പരിശോധിക്കാന്‍ ട്രായ് നിശ്ചയിച്ചാല്‍ ഈ തുക ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹസ്ര കോടികളുടെ നഷ്ടം നേരിടുന്ന ഭാരതി എയര്‍ ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ഇത്രയും തുക ഉടനെ ഒടുക്കുക എന്നത് പ്രയാസമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രസ്താവന വോഡഫോണിന്റെ ഭാഗത്തു നിന്ന് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ചേര്‍ന്ന് നല്‍കേണ്ടത് 5000 കോടി രൂപയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും ബുദ്ധിമുട്ടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് 5000 കോടിയുടെ ബാധ്യത ചെറുതല്ല. സര്‍ക്കാര്‍ സ്ഥാപനമാകയാല്‍ കണക്കിലെ അഡ്ജസ്റ്റുമെന്റുകളിലൂടെ കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞേക്കും. എന്നാല്‍ ഏതു വിധേനയും ഈ കമ്പനികളെ വിറ്റൊഴിഞ്ഞ്, അംബാനിയുടെ ജിയോയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ യത്നിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവ്.<br />
<br />
<br />
കുടിശ്ശികയും പലിശയും പിഴയും ചേരുന്ന തുക മൂന്ന് മാസത്തിനകം കെട്ടിവെക്കണമെന്നാണ് ഒക്ടോബര്‍ 24ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോഡഫോണും എയര്‍ടെല്ലും ടാറ്റടെലിസര്‍വീസസും നല്കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഏതാണ്ട് പൊട്ടിത്തെറിച്ചത്.<br />
<br />
ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഷയത്തെ സമീപിക്കണമെന്നും കുടിശ്ശിക തവണകളായി അടക്കാന്‍ അവസരമുണ്ടാക്കണമെന്നും കാണിച്ച് ടെലികോം ഓപ്പറേറ്റേഴ്സ് അസോസിയേഷന് കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ രംഗത്തെത്തി. കുടിശ്ശിക തുക ഒറ്റത്തവണയായി കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കുമുണ്ടെന്നാണ് ജിയോയുടെ വാദം. കുടിശ്ശിക കെട്ടിവെക്കാത്തതുകൊണ്ട് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും രാജ്യത്ത് പ്രശ്നമൊന്നുമുണ്ടാകില്ല. ഈ രംഗത്ത് ശക്തമായി മത്സരിക്കുന്ന കമ്പനികള്‍ വേറെയുണ്ട് (ഇപ്പോള്‍ ജിയോ മാത്രം). പൊതുമേഖലാ സ്ഥാപനങ്ങളും (ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും) ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. അതിനാല്‍ കുടിശ്ശിക കെട്ടിവെക്കുന്നതില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം.<br />
<br />
<br />
എ ജി ആറിന് പുതിയ വ്യാഖ്യാനം ടെലികോം വകുപ്പ് ചമയ്ക്കുകയും അതിനെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ കുത്തക ഉറപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വൈകാതെ ഇല്ലാതാകുമെന്ന ഉറപ്പ് ഇതിനകം ജിയോക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ സംയുക്തത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെക്കാനുള്ള സാധ്യതയും അവര്‍ കാണുന്നു. നിലവിലുള്ള നഷ്ടത്തിന്റെ വലുപ്പം കണക്കിലെടുത്താല്‍ തന്നെ ഭാരതി എയര്‍ടെല്ലോ വോഡഫോണ്‍ ഐഡിയയോ ദീര്‍ഘകാലം ഇന്ത്യന്‍ വിപണിയിലുണ്ടാകാനുള്ള സാധ്യത കുറവ്. ആ കലയളവ് കുറേക്കൂടി കുറയ്ക്കാനാകുമോ എന്നാണ് മുകേഷ് അംബാനി നോക്കുന്നത്. ജിയോയുടെ പരസ്യത്തില്‍ അഭിനയിച്ച പ്രധാനമന്ത്രി ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നതിനാല്‍ അംബാനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് സാധ്യത.<br />
<br />
<br />
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. എന്ത് കിട്ടിയാലും മതിയാകാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. മഹാരത്ന കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം ലാഭത്തിലോടുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് ഒരു ലക്ഷത്തിലേറെ കോടി രൂപ ഖജനാവിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിത്തുകുത്തിയുണ്ണേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നതിനാല്‍ കുടിശ്ശിക ഇനത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് കിട്ടേണ്ടത് ഉടന്‍ കിട്ടണമെന്ന് ശഠിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്ന് ചുരുക്കം. അതായത് ജിയോയുടെ ആവശ്യം അംഗീകരിച്ച് കുടിശ്ശിക തവണകളായി ഒടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളാനാണ് സാധ്യത. പ്രതിസന്ധി കണക്കിലെടുത്ത് കുടിശ്ശികയ്ക്കു മേലുള്ള പലിശയ്ക്ക് മോറട്ടോറിയമേര്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇടയില്ല. ടെലികോം മേഖലയിലെ ജിയോയുടെ കുത്തകവത്കരണം വൈകാതെ സംഭവിക്കുമെന്ന് ചുരുക്കം.<br />
<br />
<br />
ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും കാണാതെപോയിക്കൂട. എ ജി ആറിന്റെ നിര്‍വചനം പുതുക്കാനുള്ള ടെലികോം വകുപ്പിന്റെ നിര്‍ദേശം 2003 മുതലുള്ളതാണ്. ട്രായ് ഇത് പുതുക്കിയെങ്കിലും ടെലികോം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ട്രൈബ്യൂണല്‍ ആദ്യ ഘട്ടത്തില്‍ ഇതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ 2015ല്‍ ട്രൈബ്യൂണല്‍ ട്രായിയുടെ തീരുമാനത്തെ അംഗീകരിച്ചു. ഇതൊക്കെ കണക്കിലെടുത്താല്‍ സുപ്രീം കോടതിയുടെ ഉത്തരവോടെ പൊടുന്നനവെ ഉണ്ടായതാണ് ഈ ബാധ്യത എന്ന എയര്‍ടെല്ലിന്റെയോ വോഡഫോണ്‍ ഐഡിയയുടെയോ വാദം നിലനില്‍ക്കില്ല. ടെലികോം സേവന മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്ന ഈ കമ്പനികള്‍ ഭാവിയിലെ വികസന സാധ്യതകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യ പുതുക്കുന്നതിന് തയ്യാറായില്ല എന്നതും വസ്തുതയാണ്. മൂന്ന്, നാല് തലമുറ മൊബൈല്‍ സേവനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും അതിനനുസരിച്ചുള്ള സാങ്കേതിക വികാസം ഈ കമ്പനികള്‍ കൈവരിച്ചിരുന്നില്ല. ജിയോയുമായി രംഗത്തെത്തിയ റിലയന്‍സ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അതിവേഗം അവരുടെ വ്യാപനം സാധ്യമാക്കുകയും ചെയ്തു.<br />
<br />
വോയ്സ് കോളുകളിലൂടെയുള്ള ആശയവിനിമയത്തിന്റെ കാലം അവസാനിക്കുകയാണെന്നും ഇനിയങ്ങോട്ട് ഡാറ്റയുടെ കാലമാണെന്നും ജിയോയുടെ മാനേജുമെന്റ് തിരിച്ചറിഞ്ഞിരുന്നു. അതിനനുസരിച്ച് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേഗം കൂടി ഇന്റര്‍നെറ്റ് ബന്ധം സാധ്യമാക്കുകയും ചെയ്തതോടെ അതിന് പിറകെ ഓടാന്‍ പോലും ത്രാണിയില്ലാത്തവരായി നിന്നു ഈ കമ്പനികള്‍. പൊതു മേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും എം ടി എന്‍ എല്ലും ഭിന്നമല്ല. അവര്‍ക്ക് മൂന്നും നാലും തലമുറ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പാകത്തിലുള്ള സ്പെക്ട്രം കൈവശമുണ്ടായിരുന്നുവെങ്കിലും പതിവ് സര്‍ക്കാര്‍ രീതികളിലൂടെ ജിയോയുമായി മത്സരിക്കാനാകില്ലെന്ന ബോധം വരാന്‍ വൈകി.<br />
<br />
<br />
സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ തെറ്റായ നിലപാടുകളും ഈ അവസ്ഥയ്ക്ക് കാരണമാണ്. സ്ഥിരതയുള്ള നയത്തിനും കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ക്കും വേണ്ടി വാദിക്കേണ്ട സംഘടന, വോയ്സ് കോളുകളുടെ വിപണിയെ ആശ്രയിച്ച് മുമ്പേട്ടുപോയ ഏതാനും കമ്പനികളുടെ വിപണി സാധ്യതകളെ സംരക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ട് നീങ്ങി. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാനുള്ള ട്രായിയുടെ ശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. വോയ്സ് കോളുകളെ ഇന്റര്‍നെറ്റ് ഡാറ്റ മറികടക്കില്ലെന്ന ബോധ്യത്തിലായിരുന്നു സംഘടയനയുടെ നിലപാടുകള്‍. ഇതും എയര്‍ടെല്‍, വോഡഫോണ്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.<br />
<br />
മുകേഷ് അംബാനിയ്ക്കും കൂട്ടര്‍ക്കും ടെലികോം മേഖല തീറെഴുതിക്കൊടുക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആഗ്രഹത്തെ ഫലപ്രാപ്തിയിലെത്തിക്കും വിധത്തിലാണ് മറ്റ് കമ്പനികളും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രവര്‍ത്തിച്ചത്. അംബാനി ഇച്ഛിച്ചതും മോദി കല്പ്പിച്ചതും നടപ്പാക്കിക്കൊടുത്തു ഈ കമ്പനികളും അവരുടെ സംഘടനകളും. 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന ജിയോയുടെ പരസ്യ വാചകം ഫലം കാണാന്‍ വലിയ താമസമുണ്ടാകില്ല. ആകെയൊരു കമ്പനിയേ ഉണ്ടാകൂ എന്നതിനാല്‍ അംബാനിയുടെ പരസ്യ മോഡലാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.<br />
<br />
ഇനി കാത്തിരിക്കേണ്ടത് അസംസ്കൃത എണ്ണയുടെ സംസ്കരണത്തിന്റെയും ഇന്ധന വിതരണത്തിന്റെയും മേഖലയിലാണ്. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിനെ മുകേഷിന്റെ റിലയന്‍സ് വാങ്ങുമെന്ന് തന്നെ കരുതണം. അവര്‍ക്ക് വാങ്ങാന്‍ പാകത്തിലേ വില്‍പ്പന നടക്കൂ. അതോടെ ആ മേഖലയിലെ കുത്തകവത്കരണത്തിന് വേഗം കൂടും. <br />
<br />
<br />
<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-37510751873539990352020-01-29T16:25:00.001+05:002020-01-29T16:25:09.389+05:00നരേന്ദ്ര മോദിയുടെ JANUS WORDS<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmXroeIfH85gM8De4Az9U7e_ckggfkEn_ayTkefxXBZD8Nhp93CNtWdzlhWhnQ1LULm0x61vYDde1QU6TOO0sKCPpckrbTeAnlldVwktx5PlIEuOH2qed9j93I4oqF_DAX9BnN7gt07YsE/s1600/fffff.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="540" data-original-width="960" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmXroeIfH85gM8De4Az9U7e_ckggfkEn_ayTkefxXBZD8Nhp93CNtWdzlhWhnQ1LULm0x61vYDde1QU6TOO0sKCPpckrbTeAnlldVwktx5PlIEuOH2qed9j93I4oqF_DAX9BnN7gt07YsE/s320/fffff.jpg" width="320" /></a></div>
<br />
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന് കി ബാത് എന്നതില്‍ മന് കി എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അങ്ങനെ വായിക്കുന്നത്, പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച്, പൂര്‍വ സൂരികളെ അപമാനിക്കലാകുമെന്നതിനാലാണ് യോജിക്കാത്തത്. ചില പഴഞ്ചൊല്ലുകളും ഇതുപോലെ സമാന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൂര്‍വ സൂരികളെ അപമാനിക്കാന്‍ മാത്രമുണ്ടാക്കിയ പഴഞ്ചൊല്ലിനെ അനുകരിച്ചാണ് 'ചിലരുടെ കൈയിലെ ഭരണഘടന പോലെ' എന്നൊക്കെ വ്യവഹരിക്കപ്പെടുന്നത്. ഇവിടുത്തെ വിഷയം, റിപ്പബ്ലിക് ദിനത്തിലെ മന് കി ബാത്താണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആ ബാത്തില്‍ പ്രയോഗിച്ച ചില വാക്കുകളാണ്.<br />
<br />
<br />
കോപറേറ്റീവ് ഫെഡറലിസം, ഡയലോഗ്, കണ്‍സെന്റ് ഓഫ് പീപ്പിള്‍, സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ്, നോണ്‍ വയലന്‍സ് എന്നിത്യാദി വാക്കുകള്‍ നരേന്ദ്ര മോദിയാല്‍ പ്രയോഗിക്കപ്പെട്ടു. കേട്ടെഴുത്ത് ആംഗലേയത്തില്‍ തന്നെയായതില്‍ ക്ഷമിക്കുക. ഇവയോരോന്നിന്റെയും അര്ഥമറിഞ്ഞു തന്നെയാണോ നമ്മുടെ പ്രധാനമന്ത്രി ഉപയോഗിച്ചത് എന്നതും ആ അര്‍ഥത്തില്‍ രാജ്യത്ത് പ്രയോഗിക്കപ്പെടുന്നുണ്ടോ എന്നതുമാണ് തര്‍ക്ക വിഷയം. ആ തര്‍ക്കം തന്നെയാണല്ലോ തെരുവുകളില്‍ പ്രതിഷേധമായി ഉയര്‍ന്നു നില്ക്കുന്നതും.<br />
<br />
<br />
ഇന്ത്യന്‍ യൂനിയന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത് ഫെഡറല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതമായാണ്. രാജ്യത്തെ പൊതു വിഷയങ്ങളില്‍ കേന്ദ്രാധികാരം നിലനിര്‍ത്തുമ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതാണ് സംഗതി. സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ചാണ് മന് കി ബാത്തില്‍ പ്രധാനമന്ത്രി പറയുന്നത്. സഹകരണമെന്നാല്‍ ഇരുഭാഗത്തു നിന്നുമുണ്ടാകണം. അങ്ങനെയൊന്നുണ്ടാകുന്നുണ്ടോ എന്നത് സംശയമാണ്. കേന്ദ്രം പിന്തുടരുന്ന തീവ്ര ഹിന്ദുത്വ അജന്‍ഡകളെ എതിര്‍ക്കുകയും ആ അജന്‍ഡകളില്‍ അധിഷ്ഠിതമായ നയ - നിയമ നിര്‍മാണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന സഹകരണാത്മക ഫെഡറലിസം. ബി ജെ പി ഇതര പാര്‍ട്ടികള്‍, പ്രത്യേകിച്ച് സംഘ്പരിവാരത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഏറിയും കുറഞ്ഞും ഇതിന്റെ ഇരകളാണ്. പ്രളയ ദുരിതാശ്വാസം അനുവദിക്കാതെ, ജി എസ് ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത പരിഹാരം നല്‍കാതെ, കടമെടുപ്പിനുള്ള പരിധി തൊടുന്യായം പറഞ്ഞ് വെട്ടിക്കുറച്ച് ഒക്കെ കേരളത്തെ ശ്വാസം മുട്ടിക്കുന്നത് ഉദാഹരണം. സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ കുറച്ചും 'സഹകരണാത്മക ഫെഡറലിസ'ത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. മന് കി എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്.<br />
<br />
<br />
ജനാധിപത്യം നിലനില്‍ക്കുന്നത് തന്നെ 'ഡയലോഗ്' (സംവാദം) അനുവദിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ്. ബി ജെ പിക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും സംവാദമനുവദിക്കാന് നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടോ? 2019ല്‍ വര്‍ധിത വീര്യത്തോടെ അധികാരത്തിലേറിയ ശേഷം വേണ്ട സംവാദങ്ങളൊന്നും നടത്താതെ പാസ്സാക്കപ്പെട്ട നിയമങ്ങളുടെ എണ്ണം മാത്രം മതി തെളിവായി. സംവാദമെന്നാല്‍ ഭരണകൂടത്തിന്റെയോ അതിന്റെ ശക്തിസ്രോതസ്സായ സംഘ്പരിവാരത്തിന്റെയോ അഭിപ്രായങ്ങളെ ഏറ്റുപാടലല്ല. അതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കല്‍ കൂടിയാണ്. അങ്ങനെ വിയോജിക്കുന്നവരോട് ഭരണകൂടവും സംഘ്പരിവാരവും സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ദിനേന ജനം കാണുന്നുണ്ട്. വിയോജിക്കുന്നവരെ ഇല്ലാതാക്കാന്‍ പോലും മടിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ ഒത്തുകൂടിയവരെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭയില്‍ ഇരുന്നമരുന്നവര് പറയുന്ന കാര്യങ്ങള്‍ 'ഡയലോഗി'ന് ഉദാഹരണമാണ്. വിയോജിപ്പുന്നയിക്കുന്നവരെ 'ഡയലോഗി'ന് ക്ഷണിക്കുക എന്നതാണ് പരിഷ്കൃത ജനാധിപത്യത്തിലെ രീതി. ഏതെങ്കിലും പ്രശ്നത്തില്‍ ആരെയെങ്കിലും ഡയലോഗിന് ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓര്മ കിട്ടുന്നില്ല. മന് കി ബാത് എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കരുത്.<br />
<br />
<br />
കണ്സെന്റ്ഓഫ് പീപ്പിള്‍ എന്നാല്‍ ജനസമ്മതി. രണ്ട് തിരഞ്ഞെടുപ്പുകളില്‍ ആകെ വോട്ട് ചെയ്തവരില്‍ 30 മുതല്‍ 40 വരെ ശതമാനം പേരുടെ പിന്തുണ നേടിയതാണ് ഉദ്ദേശിച്ചതെങ്കില്‍ പ്രശ്നമില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ജനസമ്മതിയുടെ അടിസ്ഥാനത്തിലാണെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ പിന്നൊന്നും പറയാനില്ല. തിരഞ്ഞെടുപ്പുകളില്‍ പിറകില്പ്പോയിട്ടും അധികാരം പിടിക്കാന്‍ നടത്തിയ കളികളുടെ കഥ വടക്ക് കിഴക്കു മുതല്‍ കന്നഡം വരെ നീളുന്നതാണ്. അതും ജനസമ്മതിയാണെന്ന് വേണമെങ്കില്‍ വാദിക്കാം. തീവ്ര ഹിന്ദുത്വ അജന്‍ഡകളെ പിന്തുണക്കുന്ന ഭൂരിപക്ഷ മതാംഗങ്ങളുടെ സമ്മതി മാത്രമാണ് ജനസമ്മതിയെങ്കില് പിന്നെ തര്‍ക്കമില്ല. അതില്പ്പെടാത്തവരെയൊക്കെ ഒഴിവാക്കിയാല്‍ ജനസമ്മതി സമ്പൂര്‍ണമാകും.<br />
<br />
<br />
സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ് മൂന്നും ചേര്‍ന്നു നില്‍ക്കുന്നതാണ്. സംവേദനക്ഷമത, അനുകമ്പ, സാഹോദര്യം. ഇതെല്ലാം നിറഞ്ഞു നില്‍ക്കുന്നതാണ് 2014 മുതലിങ്ങോട്ട് നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയന്‍! സംഘ്പരിവാര്‍ ബന്ധമുള്ള ആള്‍ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രകടിപ്പിച്ച സംവേദനക്ഷമതയും അനുകമ്പയും പ്രസിദ്ധം. അക്രമികളെ ന്യായീകരിക്കാനും കേസുകള്‍ അട്ടിമറിച്ച് അവരെ രക്ഷിച്ചെടുക്കാനും കാണിച്ച അനുകമ്പ അനുകരണീയം. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കാന്‍ കാണിച്ച കൈയടക്കത്തില്‍ കണ്ട സാഹോദര്യം പ്രശംസനീയം. 2002ലെ വംശഹത്യാ ശ്രമത്തിന്റെ കാലത്ത് പോലീസിനെ നിഷ്ക്രിയമാക്കിയും പട്ടാളമിറങ്ങുന്നത് വൈകിപ്പിച്ചും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ സംവേദനക്ഷമതയും സാഹോദര്യവും അത്യപൂര്‍വം.<br />
<br />
<br />
ബാക്കിയുള്ളത് നോണ്‍ വയലന്‍സാണ്. അഹിംസ. അത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ജാമിഅ മില്ലിയ്യയില്‍ പോലീസും സംഘ്പരിവാര പ്രവര്‍ത്തകരും ചേര്‍ന്ന് നേരിട്ടത് അഹിംസയില്‍ അധിഷ്ഠിതമായ രീതിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാരെ നേരിട്ടപ്പോഴും അഹിംസ വിട്ടൊരു കളിയുണ്ടായില്ല പോലീസിനോ സംഘ്പരിവാര പ്രവര്‍ത്തകര്‍ക്കോ. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, ഇരുട്ടിന്റെ മറവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പി പ്രവര്‍ത്തകരും സ്വീകരിച്ചത് അഹിംസയുടെ പാതയാണ്. അവര്‍ക്ക് അവസരമൊരുക്കുകയും പിന്നീട് അക്രമികളെ പിടികൂടാന്‍ മടിക്കുകയും ചെയ്ത അമിത് ഷായുടെ പോലീസ് അഹിംസയുടെ പ്രതീകമാണ്. മന് കി ബാത് എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്. <br />
<br />
<br />
സംവേദനക്ഷമതയോടെ, അനുകമ്പ പ്രകടിപ്പിച്ച്, സാഹോദര്യം നിലനിര്‍ത്തി, സംവാദങ്ങളിലൂടെ ജനസമ്മതി ആര്‍ജിച്ച്, അഹിംസയിലൂടെ സഹകരണാത്മക ഫെഡറലിസം നടപ്പാക്കുന്നതിനെ ചിലര്‍ ഫാസിസമെന്ന് വിശേഷിപ്പിക്കും. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പരമാധികാരിയെ അത് അല്‍പ്പം പോലും മനക്ലേശത്തിലാക്കരുത്. മതനിരപേക്ഷ ജനാധിപത്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ മന് കി ബാത് മനസ്സിലാകും! അങ്ങേക്ക് ഈ വാക്കുകളൊക്കെ അറിയാമല്ലോ എന്ന തിരിച്ചറിവില്‍ പുളകിതഗാത്രരാകുകയും ചെയ്യും!<br />
<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-44392457816320640002019-11-18T17:26:00.003+05:002019-11-18T17:35:01.114+05:00 ഭരണഘടനാ വധം ആട്ടക്കഥ, വേഷം വിധേയന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrk5CDt9mZkUHzHOk2c3YKPGtelrPDkbtYbocgZOorwyQC0FoNA-tFsyBYCaN0cgO-ed4GHgK9z4vVvpI7bWeEOHkQIebE8S6pwu_P0UWv6tJic5gFwpAc2KqacFnrHQwHsZXjn89aEwtV/s1600/cji-ranjan-gogoi660_100318072925.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="451" data-original-width="660" height="218" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrk5CDt9mZkUHzHOk2c3YKPGtelrPDkbtYbocgZOorwyQC0FoNA-tFsyBYCaN0cgO-ed4GHgK9z4vVvpI7bWeEOHkQIebE8S6pwu_P0UWv6tJic5gFwpAc2KqacFnrHQwHsZXjn89aEwtV/s320/cji-ranjan-gogoi660_100318072925.jpg" width="320" /></a></div>
<br />
''ഈ സ്ഥാപനത്തെ സംരക്ഷിക്കുകയും അതിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും ഉറച്ച ബോധ്യമുണ്ട്'' - ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍. കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ച് ഇവര്‍ പറഞ്ഞത് സുപ്രീം കോടതിയെക്കുറിച്ചാണ്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചുകളെ ഏല്‍പ്പിക്കുകയാണെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചാണ് ഈ നാല് പേര് ജനാധിപത്യം അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിലെന്ന് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.<br />
<br />
<br />
ഇവരില്‍ മൂന്ന് പേര് നേരത്തേ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പിന്തുടര്ന്ന് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് ഈ മാസം പതിനേഴിന് വിരമിച്ചു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളോട് പറഞ്ഞ ഒരാള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായ ശേഷവും രാഷ്ട്രീയ പ്രാധാന്യമുള്ള, രാജ്യത്തിന്റെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബഞ്ചുകളിലെ ജഡ്ജിമാരെ തീരുമാനിച്ചിരുന്നത് ചീഫ് ജസ്റ്റിസ് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുമായുള്ള കൂടിയാലോചന വേണമെന്ന താന്‍ കൂടി ഉള്‍പ്പെട്ട നാല് ജഡ്ജിമാരുടെ മുന്‍ ആവശ്യം അദ്ദേഹം ഓര്‍ത്തതേയില്ല. ജഡ്ജിമാരുടെ നിയമനത്തിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ ഇപ്പോഴും തയ്യാറായിട്ടില്ല. അത് തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ യാതൊരു മനഃക്ലേശവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കുണ്ടായില്ല. കേന്ദ്രം അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടിക്രമങ്ങള്‍ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ഭരണകാലത്ത് അതിന് മിനക്കെട്ടതുമില്ല.<br />
<br />
<br />
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും കൊളീജിയം ശിപാര്‍ശ വീണ്ടും നല്‍കുകയും ചെയ്ത സംഭവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ഭരണകാലത്തുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അകില് ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊളീജിയം മാറ്റിയതും ഇക്കാലത്ത് തന്നെ. ഭരണകൂടമോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമോ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം. ഇത് തന്നെയാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ജഡ്ജിമാര്‍ സൂചിപ്പിച്ചത്. ബാഹ്യ ഇടപെടലിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് എന്തെങ്കിലും ചെയ്തതായി അറിവില്ല. മറിച്ച് നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആര് എസ് എസ്) ആഗ്രഹിക്കും വിധത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്ന വിധത്തിലേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മാറുകയും ചെയ്തു.<br />
<br />
<br />
വിരമിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍കാല ചീഫ് ജസ്റ്റിസുമാരെപ്പോലെ പല സുപ്രധാന കേസുകളിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറഞ്ഞു. ഏതാണ്ടെല്ലാ വിധികളും മോദി സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതോ അവര്‍ക്ക് ആശ്വാസമേകുന്നതോ ആയിരുന്നു. പോര് വിമാനമായ റാഫേല്‍ വാങ്ങാന്‍ കരാറുണ്ടാക്കുകയും റാഫേല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന കമ്പനിയുടെ പങ്കാളി സ്ഥാനത്തു നിന്ന് എച്ച് എ എല്ലിനെ മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തതില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഒന്ന്. ഈ വിധി പുനഃപരിശോധിക്കണമെന്ന ഹരജി അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് തള്ളുകയും ചെയ്തു. ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ആദ്യം ഹരജി തള്ളിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ തയ്യാറായിരുന്നില്ല എന്നത് പുനഃപരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് കണക്കിലെടുത്തില്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാറിനെ ശാസിക്കാന്‍ പോലും കോടതി തയ്യാറായില്ല.<br />
<br />
<br />
ബാബരി ഭൂമി കേസില്‍ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തെ ആധാരമാക്കി, ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കണമെന്നും വിധിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറോ സംഘ്പരിവാര്‍ സംഘടനകളോ സ്വപ്നത്തില്‍ പോലും കാണാത്ത സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്കിയ ബഞ്ച്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കുക എന്ന 'സദുദ്ദേശ്യ'ത്തിന്റെ മറപിടിച്ച് ഒരു വിയോജിപ്പിന്റെ ശബ്ദം പോലും കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും (1949) പള്ളി പൊളിച്ചതും (1992) തികച്ചും നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചതിലെ കൈയടക്കം ഇക്കാലം വരെ ഒരു നീതിന്യായ സംവിധാനവും പ്രകടിപ്പിച്ചിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകാനും ഇടയില്ല. ഇവിടെ നീതി നടപ്പാക്കാനല്ല, മറിച്ച് നീതി നിഷേധിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു താത്പര്യം. നീതി നടപ്പാക്കുകയും അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയുമാണ് ശക്തമായ നീതിന്യായ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്ന് പിന്നാക്കം പോകുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയായിരുന്നു അദ്ദേഹം. ഫലത്തില്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയും, അതിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും.<br />
<br />
<br />
ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ തന്നെ ആ കേസില്‍ 'ആചാരാനുഷ്ഠാന വാദികള്‍' ഉന്നയിച്ച പ്രശ്നങ്ങളൊക്കെ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതിലുമുണ്ട് കൗതുകം. വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുന്നതിന് കാരണമായി മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്സി സ്ത്രീകളുടെ മതാവകാശങ്ങളും ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മവും ചൂണ്ടിക്കാട്ടുക വഴി ഭൂരിപക്ഷ മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആചാര സംരക്ഷണത്തിന് വഴിയൊരുക്കുകയല്ല താനെന്ന് ധ്വനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ, അത് നടപ്പാക്കുന്നത് തടയാന്‍ നടത്തിയ അക്രമാസക്തമായ ശ്രമങ്ങളില്‍ യാതൊരു ഖേദവുമുണ്ടായില്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക്. കോടതി വിധിയനുസരിച്ച് മല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും ഭീഷണികളും കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനോട് നിസ്സംഗമായി പ്രതികരിക്കാനുള്ള 'പക്വത' അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് പറയാം.<br />
<br />
<br />
ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-31784375514679383232019-11-06T17:36:00.000+05:002019-11-06T17:36:01.940+05:00തുറന്ന ജയിലിലെ വാട്സ് ആപ് സന്ദേശങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVwh5hI5ltRP13Bjd2ahT7gjWD7EflhD5qdbpetiWfgGOkHa4IqNhdi5mfcTkWVoO_xe4qJX8Il7eoW0_t1PwkLJBQ_9q24v-rmawuj0HiOssBQC1G5lf78RDJ4-1WLBlw9USG8yzL7caC/s1600/A+MODI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="386" data-original-width="651" height="189" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVwh5hI5ltRP13Bjd2ahT7gjWD7EflhD5qdbpetiWfgGOkHa4IqNhdi5mfcTkWVoO_xe4qJX8Il7eoW0_t1PwkLJBQ_9q24v-rmawuj0HiOssBQC1G5lf78RDJ4-1WLBlw9USG8yzL7caC/s320/A+MODI.jpg" width="320" /></a></div>
<br />
കഥ 2009ലേതാണ്. രാജ്യം വീണ്ടും വീണ്ടും ഭരിക്കേണ്ട പുമാന്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ധിരുഭായ് അംബാനിയെന്ന് പില്ക്കാലം അറിയപ്പെട്ട ധിരാജ്ലാല്‍ ഹിരാചന്ദ് അംബാനിയുമൊക്കെ ജനിച്ചു വളര്‍ന്ന നാട് വീണ്ടും വീണ്ടും ഭരിച്ച കാലം. വീണ്ടും വീണ്ടും ഭരിച്ച എന്ന് വായിക്കുമ്പോള്‍ സമകാലിക സമൂഹത്തിലെ വാര്‍ത്തകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം വീണ്ടും വീണ്ടും പീഡിപ്പിച്ച എന്നോ മറ്റോ ആര്‍ക്കെങ്കിലും തോന്നിയാല്‍ ലേഖകന്‍ ഉത്തരവാദിത്തമില്ല. ഗാന്ധി മുതല്‍ അംബാനി വരെയുള്ളവരുടെ നാട് ഭരിച്ച കാലവും പില്ക്കാലം രാജ്യം ഭരിക്കുന്ന കാലവും ബലാത്സംഗ സമൃദ്ധമായ വംശഹത്യാ ശ്രമമുള്‍പ്പെടെ പലവിധ പീഡനങ്ങളാല്‍ സമ്പുഷ്ടമാകയാല്‍ വീണ്ടും വീണ്ടും പീഡിപ്പിച്ച എന്ന തോന്നല്‍ ഉണ്ടായിപ്പോകുകയും ചെയ്യും.<br />
<br />
<br />
2009ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ക്ക് സവിശേഷമായ ഒരു ദൗത്യം ലഭിച്ചു. 'സാഹെബി'ന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന നേതാവിന്റെ കല്‍പ്പന. അതേ നേതാവാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. ദൗത്യം നിസ്സാരമായിരുന്നു. ഒരു യുവതിയെ നിരീക്ഷിക്കണം. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു അങ്ങനെ സര്‍വതും. യുവതിയുടെ സ്നേഹ ബന്ധത്തില്‍ സവിശേഷ നിരീക്ഷണവും ആവശ്യപ്പെട്ടിരുന്നു. കൗമാര കാലത്തെ വിവാഹം അവസാനിപ്പിച്ച ശേഷം ബ്രഹ്മചാരിയായ നേതാവിന് യുവതിയുടെ സ്നേഹ ബന്ധത്തില്‍ എന്തുകാര്യം എന്ന ചോദ്യം പ്രസക്തമല്ല. എന്തായാലും രണ്ട് മാസത്തോളം യുവതിയുടെ നീക്കങ്ങള്‍ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. അവരുടെ ഫോണ്‍ കോളുകളൊക്കെ ചോര്‍ത്തി. ഇതെല്ലാം നിയമവിരുദ്ധമായിട്ടായിരുന്നു. യുവതി കര്‍ണാടകത്തിലേക്ക് പോയപ്പോഴൊക്കെ, അക്കാലം അവിടം ഭരിച്ച ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനോട് വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയോട് അത്രക്ക് കൂറ് അന്നും ഇന്നും ഇല്ലെങ്കിലും നിയമ വിധേയമല്ലാത്ത നിരീക്ഷണത്തിന് അന്ന് കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നാണ് കഥ.<br />
<br />
<br />
നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണം പിന്നീട് ചോര്‍ന്നു. നിരീക്ഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച നേതാവുമായി ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണവും ചോര്‍ന്നു. കേസും കൂട്ടവുമായി. നിരീക്ഷണം തന്റെ ആവശ്യപ്രകാരമായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളെയും കോടതിയെയും അറിയിച്ചു. തന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു പോലീസ് നിരീക്ഷണമെന്ന് യുവതി തന്നെ പിന്നെ പറഞ്ഞു. അതോടെ സംഗതി തീര്‍ന്നു. യുവതിയുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനര്‍ഹമായ സഹായം ലഭിച്ചുവെന്ന ആരോപണം പിറകെ എത്തി. എന്തായാലും എന്തിനായിരുന്നു നിരീക്ഷണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി വ്യക്തമാകുകയുമില്ല. <br />
<br />
<br />
ഭീകരവിരുദ്ധ വിഭാഗത്തിലെയും ഇന്റലിജന്‍സിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരു യുവതിയെ നിരന്തരമായി നിരീക്ഷിക്കാനും അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും നിയോഗിക്കാന്‍ മടിക്കാത്തവരുടെ കീഴില്‍ രാജ്യം വരുമ്പോള്‍ എന്തൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടാകും? ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഫോണുകള്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അനുവാദമുണ്ട്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അത് സാധിക്കും. ചോര്‍ത്തേണ്ട സാഹചര്യം വ്യക്തമാക്കി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറിയാണ് അനുവാദം നല്‍കേണ്ടത്. അതില്‍ കുറഞ്ഞ ഉദ്യോഗസ്ഥന്റെ അനുമതിപത്രം പോരെന്ന് ചുരുക്കം. ഗുജറാത്തിലെ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് ആഭ്യന്തര സെക്രട്ടറിയുടെ താഴെയുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം ആധാരമാക്കിയാണ്. ഭരണഘടനാ വ്യവസ്ഥകളെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഗണിക്കാന്‍ മടിക്കാത്ത ഭരണകൂടം നിലനില്‍ക്കെ, ആരുടെയും അനുവാദം വാങ്ങാതെ തന്നെ ഫോണുകള്‍ ചോര്‍ത്തപ്പെടാം.<br />
<br />
<br />
പരമാധികാരിയായ പുമാന് പരസ്യ മോഡലായി വന്ന കമ്പനി, രാജ്യത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുത്തക സ്ഥാപിക്കാനൊരുങ്ങുകയാണ്. ആധാറിന്റെ കാര്യത്തിലെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് അതിന്റെ ഡാറ്റാ ബേസിലേക്ക് നേരിട്ടുള്ള ബന്ധം നല്‍കിക്കൊണ്ടാണ് ഈ കമ്പനിയെ ഭരണകൂടം സഹായിച്ചിരുന്നത്. അത്തരമൊരു കമ്പനിയുടെ വരിക്കാരുടെ ഫോണുകള്‍ അവര്‍ തന്നെ ചോര്‍ത്തി സര്‍ക്കാറിന് നല്കിയാല് അത്ഭുതമില്ല. അല്ലെങ്കില്‍ തന്നെ ഏത് ഫോണ്‍ കോളും ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ ഇസ്റാഈലില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിട്ടുണ്ടല്ലോ നമ്മുടെ ഭരണകൂടം. ഒരേ സമയം നടക്കുന്ന കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ കണ്ടെടുത്ത് ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ. അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നുണ്ടാകും?<br />
