2009-10-07

കോടതിയുടെ `ലൗ ജിഹാദ്‌', വാരികയുടേതും


1. മംഗലാപുരത്ത്‌ നഴ്‌സറി സ്‌കൂളില്‍ ജോലി ചെയ്‌തിരുന്ന ടീച്ചറെ പ്രണയിക്കാന്‍, ജിഹാദിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ രംഗത്തുവന്നു. ഇസ്‌ലാം സ്വീകരിച്ചാല്‍ ശമ്പളം കൂട്ടിത്തരാമെന്ന്‌ വാഗ്‌ദാനമുണ്ടായിരുന്നു. മംഗലാപുരത്തെ പ്രാദേശിക കേബിള്‍ ടി വി ഇക്കാര്യം പുറത്തുകൊണ്ടുവന്നു.


2. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത്‌ മൂന്ന്‌ കുട്ടികളുടെ അമ്മയായ സ്‌ത്രീയെ ജിഹാദ്‌ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയി. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന്‌ ഈ സ്‌ത്രീയെയും കുട്ടികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കളമശ്ശേരി സ്വദേശിയായ ജോയ്‌ പരാതി നല്‍കിയിട്ടുണ്ട്‌.


3. റീജ്യണല്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ജിഹാദ്‌ പ്രവര്‍ത്തകനായ മലപ്പുറത്തെ ജലാലുദ്ദീന്റെ കെണിയില്‍ വീണു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രൊഫഷണല്‍ കോളജിലെ വിദ്യാര്‍ഥികളെ കെണിയിലാക്കുന്നതില്‍ വൈദഗ്‌ധ്യം നേടിയ ആളാണ്‌ ജലാലുദ്ദീന്‍. ആര്‍ ഇ സി വിദ്യാര്‍ഥിനി മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ്‌ എത്തിപ്പെട്ടത്‌. അവിടെവെച്ച്‌ ജലാലുദ്ദീനും കൂട്ടുകാരും വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തു.


4. ഉപ്പള സ്വദേശിയായ ജിഹാദ്‌ പ്രവര്‍ത്തകന്‍ സ്വാദിഖ്‌ കാസര്‍കോട്‌ മുദ്രപുത്തൂരിലെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്ന്‌ ഒരു പെണ്‍കുട്ടിയെ വലയിലാക്കി. വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ മതം മാറ്റാനായി പൊന്നാനിയില്‍ കൊണ്ടുപോയി. പക്ഷേ, മതംമാറിയ ശേഷം യത്തീംഖാനയിലാണ്‌ എത്തിപ്പെട്ടത്‌. പിന്നീട്‌ അവിടെ നിന്ന്‌പെണ്‍കുട്ടി രക്ഷപ്പെട്ടു. സ്വാദിഖും യത്തീംഖാനയിലെ മൗലവിയും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ പെണ്‍കുട്ടി പറയുന്നു.


5. മുക്കത്തിനടുത്ത്‌ കൂമ്പാറയിലെ കൃസ്‌ത്യന്‍ പെണ്‍കുട്ടിയെ ജിഹാദ്‌ പ്രവര്‍ത്തകന്‍ പ്രണയം ഭാവിച്ച്‌ പ്രലോഭിപ്പിച്ചു. പിന്നീട്‌ മതം മാറ്റുന്നതിനായി മംഗലാപുരത്തേക്ക്‌ കൊണ്ടുപോയി. ഈ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും പ്രലോഭിപ്പിച്ചിരുന്നു.


ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം എന്ന വെബ്‌സൈറ്റില്‍ 2009 സെപ്‌തംബര്‍ 18ന്‌ പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രുതി സമിതി എന്ന വെബ്‌സൈറ്റ്‌ 2009 സെപ്‌തംബര്‍ 19ന്‌ പകര്‍ത്തി നല്‍കുകയും ചെയ്‌ത കാര്യങ്ങളാണ്‌ ഇവ. ഇക്കാര്യങ്ങള്‍ക്ക്‌ തങ്ങളുടെ വിവര സ്രോതസ്സ്‌ `ഹൈന്ദവ കേരളം' ആണെന്ന്‌ ജാഗ്രുതി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്‌.


