2010-06-17

മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും



കഴിഞ്ഞ ദീപാവലിത്തലേന്ന്‌ ഗോവയിലെ മഡ്‌ഗാവില്‍ സ്‌ഫോടനമുണ്ടായി രണ്ട്‌ പേര്‍ മരിച്ചു. സ്‌ഫോടനാനന്തരം പോലീസ്‌ നടത്തിയ തിരച്ചിലില്‍ മറ്റ്‌ ചില സ്ഥലങ്ങളില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തു. പരമ്പര സ്‌ഫോടനങ്ങള്‍ നടത്തി വര്‍ഗീയ സ്‌പര്‍ധ സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്ന്‌ വിലയിരുത്തപ്പെട്ടു. സ്‌ഫോടകവസ്‌തു സ്‌കൂട്ടറില്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പൊട്ടിത്തെറിച്ചാണ്‌ മല്‍ഗോണ്ട പാട്ടീല്‍, യോഗേഷ്‌ നായിക്ക്‌ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന്‌ പോലീസ്‌ പറയുന്നു. 


സനാതന്‍ സംസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ സംഘടനയില്‍ അംഗങ്ങളാണ്‌ മരിച്ചവരെന്ന്‌ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗോവയിലെ പോണ്ടയിലെ രാംനാതിയിലുള്ള സനാതന്‍ ആശ്രമത്തിലാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷമായി മല്‍ഗോണ്ട പാട്ടീല്‍ താമസിച്ചിരുന്നത്‌. സംസ്ഥാനിന്റെ പ്രചാരണ വിഭാഗത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. സംസ്ഥാനിന്റെ സ്ഥാപകനും ആത്മീയ നേതാവുമായി അറിയപ്പെടുന്ന ജയന്ത്‌ ബാലാജി അത്‌വാലെ അടക്കമുള്ളവരുമായി മല്‍ഗോണ്ട പാട്ടീലിന്‌ ബന്ധമുണ്ടാവണം. പല തവണ, പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാവണം. സംസ്ഥാനിലെ മറ്റ്‌ സ്ഥിരം അന്തേവാസികളുമായും പാട്ടീല്‍ ബന്ധപ്പെടാതിരിക്കാന്‍ തരമില്ല. ഇതുവെച്ച്‌ അത്‌വാലെക്കോ സംസ്ഥാനിലെ മറ്റ്‌ അംഗങ്ങള്‍ക്കോ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ പറയാനാവുമോ? അല്ലെങ്കില്‍ ആ നിലക്കൊരു അന്വേഷണം ഗോവ പോലീസോ പിന്നീട്‌ കേസ്‌ ഏറ്റെടുത്ത നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ നടത്തിയിട്ടുണ്ടോ? കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്‌ സനാതന്‍ സംസ്ഥാനിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമാണ്‌.

2002ല്‍ ഗുജറാത്തില്‍ നടന്ന ആസൂത്രിതമായ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്ന്‌ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ചിലര്‍, അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ട്‌. വംശഹത്യ നടക്കുമ്പോള്‍ ഇവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത്‌ തെളിയിക്കുമെന്ന്‌ പറഞ്ഞത്‌ ഗുജറാത്തില്‍ എ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാറാണ്‌. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സി ഡിയാക്കി സമര്‍പ്പിക്കുകയും ചെയ്‌തു. ഏതെങ്കിലും ഏജന്‍സി ഇതേക്കുറിച്ച്‌ അന്വേഷിച്ചോ? ഇക്കാലത്തിനിടെ എന്തെങ്കിലും നടപടിയുണ്ടായോ? ടെലിഫോണില്‍ സംസാരിച്ചതിന്റെയൊക്കെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിക്കെതിരെ കേസെടുക്കാനാവില്ലല്ലോ! കനമുള്ള തെളിവുകളെന്തെങ്കിലും കൊണ്ടുവന്നാല്‍ എന്തെങ്കെലും ചെയ്യാമെന്നതാണ്‌ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ നിലപാട്‌. അവരായിട്ട്‌ അന്വേഷിച്ച്‌ തെളിവൊന്നും കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുമില്ല.

ഇത്തരം അയഞ്ഞ നിലപാടുകള്‍ ചിലരുടെ കാര്യത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതാണ്‌ ഐ സി എസ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി എന്ന കേരളത്തിന്റെ സ്വന്തം `കൊടും ഭീകര'ന്റെയും ഭാര്യ സൂഫിയ മഅ്‌ദനിയുടെയും ചരിത്രം നല്‍കുന്ന പാഠം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായവരില്‍ പതിനാലാം സ്ഥാനത്തായിരുന്നു മഅ്‌ദനി. ഒമ്പത്‌ വര്‍ഷത്തോളം നീണ്ട, ഒരിക്കല്‍ പോലും ജാമ്യം ലഭിക്കാത്ത, വിചാരണത്തടവിനൊടുവില്‍ കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനി കുറ്റവിമുക്തനാക്കപ്പെട്ടു. വിധി ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുക മാത്രമല്ല, മഅ്‌ദനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സംശയലേശമില്ലാതെ വ്യക്തമാക്കുകയും ചെയ്‌തു. 


കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ്‌ തമിഴ്‌നാട്‌ പോലീസ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ കേസില്‍ ആരോപണവിധേയനായ അല്‍ ഉമ്മ നേതാവ്‌ എസ്‌ എ ബാഷയുടെ ഫോണില്‍ നിന്ന്‌ ഒരു വിളി മഅ്‌ദനിയുടെ ഫോണിലേക്ക്‌ വന്നുവെന്നത്‌ മാത്രമാണ്‌ കോടതിക്കു മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവ്‌. ഒന്നര മിനുട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ വിളി. ആ വിളിയിലാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ഗൂഢാലോചനയില്‍ മഅ്‌ദനി പങ്കാളിയായത്‌ എന്ന്‌ വിശ്വസിക്കാന്‍ കോടതിക്ക്‌ സാധിച്ചില്ല.
തമിഴ്‌നാട്‌ സര്‍ക്കാറിന്റെ ബസ്സില്‍ നിന്ന്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ട്‌ കൊച്ചി നഗരത്തിന്‌ സമീപത്തുള്ള കളമശ്ശേരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയി കത്തിച്ച, രാജ്യ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ, ഭീകര പ്രവര്‍ത്തനത്തിന്റെ ഗൂഢാലോചനയിലും ഫോണ്‍ മുഖ്യ പങ്ക്‌ വഹിച്ചു. കത്തിക്കുന്നതിന്‌ മുമ്പും പിമ്പും അക്രമികള്‍ സുഫിയ മഅ്‌ദനിയെ ഫോണില്‍ വിളിച്ചുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ബസ്സ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്‌ദനിയെ പ്രതി ചേര്‍ത്തു. 


2008 ജൂലൈയില്‍ ബംഗളുരൂവിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇപ്പോള്‍ മഅ്‌ദനിയെ പ്രതിചേര്‍ത്തിരിക്കുന്നതും ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണെന്നാണ്‌ ലഭ്യമായ വിവരം. കര്‍ണാടക പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും വേണ്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ ബദ്ധശ്രദ്ധരായതിനാല്‍, മറ്റ്‌ തെളിവുകളെന്തെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, ഇതിനകം പുറത്തുവരുമായിരുന്നു. സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനെന്ന്‌ ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി മഅ്‌ദനി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം സ്‌ഫോടനത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ്‌. ഇതിനകം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ആരോപണവിധേയരുടെ പട്ടികയില്‍ 32 അംഗങ്ങളുണ്ട്‌. ഇതില്‍ 31-ാം സ്ഥാനത്താണ്‌ മഅ്‌ദനി. താന്‍ മഅ്‌ദനിയുമായി സംസാരിച്ചിരുന്നുവെന്ന്‌ തടിയന്റവിട നസീറാണ്‌ പോലീസിന്‌ മൊഴി നല്‍കിയത്‌. സൂഫിയ മഅ്‌ദനിയെയും ഫോണില്‍ വിളിച്ചിരുന്നുവെന്ന്‌ നസീര്‍ മൊഴി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഅ്‌ദനിയെ മാത്രം പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്ന്‌ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത്‌ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന കൊടും ഭീകരനാണ്‌ തടിയന്റവിട നസീര്‍. ആ നസീറിന്റെ മൊഴി വിശ്വാസത്തിലെടുത്ത്‌ മഅ്‌ദനിക്കു മേല്‍ കുറ്റം ചുമത്താന്‍ കര്‍ണാടക പോലീസ്‌ തീരുമാനിക്കുമ്പോള്‍ മറ്റ്‌ ചില കൗതുകങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടിവരും. സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഭീകരരെ സഹായിക്കുകയാണെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുതല്‍ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിവരെയുള്ളവരാണ്‌. ഭരണകൂടത്തിന്റെ ഭാഗമായി മുന്‍കാലത്ത്‌ പ്രവര്‍ത്തിക്കുകയും വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍. തടിയന്റവിട നസീര്‍ പറയുന്നതിനേക്കാള്‍ വില ഇവരുടെ വാക്കുകള്‍ക്കുണ്ടാവുമല്ലോ. എന്നിട്ടും ഭീകരരെ സഹായിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 


ആരോപണങ്ങള്‍ ആര്‍ക്കുമുന്നയിക്കാം, വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ്‌ ഇതിന്‌ പറയുന്ന ന്യായം. ഈ ന്യായം തടിയന്റവിടെ നസീര്‍ നല്‍കിയ മൊഴി (യഥാര്‍ഥത്തില്‍ തടിയന്റവിട നസീറിന്റെത്‌ ആരോപണം മാത്രമാണ്‌, അത്‌ നേരോ നുണയോ എന്ന്‌ തെളിയിക്കേണ്ടത്‌ പോലീസാണ്‌) മാത്രം കണക്കിലെടുത്ത്‌ മഅ്‌ദനിയെ പ്രതി ചേര്‍ക്കുന്നത്‌ എങ്ങനെ? നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കാര്യമായ തെളിവുകളെന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ മഅ്‌ദനിക്ക്‌ കര്‍ണാടക പോലീസ്‌ നേരത്തെ തന്നെ വിലങ്ങ്‌ തീര്‍ക്കുമായിരുന്നു. ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്തേക്ക്‌ താഴ്‌ത്തുകയുമില്ലായിരുന്നു.
`നീതിപൂര്‍വമായ അന്വേഷണ'ത്തിന്റെ ആനുകൂല്യം സനാതന്‍ സംസ്ഥാനിന്റെ ഭാരവാഹികള്‍ക്കും നരേന്ദ്ര മോഡിക്കും ലഭിക്കുന്നതു പോലെ മഅ്‌ദനിക്ക്‌ ലഭിക്കാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. കര്‍ണാടക ഭരിക്കുന്നത്‌ ബി ജെ പി സര്‍ക്കാറാണ്‌. മുത്തലിക്കിനും കൂട്ടര്‍ക്കും `പരീക്ഷണ'ങ്ങള്‍ നടത്താന്‍ മൗനാനുവാദം നല്‍കുന്ന സര്‍ക്കാര്‍. കേരളത്തില്‍ പാര്‍ട്ടിക്ക്‌ വേരിറക്കാന്‍ സാധിക്കാത്തതിന്റെ മുഖ്യ കാരണം, വേണ്ടവിധത്തിലുള്ള വര്‍ഗീയ ധ്രുവീകരണം മലയാളി സമൂഹത്തില്‍ ഉണ്ടായിട്ടില്ല എന്നതാണെന്ന്‌ ബി ജെ പി വിലയിരുത്തുന്നുണ്ട്‌. ഭീകരവാദത്തിന്റെ വേരുകള്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന്‌ സ്ഥാപിച്ചെടുത്താല്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാവും എന്നതാണ്‌ പ്രതീക്ഷ. അതിന്‌ പോലീസിനെ ഉപയോഗിക്കുന്നുവെന്ന്‌ മാത്രം. 