<br />
<br />
വ്യക്തികളെ നിരീക്ഷിക്കാനും ഫോണുകള്‍ ചോര്‍ത്താനും നമ്മുടെ ഭരണകൂടത്തിന് അത്ര പ്രയാസമൊന്നുമില്ല. മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കാനും ബുദ്ധിമുട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നായ വാട്സ് ആപ്പിന്റെ കാര്യത്തില്‍ മാത്രം ചില്ലറ പ്രയാസമുണ്ട്. നുണകളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാനുള്ള ആയുധമായി വാട്സ് ആപ്പിനെ ഫലപ്രദമായി ഉപയോഗിച്ചവര്‍, ഇതിലൂടെ നടക്കാനിടയുള്ള എതിര് പ്രചാരണങ്ങളെ നിരീക്ഷിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിട്ടുണ്ടാകും. ഇസ്റാഈല്‍ സ്ഥാപനമായ എന്‍ എസ് ഒയില്‍ നിന്ന് പെഗാസസ് എന്ന രഹസ്യം ചോര്‍ത്താനുള്ള സോഫ്റ്റ് വെയറിലേക്ക് എത്തിയത് അങ്ങനെയാകാനേ തരമുള്ളൂ. വിവിധ സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്നാണ് എന്‍ എസ് ഒ പറയുന്നത്. ചോര്‍ത്തല്‍ രഹസ്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന കമ്പനിക്ക് കച്ചവടം വിജയകരമായി നടത്താനാകൂ.<br />
<br />
<br />
അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്ന എന്‍ എസ് ഒയുടെ വാദം വിശ്വസിക്കേണ്ടിവരും.<br />
മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാട്സ് ആപ്പ് സന്ദേശങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെയും അതിന്റെ പ്രവര്‍ത്തകരെയും സ്തുതിപാഠകരായി നിര്‍ത്തുക എന്നതിലാണ് ഭരണകൂടത്തിന് താത്പര്യം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുകയും. അങ്ങനെ ലക്ഷ്യമിടുന്നതിന് ഉദാഹരണങ്ങള്‍ പലത്. അവ്വിധമുള്ള ഭരണകൂടം മാധ്യമ പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ കൂടി ചോര്‍ത്തിയെടുക്കാന്‍ മടിക്കില്ല തന്നെ. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹിറ്റ്ലിസ്റ്റിലാണെന്നതിന് പല ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ക്കെതിരെ ഇതിനകം നടത്തിയ നീക്കങ്ങള്‍ തന്നെ തെളിവ്. അത്തരമാളുകള്‍ വാട്സ് ആപ്പിലൂടെ കൈമാറാനിടയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഭരണകൂടം ശ്രമിക്കാതിരിക്കുമോ? പെഗാസസ് ഉപയോഗിച്ച് വാട്സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്സ് ആപ്പ് സംരംഭകര്‍ പറയുന്നു. ചോര്‍ത്താന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതില്‍ വാട്സ് ആപ്പ് സംരംഭകര്‍ക്ക് നിര്‍വൃതി അടയാം.<br />
<br />
<br />
130 കോടിയിലേറെ വരുന്ന ജനം മുഴുവന്‍ കള്ളപ്പണക്കാരാണെന്ന് സംശയിച്ച് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഭരണകൂടം, സകലതിനെയും ആധാര്‍ ബന്ധിതമാക്കി പൗരന്മാരെയാകെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണകൂടം, സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം, അധികാരത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ച് ശിക്ഷിക്കാന്‍ മടികാണിക്കാത്ത ഭരണകൂടം നിലനില്‍ക്കെ രാജ്യത്തൊരു തുറന്ന ജയിലിന്റെ അന്തരീക്ഷമേ ഉണ്ടാകൂ. അവിടെ പൗരന്റെ സ്വകാര്യതക്കും അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിക്കുന്ന അളവിലേ പാടുള്ളൂ. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാത്രമേ പെഗാസസിനെ കാണേണ്ടതുള്ളൂ.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-45061723937328031372019-10-23T14:54:00.002+05:002019-10-23T14:54:49.029+05:00ഭാരത (ഭീരുത്വ) രത്ന<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7obYwok_yyCbRS8aRL2fY-qkjWvxPZS5RoIZVMJkj540XPKAJBHJXVJdVV9Nt_CX5WIC7-dgCcA3jieXCqsop9PpXgmgZu7FxZL1lFmWDGi2XaeStVUWlauXa3sDZYVMXNu1gOLfCwAYQ/s1600/SAVARKAR1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="845" height="189" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7obYwok_yyCbRS8aRL2fY-qkjWvxPZS5RoIZVMJkj540XPKAJBHJXVJdVV9Nt_CX5WIC7-dgCcA3jieXCqsop9PpXgmgZu7FxZL1lFmWDGi2XaeStVUWlauXa3sDZYVMXNu1gOLfCwAYQ/s320/SAVARKAR1.jpg" width="320" /></a></div>
<br />
വിനായക് ദാമോദര്‍ സവര്‍ക്കറെന്ന പേരിനേക്കാള്‍ പരിചിതം വീര്‍ സവര്‍ക്കറെന്നതാണ്. വീരത്വമെന്തെന്നറിയാതെ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുന്നവരാണ് അധികവും. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കാണിച്ച അസാമാന്യ ധൈര്യത്തിന് രാഷ്ട്രം ചാര്‍ത്തിക്കൊടുത്തതാണ് പേരിന് മുന്നിലെ വിശേഷണപദമെന്ന് കരുതുന്നവരും ധാരാളമുണ്ടാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന് പണയം വെച്ച് പോരടിക്കുന്ന സൈനികര്‍ക്ക് പരംവീര്‍ ചക്രമൊക്കെ നല്കുന്നതുപോലെ. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് എ ബി വാജ്പേയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരിക്കെ സവര്‍ക്കറുടെ ചിത്രം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. അതുപോരെന്ന തോന്നലുള്ളതു കൊണ്ടാണ് ഇപ്പോള്‍ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.<br />
<br />
<br />
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്ന സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം. ഭാരത രത്നത്തിന് സര്‍വഥാ യോഗ്യനാണ് സവര്‍ക്കറെന്നും അര്‍ഹരായ പലര്‍ക്കും ഭാരത രത്ന സമ്മാനിക്കാന്‍ രാജ്യത്തെ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും ഭരണഘടനാ ശില്‍പ്പി ബി ആര് അംബേദ്കറിന് ഭാരത രത്ന സമ്മാനിക്കുന്നത് വൈകിയത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി ജെ പി നേതാക്കളും പടിപടിയായി മൊഴിയുകയും ചെയ്തു.<br />
<br />
<br />
സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യമുന്നയിക്കുന്നതിനൊപ്പം ബഹുമതി വൈകിപ്പിച്ച് അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ചപ്പോള്‍ ബി ജെ പി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. മറാത്ത വികാരമുണര്‍ത്താന്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ശിവജിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച സവര്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്കാന് ആവശ്യപ്പെടുന്നതിലൂടെ ഒരു കാലത്ത് മറാത്ത വികാരത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്ന ശിവസേനയുടെ അവശേഷിക്കുന്ന വോട്ടുബേങ്കിനെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതാണ് ഒന്ന്. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കൂടുതല്‍ സംഘടിതമാകുന്ന ദളിത് രാഷ്ട്രീയത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. ഇതെത്രത്തോളം സാധിക്കുമെന്നതിലൊക്കെ തര്‍ക്കമുണ്ടാകാം. പക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചോ അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ നുണകളോ പ്രചരിപ്പിച്ചോ മുതലെടുക്കാന്‍ സംഘ്പരിവാര ശക്തികള്‍ക്കുള്ള (പൊതുവില്‍ ഫാസിസ്റ്റുകള്‍ക്കെല്ലാമുള്ള) സവിശേഷ പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ലക്ഷ്യവേധം നടക്കില്ലെന്ന് കരുതേണ്ട തന്നെ.<br />
<br />
<br />
'വീര' സവര്‍ക്കറിലേക്ക് തിരികെ വന്നാല്‍, ഭാരത രത്നത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണ വിധേയനാകുകയും അത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടുമാത്രം കോടതി വിട്ടയക്കുകയും ചെയ്ത വ്യക്തിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്കാന് വൈകിയത് എന്തുകൊണ്ടെന്ന് മാത്രമേ ചോദ്യമുള്ളൂ. രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുമ്പോള്‍ മധുര പലഹാരം വിതരണം ചെയ്തിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി വധത്തിലെ പങ്കിന്റെ പേരില്‍ ആര് എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു. ആ സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്കുമ്പോള് സവര്‍ക്കറെ അല്ലാതെ ആരെയാണ് ആദരിക്കേണ്ടത്?<br />
ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയ 2014ല്‍ തന്നെ സവര്‍ക്കറെ ഭാരത രത്ന വിഭൂഷിതനാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതില്‍ ഖേദ പ്രകടനം നടത്തുക കൂടി വേണം.<br />
<br />
<br />
രാഷ്ട്രപിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായി വിചാരണ നേരിട്ടുവെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സവര്‍ക്കറുടെ വീരത്വം. അതങ്ങ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ ഭംഗിയായി പയറ്റിയതോടെ ആവര്‍ത്തിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളിലൊന്നിന്റെ തുടര്‍ച്ചയില്‍ ഏതാനും കൂട്ടാളികള്‍ക്കൊപ്പം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കാലത്ത്. അന്ന് പന്ത്രണ്ടാം വയസ്സില്‍ പേരിന് മുന്നില്‍ ചേര്‍ക്കപ്പെട്ടതാണത്രെ 'വീര്‍' എന്ന വിശേഷണം. അത്തരം വീരന്മാര്ക്ക് തീരെ സഹിക്കാന്‍ സാധിക്കാത്തതായിരുന്നു ആചാര ലംഘനം. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ഒടുങ്ങണമെന്ന് നിഷ്കര്‍ഷിച്ചിരുന്ന 'മഹത്തരമായ' ആചാരത്തെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത് ഹൈന്ദവ ആചാരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ് ആചാര ലംഘകരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് വീരന് നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയ ബ്രിട്ടീഷ് വിരോധം, നാസിക് കളക്ടറെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്റ്റിലായി 50 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലെ തടവറയിലെത്തിയപ്പോള്‍ അവസാനിച്ചു.<br />
<br />
<br />
അധിനിവേശത്തോടുള്ള വിധേയത്വവും വീരത്വമെന്ന തിരിച്ചറിവുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും. തെറ്റ് മനസ്സിലാക്കിയാല്‍ മാപ്പ് ചോദിക്കുന്നതാണ് വീരത്വം.<br />
ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പുചോദിച്ച് 'വീര' സവര്‍ക്കറെഴുതിയ കത്തുകള്‍ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കുക മാത്രമല്ല, പിന്നീടുള്ള 'നല്ല നടപ്പ്' വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏത് ഉപാധിയും സ്വീകാര്യമെന്ന് ആവര്‍ത്തിച്ച് അറിയിച്ചു. ഏറ്റവും അവസാനമെഴുതിയ മാപ്പപേക്ഷയില്‍ വീരനായ താന്‍ മാത്രമല്ല സഹോദരനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ച് കൊള്ളാമെന്നും എവിടേക്കൊക്കെ പോകുന്നുവെന്നതും എന്തൊക്കെ ചെയ്യുന്നുവെന്നതും അധികാരികളെ യഥാസമയം അറിയിച്ചുകൊള്ളാമെന്നുമൊക്കെ സമ്മതിച്ചിരുന്നു. ഇതൊരു കീഴടങ്ങലായി വേണമെങ്കില്‍ തോന്നാം. പക്ഷേ, എവിടെയൊക്കെ പോകും, എന്തൊക്കെ ചെയ്യുമെന്നൊക്കെ മുന്‍കൂട്ടി അറിയിച്ച് സ്വാതന്ത്ര്യ സമരം നടത്തുക എന്നതിലെ വീരത്വം അതൊന്ന് വേറെയാണ്.<br />
<br />
<br />
ആ ധൈര്യം ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ജീവിതകഥ എഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. ആത്മകഥ, ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വീരത്വവും ഒരുപക്ഷേ ആദ്യം കാട്ടിയത് സവര്‍ക്കറായിരുന്നു. ആ ജീവചരിത്രത്തിലൂടെയാണ് മറാത്ത രാജവംശ സ്ഥാപകന്‍ ശിവജിയുടെ അനുയായിയും പന്ത്രണ്ടാം വയസ്സില്‍ തന്നെ 'വീര' പട്ടം ചാര്‍ത്തിക്കിട്ടുകയും ചെയ്ത അസാമാന്യ വീരനായ 'വീര്‍ സവര്‍ക്കര്‍' പ്രതിഷ്ഠിക്കപ്പെട്ടത്. ജീവചരിത്രം യഥാര്‍ഥത്തില്‍ ആത്മകഥയായിരുന്നുവെന്ന് അതിന്റെ പ്രസാധകര് തന്നെ പില്ക്കാലം വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും സവര്‍ക്കറേക്കാള്‍ വലിയ വീരന് ഇല്ലാതായിക്കഴിഞ്ഞിരുന്നു, ഹിന്ദുത്വ വാദികള്‍ക്ക്.<br />
<br />
<br />
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പില്ക്കാലം നടന്ന ശ്രമങ്ങളിലൊന്നും വീര സവര്‍ക്കറുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുള്ള വഴി സായുധ സമരത്തിലൂടെയെന്ന് വാദിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളെക്കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു സവര്‍ക്കര്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിലുള്ള ഭാരതത്തിന് രൂപം നല്കാന് ബ്രിട്ടീഷ് ആധിപത്യം നിലനിന്നേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞിരുന്നു ആ വീരന്. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന ഇന്ത്യക്കാരായ 'വിഡ്ഢി'കളെ ഇല്ലാതാക്കാനുള്ള സൈന്യത്തെ സജ്ജമാക്കുകയെന്നതല്ലാതെ വീരന്റെ ധര്‍മമെന്ത്?<br />
ഇതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഭാരത രത്ന സമ്മാനിക്കേണ്ടത്?<br />
<br />
<br />
പില്ക്കാലത്ത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായപ്പോഴും പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെഴുതിയത് പോലൊരു കത്ത് സവര്‍ക്കര്‍ എഴുതി, സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്. തടവിലാക്കാതെയിരുന്നാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതിരിക്കാം, വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്ക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു. കൈയില്‍ വിലങ്ങ് വീഴുമെന്ന് ഉറപ്പാകുമ്പോള്‍ മാപ്പപേക്ഷിച്ച് തടി രക്ഷിക്കുന്നതാണ് വീരത്വം.<br />
<br />
<br />
രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മാത്രമല്ല, ആര് എസ് എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പിതൃത്വം പോലും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടര്‍ച്ചയില്‍ വീര പദവി നേടിയ സവര്‍ക്കര്‍ തന്നെയാണ് അവരുടെ തന്ത്രത്തെ പൂര്‍ണമായി നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. അതിനെ തെളിഞ്ഞ വര്‍ഗീയതയില്‍ വ്യാഖ്യാനിച്ച് ഹിന്ദുവും മുസല്‍മാനും രണ്ട് രാഷ്ട്രമെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു - ഹിന്ദുത്വത്തെ വിശകലനം ചെയ്തുള്ള പുസ്തകത്തില്‍. ഈ സിദ്ധാന്തമാണ് 1937ല്‍ ഹിന്ദു മഹാസഭ അവരുടെ രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നിയന്ത്രിച്ചിരുന്ന സവര്‍ണ ഹൈന്ദവര്‍ ഒരിക്കലും തയ്യാറാകില്ലെന്ന തിരിച്ചറിവില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി ഇറങ്ങിയ മുഹമ്മദലി ജിന്നയും കൂട്ടരും രണ്ട് രാജ്യങ്ങളെന്ന ആവശ്യമുന്നയിച്ചത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ആ നിലക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ അതിന്റെ രാഷ്ട്രപിതാവാകാന്‍ സവര്‍ക്കറെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല തന്നെ.<br />
<br />
<br />
ഗാന്ധി വധത്തിലെ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച്, നരേന്ദ്ര മോദിയുള്‍പ്പെടെ ബി ജെ പിയുടെയും മോഹന്‍ ഭഗവത് മുതല്‍ സംഘ്പരിവാരത്തിന്റെയും നേതാക്കളൊക്കെ വാഴ്ത്തുന്ന സര്‍ദാര്‍ പട്ടേല്‍ എഴുതി വെച്ചത് ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരത്തിലുണ്ടാകും. (അതെല്ലാം വൈകാതെ നശിപ്പിച്ച് കളയാന്‍ മോദിയും ഷായും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്) ഹിന്ദു മഹാസഭയില്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗമാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതുമെന്നാണ് പട്ടേലിന്റെ വാക്കുകള്‍. ഇതൊരു സര്‍ട്ടിഫിക്കറ്റായെടുത്താല്‍ അത് മാത്രം മതി ഭാരത രത്നക്ക് യോഗ്യതയാകാന്‍. ഹിന്ദു -മുസ്ലിം ഐക്യത്തിനായി മരണം വരെ നിരാഹാരമനുഷ്ഠിക്കാന്‍ മടി കാണിക്കാതിരുന്ന, സവര്‍ക്കറെപ്പോലുള്ളവരുടെ ആഗ്രഹത്തിന്റെ തുടര്‍ച്ചയായിക്കൂടി പിറന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, അതിലേക്ക് അന്നത്തെ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ട്ടിഫിക്കറ്റിനപ്പുറം മറ്റെന്ത് വേണം രത്ന വിഭൂഷിതനാകാന്‍.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-86875262776846185022019-10-21T14:51:00.001+05:002019-10-21T14:51:53.119+05:00പെരുന്നയ്ക്ക് ശൗര്യം പകരുന്നവര്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDuvvFThnnQ7aWWxmfdmJTsd2KC07LLSkq0Tg0ljcE7O2HNaKadoHfv4x__7ZUzbkUpPv9VAHCNPt0HJ63CO7Uo3y6GawgO4cqi1NOGlKNcGu2K5sjySXY_42qZM01tn2OYBM8TXSo7Wes/s1600/NSS+CHANDI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="405" data-original-width="636" height="203" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDuvvFThnnQ7aWWxmfdmJTsd2KC07LLSkq0Tg0ljcE7O2HNaKadoHfv4x__7ZUzbkUpPv9VAHCNPt0HJ63CO7Uo3y6GawgO4cqi1NOGlKNcGu2K5sjySXY_42qZM01tn2OYBM8TXSo7Wes/s320/NSS+CHANDI.jpg" width="320" /></a></div>
<br />
ഏതാണ്ട് ഒരു ദശകം മുമ്പത്തെ കഥയാണ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിന് നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ എസ് എസ്) പരിഭവം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ (രണ്ടാം യു പി എ സര്‍ക്കാര്‍) പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് കെറുവിക്കുകയും ചെയ്തു. അക്കാലം പി കെ നാരായണപ്പണിക്കരായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെങ്കിലും കൈകാര്യകര്‍തൃത്വം ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പാഞ്ഞെത്തി.<br />
<br />
<br />
ആ സമയം കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഏതാണ്ട് അതേസമയം പെരുന്നയിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടുകയായിരുന്നു കടന്നപ്പള്ളിയുടെ സന്ദര്‍ശനോദ്ദേശ്യം. മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാകാം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്നും ഇന്നും നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനം പൊടുന്നനെയായിരുന്നു. സമുദായത്തെ അവഗണിച്ചുവെന്ന് പെരുന്നയിലെ ആശാന്മാര് പൊരുന്നിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എന്‍ എസ് എസ് നേതൃത്വം കെറുവിച്ചാല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന (അബദ്ധ) ധാരണ മാത്രമാണ് ഇവരെ നയിച്ചത് എന്ന് വ്യക്തം. എന്‍ എസ് എസ്സിന്റെ സമ്മേളനം പ്രമാണിച്ച്, 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കേരള യാത്ര മാറ്റിവെക്കാന്‍ പോലും ആലോചിച്ച രമേശ് ചെന്നിത്തല, സമുദായ നേതൃത്വം അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഉലഞ്ഞു പോകുക സ്വാഭാവികം.<br />
<br />
<br />
ദേവസ്വം ബോര്‍ഡുകള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതില്‍ നിയമമനുശാസിക്കുന്ന മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് രൂപവത്കരിക്കുന്ന ബോര്‍ഡ് നിയമപ്രകാരം നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയാകും. എന്നിട്ടും എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടാന്‍ മന്ത്രി നേരിട്ടെത്തിയത് എന്തുകൊണ്ടാകും? കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ (എസ്) തീരുമാനമനുസരിച്ചോ ആകില്ല ഈ സന്ദര്‍ശനം. മറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന എല്‍ ഡി എഫിന്റെയും എല്‍ ഡി എഫിനെ നിയന്ത്രിക്കുന്ന സി പി ഐ (എം) യുടെയും തീരുമാനമനുസരിച്ചല്ലാതെ വരാന്‍ തരമില്ല.<br />
<br />
സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റ പാളുന്നത് കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്നിരുന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി മാറ്റാനും സമുദായത്തിലെ പുതു തലമുറക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കാനും വേണ്ടിയാണ് മന്നത്ത് പത്മനാഭന് എന്‍ എസ് എസ്സിന് രൂപം നല്‍കിയത്. നായര്‍ സമുദായത്തേക്കാള്‍ മോശമാണ് താഴേത്തട്ടിലുള്ള മറ്റ് സമുദായങ്ങളുടെ സ്ഥിതിയെന്ന ബോധ്യം അന്നദ്ദേഹത്തിനുണ്ടായിരുന്നു. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തത് അതുകൊണ്ടാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ജാതി വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗമായതും.<br />
<br />
എന്നാല്‍ 1957ല്‍ അധികാരത്തിലേറിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിനും വിദ്യാഭ്യാസ പരിഷ്കരണത്തിനും നിയമങ്ങള്‍ കൊണ്ടുവന്നതോടെ മന്നത്തിന്റെ നിലപാട് മാറി. കിട്ടാവുന്ന ജാതി മത സംഘടനകളെ കൂട്ടിപ്പിടിച്ച്, കോണ്‍ഗ്രസിന്റെ സമൂല പങ്കാളിത്തത്തോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി അദ്ദേഹം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുന്‍കാലത്ത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മന്നവും എന്‍ എസ് എസ്സും പിന്നീട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയുടെയും സവര്‍ണ മേല്‍ക്കോയ്മ ഉദ്ഘോഷിക്കുന്ന വര്‍ഗീയതയുടെയും ഒപ്പമായി. വിമോചന സമരകാലത്തെ ഈ പാരമ്പര്യമാണ് പിന്നീട് എന്‍ എസ് എസ് ഏതാണ്ടെല്ലായിപ്പോഴും പിന്തുടര്ന്നത്. ആ സംഘടനയെ പ്രീണിപ്പിക്കാനോ പിണക്കാതെ നോക്കാനോ ആണ് പില്ക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടെ ശ്രമിച്ചതും. വിമോചന സമരത്തിന്റെ നേതൃപദവിയിലുണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസിന് അതൊരു അനിവാര്യതയുമായി. <br />
<br />
<br />
പരിഭവം തീര്‍ക്കാനും ഇംഗിതം അറിയാനും പെരുന്നയിലേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയ നേതൃത്വം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വലുപ്പം എന്‍ എസ് എസ് മേധാവിമാര്‍ക്ക് നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 45 ശതമാനം നായര്‍ സമുദായാംഗങ്ങളാണെന്നും അവരുടെ വോട്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന് (വിശ്വാസ സംരക്ഷണമെന്നേ ജി സുകുമാരന്‍ നായര്‍ പറയൂ. വിശ്വാസവും ആചാരവും തമ്മിലുള്ള അന്തരമറിയാത്ത സമുദായാംഗങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങട്ടെ) ഉതകും വിധത്തില്‍ നിലപാടെടുത്തവര്‍ക്കായിരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ ഇല്ലാത്ത വലുപ്പം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് എന്‍ എസ് എസ് നേതൃത്വം.<br />
<br />
2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് തരക്കേടില്ലാത്ത ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്കിയ മണ്ഡലവും. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. വോട്ടര്‍ പട്ടികയിലെ നായര്‍ സമുദായാംഗങ്ങളുടെ കണക്ക് പരിഗണിച്ച്, വട്ടിയൂര്‍ക്കാവില്‍ (പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം) ആ സമുദായത്തിലെ അംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിലൊരു മാറ്റം ഇക്കുറി ഇടതു മുന്നണിക്ക് നേതൃത്വം നല്കുന്ന സി പി ഐ (എം) വരുത്തിയതോടെ മത്സരരംഗത്ത് ശേഷിക്കുന്ന നായന്മാരില് 'ആഢ്യത്വം' കല്‍പ്പിക്കപ്പെടുന്നവനായിരിക്കും സമുദായാംഗങ്ങളുടെ വോട്ട് എന്നതുമുറപ്പ്. ആചാര സംരക്ഷണക്കാര്‍ക്ക് പിന്തുണയെന്ന് പ്രഖ്യാപിച്ച്, വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കരയോഗാംഗങ്ങളോട് നിര്‍ദേശിക്കുമ്പോള്‍ സുനിശ്ചിതമായ വിജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം എന്‍ എസ് എസ്സില്‍ ഉറപ്പിക്കുക എന്ന തന്ത്രമേ സുകുമാരന്‍ നായര്‍ക്കുള്ളൂ. അതുവഴി വിലപേശല്‍ ശക്തി കൂട്ടുക എന്നതും. അഥവാ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ മറ്റ് ജാതി - മത ശക്തികളെല്ലാം യോജിച്ച് നായരെ തോല്‍പ്പിച്ചുവെന്ന് വിലപിച്ച് സമുദായ വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയുമാകാം. <br />
<br />
<br />
നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ കാര്‍ഡ് കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ് എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. ശക്തമായ വോട്ടു ബേങ്കെന്ന ഇവരുടെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും തെളിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുന്ന പ്രണാമത്തില്‍ കുറവുണ്ടാകുന്നില്ല. പിണറായി വിജയന് മുഖ്യമന്ത്രിയായി 2016ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷം, പെരുന്നയിലേക്ക് ഇടതുവശം ചേര്‍ന്നുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.<br />
<br />
<br />
എങ്കിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ പത്ത് ശതമാനം മുന്നാക്ക സംവരണവും, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടും, യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം നിലനിര്‍ത്തിയതുമൊക്കെ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് പെരുന്നയിലെത്തി വണങ്ങാത്തതിലുള്ള അരിശം പക്ഷേ, ഇതുകൊണ്ടൊന്നും തീരുന്നതല്ല. <br />
കണിച്ചുകുളങ്ങര ദേവസ്വത്തിലെത്തി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാമെങ്കില്‍ സവര്‍ണനായ തന്നെ കാണാന്‍ പെരുന്നയില്‍ വന്നാലെന്തെന്ന ചിന്ത, മന്നം സമാധിയില്‍ ചെരുപ്പിട്ട് കയറിയെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ 'മുട്ടുകുത്തിച്ച' കാര്യസ്ഥന്‍മാര്‍ക്കുണ്ടാകുക സ്വാഭാവികം. മന്നം സമാധിക്ക് മുന്നില്‍ വന്നുനിന്ന് താന്‍ ആശീര്‍വദിച്ച നാമജപ ഘോഷയാത്രയെ അവഗണിച്ച്, ശബരിമലയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയോട് ക്ഷമിക്കുക അസാധ്യവുമാണ്. അതിലും വലുതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കി തലപ്പത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും ഇരുത്തിയപ്പോഴുണ്ടായ രോഷം. അതിനൊക്കെ പ്രതികാരം ചെയ്തെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വീമ്പിളക്കാന്‍ വട്ടിയൂര്‍ക്കാവിലോളം എളുപ്പവഴി വേറെയില്ല.<br />
<br />
ആചാര സംരക്ഷണത്തിന് നിലപാടെടുത്തു എന്ന പേരില്‍ പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിലും എന്‍ എസ് എസ് കരയോഗങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയായതിലും അത്യുത്സാഹം കൊള്ളുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ തുടരുകയും ആ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കിപ്പോഴുമെന്ന് ബി ജെ പി നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളമേ പെരുന്നയില്‍ നിന്നുള്ള ശരിദൂരം കെ പി സി സി ആസ്ഥാനത്തേക്കുണ്ടാകൂ. അത് മാറിയാല്‍ ശരിദൂരം ഭാവി മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ സ്ഥലമിട്ട തിരുവനന്തപുരത്തെ ബി ജെ പി ഓഫീസിലേക്കാകും. ജന്മിയായ നമ്പൂതിരിയുടെ കാര്യസ്ഥമാണ് പാരമ്പര്യം. അധികാരമുള്ള സവര്‍ണന്റെ കാര്യസ്ഥത്തിലാണ് ഭാവി. അതിലേക്ക് സമുദായത്തെ നയിക്കാനുദ്ദേശിക്കുന്നവരുടെ ഇടത്താവളം മാത്രമാണ് വട്ടിയൂര്‍ക്കാവ്.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-59300222019810893082019-10-14T17:01:00.002+05:002019-10-14T17:01:39.750+05:00ഭഗവാനില്‍ നിന്ന് ഭാഗവതുമാരിലേക്ക് എത്തുന്ന ആള്‍ക്കൂട്ടം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUvSkf1aSgiKn2fClumMSSD42RRykCuh0MfXM91MCMsiUmbY6ES8Da1ABhwyqzo3G9OIgxCY3z71zjAgUM8ydBNrBukStsp2dA2WsGT7hmeqnEDvtUurasHsyU3E3RWzT_NCJBmZs-mTPI/s1600/Mohan-Bhagwat-Narendra-MOdi+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="286" data-original-width="500" height="183" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUvSkf1aSgiKn2fClumMSSD42RRykCuh0MfXM91MCMsiUmbY6ES8Da1ABhwyqzo3G9OIgxCY3z71zjAgUM8ydBNrBukStsp2dA2WsGT7hmeqnEDvtUurasHsyU3E3RWzT_NCJBmZs-mTPI/s320/Mohan-Bhagwat-Narendra-MOdi+1.jpg" width="320" /></a></div>
<br />
ആര്‍ഷ ഭാരതത്തില്‍ ആള്‍ക്കൂട്ട ആക്രമണമോ? അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗിനെയും വലത്തും ഇടത്തുമിരുത്താന്‍ കരുത്തുള്ള നേതാവ് രാജ്യം ഭരിക്കുമ്പോള്‍! പുരാണ നാടകങ്ങളിലെപ്പോലെ അസംഭവ്യമെന്ന് ഗര്‍ജിക്കേണ്ടിവരും. അത്തരം സംഗതികള്‍ നടക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ആര്‍ഷ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണമെന്ന പ്രയോഗത്തിന്റെ ഉദയം വൈദേശിക മത ഗ്രന്ഥങ്ങളില്‍ നിന്നാണ്. മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ ആള്‍ക്കൂട്ടം തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത് ബൈബിളാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് വിധിച്ച് മറിയത്തിന്റെ ജീവന് രക്ഷിച്ച യേശു ക്രിസ്തുവിന് കുരിശു മരണം വിധിക്കപ്പെടുമ്പോള്‍ അവനെ ക്രൂശിക്കൂ എന്ന് ആര്‍ത്തലച്ച ആള്‍ക്കൂട്ടവും ബൈബിളിലേതാണ്.<br />
<br />
<br />
അതിനാല്‍ നീതിന്യായ വിചാരണക്ക് പുറത്ത് ശിക്ഷവിധിക്കാന്‍ പാകത്തിലുള്ള ആള്‍ക്കൂട്ടമോ വിധിക്കപ്പെട്ട ശിക്ഷ വേഗത്തില്‍ നടപ്പാക്കാന്‍ ആക്രോശിക്കുന്ന ആള്‍ക്കൂട്ടമോ ആര്‍ഷ ഭാരതത്തിന്റെ സൃഷ്ടിയേയല്ല! ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് പറയുന്നതോ അത്തരം ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നതോ ആര്‍ഷ ഭാരതത്തെ അവഹേളിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം തന്നെ. അത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം, വിചാരണ ചെയ്ത് ശിക്ഷിക്കണം. ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഈ വഴിക്ക് സ്വീകരിച്ച നടപടികള്‍ എല്ലാവരും മാതൃകയാക്കേണ്ടതുമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളെ ചൂണ്ടിക്കാണിച്ച, അത്തരം ശ്രമങ്ങളെ രാജ്യദ്രോഹമായി കാണണമെന്ന് നിയമ പാലന - നീതി നിര്‍വഹണ സംവിധാനത്തോട് പരോക്ഷമായി ആവശ്യപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര് സംഘചാലകിന്റെ അഭിപ്രായത്തോട് 'രാജ്യസ്നേഹി'കള്‍ക്ക് യോജിക്കാതെ തരമില്ല.<br />
<br />
<br />
സര് സംഘ ചാലക് മോഹന്‍ ഭഗവത് എന്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നത് വര്‍ത്തമാന കാലത്തിലും ആര് എസ് എസ് മഹത്തരമായി കാണുന്ന പുരാണേതിഹാസങ്ങളുടെ കാലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. വര്‍ത്തമാന കാലത്ത്, എന്നുവെച്ചാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം പിടിച്ച കാലം മുതലിങ്ങോട്ട് പല കാരണങ്ങളാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതായി ആരോപണമുണ്ട്. അതിലേറെയും ഗോരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. കശാപ്പിനായി കാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നോ മാംസത്തിനായി പശുവിനെ കശാപ്പ് ചെയ്തുവെന്നോ ഗോമാംസം സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് അരങ്ങേറിയവ. ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയും അതിനിടയില്‍ കൊലക്കത്തിക്ക് പാളിയ സംഭവവുമുണ്ട്. ഇതിനെയൊക്കെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിച്ച് 'ഭാരത'ത്തിന്റെ യശോധാവള്യത്തിന് മേല്‍ കരി തേക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. കാരണം ഇവയൊന്നും പൊടുന്നനെ ഒന്നിക്കുന്ന ആള്‍ക്കൂട്ടം പ്രകോപിതരായി നടത്തുന്ന ആക്രമണമല്ല തന്നെ.<br />
<br />
<br />
ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സജ്ജരാക്കുന്നതും അവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതും തികച്ചും ആസൂത്രിതമായാണ്. അവരെ വെറും ആള്‍ക്കൂട്ടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതില്‍പ്പരം ആര്‍ഷ ഭാരതത്തിന് അപകീര്‍ത്തികരമായി മറ്റെന്തുണ്ട്? ഗോ സംരക്ഷണമെന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി വളര്‍ത്തിയെടുത്ത്, ന്യൂനപക്ഷങ്ങളും ദളിതുകളും ഗോ വധത്തിന് മടിക്കാത്തവരാണെന്ന ധാരണ വളര്‍ത്തി, അവരെ ആക്രമിച്ച്, വെറുപ്പ് വളര്‍ത്തി അധികാരം നിലനിര്‍ത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് ചുരുക്കിക്കാണാനേ സാധിക്കില്ല!<br />