`ലൗ ജിഹാദ്‌' പ്രയോഗത്തിന്റെ വ്യാപ്‌തി കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ ഒരൊറ്റ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയതാണിത്‌. ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി പീഡനത്തിന്‌ വിധേയരാക്കുകയോ സ്വസമുദായ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുകയോ ചെയ്യുന്നവരാണ്‌ `ലൗ ജിഹാദി'കള്‍?എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. പത്തനംതിട്ടയില്‍ പ്രൊഫഷണല്‍ കോളജില്‍ പഠിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരന്‍ എം ബി എക്ക്‌ പഠിച്ചിരുന്ന രണ്ട്‌ പെണ്‍കുട്ടികളെ പ്രണയിച്ച്‌ വലയില്‍ കുടുക്കിയെന്നും മതംമാറ്റിയെന്നും ഒരു പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുത്തുവെന്നുമുള്ള വാര്‍ത്തകളാണ്‌ `ലൗ ജിഹാദി'നെ വാര്‍ത്തകളില്‍ നിറച്ചത്‌. പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിക്ക്‌ പ്രേരിപ്പിച്ചുവെന്നും പറയുന്നു. എല്ലാറ്റിനും കേസുകളുണ്ട്‌.


കലാകൗമുദി വാരിക ഈ കേസുകളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹൈന്ദവ കേരളം, ഹിന്ദു ജനജാഗ്രുതി സമിതി സൈറ്റുകളില്‍ നിന്ന്‌ തുടക്കത്തില്‍ എടുത്തു ചേര്‍ത്ത ഒന്നു മുതല്‍ അഞ്ചു വരെ കാര്യങ്ങള്‍ സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ വാരിക പറയുന്നു. അങ്ങനെയെങ്കില്‍ മൂന്നു സാധ്യതകള്‍ നിലനില്‍ക്കുന്നു.


1. സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കലാകൗമുദിക്ക്‌ ലഭിക്കും മുമ്പ്‌ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. അതുകൊണ്ടാണല്ലോ സെപ്‌തംബര്‍ 18ന്‌ ഇത്‌ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌. 2. ആര്‍ എസ്‌ എസുകാര്‍ നടത്തുന്ന സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ തയ്യാറാക്കി. 3. ഹൈന്ദവ കേരളം സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി പ്രസിദ്ധീകരിച്ചു.


മൂന്നായാലും അപകടങ്ങളുണ്ട്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ആര്‍ എസ്‌ എസുകാര്‍ക്ക്‌ ആദ്യം ലഭിക്കണമെങ്കില്‍ സംഘടനക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ വലിയ സ്വാധീനം വേണം. ഹൈന്ദവ കേരളം സൈറ്റിലെ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ സ്വീകരിക്കുന്നുവെങ്കില്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും വര്‍ഗീയവാദികളാണെന്ന്‌ കരുതേണ്ടിവരും. ഹൈന്ദവകേരളം സൈറ്റിലെ വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി അവതരിപ്പിച്ചതാണെങ്കില്‍ വര്‍ഗീയ വിഷം വ്യാപിപ്പിക്കാനുള്ള ജോലി മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങളോ ഏറ്റെടുത്തിട്ടുണ്ട്‌ എന്ന്‌ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകും.