ഇന്ത്യയിലെ പോലീസ്‌ സേനയുടെ ചരിത്രം പരിശോധിച്ചാല്‍ വര്‍ഗീയവത്‌കരണം വ്യക്തമാണ്‌. തലശ്ശേരി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ജോസഫ്‌ വിതയത്തില്‍ കമ്മീഷന്റെത്‌ തുടങ്ങി ബോംബെ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ശ്രീകൃഷ്‌ണ കമ്മീഷന്റെ വരെ റിപ്പോര്‍ട്ടില്‍ പോലീസ്‌ സേനയിലെ ഹൈന്ദവ വര്‍ഗീയവത്‌കരണത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇത്‌ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ശിപാര്‍ശയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹൈന്ദവ വര്‍ഗീയതയെ അധികാരത്തിലേക്കുള്ള പാതയില്‍ ഉപയോഗപ്പെടുത്താന്‍ മടിക്കാതിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറുകളും ആസുരമായ വര്‍ഗീയതയെ അധികാരലബ്‌ധിക്കുള്ള മാര്‍ഗമാക്കിയ ബി ജെ പിയും റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്ന്‌ നടിച്ചു. ഇക്കാലത്തിനിടെ സാധുത ചോദ്യം ചെയ്യപ്പെട്ട ഏറ്റുമുട്ടല്‍ കൊലകള്‍ പരിശോധിച്ചാലും വര്‍ഗീയതയുടെ അംശങ്ങള്‍ കാണാനാവും. ഇത്തരമൊരു പോലീസ്‌ സംവിധാനം കൂടി നിലവിലുള്ളപ്പോള്‍ ബി ജെ പി സര്‍ക്കാറുകള്‍ക്ക്‌ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്‌.

കുറ്റപത്രം പരിഗണിച്ച കോടതി മഅ്‌ദനിക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചതും ശ്രദ്ധേയമാണ്‌. പി ഡി പി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായ മഅ്‌ദനിയെ ഇതിനകം കര്‍ണാടക പോലീസ്‌ ചോദ്യം ചെയ്‌തതാണ്‌. ഇനി ചോദ്യം ചെയ്യാന്‍ എത്തിയാലും സഹകരിക്കുമെന്ന്‌ മഅ്‌ദനി വ്യക്തമാക്കിയിട്ടുണ്ട്‌. കോടതി നടപടികള്‍ക്ക്‌ വിധേയനാവാന്‍ തയ്യാറാണെന്ന്‌ പരസ്യമായി പലതവണ പറയുകയും ചെയ്‌തു. എന്നിട്ടും ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കേണ്ട ആവശ്യമെന്ത്‌? കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ്‌ അയച്ചിട്ട്‌ ഹാജരാവാതിരുന്നുവെങ്കില്‍ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുന്നതില്‍ സാംഗത്യമുണ്ട്‌. 


കോടതി നടപടികള്‍ക്ക്‌ വിധേയനാവാമെന്ന്‌ സ്വമേധയാ സമ്മതിക്കുന്ന ഒരാള്‍ക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയമുണ്ടാവും. ജാമ്യം ലഭിക്കില്ല എന്ന പ്രതീതി ജനിച്ചാലേ കേരളത്തിലെ പി ഡി പിക്കാര്‍ പ്രകോപിതരാവൂ, അവര്‍ അറസ്റ്റ്‌ തടയാന്‍ ശ്രമിക്കൂ. അത്തരം സംഗതികളെന്തെങ്കിലുമുണ്ടായില്ലെങ്കില്‍ ഉദ്ദിഷ്‌ട ഫല സിദ്ധി സംഭവിച്ചില്ലെന്നു വരാം. അപ്പോള്‍ പിന്നെ ജാമ്യമില്ലാ വാറണ്ട്‌ തന്നെ വേണം. നരേന്ദ്ര മോഡിയോട്‌ കോടതികള്‍ വിധേയത്വം കാണിച്ചതിന്‌ തെളിവുകള്‍ പലതുണ്ട്‌. യെദിയൂരപ്പയോടും അതേ വിധേയത്വമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

21 comments:

  1. എന്ത്‌ ചെയ്യാം കലികാലമാണു. ചെങ്ങറയിലും കിനാലൂരിലും സമരക്കാരെ ഭീകരവാദികളെ പോലെ കണ്ട്‌ പോലീസിനെ സജ്ജരാക്കിയവര്‍ വയനാട്ടില്‍ പൊറാട്ട്‌ നാടകം കളിച്ചത്‌ കണ്ടില്ലേ?!! കോട്ടയത്ത്‌ ഭീകരവാദ പ്രസ്ഥാനത്തിണ്റ്റെ കുട്ടിക്കുരങ്ങന്‍മാര്‍ കോളേജ്‌ അടിച്ചു പൊളിച്ചപ്പോള്‍ സര്‍ക്കാറും പോലീസും എന്താണു ചെയ്തതെന്ന് കണ്ടില്ലേ. അതു തന്നെയാണു മഅദനിക്കും വരാന്‍ പോകുന്നത്‌. മഅദനി നിരപരാധി എന്ന് ഒരു പത്തു വര്‍ഷത്തിനു ശേഷം കോടതി വിധിക്കുബ്ബോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അപ്പോള്‍ പറയാം. തമിഴ്നാട്‌ പോലീസിനു മഅദനിയെ പിടിച്ചു കൊടുത്തവര്‍ തന്നെ കര്‍ണാടക പോലീസിനും മഅദനിയെ പിടിച്ചുകൊടുക്കാനുണ്ടായ സൌ(ദൌര്‍)ഭാഗ്യം ആശ്ചര്യകരം!! എന്തായാലും സി പി എമ്മിനു ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പില്‍ പറയാം "ഒാനെ ഞമ്മളാ പിടിച്ചുകൊടുത്തേ!!". ആ വകയില്‍ കുറച്ച്‌ വോട്ട്‌ തട്ടാം. ഇനി അഥവാ ജയില്‍ മോചിതനാകുകയാണെങ്കില്‍ അപ്പോഴും പറയാം "ഒാനെ ഞമ്മളാ മോചിപ്പിച്ചേ!!!" ആ വകയിലും എന്തെങ്കിലും വോട്ട്‌ കിട്ടുമോ നോക്കുകയും ആകാം. എന്തായാലും ഇന്ത്യാ രാജ്യത്ത്‌ നീതിക്ക്‌ ഇരട്ടമുഖം എന്നതില്‍ തര്‍ക്കമില്ല. നരേന്ദ്ര മോഡി, അശോക്‌ സിംഗാള്‍, ബാല്‍ താക്കറെ, അദ്വാനി, ഉമാഭാരതി, തൊഗാഡിയ ........ അങ്ങിനെ അങ്ങിനെ നിരവധി ക്രിമിനലുകള്‍ക്ക്‌ നേരെ കണ്ണടച്ച പോലീസും കോടതിയും (എത്ര എത്ര അന്വേഷണ കമ്മീഷനുകള്‍ ഇവരെ പേരെടുത്തു കുറ്റക്കാര്‍ എന്ന് പറഞ്ഞിരിക്കുന്നു!!) ചെയ്യാത്ത കുറ്റത്തിണ്റ്റെ പേരില്‍ പത്തു വര്‍ഷം ജയിലിലടച്ചത്‌ പോരായിട്ട്‌ വീണ്ടും വേട്ടയാടുന്നു!!

    ReplyDelete
  2. ബോംബെറിഞ്ഞ് കാലുതകർത്ത് നിത്യരോഗാവസ്ഥയിലാക്കിയ ശേഷം നീണ്ടപത്തുവർഷങ്ങൾ ഒരു മനുഷ്യനെ,അതും കെട്ടിച്ചമച്ച കള്ളക്കേസിൽ
    ജയിലില് അടക്കുക.
    പത്തുവർഷത്തോളം വിചാരണനടത്താതെ ജാമ്യം പോലും നിഷേധിച്ച് ജയലിലടക്കാനുള്ള നിയമം ലോകത്തൊരു രാജ്യത്തുമുള്ളതായറിവില്ല. പത്തുവർഷം കള്ളക്കേസു നിർമ്മാതാക്കളുടെ തടവറയിലായിരുന്നിട്ടും കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള തെളിവിന്റെ ഒരുകണികപോലും കള്ളക്കേസുനിർമ്മാതാക്കൾക്കുണ്ടാക്കാൻ കഴിയാതിരിക്കുക.
    ഭീകരരെ സ്രു ഷ്ടിക്കുന്ന മുതലാളിത്തഭീകരതയാണിത്.മുതലാളിത്തഭീ

    കരതയുടെ കുടിലകുതന്ത്രങ്ങൾ തിരിച്ചറിയാൻ, സർവ്വശക്തനായ ദൈവം! മാനവമനസ്സുകളിൽ കനിവു ചൊരിയട്ടെ! എന്നു പ്രാർത്ഥിക്കുന്നു.

    ഭീകരരെ ഉല്പാദിപ്പിക്കാനും വളർത്താനുമുള്ള മുതലാളിത്ത ജനവിദ്ധ്വംസകതയുടെ നൂതനമാർഗ്ഗമാണിത്. പ്രലോഭനങ്ങളുടേയും പ്രതീക്ഷകളുടേതുമല്ലാത്ത തികച്ചും വിഭിന്നമായ അതിനൂതന ഭീകരനിർമ്മാണരീതിയാണ് അമർഷഹേതുക കുടിലതന്ത്രങ്ങളിലൂടെ പ്രകോപനഭീകരത ഉല്പാദിപ്പിച്ചു വളർത്തുക എന്ന അതിഭീകരതന്ത്രം.