<br />
<br />
മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നായ 'ഗോ സംരക്ഷണ യജ്ഞ'ത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പൊതു സംജ്ഞക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനുമാകില്ല. അതുകൊണ്ടാണ് ആ ശ്രമത്തെ ആര് എസ് എസ് മേധാവി എതിര്‍ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്നതാണ് ഇതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലേക്ക് 'രാജ്യ സ്നേഹി'കളായി മാറാന്‍ ജനത തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രസംഗിച്ചാല്‍ പോര, തടയാന്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ തെര്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ നീതിന്യായ സംവിധാനം പ്രകടിപ്പിച്ചതും ഇതേ വികാരമാണ്. (കേസ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനിച്ചത് ഗൗരവത്തിലെടുക്കേണ്ട. നല്‍കേണ്ട സന്ദേശം നല്കിക്കഴിഞ്ഞാല് പിന്നെ ചുവടല്‍പ്പം പിറകിലേക്ക് വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചതുരുപായക്കാരുടെ പ്രമാണം)<br />
<br />
<br />
രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ ആര് എസ് എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ആഘോഷങ്ങള്‍ അരങ്ങേറിയെന്നാണ് അക്കാലം അവിടം സന്ദര്‍ശിച്ച വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ഓര്‍മിക്കുന്നത്. ഗാന്ധിയെ വധിച്ചെന്ന വിവരമറിഞ്ഞപ്പോള്‍ ആര് എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിവെച്ചത്, സാക്ഷാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. സംഘ് പാരമ്പര്യത്തിലെ ഇളകാത്ത കണ്ണിയായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള തീവ്രഹിന്ദുത്വ വാദികളെല്ലാം ശ്രമിക്കുന്ന അതേ സര്‍ദാര്‍ പട്ടേല്‍. ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആസൂത്രിതമായ അക്രമത്തിലാണ് താത്പര്യമെന്നും അത്തരം അക്രമത്തിന് വേണ്ടി ആക്രോശിക്കുന്നതിലല്ല ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ശേഷമുള്ള ആഘോഷത്തിലാണ് താത്പര്യമെന്നും മനസ്സിലാക്കാന്‍ ഇതിലപ്പുറമെന്ത് വേണം.<br />
<br />
<br />
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും ആസൂത്രണത്തില്‍ ആര് എസ് എസ്സിന് പങ്കുണ്ടെന്ന് എഴുതി വെച്ചിരിക്കുന്നത് തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലല്ല, സംഘര്‍ഷങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ച് അതിന്റെ വര്‍ഗീയ ലാഭം കൊയ്യുക എന്നതിലാണ് താത്പര്യമെന്നതിന് ഇതിലപ്പുറം തെളിവെന്ത് വേണം. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും സംഗതി ഭിന്നമായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ച്, പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, കണ്ട്രോള് റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് തുറന്ന അവസരമുണ്ടാക്കിക്കൊടുത്ത് സംഘടിപ്പിക്കപ്പെട്ട വംശഹത്യാ ശ്രമത്തെ, ആള്‍ക്കൂട്ടത്തിന്റെ രോഷം പൊട്ടിയൊഴുകിയതാണെന്ന് ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാകുമോ? കൂട്ടക്കുരുതി തടയാന്‍ ഉടന്‍ പട്ടാളത്തെ ഇറക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞത്, അരങ്ങേറുന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ! ഇതൊക്കെയിങ്ങനെ മുന്നില്‍ നില്‍ക്കെ, ആള്‍ക്കൂട്ട ആക്രമണമെന്ന പദമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര് സംഘ ചാലക് നോക്കിനില്‍ക്കുവതെങ്ങനെ?<br />
<br />
<br />
ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വൈദേശിക മത ഗ്രന്ഥത്തിലാണെന്ന വാദവും അംഗീകരിക്കപ്പെടണം. ആര്‍ഷ ഭാരതത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന പുരാണേതിഹാസങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണമെന്ന് വ്യാഖ്യാനിക്കാവുന്ന സംഗതികളുണ്ടോ എന്നറിയില്ല. പക്ഷേ, അധികാരമുറപ്പിക്കാന്‍ നടത്താവുന്ന ഏത് നീച കൃത്യങ്ങളുടെയും ഉദാഹരണങ്ങള്‍ അവിടെ കാണാം. അതില്‍ മനുഷ്യനെന്നോ ദേവനെന്നോ വ്യത്യാസവുമില്ല. ഭാരത വംശത്തിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെട്ട പാണ്ഡവരെ ഇല്ലാതാക്കാന്‍ പിതൃസഹോദര പുത്രന്മാര് ആസൂത്രണം ചെയ്ത ഹീന കൃത്യങ്ങള്‍ നിരവധി. വിഷം കൊടുത്തത് മുതല്‍ അരക്കില്ലത്തില്‍ ചുട്ടെരിക്കാന്‍ ശ്രമിച്ചത് വരെ. കള്ളച്ചൂതില്‍ തോല്‍പ്പിച്ച് രാജ്യം പിടിച്ചെടുത്തതും (എന്‍ഫോഴ്സ്മെന്റിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ആദായ നികുതി വകുപ്പിനെയും കരുക്കളാക്കി ഇപ്പോള്‍ നടക്കുന്ന ചൂതിലും കള്ളക്കളിയില്ലെന്ന് പറയാനാകില്ലല്ലോ) ദാസിയായി വ്യാഖ്യാനിച്ച് ദ്രൗപദിയെ രാജസഭയിലേക്ക് വിളിപ്പിച്ച് വസ്ത്രാക്ഷേപത്തിന് മുതിര്‍ന്നതും ആര്‍ഷ ഭാരതേതിഹാസത്തിന്റെ ഭാഗമല്ലോ! ആ വസ്ത്രാക്ഷേപശ്രമം പോലും ആള്‍ക്കൂട്ട ആക്രമണമല്ല, അധികാരം പിടിച്ചവരുടെ ആഹ്ലാദ പ്രകടനമായിരുന്നു.<br />
<br />
ഈ അനീതികള്‍ക്കെല്ലാമുള്ള മറുപടിയാണല്ലോ കുരുക്ഷേത്രം. യുദ്ധമാരംഭിക്കാനിരിക്കെ പിതാമഹന്മാരോടും ഗുരുക്കന്മാരോടും യുദ്ധം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ, തളര്‍ന്ന അര്ജുനന് കരുത്തേകാന്‍ ശ്രീകൃഷ്ണന് നടത്തിയ ദീര്‍ഘ പ്രഭാഷണമാണല്ലോ ഭഗവദ് ഗീത. ഇവരെയൊക്കെ വധിച്ച് പ്രതികാരം ചെയ്യലും അധികാരം പിടിക്കലുമാണ് പ്രധാനമെന്നാണല്ലോ പഠിപ്പിച്ചത്. അതിലെ ന്യായത്തെ സംശയിക്കാതിരിക്കാം. ഗുരുവിനെക്കൊല്ലാന്‍ അര്‍ധ നുണ പറയാന്‍ ഉപദേശിക്കുന്ന, സഹോദരീ ഭര്‍ത്താവിനെ വധിക്കാന്‍ സൂര്യനെ മറച്ച് അസ്തമയം സൃഷ്ടിച്ച് നല്കുന്ന, നിരായുധനായ എതിരാളിയുടെ കണ്ഠത്തിലേക്ക് അസ്ത്രമയക്കാന്‍ നിര്‍ദേശിക്കുന്ന, യുദ്ധമര്യാദകള്‍ ലംഘിച്ച് പ്രതിയോഗിയുടെ തുടക്കടിക്കാന്‍ കല്‍പ്പിക്കുന്ന ഭഗവാനുമുണ്ട് ഇതിഹാസത്തില്‍. അഭിസാരികയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആക്രോശിച്ച ആള്‍ക്കൂട്ടത്തെ പരാമര്‍ശിച്ച, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് നിര്‍ദേശിച്ച ബൈബിളിനേക്കാള്‍ നുണകളും അര്‍ധ സത്യങ്ങളും വ്യാജ നിര്‍മിതികളും നിയമലംഘനങ്ങളും അധികാര ലബ്ധിക്കുപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന ഇതിഹാസമാണ് സംഘ്പരിവാരത്തിന് കൂടുതല്‍ യോജിക്കുക. അതുകൊണ്ടാണ് അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ വൈദേശിക മത പരാമര്‍ശമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ 'കീര്‍ത്തി' അവരുദ്ദേശിക്കും വിധത്തില്‍ വര്‍ധിപ്പിക്കാനുതകും വിധത്തില്‍ ഉപയോഗിക്കാവുന്ന പലതും വ്യാഖ്യാനിച്ചെടുക്കാവുന്ന പുരാണേതിഹാസങ്ങള്‍ മുന്നിലിരിക്കെ പ്രത്യേകിച്ചും.<br />
<br />
നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും വ്യാജ നിര്‍മിതികള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഇതിഹാസകാരന് ന്യായങ്ങളുണ്ട്. ധര്‍മ സംസ്ഥാപനാര്‍ഥം സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ എന്ന ന്യായം. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ സ്ഥാപനം മാത്രം ലക്ഷ്യമിടുന്ന, അതിന് വേണ്ടത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഭഗവതുമാര്‍ക്ക് ഇതിഹാസകാരന്റെ ന്യായങ്ങള്‍ ബാധകമല്ല. ആ ന്യായങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് ബൈബിളിന്റെ ന്യായം മനസ്സിലാകുമെന്ന പ്രതീക്ഷ വേണ്ട.<br />
<br />
ഒന്നുറപ്പിക്കാം, 'ഭാരത'ത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ല. പുരാണത്തിലും ചരിത്രത്തിലും വര്‍ത്തമാനത്തിലും വെറുപ്പ് വളര്‍ത്താനും ഭയം വിതക്കാനും ഉദ്ദേശിച്ചുള്ള ആസൂത്രിത ആക്രമണങ്ങളും ഹത്യകളും മാത്രമേയുള്ളൂ. അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന അത്തരം ക്രിയകളാണ് പുതിയ ഭഗവതുമാരുടെ ഹിതം. അതാണ് പ്രഘോഷിക്കപ്പെട്ടതും.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-72987385159353198882019-09-03T14:31:00.003+05:002019-09-03T14:31:18.055+05:00പൗരകുല സൃഷ്ടിയിലെ സംഘ അജണ്ട<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMKYXO25Mb_uBZKyWygixBP3a-6MBnrs7pg_wSJqwB6S4PVwY9q3Kv8LpJEuTaOhlopzhe1GmViOlA9RywptqCp6UhAQddtBYt-gV0dDmFGJg3fSCAFBsdBP9rNEGqllG5DCeD6iEx6j4q/s1600/NRC-ASSAM.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="440" data-original-width="660" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMKYXO25Mb_uBZKyWygixBP3a-6MBnrs7pg_wSJqwB6S4PVwY9q3Kv8LpJEuTaOhlopzhe1GmViOlA9RywptqCp6UhAQddtBYt-gV0dDmFGJg3fSCAFBsdBP9rNEGqllG5DCeD6iEx6j4q/s320/NRC-ASSAM.jpg" width="320" /></a></div>
<br />
മനുഷ്യനും പൗരനും തമ്മില്‍ എന്താണ് വ്യത്യാസം?<br />
<br />
ബെഡ് കോഫിയോളം മാത്രം വളര്‍ന്ന പ്രഭാതത്തില്‍ പൊടുന്നനെ ഉയര്‍ന്ന ചോദ്യം. അത്തരമൊരു ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം കൗതുകമായിരുന്നു. പിന്നെയാണ് ഉത്തരം എത്രമാത്രം സങ്കീര്‍ണമാണെന്ന് ആലോചിച്ചത്. എങ്കിലും ആദ്യമുണ്ടായത് ഒരു മറുചോദ്യമായിരുന്നു - 'എന്താ ഇപ്പോഴിങ്ങനെയൊരു ചോദ്യം'.<br />
<br />
''ഒരു സ്വപ്നം കണ്ടു. പുലര്‍കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നാണല്ലോ! ഞാനൊരു ഫോറം പൂരിപ്പിക്കുകയായിരുന്നു. അതിലൊരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളിലൊന്ന് തിരഞ്ഞെടുക്കണമായിരുന്നു. മനുഷ്യന്/പൗരന് എന്നായിരുന്നു ഉത്തരങ്ങള്‍. ഏത് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായാണ് ഉണര്‍ന്നത്''<br />
<br />
മറു ചോദ്യത്തിന് ഉത്തരമായി. പക്ഷേ, യഥാര്‍ഥ ചോദ്യത്തിന് എന്ത് ഉത്തരം? മനുഷ്യനും പൗരനും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന ആലോചന ഇതുവരെയുണ്ടായിട്ടില്ല. കേരളത്തില്‍ 45 ആണ്ട് ജീവിച്ച ഒരാള്‍ക്ക് ഇത്തരമൊരു ആലോചന നടത്തേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ.<br />
<br />
ഉത്തരം ലളിതമാണെന്ന മുഖവുരയോടെയാണ് തുടങ്ങിയത്. മനുഷ്യന് മനുഷ്യനാണ്. എല്ലായിടത്തും അതങ്ങനെയാണ്. പൗരന് ഓരോ രാജ്യാതിര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടും. അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ അവിടുത്തെ പൗരന്മാരാകും. ഇന്ത്യന്‍ യൂനിയനില്‍ താമസിക്കുന്നവര്‍ ഇവിടുത്തെ പൗരന്മാരും. അതാണ് മനുഷ്യനും പൗരനും തമ്മിലുള്ള വ്യത്യാസം.<br />
<br />
പറഞ്ഞു നിര്‍ത്തിയപ്പോള്‍ സംശയങ്ങള്‍ ചോദ്യങ്ങളായി വീണ്ടും. ഒരു രാജ്യത്ത് ജീവിക്കുന്നുവെന്നതു കൊണ്ട് അവിടുത്തെ പൗരനാകണമെന്നില്ലല്ലോ? ഇല്ല, ആ രാജ്യത്ത് ജനിച്ചവര്‍ക്കാണ് സ്വാഭാവികമായും അവിടെ പൗരത്വം ലഭിക്കുക. അല്ലെങ്കില്‍ പിന്നെ ഭരണകൂടം പൗരത്വം അനുവദിക്കണം. ജനനം കൊണ്ട് മാത്രം പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ടല്ലോ? ഉണ്ട്, ജനനം കൊണ്ട് പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ട്. അവിടുത്തെ പൗരന്മാരായവരുടെ കുഞ്ഞുങ്ങളെ മാത്രമേ അത്തരം രാജ്യങ്ങള്‍ സ്വന്തം പൗരന്മാരായി പരിഗണിക്കൂ.<br />
<br />
പൗരന്മാരല്ലാത്ത മനുഷ്യരോ? ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്, കനവും. അങ്ങനെയുള്ളവരുണ്ടോ? ചോദ്യകര്‍ത്താവ് ആത്മഗതം പോലെ തുടര്‍ന്നു - എല്ലാ മനുഷ്യരും ഏതെങ്കിലും രാജ്യത്തെ പൗരന്‍മാരായിരിക്കുമല്ലോ?<br />
ആകണം. മറുപടി പറഞ്ഞു തുടങ്ങുമ്പോള്‍ പല ചിന്തകളായിരുന്നു മനസ്സില്‍. പല കാരണങ്ങളാല്‍ രാജ്യം വിട്ടുപോയവര്‍ ധാരാളം. ഇപ്പോഴും ആയിരങ്ങള്‍ ഇങ്ങനെ പലായനം ചെയ്യുന്നു. ഫലസ്തീന്, ബര്‍മ, ഇറാഖ്, സിറിയ എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നവര്‍. ലോകത്തിന് മുന്നിലെ അഭയാര്‍ഥികള്‍. അഭയാര്‍ഥികളാണെങ്കിലും അവര്‍ക്കൊക്കെ ഒരു പൗരത്വം നിലവിലുണ്ട്.<br />
<br />
പൗരന്മാരല്ലാത്ത മനുഷ്യരുണ്ടാകുമോ? ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. നിങ്ങള്‍ ഈ രാജ്യത്തെ പൗരനല്ലെന്ന് നാളെ നമ്മളോട് ഈ ഭരണകൂടം പറഞ്ഞാല്‍ എന്തുചെയ്യും?<br />
<br />
പൗരത്വം തെളിയിക്കാന്‍ നമ്മുടെ പക്കല്‍ രേഖകളുണ്ടല്ലോ? ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ നമ്പറുണ്ട്. ഇതിലപ്പുറമെന്ത് വേണം. മറുപടി പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടി വന്നു. ഇപ്പറഞ്ഞവയൊക്കെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണല്ലോ? നിങ്ങളുടെ രേഖകളൊന്നും സ്വീകാര്യമല്ലെന്ന് അവര്‍ പറഞ്ഞാല്‍! പിന്നെ കോടതിയേ ശരണമുള്ളൂ. അവിടെയും ഭരണകൂടത്തിനാണ് മേല്‍ക്കൈ. സ്വീകാര്യമായ രേഖകളല്ല ഇവയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് കേരളത്തിലുള്ളവര്‍ക്ക് തത്കാലം പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു അവസ്ഥ വന്നുകൂടെന്നില്ല.<br />
<br />
<br />
ഭരണകൂടം സംശയത്തിന്റെ നിഴലിലാക്കിയ പൗരത്വവുമായി ദീര്‍ഘകാലം ജീവിച്ച ലക്ഷക്കണക്കിനാളുകള്‍. അവരില്‍ 19,06,657 പേര് പൗരത്വമില്ലാത്തവരായി നില്‍ക്കുകയാണ് ഇപ്പോള്‍. അസാമിലെ ഈ നിസ്സഹായര്‍ക്ക് ഇനി ട്രൈബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ കവിഞ്ഞതൊന്നും ട്രൈബ്യൂണലിന് മുന്നില്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാകില്ല. പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. അവസാന പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കരടില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാകത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് 19 ലക്ഷത്തിലേറെപ്പേര്‍ ഈ രാജ്യത്തെ പൗരന്മാരല്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 19 ലക്ഷത്തില്‍ നിന്ന് വലിയ കുറവൊന്നും ട്രൈബ്യൂണലിലെ അപ്പീലുകളില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചുരുക്കം.<br />
<br />
ആഭ്യന്തര സംഘര്‍ഷങ്ങളോ അധിനിവേശം ഉദ്ദേശിച്ചുള്ള ആക്രമണങ്ങളോ ഒക്കെയാണ് അഭയാര്‍ഥികളെ സൃഷ്ടിക്കാറുള്ളത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അവരവരുടെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഓരോ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലുള്ള മനുഷ്യന്മാര്ക്കൊക്കെ പേരിനെങ്കിലും ഒരു പൗരത്വമുണ്ട്, സ്വന്തം നാടെന്ന് പറഞ്ഞ് മടങ്ങിപ്പോകാന്‍ ഒരിടമുണ്ട്. അസാമില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ പോകുന്ന ആളുകള്‍ക്ക് അങ്ങനെയൊന്നില്ല എന്നതാണ് നടുക്കുന്ന വസ്തുത. പല തലമുറകളായി ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പൗരന്മാരല്ലാതായി മാറിയിരിക്കുന്നു. അസാം നിയമസഭയില്‍ മുമ്പ് അംഗങ്ങളായിരുന്ന ചിലര്‍ പോലും ഇപ്പോള്‍ നാടില്ലാത്തവരാണ്. സ്വന്തം നാട്ടുകാരെ, പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് പുറത്താക്കാന്‍ നടപടിയെടുത്ത ഒരു പക്ഷേ, ലോകത്തെ ആദ്യ രാജ്യമെന്ന 'ബഹുമതി' ഇന്ത്യന്‍ യൂനിയന്‍ നേടിക്കൊടുക്കാനുള്ള ധൃതിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.<br />
<br />
<br />
വര്‍ഗീയ രാഷ്ട്രീയമല്ലാതെ മറ്റൊന്ന് ഈ ധൃതിക്ക് പിറകിലില്ല. അതിനുള്ള വഴി അവര്‍ക്ക് ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാനുപയോഗിച്ച ഏതാണ്ടെല്ലാ ആയുധങ്ങളും സംഭാവന ചെയ്തത് കോണ്‍ഗ്രസാണല്ലോ!<br />
സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വടക്കു കിഴക്കന്‍ മേഖലയെ വലിയ തോതില്‍ പരിഗണിച്ചിരുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഭരണകൂടം പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നതിന്റെ ഫലമായിരുന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന തീവ്ര നിലപാടുള്ള സംഘടനകള്‍. അസാമില്‍ ഓള് അസം സ്റ്റുഡന്റ്സ് യൂനിയനായിരുന്നു കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയില്‍. ഇന്ത്യന്‍ യൂനിയനില്‍ നിന്ന് വേറിട്ട്, സ്വതന്ത്ര പ്രദേശമാകണമെന്ന ആവശ്യം പോലും അവരുയര്‍ത്തിയിരുന്നു. അസാം സ്വത്വത്തില്‍ അധിഷ്ഠിതമായ ഈ സംഘടന മുഖ്യമായും ഉന്നയിച്ച മറ്റൊരു പ്രശ്നം അസാമിലേക്കുള്ള അനധികൃത കുടിയേറ്റമായിരുന്നു. പ്രധാനമായും ബംഗ്ലാദേശില്‍ നിന്നുള്ളത്. കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ ആക്രമിക്കാനും സംഘടന മടിച്ചിരുന്നില്ല. ഇത് അസാമിനെ പലപ്പോഴും ചോരയില്‍ കുളിപ്പിച്ചു.<br />
<br />
<br />
1984ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ അസാം സ്റ്റുഡന്റ്സ് യൂനിയനുമായി സന്ധി സംഭാഷണം നടത്തി. അതിലാണ് അസാമിന് സവിശേഷമായി ഉണ്ടായിരുന്ന ദേശീയ പൗരത്വപ്പട്ടിക (1951ലേത്) പരിഷ്കരിക്കാമെന്ന ഉപാധി അംഗീകരിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം കുടിയേറിയവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും പട്ടിക പുതുക്കി, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസിന് വൈകാതെ ബോധ്യപ്പെട്ടു. അതിനാല്‍ ഇതിനുള്ള നടപടികള്‍ പിന്നീടുവന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചില്ല.<br />
<br />
<br />
വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബി ജെ പി ഇതൊരു അജന്‍ഡയായി എടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറം തള്ളുക എന്നതിന്റെ മറവില്‍ അസാമിലെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിടുക എന്നതായിരുന്നു ഉദ്ദേശ്യം. അനധികൃതമായി താമസിക്കുന്ന മുസ്ലിംകളുടെ എണ്ണം വളരെ വലുതാണെന്ന് പ്രചരിപ്പിക്കുക വഴി രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേഗം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അവസാന ഘട്ടമെത്തുകയാണ്. പക്ഷേ, ഒഴിവാക്കപ്പെടുന്നവരില്‍ മുസ്ലിംകളോളം ഹിന്ദുക്കളുമുണ്ടെന്ന് വന്നതോടെ തങ്ങളുടെ അജന്‍ഡ പൂര്‍ണമായി നടപ്പാക്കാന്‍ പാകത്തിലല്ല അന്തിമ പട്ടിക എന്ന് ബി ജെ പി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പൗരത്വ പട്ടികയില്‍ പാളിച്ചകളുണ്ടെന്ന ആരോപണവുമായി അതിന്റെ നേതാക്കള്‍ തന്നെ രംഗത്തുവരുന്നത്. പട്ടിക കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നതും.<br />
<br />
<br />
നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, ജൈന, പാഴ്സി, ബുദ്ധ മതങ്ങളില്‍ പെട്ടവര്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് അസാമിലെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിക്കുമെന്നും ബി ജെ പി പറയുന്നു. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുക എന്നതായിരുന്നു പൗരത്വ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് ഇതിലും പച്ചയായി പറയാന്‍ സാധിക്കില്ല.<br />
സംശയിക്കപ്പെടുന്ന പൗരത്വവുമായി ദീര്‍ഘകാലം കഴിയേണ്ടിവരിക, കരട് പട്ടികയില്‍ പേരില്ലാതെ വന്നതോടെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ നെട്ടോട്ടമോടേണ്ടി വരിക, അവസാനപ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരിക - ലക്ഷക്കണക്കിന് മനുഷ്യര്‍ അനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന തീവ്രമായ മാനസിക സംഘര്‍ഷം നമ്മള് മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ വലുതായിരിക്കും. ഭരണകൂടം ഒരുക്കുന്ന വലിയ ജയിലുകളിലേക്ക് എന്നാണ് മാറേണ്ടിവരിക എന്ന് മാത്രമേ അവര്‍ ആലോചിക്കുന്നുണ്ടാകൂ. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ആചാര മര്യാദകള്‍ എന്തൊക്കെയായിരിക്കുമെന്നും. ഒരിടത്തെയും പൗരന്മാരല്ലാതായി മാറുന്ന ഈ നിസ്സഹായര്‍ക്ക് മുന്നില്‍ മറ്റെന്ത് സാധ്യത?<br />
<br />
<br />
വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ മനുഷ്യന്മാരില്ല. അവരുടെ അജന്‍ഡകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സന്നദ്ധരാകേണ്ട പൗരന്മാര് മാത്രമേയുള്ളൂ. രാജ്യമെന്നാല്‍ ഭരണകൂടമെന്നും രാജ്യക്കൂറെന്നാല്‍ ഭരണകൂടത്തോടുള്ള കൂറെന്നും വിശ്വസിക്കേണ്ടവര്‍. അസാം മാതൃകയിലുള്ള പട്ടികാ നിര്‍മാണം രാജ്യത്താകെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മാട്ടിറച്ചിയുടെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന 'പൗരന്മാര്' മാത്രമടങ്ങുന്ന പട്ടികയാണ് സങ്കല്‍പ്പത്തില്‍. ചോദ്യത്തിന് ഉത്തരമായി - ഇന്ത്യന്‍ യൂനിയനില്‍ മനുഷ്യനും പൗരനും തമ്മില്‍ ഏറെ അന്തരമുണ്ട്. മനുഷ്യനോ പൗരനോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കാലം കാത്തിരിക്കാം.<br />
<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-33675443158466463422019-08-18T16:02:00.001+05:002019-08-18T16:02:48.633+05:00ഗാഡ്ഗിലിറങ്ങണം, പശ്ചിമഘട്ടത്തിന് താഴേക്ക്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqpR1q9oKtZMHxfLFEjPk5GRYEppxD20qpbHpxrTpEI7qXZdencOVUO29Pz0iPbZF0CN2Y-FC_UBGYmF3KSxW2RQaugUMVFRh5UrpHy3MV-Y7-_WHtxI8JSiFCb7P4jOKKxPG3IsVI5hjz/s1600/floods1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="450" data-original-width="900" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqpR1q9oKtZMHxfLFEjPk5GRYEppxD20qpbHpxrTpEI7qXZdencOVUO29Pz0iPbZF0CN2Y-FC_UBGYmF3KSxW2RQaugUMVFRh5UrpHy3MV-Y7-_WHtxI8JSiFCb7P4jOKKxPG3IsVI5hjz/s320/floods1.jpg" width="320" /></a></div>
<br />
അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അത്ര വ്യാപ്തിയില്ലെങ്കിലും പ്രളയത്തിലൂടെയും മറ്റ് ദുരിതങ്ങളിലൂടെയും കേരളം കടന്നുപോകുന്നത്. 2018ലെ പ്രളയം ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷം ആവര്‍ത്തിക്കപ്പെട്ട ഒന്നായാണ് നമ്മള് പൊതുവെ പരിഗണിച്ചിരുന്നത്. അത്രയൊന്നും വേഗത്തിലൊരു ആവര്‍ത്തനം അതിനുണ്ടാകില്ലെന്നും കരുതിയിരുന്നു. ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ടാണ് വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായത്. അണക്കെട്ടുകളൊന്നും നിറയുന്നതിന് മുമ്പേ. പശ്ചിമഘട്ട പ്രദേശങ്ങളിലും അതിന്റെ ഓരങ്ങളിലുമാണ് വലിയ ദുരന്തങ്ങള്‍. അവിടെ നിന്ന് കുത്തിയൊലിച്ച വെള്ളമാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളെ മുക്കിക്കളഞ്ഞത്.<br />
<br />
എന്തായാലും ആവര്‍ത്തിക്കുന്ന വലിയ ദുരന്തങ്ങള്‍ പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ജീവിത - വികസന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുള്ള ദിനങ്ങളിലും ഇതുണ്ടായിരുന്നുവെങ്കിലും വൈകാതെ കെട്ടടങ്ങി. ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അതങ്ങനെ കെട്ടടങ്ങില്ലെന്ന് കരുതാം.<br />
<br />
<br />
അധികൃതവും അനധികൃതവുമായി നടക്കുന്ന അനിയന്ത്രിതമായ പാറപൊട്ടിക്കലും ചെങ്കല്‍ ഖനനവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. പൊതു - സ്വകാര്യ മേഖലകളിലെ വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന കുന്നിടിക്കലും. ഭൂമിയുടെ ഘടന കണക്കിലെടുക്കാതെയും അതിനെ ആകെ തകിടം മറിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. പുഴ കൈയേറി കൃഷി നടത്തുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തതിലൂടെ അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞത് വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളിലൊന്നാണ്. അനധികൃത നിര്‍മാണങ്ങളെ തകര്‍ത്ത് സ്വന്തം വഴി പുഴ തിരിച്ചെടുത്തപ്പോഴുണ്ടായ നാശനഷ്ടം ചെറുതല്ല. പെയ്ത്തുവെള്ളം ശേഖരിക്കാന്‍ പാകത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും വെള്ളമൊഴുകിപ്പോകാനുള്ള ചാലുകളൊക്കെ നികത്തപ്പെട്ടതും വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ഏതാണ്ടെല്ലാ മലയാളികള്‍ക്കും നേരത്തെ അറിവുള്ളതാണ്, കഴിഞ്ഞ പ്രളയത്തിന് ശേഷം കൂടുതല്‍ ഓര്‍ത്തതുമാണ്.<br />
<br />
<br />
അത്തരം അറിവോ ഓര്‍മയോ നമ്മുടെ പതിവ് ചിന്താ രീതികളെയോ വികസന സങ്കല്‍പ്പങ്ങളെയോ മാറ്റുന്നില്ല എന്നതാണ് വസ്തുത. ദുരന്തത്തിന്റെ വേദനകള്‍ ഒട്ടൊന്ന് ഒടുങ്ങുകയും കണ്ണീര്‍ച്ചാലുകള്‍ ഉണങ്ങുകയും ചെയ്യുന്നതോടെ നഷ്ടപരിഹാരമോ പുനരധിവാസമോ വേഗത്തില്‍ നടക്കാത്തതിന്റെ അസംതൃപ്തികളിലേക്ക് മാത്രമായി നമ്മള് ചുരുങ്ങും. അതൊക്കെ വേഗത്തില്‍ നടക്കുമ്പോള്‍ തന്നെ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടാകാതിരിക്കാന്‍ പാകത്തില്‍, അഥവാ ഉണ്ടായാല്‍ തന്നെ ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി കുറക്കാന്‍ സഹായകമാകുന്ന വിധത്തില്‍ പുനര്‍ നിര്‍മാണവും വികസന പദ്ധതികളും ആവിഷ്കരിക്കണമെന്ന ചിന്ത സമാന്തരമായി ചരിക്കേണ്ടതുണ്ട്.<br />
അതുണ്ടാകുന്നില്ല എന്നതാണ് പരമാര്‍ഥം.<br />
<br />
<br />
കഴിഞ്ഞ പ്രളയകാലത്ത് മലയാളികളുടെ മനോവീര്യത്തെ ഉയര്‍ത്തി നിര്‍ത്താന്‍ പാകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ആശയവിനിമയം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതില്‍ ചിലപ്പോഴെങ്കിലും പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനെക്കുറിച്ച്, ദുരന്ത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. അതിനനുസരിച്ചാണോ നമ്മള് നവകേരള നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്.<br />
<br />
<br />
അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. അതേക്കുറിച്ച് പഠിക്കാനും ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഉതകും വിധത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കേരളം കടക്കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. അത് ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം വരുന്ന ക്വാറികളില്‍ അധികൃതമായത് എണ്ണൂറോളമേ വരൂ. എന്തുകൊണ്ട് അനധികൃതമായി ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു? ലൈസന്‍സുള്ള ക്വാറികള്‍ തന്നെയും അനുവദിക്കപ്പെട്ട പരിധിക്ക് അപ്പുറത്ത് പാറയും ചെങ്കല്ലും ഖനനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കായി അത്രയധികം അസംസ്കൃത വസ്തുക്കള്‍ ആവശ്യമുള്ളതുകൊണ്ട് എന്നാണ് ഉത്തരം. ഇത്രയൊക്കെയായിട്ടും പലപ്പോഴും കല്ലിനും ചെങ്കല്ലിനുമൊക്കെ ക്ഷാമം നേരിടുന്നുമുണ്ട്.<br />
<br />
<br />
പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടിയല്ല, അവിടെ നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും ചെങ്കല്ലും ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. ഇടനാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ മധ്യവര്‍ഗം ധാരാളമായി അധിവസിക്കുന്ന മേഖലകളിലും പുഴകളുടെയും കായലുകളുടെയും കടലിന്റെയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. തീരത്തോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണങ്ങളില്‍ വലിയൊരളവ് വിനോദ സഞ്ചാരത്തെ മുന്നില്‍ക്കണ്ടുള്ള വന്‍കിട നിര്‍മാണങ്ങളാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്കൊക്കെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പശ്ചിമഘട്ടത്തിലുള്ള അപകടകരമായ ഖനനം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല തന്നെ. തീര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ അനുവാദം നിഷേധിക്കുന്ന നമ്മുടെ ഭരണസംവിധാനം വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ കണ്ടില്ലെന്ന് വെക്കുകയോ അനധികൃതമെന്ന് കണ്ടെത്തിയാല്‍ തന്നെ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ക്കണം. അതിലൊക്കെ മാറ്റമുണ്ടാകുക എന്നത് കൂടി അനിവാര്യമായിരിക്കുന്നു.<br />
<br />
<br />
കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ വലുപ്പം ഒരു പ്രശ്നമാണ്. ആവശ്യങ്ങള്‍ക്ക് ആനുപാതികമായല്ലാതെ നിര്‍മിക്കപ്പെടുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളും. ഇവയുടെയൊക്കെ നിര്‍മാണത്തിന് വേണ്ടിവരുന്ന അസംസ്കൃത വസ്തുക്കളില്‍ (കല്ല്, ചെങ്കല്ല്, പാറപ്പൊടി) ഭൂരിഭാഗവും പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്നതാണ്. ഇഷ്ടികയും ചരലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊക്കെ തണ്ണീര്‍ത്തടങ്ങളെയും വയലുകളെയും പുഴകളെയും ഇല്ലാതാക്കിക്കൊണ്ട് നിര്‍മിക്കുന്നതോ സംഭരിക്കുന്നതോ ആണ്. പൊതു ആവശ്യത്തിനുള്ള റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഈ അസംസ്കൃത വസ്തുക്കള്‍ ലഭ്യമായേ മതിയാകൂ. പക്ഷേ, അനാവശ്യമായ നിര്‍മാണങ്ങള്‍ക്കും ആഡംബരം മാത്രമുദ്ദേശിച്ചുള്ള നിര്‍മിതികള്‍ക്കും ഈ അസംസ്കൃത വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കിയേ മതിയാകൂ.<br />
<br />
<br />
അതങ്ങനെ ഒഴിവാക്കപ്പെട്ടാല്‍ തന്നെ പശ്ചിമഘട്ടത്തെ പിളര്‍ക്കുന്ന സ്ഫോടനങ്ങളുടെ എണ്ണം കുറയും. തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും നാശമുറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കുറയും. കൃത്യമായ വ്യവസ്ഥകളോടെയും കര്‍ക്കശമായ നിരീക്ഷണത്തോടെയും അനുവദിക്കപ്പെടുന്ന ഖനന പ്രവൃത്തികൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം സാധ്യതകള്‍ തേടുമെന്ന് കഴിഞ്ഞ പ്രളയകാലത്തെ ആശയവിനിമയങ്ങളില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്കൊന്നും പോകാതെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുള്ള പരമ്പരാഗത നിര്‍മാണ രീതികള്‍ തുടരുകയാണ് നമ്മള് ചെയ്യുന്നത്.<br />
<br />
<br />
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് ആ പ്രദേശത്തിന് മാത്രം ബാധകമായ ഒന്നായാണ് പൊതുവില്‍ മലയാളികള്‍ കണ്ടത്. അതങ്ങനെയല്ലെന്ന് മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍. അങ്ങനെ മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറുണ്ടെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ആലോചനകളുണ്ടാകണം. അനധികൃത നിര്‍മാണങ്ങളെ കൃത്യമായ ഇടവേളകളില്‍ (ഓരോ തവണ ഭരണം മാറുമ്പഴും) ക്രമപ്പെടുത്തി നല്കുന്ന പതിവും അവസാനിപ്പിക്കണം.<br />
<br />
<br />
ഒരു കുടുംബത്തിന് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പുറത്തുള്ളത് പോലെ വീടുകള്‍ ആവശ്യമുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ള ഭരണകൂടത്തിന്, ആശങ്കയുണ്ടെങ്കില്‍. ഭരണകൂടത്തെ ആ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള കടമയുണ്ട് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, അവരുടെ ദുരിതങ്ങളിലൊക്കെ ഒപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും. അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പുനരധിവാസത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമേ തുടര്‍ന്നും സാധിക്കൂ.<br />
<br />
<br />
പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചുള്ള മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചത്. അത്തരം പ്രദേശങ്ങളില്‍ നടക്കേണ്ട നിര്‍മാണ/വികസന പ്രവൃത്തികള്‍ തീരുമാനിക്കാനുള്ള അവകാശം ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കാനും. ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. ഭൂമിയുടെ ഘടന, ജലത്തിന്റെ ലഭ്യത, നീരൊഴുക്കിനുള്ള വഴികള്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളെ ആധാരമാക്കി കേരളത്തെ തന്നെ വിവിധ സോണുകളാക്കി തിരിക്കേണ്ട ഘട്ടം.<br />
<br />
<br />