എട്ടു മാസം മുമ്പ്‌ ഈ ലേഖകന്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്‌തിരുന്ന കാലത്ത്‌ സഹപ്രവര്‍ത്തകന്റെ മൊബൈലിലേക്ക്‌ ഒരു സന്ദേശം വന്നു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി ലൈംഗികമായി ഉപയോഗിച്ച്‌ കളങ്കപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നെന്നും ഹിന്ദുക്കളായ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സന്ദേശം. എ ബി വി പി നേതാവാണ്‌ എസ്‌ എം എസ്‌ അയച്ചത്‌. നേതാവിനെ വിളിച്ച്‌ ഈ സന്ദേശം എവിടെ നിന്നാണ്‌ എന്ന്‌ അന്വേഷിച്ചു. മറ്റൊരു നേതാവ്‌ അയച്ചു തന്നതാണ്‌ എന്നായിരുന്നു മറുപടി. ഇക്കാര്യം അന്നുതന്നെ സഹപ്രവര്‍ത്തകന്‍ വാര്‍ത്തയാക്കുകയും ചെയ്‌തു. `ലൗ ജിഹാദ്‌'ആരോപണം ദീര്‍ഘകാലമായി അന്തരീക്ഷത്തിലുണ്ട്‌ എന്നര്‍ഥം. ഈ എസ്‌ എം എസിന്‌ പിന്നില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയാണെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായതായി കലാകൗമുദി പറയുന്നുണ്ട്‌. അത്തരത്തില്‍ വിവരം ലഭിച്ചെങ്കില്‍ അക്കാര്യം പൊതുസമൂഹത്തെ അറിയിക്കാന്‍ സംസ്ഥാന പോലീസിന്‌ ബാധ്യതയുണ്ടായിരുന്നു. അത്‌ ചെയ്യാതിരുന്നുവെങ്കില്‍ സംഗതി ഊര്‍ജിതമായി നടക്കട്ടെ എന്ന്‌ പോലീസ്‌ തീരുമാനിച്ചുവെന്ന്‌ കരുതേണ്ടിവരും.


പത്തനംതിട്ട കേസില്‍ മതം മാറ്റത്തിന്‌ വിധേയരായി എന്നു പറയുന്ന പെണ്‍കുട്ടികള്‍ എം ബി എക്ക്‌ പഠിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ നല്‍കിയെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന്‌ ആവശ്യപ്പെട്ടുവെന്നുമാണ്‌ ആരോപണം. മതകാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്‌തകങ്ങള്‍ കൈമാറുന്നത്‌ തെറ്റാണെന്ന്‌ പറയാനാകുമോ? കൈമാറിക്കിട്ടിയ പുസ്‌തകം വായിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ കിട്ടിയ വ്യക്തിയാണ്‌. വായിച്ചാല്‍ തന്നെ നന്മതിന്മകള്‍ വ്യവച്ഛേദിക്കുന്നതും അവരാണ്‌. എം ബി എക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇത്രപോലും തിരിച്ചറിവില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. വിവാഹത്തിനായി മതം മാറുന്നത്‌ കേരളത്തില്‍ അപൂര്‍വമായ കാര്യമല്ല. ഇത്‌ നടക്കുന്നത്‌ ഒരു മതത്തിലേക്ക്‌ മാത്രവുമല്ല. ഇത്തരത്തിലുള്ള മാറ്റം കൊണ്ട്‌ ഏതെങ്കിലും മതം കുറ്റിയറ്റുപോകുമെന്ന്‌ ആരെങ്കിലും (`ലൗ ജിഹാദു'കാരുള്‍പ്പെടെ) കരുതുന്നുണ്ടെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ വിഡ്‌ഢിത്തം എന്ന പദം പോരാതെ വരും.


തോമാശ്ലീഹാ കേരളത്തില്‍ വരികയും കുറച്ചു പേരെയെങ്കിലും ക്രിസ്‌തുമതത്തില്‍ ചേര്‍ക്കുകയും ചെയ്‌തിട്ട്‌ നൂറ്റാണ്ടുകളായി. അന്നു മുതല്‍ ഇന്നോളം സഭയും നേതാക്കളും ഇവിടെ മതം പ്രചരിപ്പിക്കുന്നുണ്ട്‌. സഭ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം പിറകില്‍ `മതം പ്രചരിപ്പിക്കുക' ലക്ഷ്യമുണ്ടായിരുന്നു. ഇതിലൂടെ ക്രിസ്‌തുമതത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടവരുടെ എണ്ണവും കുറവല്ല. വടക്കേ ഇന്ത്യയിലും മറ്റും ആദിവാസികളടക്കം പിന്നാക്കം നില്‍ക്കുന്നവരുടെ ഇടയില്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും സാമ്പത്തിക സഹായവും നിരവധി പേരെ മതം മാറാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‌. ദീര്‍ഘകാലമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളൊന്നും ക്രിസ്‌ത്യന്‍ സംഖ്യ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിട്ടില്ല. ജനിച്ചു വളര്‍ന്ന സാമൂഹിക, മത പരിസരങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബഹു ഭൂരിഭാഗവും എന്നതിന്‌ തെളിവാണിത്‌. മറിച്ചു ചിന്തിക്കുന്നവര്‍ക്ക്‌ അതിന്റെതായ സാമൂഹിക, കുടുംബപരമായ കാരണങ്ങള്‍ കൂടി ഉണ്ടാകുമെന്നുറപ്പ്‌.