    ഭരണകൂടങ്ങളിലും നിയമവ്യവസ്ഥിതിയിലും പ്രതീക്ഷയും പ്രത്യാശയും വിശ്വാസവും നഷ്ടപ്പെടുത്തപ്പെട്ട അസംത്ര് പ്ത അമർഷ വിഭാഗങ്ങളുടെ സമൂഹ മിശ്രണമില്ലായ്മ മുതലാളിത്തചൂഷണത്തിന്റെയും ജനവഞ്ചകരാഷ്ട്രീയത്തിന്റെയും നിലനില്പിന്ന് അത്യന്താപേക്ഷിതമാണ്.ജനഭിന്നതക്കു കാരണമാക്കാവുന്ന അനിവാര്യതയാണത്.
    മുതലാളിത്ത ഉല്പപന്നങ്ങളും ഉപഭോക്താക്കളുമാകാതെ നിലനിൽക്കാൻ കഴിയുന്നവരാണ് ചൂഷകമുതലാളിത്തഭീകര കാലഘട്ടങ്ങളിൽ ദൈവാനുഗ്രഹിതർ.

    ജിജി

    ReplyDelete
  3. മദനിയുടെ വളര്‍ച്ചയോ തകര്ച്ചയോ എന്ത് തന്നെ ആയാലും ഒരു മനുഷ്യനെ നിയമങ്ങളുടെ പേരില്‍ ഇത്രയേറെ ഹരാസു ചെയ്യാന്‍ പാടില്ല മദനിയുടെ പേരില്‍
    ആരോപിച്ച കുറ്റങ്ങളെക്കാള്‍ .വലിയ കുറ്റം ചെയ്തവര്‍ പുറത്ത് നിക്കുമ്പോള്‍ മദനിയുടെ നേര്‍ക്ക്‌ നിയമത്തിന്റെയും, ആന്വേഷണത്തിന്റെയും കൈയ്യുകള്‍ നീളുന്നത് ഇവിടെ ഒരു സാദാരണ കാരണനും നിയമം പൂര്‍ണമായും ലഭിക്കില്ല എന്നാണു വിളിച്ചു പറയുന്നത്

    ReplyDelete
  4. ഇരട്ട നീതി തന്നെ.കേരളീയ മനസ്സാക്ഷിയുടെ മുമ്പില്‍ നിന്ന് ദയനീയമായി തുറിച്ച് നോക്കുന്നുണ്ടിന്ന് മ‌അദനി എന്ന ഈ വികലാംഗന്‍റെ കുണ്ടിലാണ്ട കണ്ണുകള്‍.

    ReplyDelete
  5. സത്യത്തിൽ മദനിയുടെ നിലപാടുമാറ്റമാണ് പ്രശ്നമുണ്ടാക്കിയത്.iss.പിരിച്ചു വിട്ട് പി.ഡി.പി.യുണ്ടാക്കിയ്തും അംബേദ്ക്കറുടെ പടംവെച്ച് പോസ്റ്ററടിച്ചതും സാമൂഹ്യനീതിയെ പറ്റി പ്രസംഗിച്ചുനടന്നതും മുഖ്യരാഷ്ട്രീയ കക്ഷികളെയെല്ലാം പ്രതിസന്ധിയിലാക്കുകയുണ്ടായി.അല്ലങ്കിൽ വെറുമൊരു മുസ്ലീം ഭീകരൻ മാത്രമായി ഒതുക്കാമായിരുന്നു.ചരിത്രത്തിൽ നിരന്തരം നീതി നിഷേധത്തിന്റെ ഇരകളായിരുന്ന ചില ജനസ്മൂഹങ്ങൾ ചെറുതായിചലിച്ചുതുടങ്ങുമ്പോഴേക്കും ഭരണവർഗ ജനതയ്ക്ക് ഹാലിളകുന്നത് ആദ്യമല്ല.പൊലിപ്പിച്ചെടുക്കാൻ മാധ്യമ പടകളും.വിരലിലെണ്ണാവുന്ന മനുഷ്യസ്നേഹികളുടെ ഇടപെടീലാണ് വൈകിയെങ്കിലും ഈ നീതി.ദാ വരുന്നു അടുത്തത്.

    ReplyDelete
  6. തമിഴ്നാട്ടില്‍ നിന്ന് ഒരു കൈപ്പാടകലെ കൈ വിട്ടു പോയ ഭീകരനെ പിടിക്കാന്‍ , കിട്ടുന്ന ഈ അവസരം സംഘപരിവാര്‍ വിടില്ല. കാരണം മദനിയുടെ നിലപാടുകള്‍ സവര്‍ണ്‍ന ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ക്ക് എതിരെയായിരുന്നു എന്നതാണ് അതിന്റെ കാരണം. പിണറായിയും മദനിയും വേദി പങ്കിട്ടതിന് ആദ്യം എതിരു നിന്നത് സിപി എം ഹൈന്ദവ വര്‍ഗ്ഗീയ കോക്കസും, കോണ്‍ഗ്രസ്സ് ലീഗ് സവര്‍ണ വര്‍ഗ്ഗീയ കോക്കസും ആയിരുന്നു എന്നത് നിരീക്ഷിക്കുക.ഇപ്പോഴും ഈ കൂട്ടുകെട്ടിന്റെ ചിത്രമ്പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. മാധ്യമങ്ങളിലും, പൊതുജന മധ്യത്തിലും എപ്പോഴുമുള്ള വ്യക്തിയെ ‘പിടി കിട്ടാ പ്പുള്ളീ’ എന്നാണത്രെ ബാംഗ്ലൂര്‍ പോലീസ് കോടതിയില്‍ പറഞ്ഞത്. ജാമ്യ മില്ലാ വാറണ്ട് ഒപ്പിച്ചെടുത്തതിന്റെ പിന്നിലെ ഗൂഡാലോചനയും വ്യക്തമാണ്. അതിനിടെ പിഡിപി നേതാക്കള്‍ ഏഎറ്റവും വലിയ ഇടതുപക്ഷ വര്‍ഗ്ഗീയ വാദിയെ കാണാന്‍ പോയത് രസകരമായി തോന്നി.