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാപ്പ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം ഒരു ദശകമായിട്ടും നടപ്പാക്കാത്ത ഭരണകൂടവും പ്രളയകാലത്ത് പോലും കൈക്കൂലി വാങ്ങി വയല്‍ തരംമാറ്റി കരഭൂമിയാക്കി നല്കുന്ന ഉദ്യോഗസ്ഥ സംവിധാനവും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചോ അതിനപ്പുറത്തുള്ള സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചോ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരിതം അനുഭവിച്ച ജനങ്ങളും അവരെ രക്ഷിക്കാന്‍ ഓടിയടുത്ത ആയിരങ്ങളും അതൊക്കെ കണ്ട് കണ്ണുനനഞ്ഞവരുമുണ്ട്. അവരിലൊരു ചെറിയ പ്രതീക്ഷവെക്കാം, തത്കാലം.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-54764980411474721002019-08-04T15:01:00.000+05:002019-08-04T15:01:12.165+05:00രോഷം കൊണ്ട് രോഷം തണുപ്പിക്കുന്ന സുപ്രീം കോടതി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjzwypP1Nh9kPhSAz-iy1Y3DmjxF49jFCp2iVzKln34igv0HAdBX1srORxKMVwVfrusgIS_oGhaVZZT2uOVLMlrI3Vp45aKviPdctGhJ5z_SXwo0y6aa6cU9Wu9f-XRmGmd-xOgivDX_VK/s1600/02unnao-rape.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="607" data-original-width="670" height="289" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjzwypP1Nh9kPhSAz-iy1Y3DmjxF49jFCp2iVzKln34igv0HAdBX1srORxKMVwVfrusgIS_oGhaVZZT2uOVLMlrI3Vp45aKviPdctGhJ5z_SXwo0y6aa6cU9Wu9f-XRmGmd-xOgivDX_VK/s320/02unnao-rape.jpg" width="320" /></a></div>
<br />
ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് അടക്കവയ്യാത്ത രോഷത്തോടെ ചോദിക്കുകയാണ് സുപ്രീം കോടതി. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ മാഖി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയും കുടുംബവും 2017 ജൂണ്‍ നാലിന് ശേഷം അനുഭവിക്കുന്ന കൊടിയ ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചോദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന് ചോദിക്കേണ്ടിവന്നത്. പ്രതിഭാഗത്തിന്റെയോ സര്‍ക്കാറുകളുടെയോ ഭാഗം കേള്‍ക്കാതെ തന്നെ ചില സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതി എടുക്കുകയും ചെയ്തു. അഞ്ച് കേസുകളുടെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയതാണ് അതില്‍ പ്രധാനം. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുക, നഷ്ടപരിഹാരമെന്ന നിലക്ക് 25 ലക്ഷം രൂപ അടിയന്തരമായി നല്‍കുക, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ അലംഭാവമുണ്ടായോ എന്ന് അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്കി.<br />
<br />
<br />
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെനഗര്‍ ബലാത്സംഗം ചെയ്തുവെന്ന കേസാണ് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയ ഒന്നാമത്തെ കേസ്. ഈ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയാണ് രണ്ടാമത്തേത്. ആയുധ നിയമപ്രകാരം കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് മൂന്നാമത്തെ കേസ്. കുല്‍ദീപ് സിംഗ് സെനഗറുമായി ബന്ധമുള്ളവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാക്കിയത് കുല്‍ദീപ് സിംഗ് സെനഗറാണെന്ന് പരസ്യമായി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെനഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. ഇതാണ് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്ന നാലാമത്തെ കേസ്. ഈ പെണ്‍കുട്ടിയും രണ്ട് ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവമാണ് അഞ്ചാമത്തെ കേസ്. ഇതില്‍ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 14 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു കോടതി.<br />
<br />
<br />
നീതി നിര്‍വഹണം വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സുപ്രീം കോടതി സ്വീകരിച്ചുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനുമൊപ്പം, ഏതാണ്ട് ഏകപക്ഷീയമായി തന്നെ, നിന്നുകൊണ്ട് ഇത്തരമൊരു അവസ്ഥക്ക് കാരണക്കാരായ ഭരണ സംവിധാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്നും വിലയിരുത്താം. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗറിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത് വരെ ആ പെണ്‍കുട്ടിയും കുടുംബവും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോള്‍ ഏതൊരു മനുഷ്യനുമുണ്ടാകാവുന്ന രോഷവും ദുഃഖവുമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുമുണ്ടായത്. അതുകൊണ്ടാണ് പ്രതിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കാതെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടാതെയുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍.<br />
<br />
<br />
ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. പരാതിക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. അപ്പോഴും രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണയെക്കുറിച്ച് മാത്രമാണ് സുപ്രീം കോടതി സംസാരിക്കുന്നത്. ആ കേസുകളിലേക്ക് കാര്യങ്ങള്‍ എങ്ങനെ എത്തി എന്ന പരിശോധന ആവശ്യമാണെന്ന് കോടതിക്ക് തോന്നുന്നതേയില്ല. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ ദേഹത്തിന്റെ പേര് പരസ്യമായി പറഞ്ഞതിന് ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇതിനിടയില്‍ കുല്‍ദീപ് സിംഗിനെതിരെ പരാതിയുമായി ഉത്തര്‍പ്രദേശ് പോലീസിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. കേസെടുത്ത് നിയമം അനുശാസിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വരില്ലായിരുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്ന് കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണകൂടം നിര്‍വഹിക്കാതിരിക്കുമ്പോള്‍ അതിലിടപെടേണ്ട ചുമതല നീതി പീഠത്തിനില്ലേ?<br />
<br />
<br />
വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് എം എല്‍ എക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ അടക്കപ്പെട്ട എം എല്‍ എക്ക് അവിടെക്കിടന്നുകൊണ്ട് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ പ്രയാസമുണ്ടായില്ല. സംസ്ഥാന ഡി ജി പിക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനുമുള്‍പ്പെടെ സാധ്യമായ എല്ലായിടങ്ങളിലും ആ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അതിലൊന്നും നടപടികളുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം, ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ചോദിക്കുന്ന സുപ്രീം കോടതിക്കുണ്ട്. ചീഫ് ജസ്റ്റിസിന് അയച്ച പരാതി എന്തുകൊണ്ടാണ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്നതില്‍ ഒതുങ്ങി നില്ക്കേണ്ടതല്ല പരിശോധന. അവ്വിധമുള്ള പരിശോധനക്ക് നിര്‍ദേശിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ സമ്പത്തും അധികാരത്തില്‍ സ്വാധീനവുമുള്ളവര്‍ക്ക് ആരെയും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും രാജ്യത്ത് എക്കാലത്തുമുള്ള അവസരം ഇനിയും തുടര്‍ന്നു കൊള്ളട്ടെ എന്ന നിലപാട് ന്യായാസനങ്ങളും തുടരുകയാണ്.<br />
<br />
<br />
ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ തുടങ്ങി സമാജ്വാദി പാര്‍ട്ടിയിലൂടെ ബി ജെ പിയിലെത്തിയ കുല്‍ദീപ് സിംഗ് സെനഗറിന് അധികാരത്തിലുള്ള സ്വാധീനം തന്നെയാണ് സാമൂഹികമായി പിന്നാക്കം നില്ക്കുന്ന, നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലകുറി ആക്രമിക്കാനും കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കാനും ധൈര്യം നല്‍കിയത്. ആ ധൈര്യം പ്രദാനം ചെയ്യുന്നതില്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി ജെ പിക്കുമുള്ള പങ്ക് നീതിപീഠം കാണാതെ പോകുമ്പോള്‍ ഇതൊരു വ്യക്തിയും കുടുംബാംഗങ്ങളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ കുറ്റകൃത്യം മാത്രമായി ലഘൂകരിച്ച് കാണുകയാണ്. അവിടെ പ്രതികള്‍ മാത്രമാണ് നിയമത്തിന് മുന്നിലുണ്ടാകുക. പ്രതികള്‍ക്ക് സകല സഹായവും ചെയ്ത, അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിന്ന ഭരണ സംവിധാനങ്ങളും അതിന്റെ നേതാക്കളും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നിയമത്തിന്റെ കരങ്ങള്‍ അവരിലേക്ക് കൂടി നീളണമെന്ന ആഗ്രഹം നീതിപീഠത്തിന് പലപ്പോഴും ഉണ്ടാകാറില്ലെന്നതാണ് അനുഭവം.<br />
<br />
<br />
ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ അരങ്ങേറിയ കൊടും ക്രൂരതകളില്‍ എടുത്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടതില്‍ ഭൂരിഭാഗവും അക്രമത്തിന്റെ കൈയാളുകളായവരാണ്. അതിന്റെ ആസൂത്രകര്‍ ശിക്ഷിക്കപ്പെട്ടത് അപൂര്‍വം. ആസൂത്രകരിലേക്ക് അന്വേഷണം നീളാത്തതില്, ആസൂത്രകരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പരാമര്‍ശിക്കാത്തതില്‍ ഒന്നും ഒരു ന്യായാസനവും ആശങ്കപ്പെട്ടിട്ടില്ല. അതേ രീതിയിലാണ് ഉന്നാവോ കേസും കൈകാര്യം ചെയ്യപ്പെടുന്നത്.<br />
<br />
<br />
2012ല്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് രാജ്യത്താകെ വലിയ രോഷത്തിന് കാരണമായിരുന്നു. നിയമങ്ങളില്‍ മാറ്റം വരുത്തുന്നതടക്കം നടപടികളെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും വിധത്തില്‍ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം പ്രകടിപ്പിക്കാവുന്ന ജനാധിപത്യമല്ല രാജ്യത്തുള്ളത് എന്ന് തിരിച്ചറിയുന്നതു കൊണ്ടും ഭയത്തിന്റെ ആവരണം അത്രക്ക് കനത്തതായതുകൊണ്ടുമാകണം ഉന്നാവോ കേസിനെ തുടര്‍ന്ന് തെരുവിലെ പ്രതികരണങ്ങള്‍ വളരെ പരിമിതമായിരുന്നു.<br />
<br />
എങ്കിലും പുറത്തുവന്ന വിവരങ്ങള്‍ ജനമനസ്സില്‍ രോഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പ്. അതിനെ തണുപ്പിക്കുക എന്ന ഒറ്റക്കാര്യമേ സുപ്രീം കോടതിയുടെ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന രോഷപ്രകടനത്തിലൂടെയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലൂടെയും നടക്കുക. അത് ഒരു പരിധിവരെ ഈ അതിക്രമങ്ങള്‍ക്കെല്ലാം അരുനില്‍ക്കുകയും ആരോപണ വിധേയര്‍ക്ക്, പെണ്‍കുട്ടിയെയും കുടുംബത്തെയും വേട്ടയാടാന്‍ സൗകര്യമൊരുക്കുകയും ചെയ്തവര്‍ക്ക് ആശ്വാസവുമാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്യുന്നുണ്ടല്ലോ/ചെയ്തുവല്ലോ എന്ന് ന്യായം നിരത്താനാകും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ്, രേഖയായി പുറത്തിറങ്ങും മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് പണം കൈമാറാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്, പരമോന്നത നീതിപീഠം നല്കിയ രക്ഷാ മാര്‍ഗത്തെ അവര്‍ കൃത്യമായി മനസ്സിലാക്കുന്നതുകൊണ്ടാണ്.<br />
<br />
<br />
'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളോട് പരോക്ഷമായി ചോദിച്ച നാല് ന്യായാധിപന്മാരുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുമുണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുള്ള ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൈമാറിയതായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരെ പ്രകോപിപ്പിച്ച ഏറ്റവുമൊടുവിലത്തെ സംഗതി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരും നടത്തുന്ന ശ്രമങ്ങള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും അത് ആത്യന്തികമായി ജനാധിപത്യത്തെയാണ് ഇല്ലാതാക്കുക എന്നും അന്നവര്‍ പറഞ്ഞിരുന്നു.<br />
<br />
<br />
ഉന്നാവോ കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിസ്സഹായരായ മനുഷ്യരെ നിരന്തരം ക്രൂരതകള്‍ക്ക് ഇരയാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കുകയും ചെയ്യുമ്പോള്‍ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഒരു ദിവസത്തെ വലിയ തലക്കെട്ടിനപ്പുറത്ത് പൊള്ളയായി നില്ക്കും. കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-70525916505371854252019-07-22T13:29:00.000+05:002019-07-22T13:29:30.208+05:00ഭീതിയുടെ തടവറയ്ക്ക് കാവല്‍ നില്ക്കുന്നവര്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwhxIVBJEYdssxfwbpiXsHYrZeVBkwIyacQ3Ch2K-8ER63AIZG261VyEEHYbmv6mzvk2fyYW30QRfZOl_iLDKNiRovnYkfNSOaJBBw4TIY9K-E0VZE853X4dQB9wuapTFngsJLlMKDzbs/s1600/nia-national-investigation-agency_5189.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="333" data-original-width="500" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwhxIVBJEYdssxfwbpiXsHYrZeVBkwIyacQ3Ch2K-8ER63AIZG261VyEEHYbmv6mzvk2fyYW30QRfZOl_iLDKNiRovnYkfNSOaJBBw4TIY9K-E0VZE853X4dQB9wuapTFngsJLlMKDzbs/s320/nia-national-investigation-agency_5189.jpg" width="320" /></a></div>
<br />
<br />
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) രൂപവത്കരിക്കുന്നതിനായി ആവിഷ്കരിച്ച നിയമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവും (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് - യു എ പി എ) അടക്കം സുപ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇതിനകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ എന്‍ ഐ എ നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചുകഴിഞ്ഞു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏത് ദിശയിലാണോ സഞ്ചരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന ആശങ്കകളെ ശരിവെക്കും വിധത്തിലുള്ളതാണ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍.<br />
<br />
<br />
എന്‍ ഐ എ നിയമഭേദഗതി ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസ്സാക്കിയപ്പോള്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളില്‍ ചിലതും പെരുമാറിയ രീതിയും ആശങ്ക ജനിപ്പിക്കുന്നതാണ്. അധികാരം മുന്നോട്ടു വെക്കുന്ന അജന്‍ഡകളിലെ ജനവിരുദ്ധവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായ വശങ്ങളെ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് പകരം, നിയമഭേദഗതിയുടെ ലക്ഷ്യമായി ഭരണകൂടം മുന്നോട്ടു വെക്കുന്ന ന്യായങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ തയ്യാറാകുകയാണ് അവര്‍. ഇത്തരം നിയമഭേദഗതികളെ എതിര്‍ത്ത് വോട്ടുചെയ്യുക വഴി ഭീകരവാദികളുടെ സംരക്ഷകരായി ചിത്രീകരിക്കപ്പെടാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍.<br />
<br />
<br />
രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടും മനുഷ്യാവകാശങ്ങളുടെ സംരക്ഷണമെന്ന നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് അറിയിക്കാനുള്ള ധൈര്യം ഈ പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. ഇത്തരം നിയമഭേദഗതികള്‍ ലക്ഷ്യമിടുക ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെയാണെന്ന തെറ്റുദ്ധാരണയില്‍ അഭിരമിച്ച്, ഭേദഗതികളെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന ചിന്തയിലാണ് ഈ പാര്‍ട്ടികള്‍. ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ വളര്‍ത്തിയെടുത്ത്, തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് ശ്രമിക്കുന്ന സംഘ്പരിവാരത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാകും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകള്‍.<br />
<br />
<br />
1962ലെ ആണവോര്‍ജ നിയമം, 1967ലെ യു എ പി എ എന്നിവ നിര്‍വചിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമാണ് എന്‍ ഐ എക്ക് ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. മനുഷ്യക്കടത്ത്, കള്ള നോട്ട്, ആയുധങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണവും വിതരണവും, സൈബര്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനം എന്നിവ ഇനി മുതല്‍ എന്‍ ഐ എക്ക് നേരിട്ട് അന്വേഷിക്കാനാകും. 1908ലെ സ്ഫോടക വസ്തു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകൃത്യങ്ങളും എന്‍ ഐ എയുടെ പരിധിയില്‍ വരും. എന്‍ ഐ എ ഏറ്റെടുക്കുന്ന കേസുകളുടെ അന്വേഷണച്ചുമതല ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ഇത് മാറ്റി ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കാനും നിയമഭേദഗതി ലക്ഷ്യമിടുന്നു. അന്വേഷണച്ചുമതലയുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്, സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അധികാരവും പ്രദാനം ചെയ്യുകയാണ് നിയമ ഭേദഗതി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരവും എന്‍ ഐ എക്ക് ഉണ്ടാകും. (മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആ രാജ്യത്തിന്റെ അനുവാദമില്ലാതെ എന്‍ ഐ എ എങ്ങനെ അന്വേഷിക്കുമെന്ന് യുക്തിസഹമായി വിശദീകരിക്കപ്പെട്ടിട്ടില്ല)<br />
<br />
<br />
ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് യു എ പി എയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതി. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാനാണ് നിലവില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാറിന് അധികാരമുള്ളത്. പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ വ്യക്തികള്‍ക്കു മേല്‍ നിരോധനം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് സാധിക്കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നുണ്ട്. <br />
<br />
<br />
വ്യക്തികളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് അവര്‍ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നവരെന്ന് ഭരണകൂടത്തിന് തോന്നിയാല്‍ മാത്രം മതിയാകും. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന പ്രതീതി ഭരണകൂടത്തിന് ജനിപ്പിക്കും വിധത്തിലുള്ള എഴുത്ത്, അത്തരം സംഘടനകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ചുള്ള പുസ്തകമോ ലഘുലേഖയോ കൈവശം വെക്കല്‍ ഒക്കെ, ഈ നിയമഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഭീകരവാദിയെന്ന മുദ്ര ചാര്‍ത്തുന്നതിന് കാരണാകാം. ഭരണകൂടത്തെ, അവരുടെ തീവ്ര വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടാന്‍ വരും കാലത്ത് നിഷ്പ്രയാസം സാധിക്കുമെന്ന് ഉറപ്പ്. എന്‍ ഐ എ നിയമ ഭേദഗതിയിലൂടെ നല്കപ്പെടുന്ന അമിതാധികാരങ്ങള്‍ യു എ പി എ ഭേദഗതിയോടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ മാരകമാകുകയും ചെയ്യും.<br />
<br />
<br />
പൗരന്മാരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുക എന്നത് ഫാസിസവും ഏകാധിപത്യവും ഫലപ്രദമായി ഉപയോഗിക്കുന്ന തന്ത്രമാണ്. വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെയും സൃഷ്ടിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം ഗുജറാത്തിലെ ഭരണത്തുടര്‍ച്ചക്ക് നരേന്ദ്ര മോദിയും സംഘവും ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമം 2014ല്‍ കേന്ദ്രാധികാരം കൈയാളിയ കാലം മുതല്‍ തുടങ്ങുകയും ചെയ്തു. സംഘ്പരിവാര്‍ ബന്ധമുള്ള ചെറു സംഘങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിച്ചുവിട്ട ആക്രമണങ്ങള്‍ ആ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അത്തരം ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയവര്‍ പലവിധത്തില്‍ ലക്ഷ്യമിടപ്പെട്ടതിന്റെ പിറകിലും ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. നിയമനിര്‍മാണങ്ങളിലൂടെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ഇപ്പോള്‍.<br />
<br />
<br />
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നതും സംഘ്പരിവാറിന്റെ അജന്‍ഡയാണ്. അത് പല മാര്‍ഗങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്‍ ഐ എ - യു എ പി എ ഭേദഗതികളിലൂടെയും ഇത് സാധിച്ചെടുക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകളുടെ അറിവോ സമ്മതമോ കൂടാതെ ഏത് കേസും എന്‍ ഐ എക്ക് ഏറ്റെടുക്കാവുന്ന സ്ഥിതിയാണ് പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകുക. മനുഷ്യക്കടത്തുമായോ കള്ളനോട്ട് വ്യാപനവുമായോ സ്ഫോടക വസ്തു നിയമത്തിന്റെ ലംഘനവുമായോ ഏത് സംസ്ഥാനത്തെയും ഏത് കേസിനെയും ബന്ധിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. അന്വേഷണം നടത്തുന്ന എന്‍ ഐ എ ഉദ്യോഗസ്ഥന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവുമുണ്ടാകുമെന്ന് വ്യവസ്ഥ ചെയ്തതോടെ സംസ്ഥാന പോലീസ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ നിര്‍ദേശമില്ലാതെ തന്നെ എന്‍ ഐ എയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വന്നുചേരും. ഫലത്തില്‍ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണ സംവിധാനം എന്‍ ഐ എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ വൈകാതെ നിലവില്‍ വരുമെന്ന് ചുരുക്കം.<br />
<br />
<br />
മനുഷ്യാവകാശങ്ങളുടെ മാത്രമല്ല, ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ കൂടി കടക്കല്‍ കത്തിവെക്കുന്ന നിയമഭേദഗതികളാണ് എന്‍ ഐ എയുടെയും യു എ പി എയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്ര ഗുരുതരമായ, വരും കാലത്ത് വലിയ ആഘാതങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള നിയമഭേദഗതികളെന്ന തിരിച്ചറിവ് ഏറ്റവുമാദ്യം ഉണ്ടാകേണ്ടിയിരുന്നത് എന്‍ ഐ എ രൂപവത്കരിക്കുന്നതിനായി നിയമം കൊണ്ടുവന്ന കോണ്‍ഗ്രസിനായിരുന്നു. അത് തിരിച്ചറിയുന്നുവെന്ന മട്ടിലാണ് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അവരുടെ പ്രതിനിധികള്‍ സംസാരിച്ചതും. എന്നാല്‍ എന്‍ ഐ എ ഭേദഗതി ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നത് അവരുടെ വാക്കുകളിലെ ആത്മാര്‍ഥതയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബില്ല് വോട്ടിനിടാന്‍ തീരുമാനിക്കുമ്പോള്‍ 'ഭീകരവാദത്തിനെതിരായ നീക്കങ്ങളെ ആരാണ് അനുകൂലിക്കുന്നത് എന്നും ആരാണ് എതിര്‍ക്കുന്നത് എന്നും രാജ്യം അറിയട്ടെ' എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.<br />
<br />
<br />
മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തിനും ഈ ഭേദഗതിയുയര്‍ത്തുന്ന വെല്ലുവിളികളെ, ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറിച്ച്, ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ ഭീകരവാദികള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരായി ചിത്രീകരിക്കപ്പെടുമെന്ന തെറ്റുദ്ധാരണക്ക് വഴിപ്പെടാനാണ് അവര്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള ചില എം പിമാരെങ്കിലും ഈ നിലപാടിനോട് വിയോജിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചതില്‍ പങ്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്ലിംകളുടെ) അതൃപ്തിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതിയെ പിന്തുണച്ച് വോട്ടുചെയ്യാനുള്ള തീരുമാനത്തെ അവര്‍ എതിര്‍ത്തത്. അപ്പോഴും ഭീകരവാദവും അതിനെതിരായ നീക്കങ്ങളും മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നായി കാണാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അതങ്ങനെ കാണണമെന്ന തീവ്ര ഹിന്ദുത്വ വക്താക്കളുടെ ആഗ്രഹം അറിഞ്ഞോ അറിയാതെയോ സാധിച്ചുകൊടുക്കുകയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് എന്‍ എ ഐ നിയമ ഭേദഗതിയെ എതിര്‍ക്കേണ്ടത് മുസ്ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് പരസ്യമായി പറയേണ്ടിവന്നതും.<br />
<br />
<br />
കാണട്ടെ നിങ്ങളുടെ രാജ്യക്കൂറെന്ന് അമിത് ഷാ വെല്ലുവിളിക്കുമ്പോള്‍ ചൂളിപ്പോകുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേരിനെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിനാണെന്നും അതിനെ ഒറ്റുകൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറയാനുള്ള ചങ്കൂറ്റം ശേഷിക്കുന്നില്ല അവരില്‍. ആയകാലത്ത് അധികാരം മാത്രം ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയും അതുവഴി തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തവര്‍ തകര്‍ച്ചയുടെ കാലത്തും അതേ പാത പിന്തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് എന്‍ ഐ എ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍ പാര്‍ലിമെന്റില്‍ കണ്ടത്.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-19459610153830996832019-07-01T16:46:00.001+05:002019-07-01T16:46:46.430+05:00ഒരു രാജ്യം ഒരു വോട്ട് അഥവാ ഹിന്ദു ധര്‍മോക്രസി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibli0opSnoRbG9w8MVynkuc-J9dezyYkVbTcTxQTSjwr8ikzuI_Cud_Qi9vHFy7ERJ8IY372kAQiT13zI3lkkjgr-a38DrGIrAUG22VFOyTCwK_0CUwJbZarEmGjY5HbBotS_PmGEzC4R1/s1600/modi-bhagwat.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="700" height="182" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibli0opSnoRbG9w8MVynkuc-J9dezyYkVbTcTxQTSjwr8ikzuI_Cud_Qi9vHFy7ERJ8IY372kAQiT13zI3lkkjgr-a38DrGIrAUG22VFOyTCwK_0CUwJbZarEmGjY5HbBotS_PmGEzC4R1/s320/modi-bhagwat.jpg" width="320" /></a></div>
<br />
ലോക്സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദേശം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ മുന്നോട്ടുവെക്കപ്പെട്ടതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിരിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇത് നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശ്യത്തിലാകണം, അധികാരമേറ്റ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ആശയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചതിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദി സര്‍ക്കാര്‍ നല്‍കിയെന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്തരം യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സന്നദ്ധരാകാത്ത പാര്‍ട്ടികള്‍ പൊതു വേദികളില്‍ എതിര്‍പ്പുന്നയിക്കുന്നതിനെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ആ വിമര്‍ശനത്തില്‍ നിന്ന് തന്നെ സര്‍വകക്ഷി യോഗം വിളിച്ചതിന്റെ ലാക്ക് മനസ്സിലാക്കാം.<br />
<br />
<br />
ആ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുകയും ഭൂരിപക്ഷവും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമായിരുന്നു. കാരണം, ഇത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര് എസ് എസ്) മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇന്ത്യന്‍ യൂനിയനെ മതത്തില്‍ അധിഷ്ഠിതമായ ഏകധ്രുവ രാഷ്ട്രമായി മാറ്റിത്തീര്‍ക്കാന്‍ യത്നിക്കുന്ന അവര്‍ക്ക്, പുതുതായി നിര്‍ദേശിക്കപ്പെട്ട തിരഞ്ഞെടുപ്പ് രീതി കുറേക്കൂടി ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. 2014ലെയും 2019ലെയും പൊതു തിരഞ്ഞെടുപ്പുകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2014ല്‍ നരേന്ദ്ര മോദിയെന്ന ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വവും അഴിമതി ആരോപണങ്ങളാല്‍ ദുര്‍ബലമായ ഭരണപക്ഷവും തമ്മിലായിരുന്നു മത്സരം. അഴിമതി ഇല്ലാതാക്കാന്‍, തൊഴിലവസരം സൃഷ്ടിക്കാന്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഒക്കെ കരുത്തനായ ഭരണാധികാരിയുടെ കീഴിലുള്ള ഭരണം കൊണ്ട് സാധിക്കുമെന്ന മിഥ്യാ ധാരണ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ജനവിധിയെ ഒപ്പം നിര്‍ത്താനായി. 2019ല്‍ നരേന്ദ്ര മോദിയും കരുത്താര്‍ജിച്ചു വന്ന രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചത് തനിക്ക് വേണ്ടിയായിരുന്നു. തന്റെ വിജയത്തിനായി ബി ജെ പി/എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന. അത്രത്തോളം പോയില്ലെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മത്സരവും രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.<br />
<br />
<br />
ഇത്തരമൊരു സാഹചര്യത്തിന്റെ നൈരന്തര്യം ആര് എസ് എസ് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയമോ പൊതു പരിശോധനക്ക് വിധേയമാക്കാത്ത, നേതാവായി നില്ക്കുന്ന വ്യക്തിയുടെ വ്യാജ വലുപ്പത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന തിരഞ്ഞെടുപ്പ്. അത്തരമൊരു സാഹചര്യത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിലൂടെ എതിരാളികളെ അപ്രസക്തമാക്കാന് പ്രയാസമുണ്ടാകില്ല.<br />
<br />
<br />
ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സന്ദേശമുണ്ട്. അത് ഒറ്റ ദേശീയതയുടേതാണ്. തെളിച്ചു പറഞ്ഞാല്‍ ആര് എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയുടേതാണ്. ആര് എസ് എസ് സൈദ്ധാന്തികന്‍ മാധവ് സദാശിവ് ഗോള്‍വള്‍ക്കറുടെ വീക്ഷണത്തില്‍ ''രാജ്യമെന്നത് രാഷ്ട്രീയ - സാമ്പത്തിക അവകാശങ്ങളുടെ ഒരു ഭാണ്ഡം മാത്രമല്ല. അത് സംസ്കാരം കൂടി ചേര്‍ന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ആ സംസ്കാരം ഹിന്ദൂയിസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബഹുസ്വര ജനാധിപത്യമെന്ന മൃതശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കളാകാതെ (ബാക്ടീരിയകള്‍) ഹിന്ദു ധര്‍മോക്രസിയെ സ്വീകരിച്ച് മോക്ഷത്തിലേക്ക് ചരിക്കുന്നവരാകുകയാണ് വേണ്ടത്''.<br />
<br />
<br />
ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഹിന്ദുത്വമെന്ന ഒരൊറ്റ ചരടില്‍ ബന്ധിതമാകണം, ജാതി ഭേദം നിലനിര്‍ത്തിക്കൊണ്ടുതന്നെ. അതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി സംഘ്പരിവാരം പരീക്ഷിച്ച് കഴിഞ്ഞു. അതിന്റെ കൂടി വിജയമാണ്, വിവിധ ജാതി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ പിന്തള്ളിയതിലൂടെ ബി ജെ പി നേടിയത്. സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ് തുടങ്ങിയ ഇത്തരം കക്ഷികള്‍ ഭാവിയില്‍ സ്വന്തം വോട്ടു ബേങ്ക് നിലനിര്‍ത്തുമെന്ന് ആര് എസ് എസ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ജാതിഭേദം നിലനിര്‍ത്തിയും സവര്‍ണ മേല്‍ക്കോയ്മ ഉറപ്പാക്കിയും ഇവരെയെല്ലാം ഹിന്ദുത്വയുടെ ചരടില്‍ ഘടിപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തീവ്ര ദേശീയതയുടെ മറയും രാജ്യ സുരക്ഷയെക്കുറിച്ച് കെട്ടിയുയര്‍ത്തപ്പെടുന്ന ആശങ്കയും അത് നേരിടാന്‍ കരുത്തനായ നേതാവും കരുത്തുള്ള പ്രസ്ഥാനവും വേണമെന്ന പ്രചാരണവും ഒക്കെ ചേരുമ്പോള്‍ 'ഒറ്റ രാജ്യം ഒറ്റ വോട്ട്' എന്ന രീതി സമ്പൂര്‍ണാധികാരലബ്ധിയുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു. <br />
<br />
<br />
2019ലെ പൊതു തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മാത്രം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളും പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം നിന്നു. നേതൃത്വത്തിന്റെ കരുത്തില്‍ കേന്ദ്രീകരിച്ച പൊതു തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പെങ്കില്‍ ഫലം മറിച്ചാകാനുള്ള സാധ്യത ചെറുതായിരുന്നില്ല.<br />
<br />
<br />
ഈ ഒഴുക്കിനെ തടയാന്‍ തത്കാലം ത്രാണിയുള്ളത് തലപ്പൊക്കമുള്ള പ്രാദേശിക നേതാക്കളുടെ കീഴില്‍ കരുത്തോടെ നില്ക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമാണ്. ഒഡീഷയില്‍ നവീന്‍ പട്നായിക്, പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധ്രാ പ്രദേശില്‍ ജഗന്മോഹന് റെഡ്ഢി അല്ലെങ്കില്‍ ചന്ദ്ര ബാബു നായിഡു, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു, തമിഴ്നാട്ടില്‍ സ്റ്റാലിന് എന്നിങ്ങനെ പട്ടിക ചുരുക്കാം. പിന്നെ ബി ജെ പിക്ക് വേര് ഇനിയും വേണ്ടത്ര ആഴ്ത്താന്‍ സാധിക്കാത്ത കേരളവും. അതില്‍ ഭൂരിഭാഗവും അധികാര നഷ്ടമോ നേതാവിന്റെ അഭാവമോ ഉണ്ടാകുന്നതോടെ തകര്‍ന്നടിയുന്നവയാണ്. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടിപ്പിക്കുന്നവയും. ഒറ്റ രാജ്യം ഒറ്റ വോട്ട് എന്ന മുദ്രാവാക്യത്തെ ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്ന് പൂരിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ - സാമ്പത്തിക പ്രശ്നങ്ങളുടെ ഭാണ്ഡങ്ങളുമായി അതിനെ നേരിടുക എളുപ്പമാകില്ല തന്നെ. പാര്‍ലിമെന്ററി ജനാധിപത്യം പേരില്‍ ശേഷിപ്പിക്കുകയും അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത 'പ്രസിഡന്‍ഷ്യല്‍' സമ്പ്രദായത്തിലേക്ക് നീങ്ങാനാണ് സംഘ്പരിവാരത്തിന്റെ ശ്രമം.<br />
<br />
<br />
ഇതിന് പുറമേക്ക് പറയുന്ന ന്യായങ്ങള്‍ രണ്ടാണ്. സംസ്ഥാന നിയമ സഭകളിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാകുമെന്നതാണ് ഒന്ന്. അടിക്കടി തിരഞ്ഞെടുപ്പുകളുണ്ടാകുകയും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുകയും ചെയ്യുമ്പോള്‍ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാകുന്നുവെന്നതാണ് രണ്ടാമത്തേത്. ജനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഈ രണ്ട് വാദങ്ങളും. യഥാര്‍ഥത്തില്‍ അവരെ കബളിപ്പിക്കുന്നതും. ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിടാവുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ പല മടങ്ങ് പ്രചാരണത്തിനായി ചെലവഴിക്കപ്പെടും. ഒരു ലോക്സഭാ മണ്ഡലത്തില്‍ അനുവദിച്ച തുകയുടെ പത്തോ നൂറോ മടങ്ങ് ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഈ പ്രവണത നിയന്ത്രിച്ചാല്‍ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് വലിയ തോതില്‍ കുറയും. അതിന് തയ്യാറാകാതിരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജാനയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആവിഷ്കരിക്കുകയും ചെയ്തവരാണ് തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിക്കുന്നതില്‍ മനംനൊന്ത് ഒരു രാജ്യം ഒരു വോട്ട് എന്ന് വിലപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് കമ്മീഷന് ചെലവിടുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ്. സുതാര്യവും വിശ്വാസ യോഗ്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നിലനില്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നിടത്തോളം കാലം ആ ചെലവ് വഹിക്കാന്‍ അവര്‍ക്ക് മനഃക്ലേശമുണ്ടാകില്ല. ജനങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ അവര്‍ ചുമതലപ്പെടുത്തുന്ന കണക്കപ്പിള്ളമാര്‍ തത്കാലം അതേക്കുറിച്ച് അത്രത്തോളം വേവലാതിപ്പെടേണ്ടതില്ല.<br />
<br />
<br />
വികസന പരിപാടികളുടെ നടത്തിപ്പിന് തടസ്സമാകുന്നുവെന്ന രണ്ടാമത്തെ ന്യായം ഒട്ടും നിലനില്‍ക്കുന്നതല്ല. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് പോലെയല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ (ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തികള്‍) നയം ആവിഷ്കരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വികസന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതും. അതിനൊക്കെയാണ് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതി തയ്യാറാക്കലും അതിന് അംഗീകാരം നല്‍കലുമൊക്കെയുണ്ടായിരുന്നത്.<br />
<br />
<br />
അതൊക്കെ ഇല്ലാതാക്കി നീതി ആയോഗിന് രൂപം നല്‍കിയവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്കരിക്കാനും അതിനനുസരിച്ച് വികസന പരിപാടികള്‍ രൂപം നല്കി നടപ്പാക്കാനും സാധിക്കാതെ വരുന്നുവെങ്കില്‍ അതിന് മാതൃകാ പെരുമാറ്റച്ചട്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആസൂത്രണവും അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണവും നിര്‍ത്തിയെങ്കിലും ആണ്ടോടാണ്ട് റെയിലും ചേര്‍ത്ത് പൊതു ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കുന്നുണ്ടല്ലോ. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ ഒരുകാലത്തും തടസ്സമായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനോ നടപ്പാക്കുന്നവ തുടരുന്നതിനോ തടസ്സവുമില്ല. അവ്വിധമെന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്തി വികസന പരിപാടികള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.<br />
<br />
<br />
അതിനൊന്നും മെനക്കെടാതെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ലക്ഷ്യം ഏകാധിപത്യമോ ഏകകക്ഷിയാധിപത്യമോ ആയി മാറുന്ന സമ്പൂര്‍ണാധികാരല്ലാതെ മറ്റൊന്നല്ല. ഡെമോക്രസിയെ 'ഹിന്ദു ധര്‍മോക്രസി' കൊണ്ട് ആദേശം ചെയ്യുക എന്ന ആര് എസ് എസ്സിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവട്. 'ഹിന്ദു ധര്‍മോക്രസി'യില്‍ ഇടമില്ലാത്തവരെ പുറംതള്ളാനുള്ള ശ്രമങ്ങള്‍ ഇതിന് സമാന്തരമായി ഉണ്ടാകുമെന്ന് തന്നെ കരുതണം.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-8435520864850296232019-06-27T13:52:00.002+05:002019-06-27T13:52:50.442+05:00'നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചുകള്‍...'<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeOkPxR4d8wOxXzX1sjRLXeSqBdgxJeYPiVuq_qrZGwzEGXs1F22wNuvQD86r1wNwfoQujAcXnA46Gqq7Sc9-TjZw9HwsHfuIrQRj1fXB0A5STUMaBu1sxc9xZbFoVW2u2uXgVdLj9TaOE/s1600/sanjiv-bhatt+1.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="422" data-original-width="759" height="177" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeOkPxR4d8wOxXzX1sjRLXeSqBdgxJeYPiVuq_qrZGwzEGXs1F22wNuvQD86r1wNwfoQujAcXnA46Gqq7Sc9-TjZw9HwsHfuIrQRj1fXB0A5STUMaBu1sxc9xZbFoVW2u2uXgVdLj9TaOE/s320/sanjiv-bhatt+1.jpeg" width="320" /></a></div>
<br />
ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്കിയ പരാതി 2011 സെപ്തംബറില്‍ സുപ്രീം കോടതി തീര്‍പ്പാക്കി. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര് കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന് തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് തുല്യമാണിതെന്ന് കാണിച്ച് അന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഇതിന് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് മറുപടിയെഴുതി. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ കവിത ഉദ്ധരിച്ചാണ് സഞ്ജീവ് ഭട്ടിന്റെ കത്ത് അവസാനിക്കുന്നത്.<br />
അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്:<br />
<br />
''നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം<br />
ഞാന്‍ പൊരുതും<br />
സത്യം എന്നിലുണ്ട്<br />
ഞാന്‍ പൊരുതും<br />
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്<br />
ഞാന്‍ പൊരുതും<br />
അവസാന ശ്വാസം വരെ<br />
ഞാന്‍ പൊരുതും<br />
നുണകള്‍ കൊണ്ട്<br />
നിങ്ങള്‍ തീര്‍ത്ത കൊട്ടാരം<br />
തകര്‍ന്ന് വീഴും വരെ<br />
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്<br />
എന്റെ സത്യത്തിന്റെ<br />
മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ...’''<br />
<br />
<br />
നുണകള്‍ കൊണ്ടാരാധിക്കപ്പെടുന്ന പിശാചിന്റെ പിടിയില്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനം കൂടി അമര്‍ന്നുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമായിരുന്ന സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ വിചാരണ നേരിടാന്‍ പോകുന്നത്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന്റെ പിടി അത്രമേല്‍ ശക്തമാകയാല്‍ സഞ്ജീവ് ഭട്ട് തടവറയില്‍ നിന്ന് പുറത്തെത്തുമെന്ന് കരുതാന്‍ വയ്യ.<br />
<br />
<br />
2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് ചില കാര്യങ്ങളെങ്കിലും പുറംലോകത്തെ അറിയിച്ച ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. വംശഹത്യാ ശ്രമം നടക്കും മുമ്പ് നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളും. അതുകൊണ്ടാണല്ലോ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് മരിച്ച 58 പേരുടെ ശരീരം അഹമ്മദാബാദില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെക്കാന്‍ തീരുമാനിച്ചതിന് പിറകെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് സഞ്ജീവ് ഭട്ടിനെയും വിളിച്ചത്. ആ യോഗത്തിലാണല്ലോ ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചതായി ആരോപണമുള്ളത്. അക്കാര്യം പിന്നീട് പരസ്യപ്പെടുത്തിയെന്നതാണല്ലോ സഞ്ജീവ് ഭട്ടിനെ വേട്ടയാടാനുള്ള കാരണവും. <br />
<br />
<br />
വേട്ടയുടെ ആദ്യ നടപടിയായിരുന്നു 1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കല്. നേരത്തെ നിഷേധിച്ച പ്രോസിക്യൂഷന് അനുമതി 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തന്നെ നല്കി. ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അത് സാധിച്ചത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പുറത്താക്കല്‍ ശിപാര്‍ശ, നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ പിരിച്ചുവിടലിന് ശേഷമാണ് കസ്റ്റഡി മരണക്കേസില്‍ വിചാരണ തുടങ്ങുന്നത്.<br />
<br />
<br />
1990ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന അക്രമാസക്തമായ രഥയാത്ര, ബീഹാറില്‍ വെച്ച് ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പിറകെ ഗുജറാത്തിലെ ജാംനഗറില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ 133 പേരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞ് മരിച്ചത് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദനം മൂലമാണെന്നും അന്ന് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന് ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കേസ്. ഈകേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന ആദ്യ തീരുമാനം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് എന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രസക്തമായില്ല. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യത്തില്‍ യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ.<br />
<br />
<br />
പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്നൂറോളം പേരില്‍ കോടതിയിലെത്തിയത് 30 പേര് മാത്രം. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷികളായി ഹാജരായെങ്കിലും അവര്‍ക്കാകെ പറയാനുണ്ടായിരുന്നത് അറിയില്ലെന്നും ഓര്‍മയില്ലെന്നും മാത്രം. കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചെന്ന് പറയപ്പെടുന്നയാള്‍ക്ക് ശരീരത്തിന് പുറത്തോ അകത്തോ പരുക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്ന പരിശോധനാ ഫലം കോടതി പരിഗണിച്ചതേയില്ല. മൃതദേഹ പരിശോധന നടത്തിയ ഡോക്ടറെ വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നിശ്ചിത തീയതിക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം അക്ഷരം പ്രതി പാലിക്കാന്‍ വിചാരണക്കോടതിയുടെ ജഡ്ജി തയ്യാറായി.<br />
<br />
<br />
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാതെയും അവശ്യം വേണ്ട രേഖകള്‍ പരിശോധിക്കാതെയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക എന്നതാണോ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുക എന്നതുകൊണ്ട് സുപ്രീം കോടതി ഉദ്ദേശിച്ചത്? ആകണം. ഇല്ലെങ്കില്‍ പതിനൊന്ന് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിക്കളയില്ലായിരുന്നുവല്ലോ! ഈ വിധി, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കുന്ന അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടിയാകാനാണ് സാധ്യത.<br />
<br />
<br />
1990ല്‍ നടന്നുവെന്ന് പറയുന്ന കസ്റ്റഡി മരണക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് 21 വര്‍ഷത്തിന് ശേഷം 2011ല്‍. വിചാരണ പൂര്‍ത്തിയാകുന്നത് 28 വര്‍ഷത്തിന് ശേഷം 2019ല്‍. സഞ്ജീവ് ഭട്ട് നിര്‍ദേശിച്ച പതിനൊന്ന് സാക്ഷികളെക്കൂടി വിസ്തരിച്ച് വിധി പറയാന്‍ തീരുമാനിച്ചാല്‍ ഇനിയും വൈകുക ഏതാനും ആഴ്ചകളോ മാസങ്ങളോ ആയിരിക്കും. 28 വര്‍ഷം വൈകിയ നീതി ഏതാനും ആഴ്ചകളോ മാസങ്ങളോ കൂടി നീളരുതെന്ന് തീരുമാനിച്ച സുപ്രീം കോടതിയിലെ ബഹുമാന്യരായ ജസ്റ്റിസുമാര്‍ ഇന്ദിരാ ബാനര്‍ജിയും അജയ് രസ്തോഗിയും രാജ്യാധികാരം കൈയാളുന്നവരുടെ താത്പര്യങ്ങള്‍ക്ക് വിധേയരായതാണോ എന്ന സംശയം ന്യായമായും ഉയരും.<br />
<br />
<br />
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ഹിതകരമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പലവിധത്തില്‍ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് ഭാവ്നഗറില്‍ നാനൂറോളം പേരെ (ഭൂരിഭാഗവും കുട്ടികള്‍) അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന രാഹുല്‍ ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ തീരുമാനമായിരുന്നു. അക്രമികള്‍ക്കു നേര്‍ക്ക് വെടിവെക്കാന്‍ ഉത്തരവിട്ടു രാഹുല്‍ ശര്‍മ. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിലധികവും ഹിന്ദുക്കളായിരുന്നുവെന്നതിന്റെ പേരില്‍ അന്നുതൊട്ടിന്നോളം രാഹുല്‍ ശര്‍മ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടാണ്. വകുപ്പുതല നടപടികള്‍ പലത് നേരിട്ടു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ, ഐ പി എസ്സുകാരനായ ജ്യേഷ്ഠനോടുള്ള പകയുടെ ഇരയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും സഹ മന്ത്രിയായിരുന്ന അമിത് ഷായുടെയും നിയമവിരുദ്ധമായ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജ്യേഷ്ഠന് കുല്‍ദീപ് ശര്‍മ തയ്യാറാകാത്തതാണ് തങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രദീപിന്റെ വാദം. സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച് അമിത് ഷായുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിച്ച ഐ പി എസ് ഉദ്യോഗസ്ഥന് രജനീഷ് റായ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് 2018ലാണ്.<br />
<br />
<br />
ഗുജറാത്തിനെ മാതൃകയാക്കൂ എന്ന്, നരേന്ദ്ര മോദി പരമാധികാരിയാകുന്നതിന് ഏറെക്കാലം മുമ്പ് എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിക്കാന്‍ മടികാണിക്കാതിരുന്ന സുപ്രീം കോടതിയുടെ പിന്മുറക്കാര്, പുതിയ മാതൃകകള്‍ക്ക് അംഗീകാരം നല്കുന്നതില് അത്ഭുതമില്ല. അത് അധികാരത്തോട് വിയോജിക്കുന്ന, ഭരണകര്‍ത്താക്കളുടെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന് വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പ്. അവിടെ സത്യത്തിന്റെ മാലാഖയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സഞ്ജീവ് ഭട്ടുമാരുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടാണ് ഈ വേട്ടക്ക് രാജ്യം മൗനം കൊണ്ട് അനുമതി നല്‍കുന്നത്. വിധിക്കപ്പെട്ട ശിക്ഷയേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ നിസ്സംഗതയാണ്.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-87823664285446866112019-06-13T13:57:00.001+05:002019-06-13T13:57:46.759+05:00കത്വയില്‍ രക്ഷപ്പെടുന്നവര്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNIeevTCoGeC9pSKqXP4GSM12S4V7VBL6gSwh2Yt_6IEyi2kSMdJFKm8Aslvv-dFb70GFrriW6nxd7L_J0kddxkyzBWX20Kw7WsQKBLg78o_qrKA0hz3mtOix7n089wvjnb0iVr81uk8LA/s1600/buddha.gif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="467" data-original-width="300" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNIeevTCoGeC9pSKqXP4GSM12S4V7VBL6gSwh2Yt_6IEyi2kSMdJFKm8Aslvv-dFb70GFrriW6nxd7L_J0kddxkyzBWX20Kw7WsQKBLg78o_qrKA0hz3mtOix7n089wvjnb0iVr81uk8LA/s320/buddha.gif" width="205" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയരായ ഏഴ് പേരില്‍ ഒരാളൊഴികെയുള്ളവര്‍ക്ക് പത്താന്‍കോട്ടിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ബലാത്സംഗത്തിന് 25 വര്‍ഷത്തെ കഠിന തടവ് വേറെയും വിധിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും. രണ്ട് കൂട്ടര്‍ക്കും പിഴയും വിധിച്ചിട്ടുണ്ട്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അധികാരത്തിന്റെ ബലം ഉപയോഗിച്ചും അല്ലാതെയും നടത്തിയ അട്ടിമറി ശ്രമം കണക്കിലെടുക്കുമ്പോള്‍ ഈ വിധി ആശ്വാസപ്രദമാണ്.<br />
<br />
<br />
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനും സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും ഇരയാക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നത് എട്ട് വയസ്സുള്ള കുട്ടിയാണ്. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് മയക്കുമരുന്ന് നല്കി മയക്കിക്കിടത്തിയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് ഒത്താശ ചെയ്യാനും തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് മൂന്ന് പ്രതികള്‍ ശ്രമിച്ചു. നിയമവാഴ്ച ഉറപ്പാക്കാനും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെന്നത് ഗൗരവമേറിയ പ്രശ്നമാണ്. എന്നിട്ടും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനോ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനോ കോടതി തയ്യാറായില്ല. പരമാവധി ശിക്ഷയായ വധശിക്ഷ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇത്തരം പ്രതികള്‍ സമൂഹത്തില്‍ സ്വതന്ത്രരായി വിഹരിക്കുകയും പൗരാവകാശങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കും വിധത്തിലുള്ള തീര്‍പ്പ് നല്‍കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു നീതിന്യായ സംവിധാനത്തിന്.<br />
<br />
<br />
പ്രതികള്‍ മുമ്പൊരിക്കലും കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും മനപ്പരിവര്‍ത്തനം സാധ്യമാക്കി പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പരമാവധി ശിക്ഷ വിധിക്കാത്തത് എന്ന് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കുന്നുണ്ട്. എട്ട് വയസ്സുള്ള കുട്ടിയെ ലൈംഗികമായി ആക്രമിക്കാനും മയക്കുമരുന്ന് നല്കി, ക്ഷേത്രത്തിനുള്ളില്‍ തടവില്‍ പാര്‍പ്പിക്കാനും മയങ്ങിക്കിടക്കുന്ന കുഞ്ഞു ശരീരത്തെ ക്രൂരതകള്‍ക്ക് വിധേയമാക്കാനും മടിക്കാത്ത മനസ്സുകളില്‍ പരിവര്‍ത്തനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്, വിശാലമായ നീതി ബോധത്തിന് ഒരുപക്ഷേ യോജിച്ചതായേക്കാം. എന്നാല്‍ നീതി നടപ്പാക്കിയെന്ന തോന്നല്‍ സമൂഹത്തിലുണ്ടാക്കാന്‍ പോന്നതല്ലെന്ന് നിസ്സംശയം പറയാം. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍പ്പോലും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ച ചരിത്രമുണ്ട് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എന്നത് പ്രത്യേകം ഓര്‍ക്കണം.<br />
<br />
<br />
എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് കൊണ്ടുമാത്രമല്ല, ഈ കേസ് ഇന്ത്യന്‍ യൂനിയന്റെ ശ്രദ്ധയില്‍ വരുന്നത്. ഈ കേസില്‍ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയും കച്ചമുറുക്കി രംഗത്തുവന്നതു കൊണ്ടുകൂടിയാണ്. ജമ്മുവിലെ അഭിഭാഷകരില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികള്‍ക്കായി സൗജന്യമായി കോടതിയില്‍ ഹാജരാകാമെന്ന പ്രഖ്യാപനവും ഇവരില്‍ ചിലര്‍ നടത്തി. 'ഇവളെയൊക്കെ കൊന്നത് നന്നായി' എന്ന് തുടങ്ങുന്ന അഭിപ്രായം സാമൂഹിക മാധ്യമത്തിലൂടെ പ്രകടിപ്പിച്ച സംഘ്പരിവാര്‍ നേതാവും മകനും അതിനെ പിന്തുണക്കാന്‍ മടികാണിക്കാതിരുന്നവരും നമ്മുടെ മുന്നിലുണ്ട്.<br />
<br />
<br />
കൊല ചെയ്യപ്പെട്ടത് മുസ്ലിം നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. അവളെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതിന് 'ഹിന്ദു' സമുദായത്തിലെ അംഗങ്ങളെ കള്ളക്കേസില്‍പ്പെടുത്തുകയും അതുവഴി ഹിന്ദുക്കളെ വേട്ടയാടുകയാണെന്നുമാണ് വര്‍ഗീയ വാദികള്‍ സംഘടിതമായി പ്രചരിപ്പിച്ചത്. അതിന് നേതൃത്വം നല്കാന് അന്ന് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന പി ഡി പി - ബി ജെ പി സഖ്യ സര്‍ക്കാറില്‍ അംഗങ്ങളായിരുന്നവരുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജമ്മുവിലെ നേതാക്കളില്‍ ചിലര്‍ പോലും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുവന്നു. ഈ പ്രതികള്‍ക്ക് സഹായം നല്‍കുന്നതിനായി ഹിന്ദു ഏകത മഞ്ച് എന്നൊരു സംഘടന രൂപവത്കരിച്ച് ജമ്മുവില്‍ പ്രകടനം നടത്താന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായി. ജമ്മുവില്‍ മാത്രമല്ല, രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആക്കം കൂട്ടാനുള്ള ഉപാധിയായി കത്വ കേസിനെ വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ചു. ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍, നിയമ വ്യവസ്ഥയെ ചോദ്യം ചെയ്ത് നീതി നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ രക്ഷപ്പെടുന്നുണ്ട്. അതിനെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ ഒരു പോറലുപോലുമേല്‍ക്കാതെ രാഷ്ട്രീയ വിജയം ആഘോഷിച്ച് സുരക്ഷിതരായി തുടരുന്നുണ്ട്.<br />
<br />
<br />
രാജ്യം ഹിന്ദു രാഷ്ട്രമാകാന്‍ കുതിക്കുമ്പോള്‍, ഇതര മതസ്ഥര്‍ക്ക് ഇവിടെ എന്തുകാര്യം? എന്ന ചോദ്യത്തിന്റെ കൂടി രക്തസാക്ഷിയാണ് ആ പെണ്‍കുട്ടി. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇടത്തുനിന്ന് ബഖര്‍വാല്‍ വിഭാഗത്തെ പുറത്താക്കുക എന്ന ഉദ്ദേശ്യം ഈ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്ന് കോടതി തന്നെ നിരീക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ പാകത്തിലേക്ക് ഒരു വിഭാഗം ആളുകളെ എത്തിക്കുകയും അത്തരം ക്രൂരതകള്‍ ചെയ്തവരെ സംരക്ഷിക്കാന്‍ നിയമം കൈയിലെടുക്കാന്‍ മടിക്കേണ്ടതില്ലെന്ന മാനസികാവസ്ഥ വലിയൊരു വിഭാഗത്തില്‍ സൃഷ്ടിക്കുകയും ചെയ്ത സംഘ്പരിവാരം കൂടിയാണ് വിചാരണ ചെയ്യപ്പെടേണ്ടത്.<br />
<br />
<br />
ഏത് ക്രൂരതയെയും വര്‍ഗീയത പരിചയാക്കി പ്രതിരോധിക്കാമെന്നും അധികാരം പിടിക്കാനുള്ള പ്രചാരണോപാധിയായി ഉപയോഗിക്കാമെന്നും തെളിയിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന വിരാട പുരുഷന്മാര് കൂടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. അവരുടെ അധ്യക്ഷതയില്‍ മുന്‍കാലത്ത് അരങ്ങേറിയ കൊടും ക്രൂരതകള്‍ സംബന്ധിച്ച കേസുകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ നിശ്ശബ്ദമായി കണ്ടുനിന്ന നിയമ - നീതിന്യായ സംവിധാനങ്ങള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട് കത്വയിലെ കുഞ്ഞിന്റെ ജീവനില്‍.<br />
<br />
<br />
ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ വിശാല്‍ ജന്‍ഗോത്ര (ശിക്ഷിക്കപ്പെട്ട മുഖ്യ പ്രതി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സാഞ്ജി റാമിന്റെ മകന്) നേരിട്ട ആരോപണം ചെറുതായിരുന്നില്ല. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലായിരുന്ന വിശാലിനെ, എട്ട് വയസ്സുകാരിയെക്കുറിച്ചുള്ള വിവരം അറിയിച്ച് വിളിച്ചുവരുത്തിയെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം അയാള്‍ മടങ്ങിയെന്നുമായിരുന്നു ആരോപണം. ഇതിനെ പ്രതിഭാഗം നേരിട്ടത് മുസഫര്‍ നഗറിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിശാലുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് പോലുള്ള ആക്രമണം നടക്കുന്ന ദിവസം പരീക്ഷ എഴുതുകയുമായിരുന്നു എന്നുമുള്ള രേഖകള്‍ ഉപയോഗിച്ചാണ്. ഇത് കോടതി സ്വീകരിക്കുകയും ചെയ്തു.<br />
<br />
<br />
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും അതുവഴി രാജ്യവും പിടിക്കാന്‍ ആവിഷ്കരിച്ച തന്ത്രങ്ങളിലൊന്ന് വിജയകരമായി പരീക്ഷിക്കപ്പെട്ടത് മുസഫര്‍ നഗറിലായിരുന്നു. സംഘ്പരിവാരത്തിന്റെ വര്‍ഗീയ വിഭജന അജന്‍ഡ ഏതാണ്ട് പൂര്‍ണമായി നടപ്പാക്കപ്പെട്ട പ്രദേശം. അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന്, അതും യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് ഭരിക്കുമ്പോള്‍, രേഖകള്‍ സൃഷ്ടിച്ചെടുക്കുക എന്നത് പ്രയാസമുള്ള കാര്യമേയല്ല. അത് സ്വീകരിക്കപ്പെടുമ്പോള്‍ തെളിവുകളെ മാത്രം ആധാരമാക്കുന്ന നീതിന്യായം വിജയിക്കും. പക്ഷേ നീതി വിജയിക്കണമെന്നില്ല.<br />
<br />
<br />
ഈ കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ച അഭിഭാഷക ദീപിക സിംഗ് രജാവത്താണ് ആറ് പേരുടെ ശിക്ഷയെങ്കിലും ഉറപ്പാക്കിയ വിചാരണക്കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന് ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ഉറച്ചുനില്ക്കാന് തീരുമാനിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന ഭീഷണി അവര്‍ പലകുറി നേരിട്ടു. സ്വന്തം വീട്ടിലേക്ക് കയറുമ്പോള്‍ പോലും ചുറ്റുപാടും നോക്കി സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥ. ദീപികയെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി. ഇതില്‍ മനംമടുത്ത് കുടുംബാംഗങ്ങള്‍ പോലും ദീപികയെ വിമര്‍ശിച്ചു. കേസില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു.<br />
<br />
<br />
ഇത്തരത്തില്‍ ഒരു അഭിഭാഷകയെ ഭീഷണിപ്പെടുത്താനും അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിക്കാനുള്ള ശ്രമം സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കും അതു നടപ്പാക്കാന്‍ അവര്‍ സ്വീകരിക്കുന്ന വഴികള്‍ക്കും വഴങ്ങിക്കൊടുത്ത് ജീവിക്കുകയാണ് വേണ്ടതെന്ന സ്വയം ബോധ്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഫലമാണ് ഈ അവസ്ഥ.<br />
<br />
<br />
അവിടേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ് കൂടിയാണ് കത്വ കേസ് ഇന്ത്യന്‍ യൂനിയന്‍ നല്കുന്ന പാഠം. അവിടെ പ്രതിപ്പട്ടികയിലുള്ള ആറ് പേര് ശിക്ഷിക്കപ്പെടുന്നുവെന്നത് സാമൂഹികമായ മാറ്റത്തിന് ഹേതുവാകുന്നില്ല. വര്‍ഗീയതയുടെ കൊടിയ വിഷം കുത്തിവെച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരെ സൃഷ്ടിച്ചെടുക്കുന്ന സംഘ്പരിവാര അജന്‍ഡയെ തകര്‍ക്കാന്‍ പാകത്തില്‍ സാമൂഹിക - രാഷ്ട്രീയ മാറ്റമുണ്ടായാലേ കത്വയിലെ പെണ്‍കുഞ്ഞിനും കുടുംബത്തിനും അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നീതി കിട്ടൂ. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് വിധിക്കപ്പെട്ട, അധികാരമുപയോഗിച്ച് ഇളവുചെയ്യാന്‍ സാധിക്കുന്ന, ദണ്ഡന<br />
നീതി നടപ്പാക്കിയെന്ന പ്രതീതി സൃഷ്ടിക്കുന്നതേയുള്ളൂ.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-81160040280818274002019-04-22T19:39:00.002+05:002019-04-22T19:39:29.127+05:00പരമോന്നത കോടതിയുടെ അധിപനോട്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsh1B_8FNstcmX7dnbapR8ffsNYS2pajlF3qgZ4DlmBPrvymIY7o-hLVIM4u4r7UO7FP9xdnc_qYetCVcl2Vd1saIX9z75uZZI4RjmrkvZSkDaT9K6PTXsz6hd1j60Fh5CcAZMs0jZypTp/s1600/1555742075_chief-justice-ranjan-gogoi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="450" data-original-width="650" height="221" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsh1B_8FNstcmX7dnbapR8ffsNYS2pajlF3qgZ4DlmBPrvymIY7o-hLVIM4u4r7UO7FP9xdnc_qYetCVcl2Vd1saIX9z75uZZI4RjmrkvZSkDaT9K6PTXsz6hd1j60Fh5CcAZMs0jZypTp/s320/1555742075_chief-justice-ranjan-gogoi.jpg" width="320" /></a></div>
<br />
ഇന്ത്യന്‍ യൂനിയന്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നില്‍ക്കെയാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്കിയ പരാതി പുറത്തുവരുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അധിപന്, സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അതിനെ എതിര്‍ത്തതിന്റെ വിരോധത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും കുടുംബാംഗങ്ങളെ കേസില്‍ക്കുടുക്കി വേട്ടയാടുന്നുവെന്നും ആരോപിക്കുന്ന പരാതി തികഞ്ഞ ഗൗരവത്തോടെ കാണേണ്ടതാണ്. ഭരണസംവിധാനത്തിന്റെ എല്ലാ മേഖലകളെയും വര്‍ഗീയവത്കരിക്കുകയും നീതിബോധത്തിന്റെ തരിമ്പുപോലും പ്രകടിപ്പിക്കാതെ ഭരണകൂടം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരുടെ ഏക പ്രതീക്ഷ നീതിനിര്‍വഹണ സംവിധാനത്തിലാണ്. തൃപ്തികരമായ ഫലം പ്രദാനം ചെയ്തില്ലെങ്കില്‍പ്പോലും തങ്ങളുടെ പരാതി കേള്‍ക്കാനൊരു സംവിധാനമായി കോടതികളുണ്ടെന്ന തോന്നല്‍ പൗരന്മാര്ക്ക് വലിയ ആശ്വാസമാണ്. അത്തരം സംവിധാനങ്ങള്‍ പോലും നികൃഷ്ടമായ ചൂഷണത്തിന്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ധാരണ ഈ പരാതി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണം നടത്തി വസ്തുത രാജ്യത്തിന് മുമ്പാകെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.<br />
<br />
<br />
അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനുതകും വിധത്തിലാണോ ഈ പരാതി പുറത്തുവന്നതിന് ശേഷം പരമോന്നത നീതിപീഠത്തിന്റെ അധിപന് പ്രവര്‍ത്തിച്ചത് എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. തൊഴില്‍ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുണ്ടായാല്‍ അത് പരിഗണിക്കേണ്ട രീതി നിയമത്തില്‍ വ്യക്തമാണ്. ഓരോ സ്ഥാപനത്തിലുമുണ്ടാകേണ്ട ആഭ്യന്തര അന്വേഷണ സമിതി പരാതി ആദ്യം പരിഗണിക്കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടര്‍ നടപടികള്‍ നിശ്ചയിക്കാനുള്ള അധികാരം ആ സമിതിക്കുണ്ട്. പരാതി സുപ്രീം കോടതി ജഡ്ജിയെക്കുറിച്ചാകയാലും പരാതി നല്‍കിയത് ആ കോടതിയിലെ ഇതര ജഡ്ജിമാര്ക്കാകയാലും നിയമം അനുവദിക്കും വിധത്തില്‍ ഉചിതമായ അന്വേഷണത്തിന് അവര്‍ക്ക് ഉത്തരവിടാവുന്നതുമാണ്. എന്നാല്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബഞ്ച് അടിയന്തരമായി ചേരുകയും പരാതി അടിസ്ഥാനരഹിതമാണെന്ന ചീഫ് ജസ്റ്റിസിന്റെ വിശദീകരണം രേഖപ്പെടുത്തുകയുമാണ് ആദ്യം ചെയ്തത്. രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥകളനുസരിച്ചല്ല ഈ നടപടിയെന്നതില്‍ സംശയമില്ല. താന്‍ അംഗമല്ലാത്ത സുപ്രീം കോടതിയുടെ ബഞ്ച് ചേര്‍ന്ന് പരാതി പരിഗണിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പേ അടിയന്തര സിറ്റിംഗ് നടത്തി പരാതിക്കാരിയുടെ സത്യസന്ധത ചോദ്യംചെയ്തത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പ്രതിരോധത്തില്‍ നിര്‍ത്തുകയാണ്.<br />
<br />
<br />
അതങ്ങനെ ആയിരിക്കെ തന്നെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ആക്ഷേപവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തന്നെ വിലക്കുവാങ്ങാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം പരാതിയുണ്ടാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നും ചീഫ് ജസ്റ്റിസ് പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയതിന് ശേഷം രാജ്യത്തെ നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നതായി ആക്ഷേപമുണ്ട്. വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള സംവിധാനങ്ങളെ വരുതിയില്‍ നിര്‍ത്താനോ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിധികള്‍ നിര്‍മിച്ചെടുക്കാനോ ശ്രമം നടന്നുവെന്ന് രാജ്യത്തോട് തുറന്നുപറഞ്ഞത് സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരാണ്. സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.<br />
<br />
<br />
അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രധാനപ്പെട്ട കേസുകള്‍ 'തിരഞ്ഞെടുത്ത ജഡ്ജി'മാരടങ്ങുന്ന ബഞ്ചിന് കൈമാറുന്നുവെന്ന ആരോപണമാണ് അന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചത്. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നുവെന്നും അത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. ഇത് രാജ്യത്തോട് തുറന്ന് പറയേണ്ട ഉത്തരവാദിത്തം നിറവേറ്റുകയാണ് തങ്ങളെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, കുര്യന് ജോസഫ്, മദന്‍ ബി ലോകുര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ പറഞ്ഞു. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് പ്രധാനപ്പെട്ട കേസുകള്‍ 'തിരഞ്ഞെടുത്ത ജഡ്ജിമാര്‍' ഉള്‍ക്കൊള്ളുന്ന ബഞ്ചിന് കൈമാറി വിധികള്‍ നിര്‍മിച്ചെടുക്കുന്നത് എന്നോ ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്നോ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.<br />