    ReplyDelete
  7. മുല്ലപ്പള്ളി രാമചന്ര് ന്‍ പറഞ്ഞതുകേട്ടില്ലേ, നിരപരാധിയാണെങ്കില്‍ മദനിക്ക് ഒന്നും പേടിക്കാനില്ലെന്ന്. അതെ നിരപരാധിത്വം തെളിയുന്നതുവരെ, ഒരു പത്തു പന്ത്രണ്ടുകൊല്ലം ജയിലില്‍ കിടക്കേണ്ടിവന്നേക്കും, ഇതിലെന്താണിത്ര പേടിക്കാന്‍.

    ReplyDelete
  8. സര്‍ക്കാരും സര്‍ക്കാര്‍ മെഷിനറികളായ പോലീസും കോടതിയും ഭരണവര്‍ഗ്ഗമായ സവര്‍ണ്ണതയെ പ്രതിനിധീകരിക്കുന്ന അവസ്ഥയില്‍
    നീതിയും ന്യായവും സവര്‍ണ്ണ പക്ഷത്തേക്കല്ലാതെ
    ജനാധിപത്യപരമായ സത്യസന്ധതയോ സുതാര്യതയോ പുലര്‍ത്തി മാതൃകകാണിക്കുമെന്ന്
    പ്രതീക്ഷിക്കരുത്.

    രാജ്യം സ്വതന്ത്രമായിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും,
    വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ നമ്മുടെ ഭരണ വര്‍ഗ്ഗമായി തുടരുന്ന ജന സംഖ്യയില്‍ ന്യൂന പക്ഷമായ സവര്‍ണ്ണ താല്‍പ്പര്യക്കാരെ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അതിന്റെ ആവശ്യകത ബോധ്യമാകുന്നുപോലുമില്ല.

    സവര്‍ണ്ണത എന്നാല്‍ മനുഷ്യത്വ രഹിതമായ സാംസ്ക്കാരിക മൂല്യച്ച്യുതിയുടെയും അടിമത്വ വ്യവസ്ഥിതിയുടേയും ഗൂഢ താല്‍പ്പര്യങ്ങളുടെ വാഹകരായ ഇന്ത്യന്‍ വര്‍ഗ്ഗീയതയാണ്. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ കാളകൂട വിഷം പേറുന്ന സവര്‍ണ്ണ വര്‍ഗ്ഗീയതക്കെതിരെ ചെയ്യേണ്ടിയിരുന്ന വര്‍ഗ്ഗ സമരങ്ങളാണ് നിഴല്‍ യുദ്ധങ്ങളായി പ്രതീകാത്മകമാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള പ്രസ്ഥാനങ്ങള്‍ ആചാരവല്‍ക്കരിച്ചും,തമ്മിലടിച്ചും വഴിതെറ്റിച്ചത്. സവര്‍ണ്ണത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളിലെല്ലാം വലിഞ്ഞുകേറി സാധിച്ചെടുത്ത വര്‍ഗ്ഗീയ ജാഗ്രത തിരിച്ചറിയാനുള്ള മൂള പോലും നമ്മുടെ പുരോഗമന പ്രസ്ഥാന നേതാക്കള്‍ക്കില്ലാതെ പോയി !!!

    മദനിയെ സവര്‍ണ്ണ ശിങ്കിടിപോലീസിന്റേയും, സവര്‍ണ്ണകോടതികളുടേയും ദംഷ്ട്രകള്‍ക്കിടയിലേക്ക് കുരുക്കി നിയമങ്ങളെ തോന്നിയപോലെ വ്യാഖ്യാനിച്ച് ഭൂരിപക്ഷം വരുന്നനിരാലംഭരായ അവര്‍ണ്ണ ജനതയുടെ സ്വാതന്ത്ര്യ/ജനാധിപത്യ സ്വപ്നങ്ങളെ ചവിട്ടിത്താഴ്ത്താം എന്നാണ് സവര്‍ണ്ണവര്‍ഗ്ഗീയത ഗൂഢാലോചന നടത്തുന്നത്.
    സവര്‍ണ്ണതയുടെ ഈ മാടംബി തോന്നിവാസത്തിനെതിരെ മദനിയുടെ പാര്‍ട്ടിയെങ്കിലും, സവര്‍ണ്ണവര്‍ഗ്ഗീയതയെ വിരല്‍ ചൂണ്ടി മുന്നോട്ടുവരാന്‍ ബുദ്ധികാണിച്ചിരുന്നെങ്കില്‍ അതൊരു വിപ്ലവാത്മകമായ ഊര്‍ജ്ജ്യ പ്രവാഹമാകുമായിരുന്നു.
    ജനധിപത്യത്തിന്റേയും, മനുഷ്യാവകാശത്തിന്റേയും,മൂല്യബോധത്തിന്റേയുംവികാസത്തിലേക്കുള്ള ഒരു അദ്ധ്യായമായി അത് നാന്ദി കുറിച്ചേനെ.