<br />
<br />
ബി ജെ പി അധ്യക്ഷന്‍ ആരോപണ വിധേയസ്ഥാനത്തുണ്ടായിരുന്ന സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ പരിഗണനക്ക് കൈമാറിയതാണ് ഒരു കേസ് എന്ന് സൂചിപ്പിച്ചത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു. ആരുടെ താത്പര്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് നിറവേറ്റിക്കൊടുത്തിരുന്നത് എന്നത് ഇതില്‍ നിന്ന് വ്യക്തം. നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചത്.<br />
ലൈംഗിക പീഡന പരാതിക്ക് പിറകിലുള്ള ഗൂഢാലോചനയും ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയിലാണോ എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ്.<br />
<br />
<br />
പണം നല്കി തന്നെ വലയിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ പരാതിയുമായി വന്നതെന്നും ഇന്നലെ സുപ്രീം കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞിട്ടുണ്ട്. പണം നല്കി വലയിലാക്കാനോ മറ്റേതെങ്കിലും വിധത്തിലുള്ള സമ്മര്‍ദത്തിന് വിധേയനാക്കാനോ ശ്രമമുണ്ടായോ എന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ശ്രമിച്ചവര്‍ ആരാണെന്നും രാജ്യത്തോട് പറയേണ്ട ഉത്തരവാദിത്തമുണ്ട് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിക്ക്. രാജ്യം നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അത് പറയേണ്ടതും. രാജ്യത്തെ പൗരന്മാര് അവസാനത്തെ അത്താണിയായി കാണുന്ന പരമോന്നത നീതിപീഠത്തെ വിലക്കു വാങ്ങാനോ സമ്മര്‍ദത്തിലാഴ്ത്തി അനുകൂല വിധികളുണ്ടാക്കാനോ ശ്രമിക്കുന്നവരുണ്ടെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി തിരുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അതിനെ വിലവെക്കുക എന്നതാണ് ഉന്നതമായ നീതിബോധം.<br />
<br />
<br />
കോടതിയുടെ സ്വാതന്ത്ര്യം വലിയ ഭീഷണി നേരിടുന്നുവെന്ന് സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. മാസങ്ങള്‍ക്ക് മുമ്പ് കോടതിക്ക് പുറത്ത് ജനങ്ങളോടായി പറഞ്ഞ അതേ സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നുണ്ടെങ്കില് അതെന്താണെന്ന് ഇനിയെങ്കിലും തുറന്നുപറയേണ്ട ബാധ്യതയുണ്ട് ചീഫ് ജസ്റ്റിസിന്. ഭരണഘടനയും അത് വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ സങ്കല്‍പ്പങ്ങളുമൊക്കെ ഇല്ലാതാക്കും വിധത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് വാഴ്ച തുടരാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളാണോ കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസാണ്.<br />
<br />
<br />
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതി, മാസങ്ങള്‍ക്ക് മുമ്പേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം നേരിടുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്കുന്ന ബഞ്ച് പരിഗണിക്കുന്നതിനും മുമ്പ്. ഈ പരാതി ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്ര ഭരണം കൈയാളുന്നവര്‍ നടത്തിയ ഭീഷണിക്ക് വഴങ്ങിയാണോ ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ടിന്റെ സാക്ഷ്യം സ്വീകരിച്ച് അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ട്, നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന സംശയം അസ്ഥാനത്തല്ല. റാഫേല്‍ ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന വിവരം വിധി വന്നയുടന്‍ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചത് എന്ന് തുറന്നുപറയാനോ സ്വയം ഒരു പുനഃപരിശോധനക്ക് തയ്യാറാകാനോ ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന കോടതി തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്നറിയാനുള്ള അവകാശം രാജ്യത്തെ പൗരന്മാര്ക്കുണ്ട്.<br />
<br />
<br />
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗീയവിഷം കലര്‍ത്തിയപ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നോക്കുകുത്തിയായി നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടുന്ന ബഞ്ച് അടുത്തിടെ പരിഗണിച്ചിരുന്നു. കമ്മീഷന്റെ അധികാരങ്ങള്‍ നിര്‍വചിച്ച് നല്‍കേണ്ടതുണ്ടോ എന്ന രൂക്ഷമായ ചോദ്യമാണ് ഹരജി പരിഗണിച്ച ദിനം കോടതി ചോദിച്ചത്. ഇതേത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഏതാനും നേതാക്കളെ രണ്ടോ മൂന്നോ ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ കമ്മീഷന് തീരുമാനിച്ചു. പിന്നീട് ഹരജി പരിഗണിച്ചപ്പോള്‍ കമ്മീഷന് സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് വിലയിരുത്തി നടപടികള്‍ അവസാനിപ്പിക്കുകയാണ് കോടതി ചെയ്തത്. വര്‍ഗീയവിഷം വമിപ്പിക്കുന്നത് തടയുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത്, ലൈംഗിക പീഡന പരാതി ഉയര്‍ത്തിക്കാട്ടിയുള്ള ഭീഷണിക്ക് വഴങ്ങിയാണോ എന്നതും വ്യക്തമാക്കപ്പെടേണ്ടതാണ്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ച്, ദൈവത്തിന്റെ പേരുപറഞ്ഞാല്‍ അറസ്റ്റുചെയ്യുകയാണെന്ന പെരുംനുണ പ്രധാനമന്ത്രി സ്ഥാനത്തിന്റെ വലുപ്പം പോലും മറന്ന് പ്രചരിപ്പിച്ച്, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന നരേന്ദ്ര മോദിയെ തടയാന്‍ പാകത്തിലൊരു നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് നല്കാന് സാധിക്കാതെ പോയത് സമ്മര്‍ദങ്ങളുടെ ഫലമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല, യുവര്‍ ഓണര്‍.<br />
<br />
<br />
ലൈംഗിക പീഡന പരാതിയില്‍ നിയമം അനുശാസിക്കും വിധത്തില്‍ സുതാര്യമായ അന്വേഷണത്തിന് വിധേയനാകാനുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസ് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതുകൊണ്ട് ഇല്ലാതാകുന്നില്ല. അതിന് സന്നദ്ധമാകുന്നതിനൊപ്പം നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരെന്നും അവരെന്തൊക്കെ ചെയ്തുവെന്നും പറയാനുള്ള ആര്‍ജവം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ചെയ്തികള്‍ക്ക് വശംവദനായി അനുകൂല വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും രാജ്യത്തോട് പറയണം. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞത് ഇപ്പോള്‍ താങ്കളോട് തിരിച്ച് പറയുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരത്തിന്റെ അഞ്ച് ഘട്ടങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയും.<br />
<br />
<br />
<br />
മൂലക്കല്ല് - ഒരു കാലത്ത് നരേന്ദ്ര മോദിയോളമോ അതിലധികമോ വലുപ്പമുണ്ടായിരുന്ന രാഷ്ട്രീയ സ്വയം സേവകായിരുന്നു സഞ്ജയ് ജോഷി. മോദിക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ വിശ്വസ്തന്. കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നരേന്ദ്ര മോദി എത്തിയതോടെ സഞ്ജയ് ജോഷിക്ക് കാലക്കേടായി. ഗുജറാത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അക്കാലം മുംബൈയിലാണ് ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടിവ് അരങ്ങേറിയത്. വേദിയുടെ കവാടത്തില്‍ ഒരു സി ഡി വിതരണം ചെയ്യപ്പെട്ടു. സഞ്ജയ് ജോഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി ഡി. വിതരണം ചെയ്തത് ഗുജറാത്ത് പോലീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സി ഡി കൃത്രിമമായി നിര്‍മിച്ചതാണെന്ന് പരിശോധിച്ച് ബോധ്യപ്പെടുമ്പോഴേക്കും സഞ്ജയ് ജോഷി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറംതള്ളപ്പെട്ടിരുന്നു. പിന്നീടൊരു തിരിച്ചുവരവ് സാധ്യമായതുമില്ല. മുംബൈയിലെ ദേശീയ സമ്മേളന വേദിക്ക് മുന്നില്‍ സി ഡി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന 'കരുത്തനാ'ണെന്ന് പില്ക്കാലം പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തുകയും ചെയ്തു. ലൈംഗികാപവാദങ്ങളുടെ നിര്‍മാണവും വിതരണവും അതുപയോഗിച്ചുള്ള കാര്യസാധ്യവുമൊക്കെ ശീലമുള്ളവര്‍ പരമാധികാര സ്ഥാനത്തുണ്ടാകുമ്പോള്‍ ഗൂഢാലോചനയെന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ആരോപണത്തെ തള്ളിക്കളയാനാകില്ല. പരാതി കാണിച്ച് ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുള്ള സാധ്യതയും.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-4049570568890888882019-04-09T11:17:00.002+05:002019-04-09T11:17:39.305+05:00കോണ്‍ഗ്രസിനെ വൈറസ് ബാധിച്ചിട്ടുണ്ട്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTGLQxP7R96pZX1N5EiF4uR3yKrCIMl4toRFw8JhJY9qTjf2cwoAOfT15E23jzRNa4cDtQ5juISSWpe8-RpQuEh6ptw-QgTNSyMbGIv2pbkeMt1f-B5afR49DeuA5XNtZMRdzgc8omZyyS/s1600/rahul.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="540" data-original-width="960" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTGLQxP7R96pZX1N5EiF4uR3yKrCIMl4toRFw8JhJY9qTjf2cwoAOfT15E23jzRNa4cDtQ5juISSWpe8-RpQuEh6ptw-QgTNSyMbGIv2pbkeMt1f-B5afR49DeuA5XNtZMRdzgc8omZyyS/s320/rahul.jpg" width="320" /></a></div>
<br />
വൈറസുകളുടെ പ്രഹരശേഷിയെക്കുറിച്ച് രാജ്യത്തു തന്നെ ഏറ്റം ധാരണയുള്ള ഭരണകര്‍ത്താക്കളില്‍ ഒരാളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധാനം ചെയ്ത അദ്ദേഹത്തിന് ബാക്ടീരിയകളുടെ പ്രഹരശേഷിയെക്കുറിച്ചും നല്ല ധാരണയുണ്ടാകും. 2017 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം പുറത്തേക്ക് ഒഴുകിയതിന് മുഖ്യ കാരണക്കാര്‍ വൈറസും ബാക്ടീരിയയുമൊക്കെയായിരുന്നു. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുങ്ങളുടെ ജീവന് നിലനിര്‍ത്തുന്നതിന് ജീവശ്വാസം നല്കാന് പോലും സാധിക്കാതിരുന്ന അനാസ്ഥക്ക് കാരണമായ വൈറസും ബാക്ടീരിയയും ഏതായിരുന്നുവെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാപനത്തിന് പണം നല്‍കുന്നതിലുണ്ടായ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ ജീവശ്വാസം മുറിച്ചത്. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകൊണ്ട്, ബസ്സിലും റിക്ഷയിലും കുഞ്ഞുങ്ങളുടെ ശരീരവുമായി മടങ്ങേണ്ടി വന്ന മാതാപിതാക്കളെ കണ്ടു അന്ന് രാജ്യം. അത്രയും ദയനീയമായ അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ ദീര്‍ഘകാലം ഗോരഖ്പൂരിന്റെ പ്രതിനിധിയായിരുന്ന, പിന്നീട് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പങ്കെന്തായിരുന്നു എന്ന ചോദ്യം ശേഷിക്കുന്നു.<br />
<br />
<br />
കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് കാരണങ്ങളിലൊന്ന് മാത്രമാണ് ഓക്സിജന്‍ ക്ഷാമം. ഗോരഖ്പൂരിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും വ്യാപകമായ അക്യൂട്ട് എന്‍സഫലൈറ്റിസ്, ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്നീ വൈറസ് കാരണമായ രോഗങ്ങളും (തലച്ചോറിലുണ്ടാകുന്ന അണുബാധ) ബാക്ടീരിയ കാരണമായ സ്ക്രബ് ടൈഫസുമാണ് മുഖ്യ കാരണം. രോഗബാധ നിയന്ത്രിക്കാനോ അതുമൂലമുണ്ടാകുന്ന ജീവഹാനി കുറക്കാനോ നടപടികള്‍ സ്വീകരിക്കാത്ത യോഗി ആദിത്യനാഥ് അടക്കമുള്ള ഭരണ കര്‍ത്താക്കളും ജനപ്രതിനിധികളുമാണ് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് യഥാര്‍ഥത്തില്‍ ഉത്തരവാദികളായ വൈറസുകള്‍. ഉത്തരവാദിത്തമേല്‍ക്കുക എന്നത് ഭരണാധികാരികളുടെ ശീലമല്ല. അതുകൊണ്ട് ഗോരഖ്പൂരിലെ കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍ കെട്ടിവെച്ചു യോഗി ആദിത്യനാഥ് ഭരണകൂടം. എല്ലാറ്റിനും ഉത്തരവാദിയെന്ന നിലക്കൊരു 'വൈറസി'നെ കണ്ടെത്തുകയും ചെയ്തു- പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ പരമാവധി ശ്രമിക്കുകയും ആശുപത്രിയിലേക്ക് ഓക്സിജനെത്തിക്കാന്‍ സ്വന്തം നിലക്ക് ശ്രമിക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാന്. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ നിയമ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിവ്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വൈറ(സ്)ല്‍ മുഖമായത് കഫീല്‍ ഖാന് മാത്രമായിരുന്നു. യോഗി ആദിത്യനാഥ് പിന്തുടരുന്ന തീവ്ര വര്‍ഗീയ നിലപാടുകള്‍ കണക്കിലെടുക്കുമ്പോള്‍ അത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ.<br />
<br />
<br />
തീവ്ര ഹിന്ദുത്വമെന്ന വൈറസിനെ പടര്‍ത്തി, രാജ്യത്തെയാകെ രോഗാതുരമാക്കാനും അതുവഴി അധികാരമുറപ്പിക്കാനും ശ്രമിക്കുന്നവര്‍ 150ലധികം കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ പാകത്തിലേക്ക് പകര്‍ച്ചവ്യാധിയെ വളര്‍ത്തിയ അലംഭാവത്തെ മറക്കാന്‍ പോലും വര്‍ഗീയതയെന്ന വൈറസിനെ ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ല. പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് പുതിയ വൈറസിനെ കുത്തിവെക്കാനുള്ള ശ്രമത്തിലാണ് അത്തരക്കാര്‍. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് എന്ന വൈറസ് ബാധിച്ചുവെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായ സാഹചര്യം മുന്‍നിര്‍ത്തിയാണിത്. മുസ്ലിം ലീഗ് വെറും വൈറസല്ല. രാജ്യ വിഭജനത്തിന് ഉത്തരവാദിയായ, വിഭജനകാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വൈറസാണെന്ന് ആദിത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.<br />
<br />
<br />
വിഭജനാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാതെയല്ല യോഗി ആദിത്യനാഥ് ഇക്കാര്യം പറയുന്നത്. അതുവഴി ലക്ഷ്യമിടുന്നത് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ മാത്രമല്ല. രാജ്യ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന മുസ്ലിംകളെ ആകെയാണ്. രാജ്യ വിഭജനത്തിനും അക്കാലത്തുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിനാളുകളുടെ ജീവന് നഷ്ടപ്പെടാനും കാരണക്കാര്‍ മുസ്ലിംകളാണെന്ന അല്ലെങ്കില്‍ മുസ്ലിംകള് മാത്രമാണെന്ന വര്‍ഷങ്ങളായി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജം വീണ്ടും വിളമ്പുകയാണ് ആദിത്യനാഥ്. പ്രധാനമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വ്യാജം വിളമ്പാന്‍ മടിക്കാത്ത നേതാവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് ലജ്ജ തോന്നേണ്ട കാര്യമേയില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രൂപവത്കരണകാലം മുതലുള്ള പതിവ് തുടരുന്നതില്‍ അഭിമാനിക്കുകയുമാകാം.<br />
<br />
<br />
കോണ്‍ഗ്രസില്‍ വൈറസ് ബാധയുണ്ടായെന്നതില്‍ സംശയം വേണ്ട. അതുപക്ഷേ, ഇപ്പോഴൊന്നുമുണ്ടായതല്ല. രാജ്യം സ്വതന്ത്രമാകുന്നതിനും മുമ്പ്. ഹിന്ദുത്വവാദമുയര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നേതാക്കളായി തുടര്‍ന്നവരിലൂടെ പകര്‍ന്നതായിരുന്നു ആ വൈറസ്. രാജ് നാരായണ്‍ ബസുവും നവ ഗോപാല്‍ മിത്രയും ബംഗാളില്‍ നിന്ന് അത് തുടങ്ങിവെച്ചു. ഹിന്ദു വരേണ്യതയില്‍ ഊന്നിക്കൊണ്ടുള്ള ദേശീയതയാണ് ഇരുവരും മുന്നോട്ടുവെച്ചത്. വരേണ്യ ഹിന്ദുക്കളുടെ രാഷ്ട്രമെന്ന ആശയം തന്നെ ബസു അവതരിപ്പിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാജ്യമാണെന്ന ആശയം പിന്നീട് ആര്യസമാജം ഏറ്റെടുത്തു. ഭായ് പരമാനന്ദ്, ലാലാ ലജ്പത് റായ്, ഡോ. ബി എസ് മൂഞ്ചെ (ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയില്‍ നിന്ന് ആര് എസ് എസ് സ്വീകരിക്കേണ്ടത് കണ്ടെത്താന്‍ ജര്‍മനി സന്ദര്‍ശിച്ചയാള്‍) തുടങ്ങിയവരൊക്കെ രണ്ട് രാഷ്ട്രങ്ങളെന്ന ആശയം മുന്നോട്ടുവെച്ചവരാണ്. രാജ്യം വിഭജിക്കണമെന്ന ആശയം ആദ്യം അവതരിപ്പിച്ചവര്‍.<br />
<br />
<br />
രാജ്യം രണ്ടാക്കണമെന്ന് പറഞ്ഞില്ലെങ്കിലും ഹിന്ദുത്വയെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു ബാലഗംഗാധര തിലക്, മദന്‍ മോഹന്‍ മാളവ്യ, എന്‍ സി കേല്‍ക്കര്‍ തുടങ്ങിയവര്‍. ഹിന്ദുത്വ വാദികളായ ഇവരില്‍ പലരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു, ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖരായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരിക്കെ ഹിന്ദു മഹാസഭയുടെ പല സമ്മേളനങ്ങളിലും അധ്യക്ഷത വഹിച്ചു മദന്‍ മോഹന്‍ മാളവ്യ. ചുരുക്കത്തില്‍ കോണ്‍ഗ്രസിലേക്ക് ഹിന്ദുത്വ വൈറസ് പടര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് ഇവര്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയിലാണ് ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദം ഉന്നയിക്കുന്നതും ആര് എസ് എസ് മേധാവിയായിരുന്ന ഗോള്‍വാക്കര്‍ അതിനെ പിന്തുണക്കുന്നതും.<br />
<br />
<br />
കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് അതിവേഗം പെരുകുകയും നേതൃത്വത്തില്‍ അര്‍ഹമായ പങ്കാളിത്തം മുസ്ലിംകള്ക്ക് നിഷേധിക്കുകയും ചെയ്തതോടെ അതൃപ്തരായോ ആശങ്കപൂണ്ടോ ആണ് മുഹമ്മദലി ജിന്നയെപ്പോലുള്ളവര്‍ പുറത്തിറങ്ങി മുസ്ലിം ലീഗിന് രൂപം നല്‍കുന്നത്. യോഗി ആദിത്യനാഥ് ഇപ്പോഴും നേതാവായി അംഗീകരിക്കുന്ന എല്‍ കെ അദ്വാനിയെപ്പോലുള്ള തീവ്ര ഹിന്ദുത്വവാദി പോലും മതനിരപേക്ഷ നേതാവെന്ന് വിശേഷിപ്പിച്ചയാളായിരുന്നു മുഹമ്മദലി ജിന്ന. മുസ്ലിം ലീഗ് രൂപവത്കരിച്ച് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940ലാണ് പ്രത്യേക രാജ്യമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. അതിന് മുമ്പ് 1937ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ വി ഡി സവര്‍ക്കര്‍ രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന ആവശ്യം ഔദ്യോഗികമായി തന്നെ ഉന്നയിച്ചു. 'ചില അപ്രിയ വസ്തുതകളെ ധൈര്യപൂര്‍വം നമ്മള് അഭിമുഖീകരിക്കണം. ഇന്ന് ഇന്ത്യയെ ഏകീകരിക്കപ്പെട്ട രാജ്യമായി കണക്കാക്കാനാകില്ല. ഇതിനുള്ളില്‍ രണ്ട് രാജ്യങ്ങളുണ്ട്. ഹിന്ദുക്കളുടേതും മുസ്ലിംകളുടേതും'- ഇതായിരുന്നു സവര്‍ക്കറുടെ പ്രഖ്യാപനം.<br />
<br />
<br />
രണ്ട് രാഷ്ട്രങ്ങളെന്ന വാദം രൂപപ്പെട്ടതും ആ ആവശ്യത്തിന് കരുത്തേകിയതും ആദ്യം പരസ്യമായി ഉന്നയിച്ചതും ഹിന്ദുത്വവാദികളായിരുന്നു. ആ നിലക്ക് മുസ്ലിംകളെ (ക്രിസ്ത്യാനികളെയും) പുറന്തള്ളി ഹിന്ദുക്കളുടേത് മാത്രമായ രാജ്യമെന്ന വര്‍ഗീയ ആശയത്തിന്റെ വൈറസ് കോണ്‍ഗ്രസിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും കടത്തിവിട്ട ഹിന്ദുത്വ വാദികളാണ് വിഭജനത്തിന്റെയും അതിന്റെ ഭാഗമായുണ്ടായ കൂട്ടക്കുരുതികളുടെയും യഥാര്‍ഥ ഉത്തരവാദികള്‍. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ യൂനിയനില്‍ സംഘടിപ്പിക്കപ്പെട്ട പല വര്‍ഗീയ കലാപങ്ങള്‍ക്കും സംഘ്പരിവാര്‍ വിത്തിട്ടത്, രാജ്യ വിഭജനത്തിന്റെ ഉത്തരവാദികളായ മുസ്ലിംകള് എന്ന അവാസ്തവം ആസൂത്രിതമായി വളര്‍ത്തിയെടുത്തുകൊണ്ടായിരുന്നു.<br />
<br />
<br />
പാക്കിസ്ഥാന് രൂപമെടുത്തതിന് ശേഷവും ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസത്തിന്റെ തുടര്‍ച്ചയിലോ മറ്റ് ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാലോ ഇന്ത്യന്‍ യൂനിയനില്‍ തുടരുകയും അതിന്റെ വ്യവസ്ഥകളോട് കൂറുപുലര്‍ത്തുകയും ചെയ്ത മുസ്ലിംകളെ മുഴുവന്‍ 'രാജ്യ വിരുദ്ധരു'ടെ പട്ടികയില്‍ നിര്‍ത്തുകയും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ യത്നിക്കുകയുമാണ് ഹിന്ദു മഹാസഭയിലൂടെയും ജനസംഘത്തിലൂടെയും ബി ജെ പിയിലൂടെയും തരാതരം പോലെ രൂപവത്കരിച്ച പരിവാര്‍ സംഘടനകളിലൂടെയും ആര് എസ് എസ് ചെയ്തത്.<br />
<br />
<br />
സ്വാതന്ത്ര്യത്തിന് മുമ്പേ ബാധിച്ച വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതും ആര് എസ് എസ്സിന്റെ ശ്രമങ്ങള്‍ക്ക് വളംവെക്കുന്നതായി. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന മൃദു ഹിന്ദുത്വ നിലപാടുകള്‍, തീവ്ര ഹിന്ദുത്വത്തിലേക്ക് ആളെക്കൂട്ടാനാണ് ഉപകരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലാക്കിയ ഗോവധ നിരോധനം, പുതിയ കാലത്ത് സംഘ്പരിവാരം ഏത് വിധത്തിലാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം ആലോചിച്ചാല്‍ അപകടത്തിന്റെ ആഴം മനസ്സിലാകും. കന്നുകാലി കൈമാറ്റത്തിന് ദേശസുരക്ഷാ നിയമം ചുമത്തിയും പശു സംരക്ഷണത്തിന് കൂടുതല്‍ ഗോശാലകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയതയെ തന്നെ ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അമ്പലങ്ങളില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നമിടുന്നത് മറ്റൊന്നല്ല. മുസ്ലിം ലീഗുമായുള്ള സഖ്യം ദശകങ്ങളായി തുടരുന്നതാണെന്നും അഭിമാനത്തോടെ ആ ബന്ധം തുടരുമെന്നും യോഗി ആദിത്യനാഥിന് മറുപടി നല്കാന് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തയ്യാറാകാത്തത്, ശക്തി ക്ഷയിച്ചെങ്കിലും, വൈറസ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ശരീരത്തില്‍ തുടരുന്നതുകൊണ്ടാണ്. അത് പൂര്‍ണമായും ഭേദപ്പെടുത്താന്‍ പാകത്തിലുള്ള ശക്തിയായി ഇതുവരെ വളര്‍ന്നിട്ടില്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്.<br />
<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-68005610926427984892019-03-30T17:28:00.002+05:002019-03-30T17:28:18.677+05:00കനകസിംഹാസനത്തില്‍ ഇരിക്കുന്നവരുടെ ശുംഭത്തം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifkkw2lv7Jq3N2qf9C7SFftNGtiE15n3w-CITSvz2GexOerAiKAeqX8CRk9PYhDM7tW6Uu13et-8X3s_CttZ_fD14T5cX5grNEAj79EheeMDcefN0Ps_F-Nc2qB4qIrpE1Hfw6oQ2maM6F/s1600/Modi-IIII.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="362" data-original-width="644" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifkkw2lv7Jq3N2qf9C7SFftNGtiE15n3w-CITSvz2GexOerAiKAeqX8CRk9PYhDM7tW6Uu13et-8X3s_CttZ_fD14T5cX5grNEAj79EheeMDcefN0Ps_F-Nc2qB4qIrpE1Hfw6oQ2maM6F/s320/Modi-IIII.jpg" width="320" /></a></div>
<br />
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ല. അങ്ങനെ തീരുമാനങ്ങളെടുത്താല്‍ അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായാണ് കണക്കാക്കുക. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് ഒരു മണിക്കൂറിനകം താന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. എന്ത് പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്താന്‍ പോകുന്നത് എന്ന ജിജ്ഞാസയോ ആശങ്കയോ വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് മുന്‍കൂട്ടിയുള്ള അറിയിപ്പ്. അവ്വിധം ജനങ്ങളില്‍ ഉത്കണ്ഠ ജനിപ്പിച്ച് തന്റെ വാക്കുകള്‍ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള ശ്രമം പ്രധാനമന്ത്രിസ്ഥാനം ഉപയോഗിച്ച് നരേന്ദ്ര മോദി നടത്തിയത് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ പാകത്തിലുള്ള മിസൈല്‍ വിജയകരമായി രാജ്യം പരീക്ഷിച്ചുവെന്ന പ്രഖ്യാപനം നടത്തിയതും ചട്ടലംഘനമായി കാണണം.<br />
<br />
<br />
ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ദീര്‍ഘകാലമായി നടത്തിക്കൊിരിക്കുന്ന പരിശ്രമങ്ങളുടെ ഫലമായി കൈവരിച്ച നേട്ടം തന്റെ സര്‍ക്കാറിന്റെ കാലത്തേതെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുമാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ യൂനിയനെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും വലിയ കസേരയിലിരിക്കുന്ന വ്യക്തി, രാഷ്ട്രീയ നേട്ടം മാത്രം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന തീര്‍ത്തും ചെറിയ മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലാക്കാന്‍ ഇതിലധികം തെളിവു വേണ്ട. യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ പേരുമാറ്റി സ്വച്ച് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നൊക്കെ അതി നാടകീയമായി പ്രഖ്യാപിച്ചപ്പോഴുണ്ടായ ലജ്ജയില്ലായ്മ തുടരുകയാണ്. <br />
<br />
<br />
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രണത്തില്‍ നിറുത്താനാണ് ശ്രമിച്ചത്. അതിന് ഏറ്റവുമധികം വഴങ്ങിക്കൊടുത്ത സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ഗുജറാത്തിലെയും കര്‍ണാടകത്തിലെയും നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ തീയതികള്‍ ബി ജെ പി നേതാക്കള്‍ നേരത്തേ അറിഞ്ഞതായി ആക്ഷേപമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന് എന്ന് പ്രഖ്യാപിക്കുമെന്ന് ചില ബി ജെ പി നേതാക്കള്‍ നേരത്തെ പറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ ബി ജെ പിയുടെ ഓഫീസിലേക്ക് ചോരുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായി. കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചു.<br />
<br />
<br />
'മഹാ ആയുധം' പ്രയോഗിച്ചുവെന്ന വീരവാദത്തിലൂടെ, രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്ത് കഴിഞ്ഞുവെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാനും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കാനും നരേന്ദ്ര മോദി ശ്രമിച്ചപ്പോള്‍ അതിലൊരു ചട്ടലംഘനവും കമ്മീഷന് കാണുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടതല്ലെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷന് വിശദീകരിക്കുന്നു. രാജ്യം സുരക്ഷിതമായി ഉണ്ടെങ്കിലല്ലേ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കൂ, തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലല്ലേ കമ്മീഷനും അവരുടെ പെരുമാറ്റച്ചട്ടത്തിനും പ്രസക്തിയുണ്ടാകൂ. അതിനാല്‍ രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതും അത് ജനങ്ങളെ അറിയിക്കുന്നതും ജനഹിതത്തെ സ്വാധീനിക്കാനുള്ള ശ്രമമായി കാണാനാകില്ലെന്നാണ് വിധി. അഥവാ നരേന്ദ്ര മോദി ഏതെങ്കിലും വിധത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാലും ന്യായം തീര്‍ത്ത് സാധൂകരിക്കാനേ കമ്മീഷന് ശ്രമിക്കൂ.<br />
<br />
<br />
കൊട്ടിഘോഷിക്കുന്ന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം, രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം എന്നതിലുപരി ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കാനുള്ള ശേഷി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നേരത്തെ തന്നെ ആര്‍ജിച്ചിട്ടുണ്ട്. ഭാരം കൂടുതലുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടും വര്‍ഷങ്ങളായി. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി പലകുറി വിജയകരമായി പരീക്ഷിച്ചിട്ടും വര്‍ഷങ്ങളായി. അതുകൊണ്ടുതന്നെ ഉപഗ്രഹവേധ മിസൈലിന്റെ നിര്‍മാണത്തിന് പ്രയാസമില്ല ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്. നിര്‍മിച്ച ആയുധം പരീക്ഷിക്കണമോ വേണ്ടയോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടായിരുന്നുള്ളൂ. ഉപഗ്രഹം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് ബഹിരാകാശത്തെ കലുഷിതമാക്കണമോ എന്ന് ചിന്തിച്ച മുന്‍കാല ഭരണ നേതൃത്വം പരീക്ഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബഹിരാകാശത്തെ കലുഷിതമാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളോ ഇത്തരത്തിലുള്ള പരീക്ഷണം ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലുണ്ടാക്കാന് ഇടുള്ള കാലുഷ്യങ്ങളോ ഒന്നും പരിഗണിക്കാത്ത ഭരണാധികാരിക്ക് മുന്‍ പിന് നോക്കേണ്ട ആവശ്യമില്ല. എന്ത് ചെപ്പടി വിദ്യ കാണിച്ചും അധികാരത്തില്‍ തിരിച്ചെത്തുക എന്ന മിനിമം പരിപാടിയേ അദ്ദേഹത്തിന്റെ അജണ്ടയിലുള്ളൂ. തീവ്ര വര്‍ഗീയതയെ രാജ്യ സ്നേഹത്തില്‍ ചാലിച്ച് നല്കി, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരത്തിന് ഏകാധിപതിയുടെ തീരുമാനം മറ്റൊരു ആയുധം മാത്രം.<br />
<br />
<br />
ഈ പ്രഖ്യാപനത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ഔദ്യോഗിക തുടക്കമായത്. അതായത്, ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണവിജയം കൂടി പ്രഖ്യാപിക്കാന്‍ പാകത്തിലാണ് പ്രചാരണ റാലികളുടെ സമയക്രമം നിശ്ചയിച്ചത് എന്ന് ചുരുക്കം. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരവും ആവിഷ്കരിച്ച പദ്ധതിക്ക് രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ഡി ആര് ഡി ഒ) പോലും വഴങ്ങിക്കൊടുക്കുന്ന അതി ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.<br />
<br />
<br />
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതിനെ വിഷയമാക്കാന്‍ നരേന്ദ്ര മോദി മടിച്ചില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം, അതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി വരും മുമ്പ് ബി ജെ പിയുടെ റാലിയില്‍ പരാമര്‍ശിച്ച്, അതിന്റെ പേരില്‍ തന്നെ വീണ്ടും പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച അതേ രീതി ഇവിടെയും ആവര്‍ത്തിക്കുന്നു. അല്പ്പന് കിട്ടിയ അര്‍ഥം പോലെയാണ് നരേന്ദ്ര മോദിക്ക് ബലാക്കോട്ടും ഉപഗ്രഹവേധ മിസൈലുമൊക്കെ. പരീക്ഷണം നടത്തി മണിക്കൂറുകള്‍ക്കകം അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കണ്‍തുറന്ന് കാണാനും ഭരണഘടനാ സ്ഥാപനമെന്ന നിലക്കുള്ള ഉത്തരവാദിത്വം നിറവേറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായിരുന്നുവെങ്കില്‍, കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നയാളുടെ ശുംഭത്തം അവര്‍ക്ക് തുറന്ന് പറയേി വരുമായിരുന്നു. അതിന് പകരം ശുനകനൊപ്പം ഓരിയിടുന്നത് തുടരുകയാണ് അവര്‍. <br />
<br />
ഈ അവസരങ്ങളൊക്കെ ലഭിച്ചതിന് ശേഷവും, 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന്, അഞ്ചാണ്ടത്തെ ഭരണത്തിന് ശേഷം ജനങ്ങളോട് പറയാനുള്ളത് കരയിലും ആകാശത്തും ബഹിരാകാശത്തും നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ്. അതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന വ്യാജം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നടത്താനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ. അഞ്ചാണ്ടു കൊണ്ട് എത്ര തൊഴില്‍ അവസരം സൃഷ്ടിച്ചു? കര്‍ഷകരുടെ ക്ഷേമത്തിന് എന്ത് ചെയ്തു? കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി വില ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാനായോ? തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കാനായോ? കൊട്ടിഘോഷിച്ച കക്കൂസ് നിര്‍മാണം എവിടെവരെയായി? ഇതിനകം നിര്‍മിച്ച അശാസ്ത്രീയമായ ലീച്ച് പിറ്റ് കക്കൂസുകള്‍ ഭാവിയിലുണ്ടാക്കാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ എന്ത് നടപടിയെടുത്തു? ഇടത്തരം ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? നോട്ട് പിന്‍വലിച്ച നടപടിയിലൂടെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സമ്പദ് വ്യവസ്ഥയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ എന്തെങ്കിലും ചെയ്തോ? ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ (കള്ളപ്പണം ഇല്ലാതാക്കും, കള്ളനോട്ട് തടയും, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയും) ഏതെങ്കിലും പ്രാപിക്കാനായോ?<br />
<br />
<br />
അങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരിക്കെയാണ് കരയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്തിയെന്ന വീരവാദം. അതൊക്കെ നടത്തിയെന്നും വിജയം കന്നെും നിര്‍ബന്ധിത രാജ്യസ്നേഹത്തിന്റെ (അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ) സാഹചര്യത്തില്‍ അംഗീകരിച്ചാല്‍ തന്നെ അതുവഴി 130 കോടിയിലേറെയുള്ള ജനതയില്‍ ഇന്നും ദാരിദ്ര്യത്തില്‍ തുടരുന്ന 50 ശതമാനത്തിന് ഗുണമെന്ത്?<br />
<br />
<br />
ഉറിയില്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷമാണ്, വീരവാദങ്ങളില്‍ ആദ്യത്തേതായ കരയിലൂടെയുള്ള മിന്നലാക്രമണം. ഭീകര കേന്ദ്രങ്ങളാകെ തകര്‍ത്തു, ഇന്ത്യന്‍ മണ്ണിലെ ഒരില അനക്കാന്‍ പോലും ശേഷിയില്ലാത്ത വിധത്തില്‍ ഉന്മൂലനം ചെയ്തു എന്നൊക്കെയായിരുന്നു അന്നത്തെ അവകാശവാദം. അതിന് ശേഷം കശ്മീരിലുായ ആക്രമണങ്ങളുടെ എണ്ണമെത്രയാണ്? അവയില്‍ ഏറ്റവും വലുതായിരുന്നില്ലേ പുല്‍വാമയിലേത്?<br />
<br />
<br />
ഉച്ചഭാഷിണിയിലെ അലര്‍ച്ച കേള്‍ക്കാന്‍ ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന അനുയായി വൃന്ദങ്ങളുടെയോ വര്‍ഗീയതയില്‍ മുങ്ങി കാഴ്ച നഷ്ടപ്പെട്ടവരുടെയോ മനസ്സില്‍ ഈ ചോദ്യങ്ങളുാകില്ല. മൂന്ന് നേരത്തെ ഭക്ഷണത്തിന് വിയര്‍പ്പൊഴുക്കുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ മനസ്സില്‍ ഈ ചോദ്യങ്ങളൊക്കെയുണ്ടാകും. അവരുടെ മറുപടി വോട്ടിംഗ് മെഷീനിലെ നീണ്ടമരുന്ന ശബ്ദമാകാന്‍ സാധ്യത ഏറെയാണ്. എതിര് ശബ്ദങ്ങളെയൊക്കെ ഇല്ലാതാക്കി, സര്‍ക്കാറിന്റെ വാഴ്ത്തുമൊഴികള്‍ മാത്രം ജനങ്ങളിലേക്ക് എത്തിച്ച അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാറിനെ ജനം വിധിച്ചത് സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതാണ് യഥാര്‍ഥ മിന്നലാക്രമണം. തല്ലാനും കൊല്ലാനും രാജ്യത്തു നിന്ന് പുറത്താക്കാനും യത്നിക്കുന്നവര്‍ക്ക്, അത്തരക്കാര്‍ക്ക് സ്വതന്ത്രവിഹാരത്തിന് അവസരമുണ്ടാക്കി ഇന്ത്യന്‍ യൂനിയന്റെ അടിസ്ഥാന സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരാണ് പെരുമാറ്റച്ചട്ടമുാക്കുക.<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-89338257332273169452019-03-11T19:43:00.002+05:002019-03-11T19:43:42.213+05:00രാജ്യദ്രോഹത്തിലെ അഴിമതി സാധ്യതകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIs2AyEXNY4cpkedKO87fJt4T2iZPdHffy9-y4djt4SNOivUqsUrymXa3c88l0hQ-4Rfjq4zyKhquQsK-b6svAwb5F4YjnxiEZpDh-sBJ6BA9L_T6iKeC5X5Pzxb-jX8901iBmoPIeT8tj/s1600/modi-ambani-rafale-jet-scam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="360" data-original-width="640" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIs2AyEXNY4cpkedKO87fJt4T2iZPdHffy9-y4djt4SNOivUqsUrymXa3c88l0hQ-4Rfjq4zyKhquQsK-b6svAwb5F4YjnxiEZpDh-sBJ6BA9L_T6iKeC5X5Pzxb-jX8901iBmoPIeT8tj/s320/modi-ambani-rafale-jet-scam.jpg" width="320" /></a></div>
<br />
അഞ്ചാണ്ടു മുമ്പ് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അധികാരത്തില്‍ പത്താണ്ട് പിന്നിട്ട യു പി എ സര്‍ക്കാറിനെതിരെ കഠിനമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടവ ടെലികോം, കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തതില്‍ 1.78 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടായെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന, 2001ല്‍ എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച നയപ്രകാരമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്പെക്ട്രം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തത് മൊബൈല്‍ സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കാനുദ്ദേശിച്ചായിരുന്നു. മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സ്പെക്ട്രത്തിന് ലഭിക്കുമായിരുന്ന വില കണക്കാക്കിയ സി എ ജി, അതുമായി താരതമ്യം ചെയ്താണ് ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കിയത്.<br />
<br />
<br />
കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് യു പി എ സര്‍ക്കാര്‍ അടിസ്ഥാനമാക്കിയതും, മുന്‍കാലത്തെ സര്‍ക്കാറുകള്‍ ആവിഷ്കരിച്ച നയമായിരുന്നു. അതിലും മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുമായിരുന്ന നേട്ടം സി എ ജി കണക്കാക്കി. ലേലം നടത്താതിരുന്നത് മൂലമുണ്ടായ നഷ്ടത്തിന് യു പി എ സര്‍ക്കാറിനെ ഉത്തരവാദിയാക്കി. പ്രകൃതി വിഭവങ്ങള്‍, പരമാവധി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട കുത്തകകള്‍ക്ക് സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നേടിയെടുക്കുന്ന കുത്തക കമ്പനികള്‍ അതിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈമാറുമോ എന്നതും പ്രധാനപ്പെട്ട ചോദ്യംതന്നെ.<br />
<br />
<br />
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍ക്കാറുകളെ നയിക്കാന്‍ പാകത്തില്‍ ജനപിന്തുണ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് നല്‍കേണ്ടത്. കുത്തകകള്‍ക്ക് സൗജന്യനിരക്കില്‍ വിഭവങ്ങള്‍ വിതരണം ചെയ്യണമോ വേണ്ടയോ എന്നതൊക്കെ നയപരമായ തീരുമാനമാണ്. അത്തരം നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കാതലായ വ്യത്യാസം ഇല്ലെന്നതാണ് വസ്തുത. അവ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിരുകളില്ലാത്ത കമ്പോളവും അതിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ ഉടലെടുക്കുന്ന അവസരങ്ങളുടെ വിനിയോഗവുമാണ് മുന്നോട്ടുള്ള വികസനത്തിന്റെ പാതയായി കാണുന്നത്. കമ്പോള നിയന്ത്രിതമായ സമ്പദ് വ്യവസ്ഥ ഇതിനകം പ്രദാനം ചെയ്ത സൗകര്യങ്ങളെ, അവഗണിച്ച് മുന്നോട്ടുപോകാന്‍ ഈ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കൊന്നും സാധിക്കില്ല തന്നെ.<br />
<br />
<br />
നയത്തില്‍ വ്യത്യാസമില്ലാത്ത പാര്‍ട്ടികള്‍, അതിലൊന്ന് മുന്‍കാലത്ത് ആവിഷ്കരിച്ച നയം രണ്ടാമത്തേത് പിന്തുടര്ന്നപ്പോള് അഴിമതി ആരോപണവുമായി രംഗത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമുദ്ദേശിച്ചായിരുന്നു. അതിലവര്‍ വിജയം കണ്ടതുകൊണ്ടാണ് 2014 മെയ് അവസാനം നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. അങ്ങനെ മുതലെടുക്കുമ്പോഴും പത്താണ്ട് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഡോ. മന്മോഹന് സിംഗിനു നേര്‍ക്ക്, ജനം വിശ്വസിക്കും വിധത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ ബി ജെ പിയ്ക്കോ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്ത് രാജ്യമാകെ സഞ്ചരിച്ച നരേന്ദ്ര മോദിക്കാ സാധിച്ചിരുന്നില്ല. ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല എന്നോ നിരന്തരം മൗനം പാലിക്കുന്നുവെന്നോ അഴിമതിക്ക് അവസരം നല്‍കും വിധത്തില്‍ ദുര്‍ബലനായെന്നോ ഒക്കെയായിരുന്നു ആക്ഷേപങ്ങള്‍. അവയോടും പ്രതികരിച്ചിരുന്നില്ല ഡോ. മന്മോഹന് സിംഗ്.<br />
<br />
<br />
കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ജനങ്ങളുടെ പക്കലെത്തിക്കാന്‍ പാകത്തിലുള്ള നയവും വൈദ്യുതോത്പാദനത്തിന് ചെലവ് കുറയ്ക്കാന്‍ പാകത്തില്‍ കല്‍ക്കരിയുടെ വില കുറയും വിധത്തിലുള്ള നയവും അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും ശരിയായിരുന്നു. അതുകൊണ്ടു തന്നെ അഴിമതി ആരോപണങ്ങള്‍ യുക്തിസഹമാണെന്ന് ഡോ. മന്മോഹന് സിംഗിന് തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ ഇതേ നയങ്ങള്‍ ശരിയെന്ന് വിശ്വസിക്കുകയും അതിലൊന്നിന്റെ ആവിഷ്ക്കര്‍ത്താക്കളാകുകയും ചെയ്തവരാണ് അഴിമതി ആരോപണം ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.<br />
<br />
<br />
അഞ്ചാണ്ട് പിന്നിട്ട്, രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അഴിമതി ആരോപണം തന്നെയാണ് മുഖ്യ വിഷയം. ആരോപണം നേരിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സര്‍ക്കാര്‍ സ്വീകരിച്ച നയമനുസരിച്ച് വിഭവങ്ങള്‍ വിതരണം ചെയ്തതാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് വലിയ കുംഭകോണ ആരോപണത്തിന് വഴിവെച്ചതെങ്കില്‍ റാഫേല്‍ പോര് വിമാനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച നയം ലംഘിച്ച് ഇടപാട് നടത്തിയെന്നാണ് ആരോപണം.<br />
<br />
നയം ലംഘിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നാണ് ഇതിനകം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച നയം ലംഘിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നത്, പ്രധാനമന്ത്രിയുടെ അറിവില്ലാതെയാകുമോ? പ്രധാനമന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുക്കാന്‍ ആ ഓഫീസ് തയ്യാറാകുന്നുവെങ്കില്‍ സ്വന്തം ഓഫീസിനെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത വ്യക്തിയായി നരേന്ദ്ര മോദി മാറും. സകലതും സ്വന്തം നിയന്ത്രണത്തിലാകണമെന്ന് ആഗ്രഹിക്കുന്ന, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന, കരുത്തനെന്ന് സംഘപരിവാരം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഓഫീസെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് റാഫേല്‍ ഇടപാടില്‍ ആ ഓഫീസ് നടപ്പാക്കിയത്.<br />
<br />
<br />
റാഫേല്‍ പോര് വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അത്തരം ചര്‍ച്ചകള്‍ ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന് എഴുതിയ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ദസ്സൗള്‍ട്ട് ഏവിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്റെ (രാജ്യത്തിന്റെ) വിലപേശല്‍ ശക്തിയെ ദുര്‍ബലപ്പെടുത്തും വിധത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് എന്തിനു വേണ്ടിയാണ്? ഫ്രഞ്ച് കമ്പനിക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കുന്നത് രാജ്യ സ്നേഹമാണോ? ബാങ്ക് ഗ്യാരണ്ടിയോ ഫ്രഞ്ച് സര്‍ക്കാറിന്റെ ഗ്യാരണ്ടിയോ കൂടാതെ ദസ്സൗള്‍ട്ട് ഏവിയേഷനുമായി കരാറുണ്ടാക്കരുതെന്ന നിര്‍ദേശം ലംഘിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ഓഫീസ് ഇടപെട്ടെന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രി പറഞ്ഞിട്ട് എന്നാണ് അര്‍ത്ഥം. നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസരിച്ച് ഉത്പന്നം വിതരണം ചെയ്യാന്‍ വിദേശ കമ്പനി തയ്യാറാകുമെന്ന് ഉറപ്പാക്കാന്‍ തയ്യാറാകാതെ കരാറിലൊപ്പിടാന്‍ നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി ഏതെങ്കിലും വിധത്തിലുള്ള അഴിമതി കാണിക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രതിരോധ താത്പര്യങ്ങള്‍ക്ക് ഉതകും വിധത്തില്‍ കരാറുണ്ടാക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നത് രാജ്യ സ്നേഹമാണോ?<br />
<br />
<br />
യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയനുസരിച്ച്, 126 റാഫേല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് ലഭ്യമാക്കുന്നതായിരുന്നു കരാര്‍. 18 എണ്ണം ദസ്സൗള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങും. 108 എണ്ണം ദസ്സൗള്‍ട്ടും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയുണ്ടാക്കും. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം മാത്രം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചത് ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്താനാണോ? 126 പോര് വിമാനങ്ങളെങ്കിലും വേണമെന്നായിരുന്നു വ്യോമസേനയുടെ ആവശ്യം. ദസ്സൗള്‍ട്ടില്‍ നിന്ന് 36 എണ്ണം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ച നരേന്ദ്ര മോദി ബാക്കി 90 എണ്ണം വാങ്ങുന്നതിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രഹരശേഷി വര്‍ധിപ്പിക്കാനായി വ്യോമസേന ആവശ്യപ്പെട്ട പോര് വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാറും രാജ്യത്തോട് കൂറുള്ളവരാകുമോ?<br />
<br />
<br />
അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്ര മോദി, രാജ്യാമാകെ തൊണ്ടകീറിയ അഴിമതി ആരോപണം, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തിരുന്നുവെങ്കില്‍ ഖജനാവിലേക്ക് കിട്ടുമായിരുന്ന തുക കണക്കാക്കി, അതു നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലിയായിരുന്നു. ഇവിടെ നയവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തതിന്റെ, അവ്വിധം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ പ്രേരിപ്പിച്ചതിന്റെ, അതിലൂടെ അധികമായി ചെലവിടേണ്ടി വന്ന തുകയുടെ ഒക്കെ പ്രശ്നമാണ്. അതിലുപരി രാജ്യതാത്പര്യങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ പ്രശ്നമാണ്. ആ നിലക്ക് രാജ്യസ്നേഹവുമായി ബന്ധപ്പെട്ട പ്രശ്നമാണ്.<br />
<br />
<br />
രാജ്യത്തിന്റെ വിലപേശാനുള്ള ശക്തി കുറച്ച്, രാജ്യത്തിന്റെ സമ്പത്ത് വേണ്ടത്ര ഉറപ്പില്ലാതെ വിദേശ കമ്പനിക്ക് കൈമാറാന്‍ നിശ്ചയിച്ച്, ആവശ്യപ്പെട്ട പോര്‍വിമാനങ്ങള്‍ വാങ്ങിനല്‍കാതെ വ്യോമസേനയെ ദുര്‍ബലമാക്കി, ആ ദൗര്‍ബല്യം തുടരാന്‍ പാകത്തില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടികള്‍ തുടങ്ങാതെ അങ്ങനെ പലവിധത്തില്‍ രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നത്. രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നതൊക്കെ രാജ്യദ്രോഹമാണ് (സംഘപരിവാര മാനദണ്ഡങ്ങളനുസരിച്ചാണെങ്കില്‍ മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം).<br />
<br />
<br />
റാഫേല്‍ ഇടപാട് എന്നത് പോര്വിമാനത്തിന് വിലയല്‍പ്പം കൂട്ടി നല്കി ദസ്സൗള്‍ട്ട് ഏവിയേഷന്‍ ലാഭമുണ്ടാക്കിക്കൊടുക്കുകയും അതിന്റെ കമ്മീഷന് പോക്കറ്റിലാക്കുകയും ചെയ്തതല്ല എന്നര്‍ത്ഥം. കമ്മീഷന് പോക്കറ്റിലാക്കിയിട്ടുണ്ടോ എന്നത് വേറെ അന്വേഷിക്കേണ്ടതാണ്. എച്ച് എ എല്ലിന് പകരം പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ ദസ്സൗള്‍ട്ടിന്റെ പങ്കാളിയാക്കിയതിന് അംബാനി സഹോദരന്മാരില് നിന്ന് കോഴയായോ സംഭാവനയായോ പണം പറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം.<br />
<br />
<br />
ആ വകകള്‍ക്കും അഞ്ച് വര്‍ഷം മുമ്പത്തെ നഷ്ടക്കണക്കിനേക്കാള്‍ ഗൗരവമുണ്ട്. ഈ സംഘപരിവാര്‍ കാലത്ത്, അതിനേക്കാള്‍ ഗൗരവമുള്ളത് രാജ്യദ്രോഹമെന്ന ആരോപണത്തിനാണ്. പ്രധാനമന്ത്രിയെ, ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന ഇക്കാലത്ത്, വിദേശകമ്പനിയുമായുള്ള ഇടപാടില്‍ രാജ്യത്തിന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹവും നേരിടണം രാജ്യദ്രോഹിയെന്ന ആരോപണം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖ മോഷ്ടിച്ചുവെന്നോ മോഷ്ടിച്ച രേഖയണ് തെളിവായി ഹാജരാക്കുന്നത് എന്ന് അപഹസിച്ചോ രാജ്യദ്രോഹം പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന് തടയിടാനാകില്ല.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-4672771160579132642019-02-25T16:42:00.002+05:002019-02-25T16:42:25.471+05:00സംഹാരം + ഭയം = അധികാരം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj86JT_0ShuyTzKRiKf3oBpGLWtre0Fm6XLMJ0mjjNkf-SBBH-RJqmsJfqIikHY9m8x36815-rkDjFb0nxlPQ-IpBBz9s15rwm7TpTCwu8hqek9zyic24zaHs9s1G37lvbJTfA98Am3rfGB/s1600/pulwama-encounter-reuters.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj86JT_0ShuyTzKRiKf3oBpGLWtre0Fm6XLMJ0mjjNkf-SBBH-RJqmsJfqIikHY9m8x36815-rkDjFb0nxlPQ-IpBBz9s15rwm7TpTCwu8hqek9zyic24zaHs9s1G37lvbJTfA98Am3rfGB/s320/pulwama-encounter-reuters.jpg" width="320" /></a></div>
<br />
2001 അവസാനം ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ പാളയത്തില്‍ പടയുണ്ടായിരുന്നു. കൃഷിയിലും കച്ചവടത്തിലും വ്യവസായത്തിലും മേല്‍ക്കൈയുണ്ടായിരുന്ന പട്ടേലന്മാര്‍ അധികാരത്തില്‍ അവരുടെ പങ്ക് ചോദിച്ചുവാങ്ങിയിരുന്നു. മുഖ്യാധികാര സ്ഥാനത്ത് സമുദായാംഗമല്ലെങ്കില്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തുമായിരുന്നു. പട്ടേലന്മാര്ക്കിടയില് സമാന്യത്തിലധികം സ്വാധീനമുണ്ടായിരുന്ന കേശുഭായിയെ നീക്കിക്കൊണ്ട് മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ അടുത്തൊരു അധികാരക്കലാപത്തില്‍ നിഷ്കാസിതനാകാന്‍ പോകുന്നയാളെന്ന പ്രതീതിയാണ് പുറമേക്കുണ്ടായിരുന്നത്. അല്ലെങ്കില്‍ അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിഷ്കാസിതനാകാന്‍ പോകുന്ന നേതാവ് എന്ന പ്രതീതി.<br />
<br />
ഇതൊക്കെ അപ്രസക്തമാക്കിക്കൊണ്ട് 13 വര്‍ഷക്കാലം ആ കസേരയില്‍ അമര്ന്നിരിക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയരാനും വേണ്ട ഊര്‍ജം വംശഹത്യാ ശ്രമത്തിലെ ചോരയില്‍ നിന്നായിരുന്നു.<br />
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര് മരിച്ചപ്പോള്‍ കൊല്ലപ്പെട്ടവരൊക്കെ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകരാണെന്ന് പ്രചരിപ്പിച്ച്, കത്തിക്കരിഞ്ഞ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിനുവെച്ച്, ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ച്, പോലീസ് നിഷ്ക്രിയരായി കൊലക്കും ബലാത്സംഗത്തിനും കൊള്ളിവെപ്പിനും കൊള്ളക്കും അരങ്ങൊരുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കണ്ട്രോള് റൂമിലേക്ക് രണ്ട് മന്ത്രിമാരെ നിയോഗിച്ച്, സമാനതകളില്ലാത്ത അക്രമം അരങ്ങേറുമ്പോഴും പട്ടാളത്തെ നിയോഗിക്കുന്നത് വൈകിപ്പിച്ച് ഒക്കെ സംഘടിപ്പിച്ച വംശഹത്യാ ശ്രമം. അതിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണവും ഭീതിയുടെ അന്തരീക്ഷവുമായിരുന്നു ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്നതിലേക്കുള്ള വളര്‍ച്ചയുടെ വളവും വെള്ളവും.<br />
<br />
<br />
ആ 'പ്രതി'ച്ഛായയാണ് പാര്‍ട്ടിയിലെ ഇതര നേതാക്കളെയൊക്കെ തള്ളിമാറ്റിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടാന്‍ ഉപയോഗിച്ചത്, പിന്നീട് പ്രധാനമന്ത്രിയാകാനും. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ വഴി എളുപ്പമാക്കുകയും ചെയ്തു.<br />
<br />
<br />
അഞ്ചാണ്ട് തികച്ച്, തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ 'ചോദ്യംചെയ്യപ്പെടാത്ത നേതാവ്' എന്നതിന് മങ്ങലേറ്റിരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ തോല്‍വി, പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിക്ക് ഊര്‍ജം നല്കിയിരിക്കുന്നു. ഇത്രനാളും 'പപ്പു'വെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ കുഴങ്ങുന്നു. എല്ലാറ്റിനുമപരി തോല്‍പ്പിച്ചേ അടങ്ങൂവെന്ന വാശിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന് വട്ടംകൂട്ടുന്നു. യു പിയില്‍ പ്രാബല്യത്തില്‍ വന്ന എസ് പി - ബി എസ് പി സഖ്യം അവിടെ കനത്ത തോല്‍വി സമ്മാനിക്കുമെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ചെയ്തതിലും ചെയ്യാത്തതിലുമുള്ള ജനങ്ങളുടെ രോഷത്തിനൊപ്പമാണ് മറ്റ് പ്രതികൂല സാഹചര്യങ്ങള്‍.<br />
<br />
<br />
ഇത് മറികടക്കാന്‍ എന്താകും നേതാവും പരിവാരവും ചെയ്യുക എന്ന ശങ്ക അന്തരീക്ഷത്തിലുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വര്‍ഗീയധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ പാകത്തിലൊരു കലാപത്തിന്റെ സാധ്യത പലരും ചൂണ്ടിക്കാട്ടി. ഇതുവരെ അത്തരത്തില്‍ വ്യാപ്തിയുള്ള അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. പകരം പുല്‍വാമയുണ്ടായി. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ അംഗങ്ങള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണം ഇന്ത്യന്‍ യൂനിയന്‍ കണ്ട് പഴകിയ ഒന്നായിരുന്നില്ല. പരമാവധി ആഘാതം ഉറപ്പാക്കാന്‍ തീരുമാനിച്ച്, അതിന് പാകത്തില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് നടപ്പാക്കിയ ഒന്ന്.<br />
<br />
<br />
44 സൈനികരുടെ ജീവനെടുത്ത ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. അതിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ അരായാലും, അതില്‍ സ്വദേശി - വിദേശി ഭേദമില്ല, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ആ ലക്ഷ്യം മുന്‍ നിര്‍ത്തി ഭരണകൂടം ആത്മാര്‍ഥത കാട്ടിയാല്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുകയും വേണം.<br />
എന്നാല്‍, അതിലപ്പുറമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുല്‍വാമക്ക് ശേഷമുള്ള നേതാവിന്റെയും പരിവാരത്തിന്റെയും പ്രവൃത്തികളില്‍ കാണുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനൊപ്പം രാജ്യസ്നേഹ മുറവിളികളുടെ അന്തരീക്ഷ സൃഷ്ടി കൂടി സാധ്യമാക്കുന്ന ഒന്നായി ചാവേര്‍ ആക്രമണം ഉപയോഗിക്കപ്പെടുകയാണോ എന്ന് സംശയിക്കണം. മേല്‍ച്ചൊന്ന പ്രതികൂല സാഹചര്യങ്ങളെയാകെ നേരിടാനുള്ള വജ്രായുധമായി പുല്‍വാമ മാറുകയാണ്.<br />
<br />
<br />
ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തും കശ്മീരുകാര്‍ ആക്രമിക്കപ്പെട്ടു. അവര്‍ ബഹിഷ്കൃതരായി. ഹോസ്റ്റലുകളില്‍ നിന്നും വാടക വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടു. കശ്മീരികളെ ബഹിഷ്കരിക്കണമെന്ന് ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ പരസ്യമായി ആഹ്വാനം ചെയ്തു. അത്തരം അക്രമണോത്സുകമായ ഒറ്റപ്പെടുത്തലുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘ്പരിവാരത്തിന്റെ പാര്‍ശ്വ സംഘങ്ങള്‍ സജീവമായി രംഗത്തുണ്ടുതാനും. ഇവ്വിധത്തില്‍ കശ്മീരുകാരെ ഒറ്റപ്പെടുത്താനും അതിലൂടെ മുസ്ലിം വിരുദ്ധ വികാരമുണര്‍ത്താനും ശ്രമം നടക്കുമ്പോള്‍ പതിവ് മൗനത്തിലായിരുന്നു പരമാധികാരിയായ നേതാവ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ദളിതുകളെയും മുസ്ലിംകളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തപ്പോള്‍ മൗനം കൊണ്ട് നല്കിയ അംഗീകാരത്തിന്റെ മറ്റൊരുപതിപ്പ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം പുല്‍വാമയിലുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള മൗനം. ഒടുവില്‍, കശ്മീരികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം അക്രമങ്ങളെ അപലപിച്ചൊരു പ്രസ്താവന. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് ശേഷമുള്ള ഈ അപലപിക്കല്‍, കടമ നിറവേറ്റിയെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തന്ത്രം മാത്രമായേ കണക്കാക്കാനാകൂ.<br />
<br />
<br />
കശ്മീരുകാര്‍ മാത്രമല്ല, പുല്‍വാമ ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നവര്‍ പോലും ഭീഷണിയുടെ മുനയിലാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തവര്‍ കുറവല്ല. 44 ജീവനുകളെടുത്ത ചാവേര്‍ ആക്രമണം നടത്താന്‍ പാകത്തിലുള്ള സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ജയ്ഷെ മുഹമ്മദിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നോ അവര്‍ എന്തെങ്കിലും മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മുംബൈയില്‍ നടന്ന അസാധാരണമായ ആക്രമണത്തിന് ശേഷം വിവര ശേഖരണത്തിന് അത്യാധുനിക ഉപകരണങ്ങള്‍ നമ്മുടെ രാജ്യം വാങ്ങിയിരുന്നു. അതൊക്കെയും പരാജയപ്പെട്ടതിന്റെ ഫലമാണോ ഈ ആക്രമണം.<br />
<br />
<br />
ഈ നേതാവിന്റെ കാലത്താണ് ഉറിയിലും പത്താന്‍കോട്ടും സേനാ കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായത്. ഉറിയ്ക്ക് മറുപടിയായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം. ഇന്ത്യയെ ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങളില്‍ വലിയ നാശം വിതക്കാന്‍ മിന്നലാക്രമണത്തിലൂടെ സാധിച്ചുവെന്ന് നേതാവ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അതൊക്കെ വെറും വീരവാദം മാത്രമായിരുന്നുവെന്നാണോ പുല്‍വാമയിലെ ആക്രമണം തെളിയിക്കുന്നത്? ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്ഫോടകവസ്തു കടത്താന്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ശക്തികള്‍ക്ക് സാധിക്കുന്നുവെങ്കില്‍ മിന്നലാക്രമണം വെറും മിന്നലായിരുന്നുവെന്ന് മനസ്സിലാക്കേണ്ടേ?<br />
<br />
<br />
ഈ ചോദ്യങ്ങളൊക്കെ ഇപ്പോള്‍ ചോദിക്കേണ്ടതാണോ എന്ന ചോദ്യമാണ് ഇതിനെല്ലാമുള്ള മറുപടി. രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ഭരണാധികാരിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ രാജ്യദ്രോഹികളാവാതെ തരമില്ല. ഇപ്പോള്‍ വേണ്ടത് നേതാവിനും പരിവാരത്തിനും കരുത്തേകല്‍ മാത്രമാണെന്നാണ് സംഘ ഗാനം. ആ ഗാനത്തിന് വര്‍ഗീയതയുടെ താളം കൂടി ഉണ്ടാക്കുകയാണ് കശ്മീരുകാരോട് വെറുപ്പു വളര്‍ത്തുന്നതിന്റെ ഉദ്ദേശ്യം. അവ്വിധമുള്ള വെറുപ്പുവളര്‍ത്തല്‍, ഇപ്പോള്‍ തന്നെ ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്ന് അകന്നുപോയ ജനതയെ എത്രത്തോളം കൂടുതല്‍ അകറ്റുമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാഷ്ട്രതന്ത്രജ്ഞനല്ല നേതാവ്. കൂടുതല്‍ അകല്‍ച്ച, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴി തുറന്നാല്‍ അതും മുതലെടുപ്പിന് ആയുധമാക്കാമെന്ന ആലോചനക്കാകും പ്രാമുഖ്യം. സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭീതി അധികാരമുറപ്പിക്കാന്‍ സഹായകമാണെന്ന അനുഭവപരിചയമാണ് നയിക്കുന്നത്. അതുകൊണ്ടാണ് ഇനിയങ്ങോട്ട് ഉന്മൂലനമാണ് മാര്‍ഗമെന്ന് കാലാള്‍പ്പടയുടെ മേധാവി പ്രഖ്യാപിക്കുന്നത്.<br />
<br />
<br />
രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ ശത്രുക്കള്‍ യത്നിക്കുമ്പോള്‍ കരുത്തനായ നേതാവാണ് ആവശ്യമെന്ന നാമജപഘോഷയാത്രകള്‍ തുടങ്ങിക്കഴിഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന 'പ്രതി'ച്ഛായ തിരികെപ്പിടിക്കാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിലും നല്ലൊരു വഴി കിട്ടാനേയില്ല. അതുകൊണ്ടാണ് സര്‍വകക്ഷി യോഗത്തിലെ ധാരണകള്‍ ലംഘിച്ച്, പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമം നേതാവിന്റെ തൊട്ടടുത്ത അനുചരനായ പാര്‍ട്ടി പ്രസിഡന്റ് തന്നെ തുടങ്ങിവെച്ചത്. അതിലൊരു വലിയ അപകടം നേതാവോ അനുചരനോ പ്രതീക്ഷിച്ചില്ലെന്ന് മാത്രം.<br />
<br />
<br />
പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടക്കുമ്പോള്‍ ഗുജറാത്തിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര ചാനലിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു നേതാവ്. സി ആര് പി എഫ് ജവാന്മാര് കൊല്ലപ്പെട്ട വിവരം പുറത്തുവന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഫോട്ടോ ഷൂട്ട് അവസാനിച്ചത്. ഈ വിവരം അറിഞ്ഞതിന് ശേഷവും ഫോട്ടോ ഷൂട്ട് തുടര്‍ന്നതാണോ അതോ ഫോട്ടോ ഷൂട്ടിന്റെ തിരക്കുകള്‍ക്കിടെ വിവരം നേതാവിനെ അറിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ എന്നതില്‍ വ്യക്തയില്ല. ഇതില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അറിഞ്ഞിട്ടും ഫോട്ടോ ഷൂട്ട് തുടര്‍ന്നുവെന്നാണെങ്കിലും ഉദ്യോഗസ്ഥര്‍ അറിയിച്ചില്ല എന്നാണെങ്കിലും രോഗി ഇച്ഛിച്ചത് പോലെ കിട്ടിയ വജ്രായുധത്തിന് മൂര്‍ച്ചയില്ലാതാകും.<br />
<br />
<br />
ഉദ്യോഗസ്ഥര്‍ അറിയിക്കാതിരുന്നതാണെന്ന് വിശ്വസിക്കുക പ്രയാസം. ഗുജറാത്ത് വംശഹത്യാ ശ്രമം തടയുന്നതിന് നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ അതില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി പറഞ്ഞ നേതാവ്, ചാവേര്‍ ആക്രമണത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വലിയ വില കല്‍പ്പിക്കുമെന്ന് കരുതുന്നതിലാണ് അബദ്ധം. സംഹാരം ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് വംശഹത്യാനന്തരം അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും തെളിയിച്ചിട്ടുണ്ടല്ലോ!<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-35707938264809994192019-02-12T11:41:00.005+05:002019-02-12T11:41:54.933+05:00നുണയനെന്ന് വിളിക്കില്ല, കള്ളനെന്നും...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghNCspQtHsE3XnbSnV1N_sFkFB2i3JjXp7Pdeyz16BdwQtehnAbcf_YtgC2effsbCqJakeugRlyDECmDvhDbksZBnj3TnZGJouXB2maYKF_SG3DjiWLh-XS6aCPDo6ZIfohUGEWPI0ZBui/s1600/modi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="435" data-original-width="600" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghNCspQtHsE3XnbSnV1N_sFkFB2i3JjXp7Pdeyz16BdwQtehnAbcf_YtgC2effsbCqJakeugRlyDECmDvhDbksZBnj3TnZGJouXB2maYKF_SG3DjiWLh-XS6aCPDo6ZIfohUGEWPI0ZBui/s320/modi.jpg" width="320" /></a></div>
<br />
ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര് വിമാനങ്ങള്‍ വാങ്ങുന്നതിന് ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണകള്‍ അട്ടിമറിച്ച് അന്തിമ കരാറുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനെന്നും കള്ളനെന്നുമൊക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന അപൂര്‍വം ഭരണകര്‍ത്താക്കളില്‍ ഒരാളാകും നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നതില്‍ അനൗചിത്യമുണ്ട്. ആ സ്ഥാനത്തിരിക്കുന്ന വ്യക്തി, കള്ളനും നുണയനുമൊക്കെയാകാമെങ്കിലും ആ വ്യക്തി ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയാണ് എന്നത് അംഗീകരിച്ചേ മതിയാകൂ. മാത്രവുമല്ല, ഏകാധിപത്യ പ്രവണത നിലനിര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം, ഭരണനേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയൊക്കെ രാജ്യസ്നേഹവുമായി ബന്ധിപ്പിച്ച് മാത്രമേ വ്യവഹരിക്കൂ. രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഭരണനേതൃത്വം തീരുമാനങ്ങളെടുക്കൂവെന്നതിനാല് അതിന്റെ പേരില്‍ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നത് രാജ്യദ്രോഹക്കേസില്‍ പ്രതിസ്ഥാനത്താകാന്‍ സാധ്യതയേറിയ ഒന്നാകും.<br />
<br />
<br />
ഇന്ത്യന്‍ യൂനിയന്റെ അതിരുകളും അതുവഴി പരമാധികാരവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനക്ക് അടിയന്തരമായി വേണ്ടത് ചുരുങ്ങിയത് 126 പോര് വിമാനങ്ങളാണെന്നാണ് വ്യോമസേനയുടെ 10 വര്‍ഷം മുമ്പത്തെ കണക്ക്. 10 വര്‍ഷത്തിനിടെ തകര്‍ന്നുവീണ പോര് വിമാനങ്ങളുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ആവശ്യമായവയുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ടാകും. 18 വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡും ദസോള്‍ട്ടും ചേര്‍ന്നുണ്ടാക്കുന്ന സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണ. അതായത് പോര് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം കൂടി ഉള്‍ക്കൊള്ളുന്ന സംരംഭത്തിന് കൈമാറ്റം ചെയ്തുകിട്ടും.<br />
<br />
<br />
2014ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത് വിദേശ സന്ദര്‍ശന സപര്യ ആരംഭിച്ച നരേന്ദ്ര മോദി 2015ല്‍ ഫ്രാന്‍സിലെത്തും വരെയുള്ള ധാരണയായിരുന്നു ഇത്. ആ സന്ദര്‍ശനത്തോടെ ഇന്ത്യ വാങ്ങുന്ന പോര് വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോര് വിമാനങ്ങള്‍ക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു. അതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നല്‍കേണ്ട വിലയേക്കാള്‍ അധികം നല്‍കണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. വിമാന വില പുറത്തുവിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യ - ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് വിലക്കപ്പെട്ടതിനാലും അധികമായി നല്കേണ്ടിവരുന്ന തുകയെത്ര എന്ന് പൗരന്മാര്ക്ക് അറിയാന്‍ നിര്‍വാഹമില്ല. വ്യോമസേനക്ക് ആവശ്യമുള്ളത് വാങ്ങുക എന്നതാണോ പകുതി പോലും വാങ്ങാതിരിക്കുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?<br />
<br />
<br />
യു പി എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പാകത്തിലേക്ക് വളരാന്‍ സാധിക്കുമായിരുന്നു. വിദൂരമായ ഭാവിയിലെങ്കിലും പോര് വിമാനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിലേക്ക് മുന്നേറാനാകുമായിരുന്നു. അതില്ലാതാക്കി, ദസോള്‍ട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോള്‍ ഇല്ലാതായത് സാങ്കേതിക വിദ്യാ കൈമാറ്റമാണ്. ഈ കമ്പനികളെല്ലാം കൂടി, കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. പൊതുമേഖലാ കമ്പനിയിലേക്ക് വലിയ നിക്ഷേപമെത്തുകയും അവരിലേക്ക് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുക എന്നതാണോ അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് നിക്ഷേപം തിരിച്ചുവിടുകയും സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ലാതാക്കപ്പെടുകയും ചെയ്യുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?<br />
<br />
<br />
സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറനുസരിച്ച് സാധ്യമാണെങ്കില്‍ അത്, കടക്കെണിയുടെ പുതിയ ആഴങ്ങള്‍ കണ്ടെത്തി പൊതുമേഖലാ ബേങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ വലുപ്പം കൂട്ടുന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് നല്കാന് തീരുമാനിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?<br />