    ReplyDelete
  9. വലിയ കുറ്റം ചെയ്തവര്‍ പുറത്ത് നിക്കുമ്പോള്‍ മദനിയുടെ നേര്‍ക്ക്‌ നിയമത്തിന്റെയും, ആന്വേഷണത്തിന്റെയും കൈയ്യുകള്‍ നീളുന്നത് ഇവിടെ ഒരു സാദാരണ കാരണനും നിയമം പൂര്‍ണമായും ലഭിക്കില്ല എന്നാണു വിളിച്ചു പറയുന്നത്...പറഞ്ഞത് ന്യായം. മുത്താലിക്കും, മോഡിയും പുറത്ത് വിലസുമ്പോള്‍ എന്തിനാ മദനി ജയിലില്‍ പോണേ..? ന്നാ‍ാ പിന്നെ ഇന്‍ഡ്യയിലെ ജയിലില്‍ ഒരാളു പോലും ഉണ്ടാവില്ലാ എന്നാണെനിക്ക് തോന്നുന്നത്... ഈ “മ” യിന്‍ തുടങ്ങുന്ന പേരോ/ പ്രസ്ഥാനങ്ങളോ ശരിയല്ലാന്നേ മുക്കുവനു തോന്നണേ.. മനോരമ,മംഗളം, മോഡി,മുത്താലിക്ക്, മദനി...!

    ReplyDelete
  10. മദനി ഒരു ഇന്ത്യന്‍ പൌരനാണ്.
    ഇന്ത്യയിലെ സവര്‍ണ്ണ വര്‍ഗ്ഗീയതയാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു പൌരന്‍.
    രാഷ്ട്രീയത്തിലേയും പോലീസിലേയും സവര്‍ണ്ണതയുടെ
    എജന്റുമാര്‍ നിയമങ്ങള്‍കൊണ്ടും, കോടതിയെ തെറ്റിദ്ധരിപ്പിച്ചും അവര്‍ണ്ണജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍
    നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായുള്ള കിരാതമായ വേട്ടയാടലാണ് മദനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പൊതുജനത്തിനെതിരെയുള്ള സവര്‍ണ്ണ ഭരണ വര്‍ഗ്ഗത്തിന്റെ തന്ത്രപരമായ യുദ്ധമാണിത്.
    തുറന്നുകാണിക്കുതന്നെ വേണം മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള ഈ സവര്‍ണ്ണ മാടമ്പിത്വത്തെ.

    ReplyDelete
  11. തുറന്നുകാണിക്കുക തന്നെ.
    അനീതിയോട് സമരംചെയ്യാന് ആര്ക്കുണ്ട് ധൈര്യം.

    ReplyDelete
  12. മദനി നിരപരാധിയാണ്. ഒന്‍പത് വര്‍ഷം ആ മഹാപണ്ഡിതനെ സവര്‍ണ്ണഭീകരഭരണകൂടം പീഡിപ്പിച്ചു. ഒരു സമുദായത്തെ പീഡിപ്പിക്കുന്നതിന് സമമായിരുന്നു അത്. ഇസ്ലാമിന്റെ പ്രതീകമാണ് മദനി. ലോകമുസ്ലീമിങ്ങളുടെ തന്നെ ഉത്തുംഗസ്ഥാനത്തുള്ള മതപണ്ഡിതനാണ് അദ്ദേഹം. മദനിയെ കള്ളക്കേസില്‍ കുടുക്കി ഇസ്ലാമിനെ ഇല്ലാതാക്കാനുള്ള സവര്‍ണ്ണ ഭീകര തീവ്രവാദമാണ് ഇതിലെ അന്തര്‍ദ്ധാര. ഇത് മനസ്സിലാക്കി മുഴുവന്‍ ഇസ്ലാം പിന്നോക്ക ദളിത ആ‍ദിവാസികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കണം. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് തടിയന്റവിടെ നസീറും വെളിപ്പെടുത്തി. നസീറും നിരപരാധിയാണ്. ഇതിലെല്ലം സവര്‍ണ്ണ ഗൂഢാലോചയാണുള്ളത്. സവര്‍ണ്ണ ഭീകരതയാണ് ഏറ്റവും വലിയ പ്രശ്നം. മദനി ബലിയാടാക്കാന്‍ സവര്‍ണ്ണഭീകരര്‍ നടത്തിയതല്ലെ ബാംഗ്ലൂര്‍ സ്പോടനം എന്നും സംശയിക്കേണ്ടതുണ്ട്. മദനിയെ പോലൊരു നിരപരാധി പാവം പണ്ഡിതന്‍ ആയിരം വര്‍ഷം കൂടിയാലാണ് ജനിക്കുക. മദനിക്ക് വേണ്ടി ഇന്നാട്ടിലെ മുഴുവന്‍ അവര്‍ണ്ണരും സംഘടിച്ചു സവണ്ണഭീകരതയെ കെട്ട് കെട്ടിക്കുക. മദനിയെ അറസ്റ്റ് ചെയ്യും എന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്താല്‍ ലക്ഷങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കും തീര്‍ച്ച. ഇത്രയും നിരപരാധിയായ മദനിയെ എന്തിനാ ഇങ്ങനെ പീഢിപ്പിക്കാന്‍ സവര്‍ണ്ണഭീകരത ശ്രമിക്കുന്നത്. സംശയമെന്താ ഇത് ഒരു സമുദായത്തെ മുഴുവന്‍ പീഡിപ്പിക്കാനുള്ള ശ്രമം തന്ന. മദനിയാണ് സമുദായം. സമുദായമാണ് മദനി. ഹല്ല പിന്നെ

    ReplyDelete
  13. അഭിവാദ്യങള്‍.....

    ReplyDelete
  14. ഒരു തീവ്രവാദിയെ നിഷ്കളങ്കന്‍ ആക്കി കാണിക്കാന്‍ എന്തൊരു ഉത്സാഹം. കേരളം ഐ എസ ഐ യുടെ ഹുബ് ആക്കിയ മഹാന്‍ ആണ് ഇദ്ദേഹം. ഇത് 1998 ലെ അന്വേഷണ ഏജന്‍സി മാത്രമല്ല പിന്നീട് വന്ന എല്ലാ അന്വേഷനഗലും തെളിയിച്ചതാണ്. പിന്നെ കോടതി വെറുതെ വിട്ടത്.... കോടതിക്ക് മുന്‍പില്‍ വരുന്ന തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധിക്കുന്നത്. ഈ തെളിവുകള്‍ കൊടുക്കേണ്ടത് പോലീസ് ഉം ഗവണ്മെന്റ് ഉം ആണ്. ഇവിടെ ഇടതുപക്ഷവു വലതുപക്ഷവും ഒരു പോലെ മദനി പ്രീണനം നടത്തുകയും രണ്ടുപേരും മാറി മാറി തമിഴ്‌ നാട് സര്കാരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഈ കോടതി വിധി പ്രതീക്ഷിച്ചത് തന്നെ. അടുത്ത് വരുന്ന കേസ് കളിലും അദ്ദേഹം ഈസി ആയി ഊരിപ്പോരും. തര്‍ക്കം വേണ്ട.

    ReplyDelete
  15. തൊട്ട് മുകളിലുള്ള അനോണീ താങ്കളുടെ കയ്യിലുള്ള ആ 'എമണ്ടന്‍ തെളിവുകളൊന്ന്' മെയില്‍ ചെയ്ത് കൊടുക്കരുതോ കര്‍ണാടകക്ക്.കൊണ്ടോയി തൂക്കിക്കൊല്ലട്ടെ ഈ ഫീകരനെ..

    ReplyDelete
  16. പട്ടാപ്പകല്‍ കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നവരെ ഒരു സര്‍ക്കാറിന്റെ പിന്തുണ കൊണ്ട് വെറുതെ വിട്ട നാടാണ്. പിന്നെയാ ഒരു രണ്ടു സര്‍ക്കറുകളുടെ പിന്തുണ കിട്ടയ മദനി. മദ്നി തന്നെ പറഞ്ഞു തനിക്കു ചില തെറ്റൊക്കെ പറ്റി എന്ന്... എന്നലും മതേതര പുണ്യ്‌വാളന്മാര്‍ വിടില്ല.

    ReplyDelete
  17. നീതി അന്ധമാണ് എന്നു പറയാറുണ്ട്. മഅദനിയുടെ കാര്യത്തിൽ നീതി ഒറ്റക്കണ്ണനാണെന്നാണ് മനസ്സിലാവുന്നത് !!

    ReplyDelete
  18. "നരേന്ദ്ര മോഡി, അശോക്‌ സിംഗാള്‍, ബാല്‍ താക്കറെ, അദ്വാനി, ഉമാഭാരതി, തൊഗാഡിയ ........ അങ്ങിനെ അങ്ങിനെ നിരവധി ക്രിമിനലുകള്‍ക്ക്‌ നേരെ കണ്ണടച്ച പോലീസും കോടതിയും..."

    കുരുത്തംകെട്ടവന്‍ പറഞ്ഞത് ആരു ശ്രദ്ധിയ്കാന്‍..

    മദനിയ്ക്കെതിരെ മൊഴികൊടുത്തെന്ന് പോലീസവകാശപ്പെടുന്ന എല്ലാരും ഒരേസ്വരത്തില്‍ പറയുന്നു ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ലെന്ന്. അവരില്‍ ചിലര്‍ അതിനെതിരേ കോടതികയറുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇവിറ്റെ ഒരുകാര്യം ഉറപ്പാണ്, ആരു സാക്ഷിപറഞ്ഞാലും പറഞ്ഞില്ലെങ്കിലും മദനിയെ അവര്‍ കുടുക്കിയിരിയ്ക്കും. തെളിവില്ലെങ്കില്‍ അതുണ്ടാക്കും.

    എനിയ്ക്കു പറയാനുള്ളതു മറ്റൊന്നാണ്. ഇവിടെ ഒരു മദനിയല്ല പ്രശ്നം, അതിലൂടെ ഒരു സമുദായത്തിന്റെ അടിത്തറയിളക്കാനാണു നിയമത്തിന്റെ കുഞ്ഞാടുകളുടെ ശ്രമം. മദനിയ്ക്കു ശേഷം മറ്റാരെയെങ്കിലും അവര്‍ കണ്ടെത്തും. ഇപ്പൊ തല്‍ക്കാലം മദനി, അത്രയേ ഉള്ളൂ. ഭീകരവാദികള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് എനിയ്ക്കു മനസ്സിലായിത്തുടങ്ങി....

    ReplyDelete
  19. എല്ലാര്‍ക്കും എല്ലാമറിയാം, ഒന്നുമറിയാത്തവരെപ്പോലെ നടിയ്ക്കുമ്പോളെന്തു പറയാന്‍...

    ReplyDelete