<br />
<br />
126 പോര് വിമാനങ്ങളെന്നത് 36 ആക്കാനും ഇന്ത്യന്‍ പങ്കാളി സ്ഥാനം അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാനുമുള്ള തീരുമാനത്തിലേക്ക് നയിച്ച ആലോചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കിനെക്കുറിച്ച് പുതിയ ആരോപണങ്ങളുണ്ട്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു നയം 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രതിരോധ മന്ത്രാലയം നിയോഗിക്കുന്ന, വിദഗ്ധരടങ്ങിയ കമ്മിറ്റിയാണ് ഉത്പന്ന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തേണ്ടത്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്, സമാന്തരമായ ചര്‍ച്ചകള്‍ ഫ്രഞ്ച് സര്‍ക്കാറുമായി ആരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സമാന്തര ചര്‍ച്ചകള്‍, ഇന്ത്യന്‍ യൂനിയന്റെ വിലപേശല്‍ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഉത്പന്നങ്ങളുടെ നിലവാരം സമയബന്ധിതമായ കൈമാറ്റം തുടങ്ങിയവക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കി. ആ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഓഫീസ് ഇടപെടില്ലെന്നതിനാല്‍ പ്രധാനമന്ത്രി തന്നെ) സമാന്തര ചര്‍ച്ചകളുമായി മുന്നോട്ടുപോയത്.<br />
<br />
<br />
ഇത്തരം കരാറുകളുടെ ആലോചനകളില്‍ ഒരിടത്തും പങ്കില്ലാത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലും സമാന്തര ആലോചനകളില്‍ സജീവമായിരുന്നുവെന്നാണ് ആക്ഷേപം. എന്തായാലും ഫ്രാന്‍സിലെ കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവിടത്തെ സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങാതെ കരാറിലൊപ്പിട്ടു. സംഗതികള്‍ക്ക് മുട്ടുണ്ടാകില്ലെന്നൊരു കത്ത് നല്കാന് ഫ്രഞ്ച് സര്‍ക്കാര്‍ കനിവു കാട്ടി. അതിലപ്പുറം ഉറപ്പ് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു നരേന്ദ്ര മോദിയും കൂട്ടരും. പൊതുഖജനാവിലെ പണമെടുത്ത് വിദേശ കമ്പനികള്‍ക്ക് നല്കുമ്പോള് കൊടുക്കുന്ന പണം നമുക്കു മുതലാകും വിധത്തില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പാലിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നുമുള്ള ഉറപ്പ് രേഖാമൂലം ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് വാങ്ങുന്നതാണോ ഉത്തരവാദിത്വമൊന്നും ഏല്ക്കാതെ, കാര്യങ്ങള്‍ മുറപോലെ നടക്കുമെന്നൊരു കത്തുവാങ്ങി പോക്കറ്റിലിട്ട് ഇതിനപ്പുറം ഉറപ്പ് എന്തുവേണമെന്ന് ചോദിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?<br />
<br />
<br />
പോര് വിമാനങ്ങളും അതില്‍ ഘടിപ്പിക്കാവുന്ന ആധുനിക ആയുധങ്ങളും വാങ്ങാനുള്ള സഹസ്ര കോടികളുടെ കരാറാകുമ്പോള്‍ കോഴക്കും കമ്മീഷനുമൊക്കെ സാധ്യത ഏറെയാണ്. ഭരണ - ഉദ്യോഗസ്ഥ തലങ്ങളെ അവിഹിതമായി സ്വാധീനിച്ച് നേട്ടമുണ്ടാക്കാന്‍ വിദേശ കമ്പനികള്‍ ശ്രമിക്കാനുള്ള സാധ്യതയും ചെറുതല്ല. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഇത്തരം ഇടപാടുകളുടെ കരാറുകളുണ്ടാക്കുമ്പോള്‍ കോഴ, കമ്മീഷന്, അവിഹിത ഇടപെടലുകള്‍ തുടങ്ങിയവ തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തില്‍ നിര്‍ദേശിച്ചത്. അവ്വിധമുള്ള ശ്രമങ്ങളുണ്ടായാല്‍, അതിന് മുന്‍കൈ എടുത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കരാറില്‍ പങ്കാളികളാകുന്ന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് വ്യവസ്ഥ. അതൊഴിവാക്കാന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയും വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ കോഴയും കമ്മീഷനും കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കില്‍ ആവട്ടെ എന്ന് വെക്കുകയാണ് ചെയ്യുന്നത്. അവിഹിത ഇടപെടലുകളുണ്ടാകുകയാണെങ്കില് അതും നടക്കട്ടെ എന്നും.<br />
<br />
<br />
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച്, അഴിമതി തുടച്ചുനീക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്ന് പ്രഖ്യാപിച്ച്, രാഷ്ട്ര സേവനത്തിനായി കുടുംബം പോലും വേണ്ടെന്നുവെച്ചവനെന്ന് ഗദ്ഗദകണ്ഠനായ നരേന്ദ്ര മോദിയുടെ ഓഫീസ് അഴിമതിക്ക് അവസരമൊരുക്കും വിധത്തില്‍ കരാറില്‍ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ? രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ ഇടപാട് നടത്തുമ്പോള്‍ പതിവ് മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊള്ളണമെന്നില്ലെന്ന പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തിലെ നിര്‍ദേശം ഉയര്‍ത്തിക്കാട്ടി അഴിമതി തടയാനുള്ള വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ?<br />
<br />
<br />
ദസോള്‍ട്ട് അടക്കമുള്ള കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് രേഖാമൂലം വാങ്ങാത്ത സാഹചര്യത്തില്‍ കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കുന്നത് ഒഴിവാക്കണമെന്ന ഒരു നിര്‍ദേശം കേന്ദ്ര ധനസെക്രട്ടറി മുന്നോട്ടുവെച്ചു. പണം ഫ്രഞ്ച് സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയും അവരത് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിധത്തില്‍ ക്രമീകരണം വേണമെന്നായിരുന്നു നിര്‍ദേശം. കരാറിന്റെ കാര്യത്തില്‍ അങ്ങനെയെങ്കിലുമൊരു ഉത്തരവാദിത്വം ഫ്രഞ്ച് സര്ക്കാറിനുണ്ടാകട്ടെ എന്ന ആഗ്രഹമായിരുന്നു ധനവകുപ്പ് സെക്രട്ടറിക്ക്. അത് വേണ്ടെന്നുവെച്ച് കമ്പനികള്‍ക്ക് നേരിട്ട് പണം നല്കാന് തീരുമാനിച്ചതിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നാണ് ആരോപണം. കരാറനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പിക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാറിനൊരു ഉത്തരവാദിത്വം നല്കുന്നതാണോ അത്തരമൊരു ഉത്തരവാദിത്വം അവര്‍ക്ക് നല്കാതിരിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?<br />
<br />
<br />
ഇക്കാര്യങ്ങളില്‍ രാജ്യത്തിന്റെ ഉത്തമ താത്പര്യം കണക്കിലെടുത്താണ് പ്രവര്‍ത്തിച്ചതെന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കാന്‍ നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ അതിനെ നയിക്കുന്ന പാര്‍ട്ടിയായ ബി ജെ പിക്കോ ഇവരെയാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിനോ സാധിച്ചിട്ടില്ല. റാഫേല്‍ കരാര്‍ രഹസ്യമാക്കിവെക്കുന്നതിലാണ് രാജ്യസുരക്ഷയെന്ന് ആവര്‍ത്തിക്കുകയും രാജ്യ സുരക്ഷയെ അപകടപ്പെടുത്താന്‍ ലക്ഷ്യമിടുന്നവരാണ് കരാറിനെക്കുറിച്ച് ആക്ഷേപമുന്നയിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയുമാണ് പതിവ്. അതങ്ങനെ തുടരും. ഉത്തരം മുട്ടുമ്പോള്‍ രാജ്യസുരക്ഷയെന്ന കൊഞ്ഞനം.<br />
<br />
<br />
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുന്നവരെ നുണയനെന്നോ കള്ളനെന്നോ വിളിക്കാനില്ല. അങ്ങനെ വിളിച്ച് രാജ്യദ്രോഹിപ്പട്ടം സ്വന്തമാക്കുന്നത് വിഡ്ഢിത്തമാകും. പക്ഷേ, രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങളെ പാടെ വിഗണിച്ച് മാത്രം തീരുമാനമെടുക്കുന്ന ഭരണാധികാരിയെയോ? നുണയനെന്നോ കള്ളനെന്നോ വിളിച്ച് ലഘൂകരിക്കരുത്!<br />
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-1453815750404223212018-12-17T12:59:00.005+05:002018-12-17T13:02:32.860+05:00റാഫേലിലെ ഒടിയന്മാര്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibEUj-5Ty8kQSK42JolU04XVwr3lJTluaOYIhhI9Xai65oiFLOp8P4hid1ONX6-N5Png4u72HN_EI40vz1Z6-hbFQWtrpEdj4F1-HNzN1qNweWkaVx__HHyWa7jLH-IR2kq4w7NJYQuLPC/s1600/MODI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="365" data-original-width="670" height="174" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibEUj-5Ty8kQSK42JolU04XVwr3lJTluaOYIhhI9Xai65oiFLOp8P4hid1ONX6-N5Png4u72HN_EI40vz1Z6-hbFQWtrpEdj4F1-HNzN1qNweWkaVx__HHyWa7jLH-IR2kq4w7NJYQuLPC/s320/MODI.jpg" width="320" /></a></div>
<br />
താരതമ്യ പഠനമാണ് മുഖ്യം. സാക്ഷിമൊഴികളും രേഖകളുമൊക്കെ താരതമ്യം ചെയ്ത് ന്യായാന്യായങ്ങള്‍ നിശ്ചയിക്കല്‍. സിവിലായാലും ക്രിമിനലായാലും വ്യവഹാരങ്ങളില്‍ ഇതേയുള്ളു മാര്‍ഗം. മജിസ്ട്രേറ്റ് കോടതി മുതല്‍ പരമോന്നത കോടതി വരെ ഇതാണ് അവലംബിത രീതി. താരതമ്യ പഠനത്തെ സഹായിക്കും വിധത്തില്‍ വാദങ്ങള്‍ നിരത്താന്‍ കക്ഷികള്‍ക്കു വേണ്ടി അഭിഭാഷകരുണ്ടാകും. കക്ഷികള്‍ക്ക് നേരിട്ട് വാദിക്കാനും അവസരമുണ്ട്. യുക്തിസഹമായ താരതമ്യത്തിന് പാകത്തില്‍ സാക്ഷിമൊഴികള്‍ ഇല്ലാതിരിക്കുക, നേരത്തെ നല്കിയ മൊഴികളില്‍ നിന്ന് സാക്ഷികള്‍ പിന്മാറുക, സമഗ്രമായ പഠനത്തിന് ഉതകും വിധത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരിക്കുക, അത്തരത്തില്‍ രേഖകള്‍ കണ്ടെത്തി പ്രോസിക്യൂഷന് കൈമാറുന്നതില്‍ അന്വേഷണ ഏജന്‍സി വീഴ്ച വരുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ വ്യവഹാരത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടുന്ന പതിവുമുണ്ട് ഇന്ത്യന്‍ യൂണിയനിലെ കോടതികള്‍ക്ക്.ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് അരങ്ങേറിയതായി പറയുന്ന ടെലികോം കുംഭകോണക്കേസ് പരിഗണിച്ച്, സകലരെയും കുറ്റവിമുക്തരാക്കുന്ന വിധി പുറപ്പെടുവിക്കുമ്പോള്‍ കേസിനെ പിന്തുണക്കും വിധത്തില്‍ ഒരാളെങ്കിലും മൊഴി നല്കിയിരുന്നുവെങ്കില് എന്ന് വിചാരണക്കോടതി വിലപിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കാവുന്നതാണ്.<br />
<br />
<br />
ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ലിമിറ്റഡില്‍ നിന്ന് പോര്‍വിമാനങ്ങള്‍ (റാഫേല്‍) വാങ്ങാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പോര്‍വിമാനങ്ങളുടെ വില താരതമ്യം ചെയ്യുക എന്നത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ന്യായാധിപര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിനുണ്ടാക്കിയ ധാരണ പുതുക്കി, 36 വിമാനങ്ങള്‍ ദസോള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആദ്യമുണ്ടായിരുന്ന ധാരണയനുസരിച്ചുള്ള വിലയേക്കാള്‍ മൂന്ന് മടങ്ങോളം കൂടിയെന്നാണ് ആരോപണങ്ങളിലൊന്ന്.<br />
<br />
<br />
2012ല്‍ ധാരണയുണ്ടാക്കുമ്പോഴുള്ള പറഞ്ഞ വില, 2016 സെപ്തംബറില്‍ കരാറൊപ്പിടുമ്പോഴേക്കും കൂടുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മൂന്ന് മടങ്ങോളം വില വര്‍ധിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെട്ടത്.<br />
വില താരതമ്യം ചെയ്യണമെങ്കില്‍, 2012ലുണ്ടാക്കിയ ധാരണകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. അന്ന് വാങ്ങാന്‍ നിശ്ചയിച്ച റാഫേല്‍ വിമാനങ്ങളില്‍ ദസോള്‍ട്ട് ഉറപ്പു നല്‍കിയിരുന്ന സാങ്കേതിക, ആയുധ സൗകര്യങ്ങളെന്തൊക്കെ എന്നത് പഠിക്കണം. 2016 സെപ്തംബറില്‍ ഒപ്പുവെച്ച കരാറനുസരിച്ചുള്ള റാഫേല്‍ വിമാനങ്ങളില്‍ കൂടുതല്‍ സാങ്കേതിക, ആയുധ സൗകര്യങ്ങളുണ്ടോ എന്ന് വിലയിരുത്തണം. കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയതാണോ വില കൂടാന്‍ കാരണമെന്ന് നിശ്ചയിക്കണം. അവ്വിധം താരതമ്യങ്ങള്‍ക്കൊന്നും സുപ്രീം കോടതിക്ക് സാധിക്കില്ലെന്നാണ് ബഹുമാനപ്പെട്ട ന്യായാധിപര്‍ പറഞ്ഞത്. അങ്ങനെ താരതമ്യം ചെയ്യാന്‍ പാകത്തിലുള്ള സാങ്കേതിക അറിവ് ജഡ്ജിമാര്‍ക്കുണ്ടാകുക എന്നതും പ്രയാസം.<br />
<br />
<br />
വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പരിശോധിച്ചുവെന്നും അവരുടെ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി എ സി) മുന്നിലുണ്ടെന്നും ലഘുവിവരണം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക കൂടി ചെയ്തിരിക്കെ പിന്നെ എന്ത് ആലോചിക്കാന്‍? വില താരതമ്യം ചെയ്യുന്നതില്‍ സി എ ജിയെക്കഴിഞ്ഞുണ്ടോ ഏജന്‍സി ഈ ത്രിഭുവനത്തിങ്കല്‍! അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കറിവേപ്പിലയുടെ കനമില്ലാത്തത് എന്ന് കണ്ടെത്തി, പുറത്തേക്കിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.<br />
<br />
<br />
വില വിവരം സി എ ജി പരിശോധിച്ചുവെന്നും റിപ്പോര്‍ട്ട് പി എ സിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചാല്‍ അതങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നതിലൊരു താരതമ്യം നടത്തേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നതൊക്കെ പരമാര്‍ഥമാണെന്ന് പച്ചക്കങ്ങ് വിശ്വസിക്കുക ഭൂഷണമല്ല തന്നെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, റാഫേല്‍ ഇടപാടിനെക്കുറിച്ച് കള്ളം പറയുന്നുവെന്നാണല്ലോ പ്രധാന പരാതി. ആ കള്ളത്തിന്റെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് അഴിമതിയെന്നാണല്ലോ ആരോപണം. അതേക്കുറിച്ച് പരിശോധിക്കുമ്പോള്‍, സി എ ജിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട് കോടതിക്ക്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാനുള്ള ബാധ്യതയുമുണ്ട്.<br />
<br />
<br />
നുണകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ മടികാട്ടാത്തവര്‍ എന്ന റെക്കോര്‍ഡ് അല്‍പ്പകാലത്തേക്കെങ്കിലും തകര്‍ക്കാനാകാത്ത വിധത്തിലാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരവും പ്രവര്‍ത്തിക്കുന്നത് എന്ന് കേട്ടുകേള്‍വിയെങ്കിലുമുണ്ടാകില്ലേ പരമോന്നത കോടതിക്ക്. ആരെയും സ്വാധീനിക്കാനുള്ള കഴിവ് ഈ സംവിധാനത്തിനുണ്ടെന്നും അത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ടെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലേ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയ്ക്ക് പുറത്തിറങ്ങി മാധ്യങ്ങളിലൂടെ ജനത്തെ അഭിസംബോധന ചെയ്തത്. അത്തരമൊരു സംവിധാനം നുണകളോ അര്‍ധ സത്യങ്ങളോ നിരത്താന്‍ മടി കാണിക്കില്ലെന്ന് തിരിച്ചറിയുന്നവര്‍, അവര്‍ നിരത്തുന്ന വാദങ്ങളെ മുഖവിലക്കെടുത്ത്, അന്വേഷണമേ വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ അതില്‍ സംശയങ്ങള്‍ ശേഷിക്കുക സ്വാഭാവികം.<br />
<br />
<br />
സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അത് പി എ സി പരിശോധിച്ചുവെന്നുമല്ല, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് പി എ സി പരിശോധിക്കുമെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്നും അത് കോടതി തെറ്റിദ്ധരിച്ചതാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ ഹരജിയുമായി കോടതിയെ സമീപിക്കുമ്പോള്‍, പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണോ എന്ന് സംശയിക്കണം. സംഘ്പരിവാരത്തിന് ഇതിനകം പൂര്‍ണമായി വരുതിയിലാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനത്തെ, അതിന്റെ വിശ്വാസ്യത അട്ടിമറിച്ച് പരിഹാസ്യമാക്കുകയാണോ ഉദ്ദേശ്യമെന്നും ശങ്കിക്കണം. തങ്ങള്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കാത്ത സംവിധാനമാണിതെന്ന് രാജ്യത്തോട് പറയുമ്പോള്‍ മറ്റെന്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിക്കൊണ്ട് റാഫേല്‍ ഇടപാടിനെക്കുറിച്ചൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ ഇനി സുപ്രീം കോടതിക്ക് സാധിക്കില്ല തന്നെ.<br />
<br />
<br />
റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിച്ച, അനര്‍ഹമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന, നേട്ടമാണ് ആരോപണത്തിന്റെ രണ്ടാം ഖണ്ഡം. അവിടെയും താരതമ്യത്തിന് കോടതി തയ്യാറല്ല. 2012ലെ ധാരണയനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പങ്കാളി. 126 വിമാനങ്ങളില്‍ 18 എണ്ണം ദസോള്‍ട്ടില്‍ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങുമ്പോള്‍ ബാക്കി 108 എണ്ണം എച്ച് എ എല്‍ - ദസോള്‍ട്ട് സംയുക്ത സംരംഭം ഇന്ത്യയില്‍ നിര്‍മിക്കും. പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് കൈമാറിക്കിട്ടും. ഇതൊഴിവാക്കി, നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി കരാറിലൊപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം രൂപവത്കരിച്ച അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ നടപടിക്രമങ്ങളുടെ ലംഘനമൊന്നുമില്ലെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്ന് പരമോന്നത കോടതി പറയുന്നു.<br />
<br />
<br />
കടത്തില്‍ മുങ്ങി, പൊതുമേഖലാ ബേങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ ബദ്ധപ്പെടുന്ന അനില്‍ അംബാനിക്കൊരു പിടിവള്ളി നല്‍കലാണിതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ദസോള്‍ട്ട് ഏവിയേഷനായിരുന്നുവെന്നും അവര്‍ അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തതില്‍ തെറ്റില്ലെന്നും കോടതി കണ്ടെത്തുമ്പോള്‍ അംബാനിമാരുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലെന്ന് അടിവരയിടുകയാണ്.<br />
<br />
<br />
അത്രയൊന്നും പഴകാത്ത ചരിത്രത്തില്‍ പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വിധിക്കുമ്പോള്‍ വിലകളുടെ താരതമ്യം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അന്നേ വ്യക്തമാക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് പതിനേഴ് വര്‍ഷം കുറഞ്ഞ വിലക്ക് പ്രകൃതി വാതകം നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നാണ് അന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ കോടതി ഒഴിവാക്കിക്കൊടുത്തത്. അത്തരമൊരു വിധിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിനുള്ള വ്യവഹാരം നടത്തുന്നതില്‍ അനില്‍ അംബാനിയുടെ കമ്പനിയും പങ്കാളിയായിരുന്നു. ഇരു സഹോദരങ്ങളുടെയും കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത്. അതുവഴി അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് നഷ്ടമുണ്ടായെങ്കിലും വലിയ നഷ്ടമുണ്ടായത് എന്‍ ടി പി സിക്കാണ്. വൈദ്യുതി വാങ്ങുന്നവര്‍ക്കും.<br />
<br />
<br />
അന്ന് രാജ്യം ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ മുകേഷ് അംബാനിക്കൊപ്പമായിരുന്നു. പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കണമെന്ന മുകേഷിന്റെ ആവശ്യം അവര്‍ വേഗത്തില്‍ അംഗീകരിച്ചുകൊടുത്തു. ഇന്ന് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുകേഷിനും അനിലിനും ഒപ്പമുണ്ട്. മുകേഷിന്റെ മൊബൈല്‍ കമ്പനിയുടെ പരസ്യ മോഡലായി നിന്ന് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന് രാജ്യസ്നേഹത്തിന്റെ മുദ്ര ചാര്‍ത്തിക്കൊടുത്ത പ്രധാനമന്ത്രി പ്രതിരോധ കരാറിന്റെ ഉപദംശം നല്‍കിക്കൊണ്ട് അനില്‍ അംബാനിയെ തുണക്കുന്നു. പോര്‍വിമാനക്കരാറില്‍ ഒപ്പിടാന്‍ നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നതന് ഒരു മാസം മുമ്പ് ഇന്ത്യന്‍ പങ്കാളി പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്‍ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ ദസോള്‍ട്ട്, പൊടുന്നനെ നിലപാട് മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ സ്വീകരിക്കുമ്പോള്‍ രേഖകളില്‍ കാണാത്ത അധികാരത്തിന്റെ ഇടപെടല്‍ അവിടെ ഉണ്ടാകാതെ വയ്യ. അത് മനസ്സിലാക്കാനുള്ള താരതമ്യത്തിന് മടിക്കുമ്പോള്‍ അധികാരവും മൂലധനവുമായുള്ള ചങ്ങാത്തത്തിന് ഒത്താശ ചെയ്യുകയാണ് നീതിന്യായ സംവിധാനം. ഒരാളുടെയെങ്കിലും മൊഴിയുണ്ടായിരുന്നെങ്കിലെന്ന ഔപചാരികമായ ഖേദപ്രകടനത്തിന് പോലും തയ്യാറാകാതെ.<br />
<div>
<br /></div>
</div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0tag:blogger.com,1999:blog-6054325120024983127.post-21131293121515169322018-11-30T14:18:00.001+05:002018-11-30T14:18:57.587+05:00ജി ഡി പി ആചാരം അഥവാ ആലിന്റെ തണല്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3rcrlXbzfb6K-opERwiaBb3USnPiBVF_FJwMZvCQMoxtaIKluvkLmfbQ3IzhoaYvJAsxITFVb_r3KymAm6WSFKp8NaUReCHfnHbGdCmDZWGNIRQD2et-bWuYIzHb6eAypUYyqk1I4Fc7/s1600/MODI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3rcrlXbzfb6K-opERwiaBb3USnPiBVF_FJwMZvCQMoxtaIKluvkLmfbQ3IzhoaYvJAsxITFVb_r3KymAm6WSFKp8NaUReCHfnHbGdCmDZWGNIRQD2et-bWuYIzHb6eAypUYyqk1I4Fc7/s320/MODI.jpg" width="320" /></a></div>
<br />
<br />
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുത്ത്, അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച വര്‍ഷത്തെ ആകെ ഉത്പാദനവുമായി തട്ടിച്ചുനോക്കി വളര്‍ച്ചാ നിരക്ക് കൂടുകയാണോ കുറയുകയാണോ എന്ന് തിട്ടപ്പെടുത്തുക എന്നത് ഒരു ആചാരമാണ്. ശ്രീധരന് പിള്ളയദ്യം മുതല്പേരും രമേശ് ചെന്നിത്തലയദ്യം മുതല്പേരും പറയുന്നത് പോലെ 'യുഗായുഗാന്തരങ്ങളാ'യി പാലിച്ചുപോരുന്നതൊന്നുമല്ല, മൂലധനത്തിലും കമ്പോളത്തിലും അധിഷ്ഠിതമായ സാമ്പത്തികക്രമം വേരുപിടിച്ചു തുടങ്ങിയ കാലം മുതലുള്ള ആചാരം. ഇന്ത്യന്‍ യൂനിയനില്‍ ആചാര പ്രിയരുടെ പാര്‍ട്ടിക്കാര്‍ക്കാണ് ഈ സാമ്പത്തിക ആചാരത്തിലും വലിയ താത്പര്യമുള്ളത്. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് ചൂണ്ടിക്കാട്ടി രാജ്യം മുന്നേറിയതില്‍ അഭിമാനം കൊള്ളും ശ്രീധരന്‍പിള്ളയദ്യത്തിന്റെയും രമേശ് ചെന്നിത്തലയദ്യത്തിന്റെയും പാര്‍ട്ടികള്‍. ആചാരവശാല്‍ ഇവിടെ സ്ത്രീ- പുരുഷ ഭേദമില്ല. സ്ത്രീകള്‍ക്ക് തന്നെ പ്രായത്തിലൂന്നിയുള്ള നിയന്ത്രണവുമില്ല. എട്ട് വയസ്സുള്ള പെണ് കുട്ടി മുതല്‍ 70 വയസ്സുള്ള വൃദ്ധ വരെ ആര് ജോലി ചെയ്താലും ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിലുള്‍പ്പെടും (ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന പെണ്‍കുട്ടികളുടെയും വൃദ്ധരുടെയും എണ്ണം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകില്ല).<br />
<br />
<br />
എല്ലാ ആചാരങ്ങളെയും യുക്തികൊണ്ട് വിലയിരുത്താനാകുമോ എന്ന ചോദ്യം ഇവിടെയുമുയരും. സകലതും ചൂഷണം ചെയ്തും അധികാരത്തിലുള്ള സ്വാധീനമുപയോഗപ്പെടുത്തി അവസരങ്ങള്‍ തുറന്നെടുത്തും സഹസ്ര കോടികളുടെ ലാഭം കൊയ്യുന്ന കുത്തകകളുടെയും അരയേക്കര്‍ നിലത്ത്, ഋണബാധ്യതയുടെ നുകം പേറി കൊയ്ത്തുത്സവം നടത്തുന്ന കോരന്മാരുടെയും ഉത്പാദനം ആകെച്ചേര്‍ത്താണ് കണക്കെടുപ്പ്. അതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാനിരക്ക് നിശ്ചയിക്കുക. മുട്ടില്ലാതെ അന്നം കിട്ടാത്തവര്‍, ജനസംഖ്യയുടെ പാതിയുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് രണ്ടക്കം തൊട്ടാല്‍, സമ്പല്‍ സമൃദ്ധിയായി. രാജ്യമൊട്ടാകെ ഒഴുകുന്ന പാലിലും തേനിലും മുങ്ങി മരിച്ചാല്‍ മതി, അന്നത്തിന് മുട്ടുള്ളവരെന്ന് ചുരുക്കം.<br />
<br />
<br />
ഇന്ത്യന്‍ യൂനിയന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറ്റവുമധികം വലിയ മാന്ദ്യം നേരിട്ടതും ഒരേ ഭരണത്തിന് കീഴിലാണ്. 2004ല്‍ തുടങ്ങി 2014ല്‍ അവസാനിച്ച ഡോ. മന്മോഹന് സിംഗ് നേതൃത്വം നല്കിയ യു പി എ ഭരണകാലം. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പാഠ്യപദ്ധതിയനുസരിച്ചാണെങ്കില്‍ ഇന്നേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം സാമൂഹികപാഠ പുസ്തകത്തില്‍ ഒന്നാം മന്മോഹന് സിംഗ് സര്‍ക്കാറിന്റെ ഭരണ പരിഷ്കാരങ്ങളും രണ്ടാം മന്മോഹന് സിംഗ് സര്‍ക്കാറിന്റെ ഭരണപരിഷ്കാരങ്ങളും പ്രത്യേകം അധ്യായങ്ങളായേനേ. 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച മാന്ദ്യം ആഗോളാടിസ്ഥാനത്തിലേക്ക് വളര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്മോഹന് സിംഗ് സര്‍ക്കാറിന് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം പത്താം ക്ലാസിലെ അവസാനപ്പരീക്ഷയില്‍ ഇടവിട്ട വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചേനേ. മന്മോഹന് ശേഷം രാജ്യഭാരമേറ്റ നരേന്ദ്ര മോദിക്ക് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനാകും ഇടവിട്ട വര്‍ഷങ്ങളിലെ ചോദ്യം. ഇതേ ചോദ്യം സാമ്പത്തികശാസ്ത്ര ബിരുദത്തിന് മൂന്നാം വര്‍ഷം എഴുതുന്നവര്‍ക്കാകുമ്പോള്‍ അസംസ്കൃത എണ്ണ വില കുത്തനെ കുറഞ്ഞിരുന്ന ആദ്യ രണ്ട് വര്‍ഷങ്ങളില്‍പ്പോലുമെന്നതിന് പ്രത്യേക ഊന്നല്‍ നല്കാന് സര്‍വകലാശാലാ ചോദ്യകര്‍ത്താക്കന്‍മാര്‍ നിര്‍ദേശിക്കാനും മതി.<br />
<br />
<br />
പഠിതാക്കാള്‍ വിവരണപ്രിയരാണെങ്കില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് പോലുള്ള മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നാക്കം പിടിച്ചുവലിച്ചതിന്റെ കഥ നീട്ടിയെഴുതും. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു പ്രസ്തുത നരേന്ദ്ര മോദി എന്ന് രേഖപ്പെടുത്തും. അപ്പോഴേക്കും സാമ്പത്തിക രംഗത്തെ 'മോദി പരിഷ്കാരങ്ങള്‍' എന്ന പേരില്‍ ഇവയൊക്കെ പ്രസിദ്ധമാകാനും മതി. വരമ്പത്ത് കൂലി വാങ്ങി പാടത്ത് ജോലിക്കിറങ്ങുന്ന ഇപ്പോഴത്തെ സ്തുതിപാഠകരാകില്ലല്ലോ വരും കാലത്തും. ആകയാല്‍ വാഴ്ത്തുപാട്ടുകള്‍ എക്കാലത്തും തുടരാന്‍ ഇടയില്ല. അധികാരം മെലിഞ്ഞാല്‍ പിന്നെ അമ്പത്തിയാറിഞ്ച് നെഞ്ചളവു കൊണ്ട് ഫലമുണ്ടാകില്ല. ആരും ഭയപ്പെടില്ലെന്ന് ചുരുക്കം. ആകെ ഭയന്ന് ആജ്ഞാനുവര്‍ത്തികളായി നിന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍കാര്‍, 2019 മെയിനു ശേഷം ചിന്ത്യം എന്ന അവസ്ഥ വന്നപ്പോള്‍ പരസ്പരം വെട്ടി പലതും വെളിവാക്കിയത് അതുകൊണ്ടല്ലേ.<br />
<br />
അതേ സ്ഥിതി തന്നെയാകും മറ്റെല്ലായിടത്തും. സാമ്പത്തിക സൂത്രങ്ങള്‍ ഉപദേശിക്കുന്നവരില്‍ മുഖ്യനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോഴേ പറഞ്ഞുകഴിഞ്ഞു, നോട്ട് പിന്‍വലിക്കാനെടുത്ത തിരുമാനം മനുഷ്യത്വമില്ലാത്തതായിരുന്നുവെന്ന്. അതുവഴി സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയെ നേരിട്ടുവെന്നും വളര്‍ച്ച കുറഞ്ഞുവെന്നും. അധികാരം പോകുന്നതിന് മുമ്പ് തന്നെ മുന്‍ കൂട്ടാളികള്‍ ഇവ്വിധം എഴുതിത്തുടങ്ങിയാല്‍ അധികാരത്തിന് പുറത്തായാലുള്ള കഥ പറവാനുണ്ടോ? സകല മണ്ടത്തരങ്ങളും പുറത്തുവരും. തീരുമാനമെടുത്തപ്പോള്‍ തീണ്ടാപ്പാടകലെപ്പോലും നിര്‍ത്താതിരുന്ന സഹപ്രവര്‍ത്തകര്‍ (ഇന്നത്തെ നിലയില്‍ പേരിന് മന്ത്രിസ്ഥാനമുള്ളവര്‍) പോലും പലതും പറഞ്ഞേക്കാം. യശശ്ശരീരകാലത്ത് പോലും മാനമുണ്ടാകില്ലെന്ന് ചുരുക്കം.<br />
<br />
<br />
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കുന്ന ആചാരത്തെ മുറുകെപ്പിടിക്കുകയേ വഴിയുള്ളൂ. ഭരണം തുടങ്ങി കുറച്ചിട പിന്നിട്ടപ്പോള്‍ വളര്‍ച്ച മോശമെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. മെച്ചപ്പെടുത്താനുള്ള വഴിയെന്തെന്ന് ചികഞ്ഞു. അടിസ്ഥാന വര്‍ഷം മാറ്റുക എന്നതായിരുന്നു ഒരു പോംവഴി. സഹസ്രലാഭന്‍ മുതല്‍ കോരന് വരെയുള്ളവരുടെ കണക്കെടുത്ത് കഴിഞ്ഞാലും പുറത്തുണ്ട് ചിലത്. അവയൊക്കെ ചേര്‍ത്ത് ഉത്പാദനക്കണക്ക് കൂട്ടുക എന്നതായിരുന്നു രണ്ടാം വഴി. രണ്ടും സ്വീകരിക്കാന്‍ നിശ്ചയിച്ചു. പൗരാണികകാലം മുതല്‍ പവിത്രമായി കരുതപ്പെടുന്ന, ഔഷധമായി ഉപയോഗിക്കുന്ന ഗോമൂത്രത്തിന്റെ കണക്ക് ചേര്‍ത്തിട്ടുണ്ടോ ആകെ ഉത്പാദനത്തില്‍? പ്രതിവര്‍ഷം എത്ര ലിറ്റര്‍ ഗോമൂത്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടാകും രാജ്യത്ത്? അതൊന്നും കണക്കിലെടുക്കാതെ എന്ത് ആഭ്യന്തര ഉത്പാദനം, എന്ത് വളര്‍ച്ചാ നിരക്ക്? ചേര്‍ക്കാവുന്നതൊക്കെ ചേര്‍ത്ത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കാന്‍ നിശ്ചയിച്ചു. അടിസ്ഥാന വര്‍ഷം 2011 - 12 സാമ്പത്തിക വര്‍ഷമായും നിശ്ചയിച്ചു. എന്നിട്ടും വളര്‍ച്ചാ നിരക്ക് കുറഞ്ഞു തന്നെ നിന്നു. വെറുംവാക്കും വീരവാദവും പ്രസംഗത്തിലേ പറ്റൂ. കണക്കില്‍ പ്രയാസം.<br />
<br />
<br />
നോട്ട് പിന്‍വലിച്ചപ്പോഴത്തെ പ്രതീക്ഷ നാല് മുതല്‍ അഞ്ച് ലക്ഷം കോടി മൂല്യമുള്ള കറന്‍സി തിരിച്ചെത്തില്ലെന്നായിരുന്നു. അത്രയും തുക റിസര്‍വ് ബേങ്ക് പുതുതായി അച്ചടിച്ച് സര്‍ക്കാറിന് നല്‍കും, ആ തുക സര്‍ക്കാര്‍ ചെലവായി വിപണിയിലേക്ക് ഇറങ്ങുന്നതോടെ വളര്‍ച്ചാ നിരക്ക് കുത്തനെകൂടും. പന്ത്രണ്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച് വികസിത രാജ്യമെന്ന ഖ്യാതി സ്വന്തമാകും. ഒന്നും നടന്നില്ല. ജി എസ് ടി നടപ്പാക്കുമ്പോഴുമുണ്ടായിരുന്നു പ്രതീക്ഷ. വെട്ടിപ്പുകളാകെ ഇല്ലാതാകും. നികുതി വരുമാനം കുത്തനെ കൂടും. അതോടെ കൂടുതല്‍ പണം ചെലവിട്ട് വളര്‍ച്ചാ നിരക്ക് കൂട്ടാമെന്ന് മോഹിച്ചു. അതും അസ്ഥാനത്തായി. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതലായി കൈവശം വെക്കുന്ന പണമായിരുന്നു അവസാനത്തെ പ്രതീക്ഷ. അതിലൊരു മൂന്നര ലക്ഷം കോടി ആവശ്യപ്പെട്ടപ്പോള്‍ ഉര്‍ജിത് പട്ടേല്‍ പോലും എതിര്‍ത്തു. ഒന്നും കിട്ടാതായാല്‍ പിന്നെ വലുതാകാനുള്ള ഏക വഴി മറ്റുള്ളവരെ ചെറുതാക്കുക എന്നതാണ്. അതില്‍ ആചാര ലംഘനമില്ലെന്നാണ് തന്ത്രിമാരുടെ പക്ഷം.<br />
<br />
<br />
മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് വളര്‍ച്ചാ നിരക്ക്. 2003 -04 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. 2007 - 08 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയും 2013 - 14 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കാം. അങ്ങനെ മുന്‍കാലത്തെ അടിസ്ഥാനപ്പെടുത്തി വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതാണല്ലോ ആചാരം. അങ്ങനെ നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടന്നത് ഒരൊറ്റത്തവണ മാത്രമാണ്. 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ - 10.3 ശതമാനം. ഇതടക്കം 2005 - 06 മുതല്‍ 2011 -12 വരെ ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ശരാശരി വളര്‍ച്ച 7.75 ശതമാനം. 2014 മുതല്‍ ഇന്നുവരെ രാജ്യം ഭരിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന്റെ കാലത്തെ ശരാശരി വളര്‍ച്ച 7.35 ശതമാനം. ശതമാനക്കണക്കില്‍ ദശാംശം നാലേ കുറവുള്ളൂ. പക്ഷേ അത് കറന്‍സിക്കണക്കിലാക്കുമ്പോള്‍ ലക്ഷം കോടി വരും.<br />
<br />
<br />
ഭാവിയില്‍ സാമൂഹികപാഠ, സാമ്പത്തിക ശാസ്ത്ര ചോദ്യപ്പേപ്പറുകളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിവാക്കാനെന്ത് മാര്‍ഗം. സ്വയം വലുതാകാന്‍ കഴിയില്ലെങ്കില്‍ വലിയവനെ ചെറുതാക്കണം. 2011 - 12 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി വളര്‍ച്ചാ നിരക്ക് കണക്കാക്കാന്‍ നിശ്ചയിച്ചു. ആണ്ടോടാണ്ട് വളര്‍ച്ചാ നിരക്ക് കണക്കാക്കണം, അടിസ്ഥാനവര്‍ഷവുമായി താരതമ്യം ചെയ്താകണം വളര്‍ച്ചാ നിരക്ക് നിശ്ചയിക്കേണ്ടത് എന്നേ ആചാരമുള്ളൂ. അടിസ്ഥാനവര്‍ഷം മുമ്പുള്ളതോ പിമ്പുള്ളതോ ആകേണ്ടത് എന്നത് തന്ത്രിക്ക് തീരുമാനിക്കാം. ആചാരത്തെയും തന്ത്രിയുടെ തീരുമാനത്തെയും എ ഐ സി സി ചോദ്യംചെയ്താലും രമേശ് ചെന്നിത്തലയദ്യം ചോദ്യം ചെയ്യില്ല. കോണ്‍ഗ്രസിന് സീറ്റുകിട്ടുമെന്ന് ഇപ്പോഴുമുറപ്പുള്ള ഏക സംസ്ഥാനത്തെ നേതാവാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹം പറയുന്നതാണ് പ്രമാണം.<br />
<br />
<br />
2011-12നെ അടിസ്ഥാനമാക്കി കീഴോട്ട് അളന്നപ്പോള്‍ 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഡോ. മന്മോഹന് സിംഗ് സര്‍ക്കാറിന്റെ കാലത്തുണ്ടായത് 8.5 ശതമാനം വളര്‍ച്ച മാത്രം. 2005 - 06 മുതല്‍ 2011 - 12 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്ക് 6.82 ശതമാനം മാത്രം. സാമ്പത്തിക കാര്യത്തില്‍ മന്മോഹനേക്കാള് വലുപ്പം നരേന്ദ്ര മോദിക്കാണെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരമെന്ത് വേണം. ഭാവിയിലും യശശ്ശരീരകാലത്തുമുണ്ടാകാന്‍ ഇടയുള്ള മാനഹാനി ഒഴിഞ്ഞു.<br />
<br />
<br />
മേല്‍ക്കോയ്മ ഉറപ്പിക്കാനുള്ളതാണ് ആചാരങ്ങള്‍. പണം കൊണ്ടും പദവി കൊണ്ടും താഴ്ത്തി നിര്‍ത്തപ്പെട്ടവര്‍ക്കു മേലുള്ള കോയ്മ ഉറപ്പിക്കാനുള്ളത്. ഇവിടെയും അതേ ഉദ്ദേശിക്കുന്നുള്ളൂ. രാജ്യം കൂടുതല്‍ വളര്‍ന്നത് അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കീഴിലാണെന്ന വ്യാജം നിര്‍മിച്ച് വിതരണം ചെയ്യുമ്പോള്‍ ഗുജറാത്ത് മാതൃകയെന്ന വ്യാജം വിതരണം ചെയ്തപ്പോഴുണ്ടായത് പോലുള്ള നേട്ടമാണ് ലക്ഷ്യം. അത് ലാക്കാക്കിയുള്ള പല ആചാരങ്ങളില്‍ ഒന്നാണ് ഈ വളര്‍ച്ചാ നിരക്ക് കണക്കാക്കലും.<br />
<div>
<br /></div>
<br /></div>
Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.com0