വിവാദകേസില്‍ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ വരുന്നത്‌. ഇരകള്‍ എന്ന നിലക്ക്‌ അവരുടെ മൊഴിക്ക്‌ വിശ്വാസ്യത ഏറുകയും ചെയ്യും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ ഏതൊരാളും ചിലതൊക്കെ മറച്ചുവെക്കുന്നുണ്ടാകുമെന്നതു കൂടി മനസ്സില്‍ വെച്ച്‌ ഈ കേസിനെ സമീപിച്ചാല്‍ കുറേക്കൂടി സമതുലിതമായി കാര്യങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. `ലൗ ജിഹാദ്‌' കെണി സംസ്ഥാനത്ത്‌ പലേടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ്‌ കേസ്‌ പരിഗണിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ഉത്തരവിട്ടത്‌. മൂന്‍ ചൊന്ന സൈറ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ കോടതി ഉത്തരമൊരു ഉത്തരവിട്ടത്‌ എന്ന്‌ സംശയിക്കേണ്ടിവരും.


സെപ്‌തംബര്‍ 18നും 19നുമാണ്‌ സൈറ്റുകള്‍ ഇത്‌ പ്രസിദ്ധീകരിച്ചത്‌. ഉത്തരവിടുന്നത്‌ ഒക്‌ടോബര്‍ ഒന്നിനുമാണ്‌. സൈറ്റിലുള്ള വിവരങ്ങള്‍ ആധികാരികമെന്ന വ്യാജേന ആരെങ്കിലും കോടതിയുടെ മുന്നിലെത്തിച്ചതാണോ എന്നതും അന്വേഷിക്കേണ്ടതാണ്‌. താടി വളര്‍ത്തിയതിന്‌ കോളജില്‍ നിന്ന്‌ പുറത്താക്കിയത്‌ ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ `താലിബാനൈസേഷന്‍' അനുവദിക്കാനാവില്ലെന്ന്‌ പരാമര്‍ശം നടത്തിയ പാരമ്പര്യം നമ്മുടെ കോടതിക്കുണ്ട്‌. ചെറിയ സംഭവങ്ങളില്‍ നിന്ന്‌ വളരെപ്പെട്ടെന്ന്‌ പൊതു നിഗമനങ്ങളിലേക്ക്‌ എത്തുക എന്ന രീതി കോടതികള്‍ സ്വീകരിക്കുന്നതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. ഒരിടത്തെ അക്രമത്തെ മുന്‍നിര്‍ത്തി `സംസ്ഥാനത്തെമ്പാടും ക്രമസമാധാനം തകര്‍ന്നു' എന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌ ഉദാഹരണമാണ്‌.


അതുപോലുള്ള കേസല്ല ഇത്‌ എന്ന്‌ മനസ്സിലാക്കേണ്ട ബാധ്യത ന്യായാധിപന്‍മാര്‍ക്കുണ്ട്‌. `ലൗ ജിഹാദി'ന്‌ പിന്നില്‍ ദേശീയ, അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടോ എന്ന്‌ പരിശോധിക്കണമെന്നൊക്കെ ഉത്തരവിടുമ്പോള്‍ അത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയം തോന്നും. സമാനമായ ആരോപണങ്ങള്‍ രണ്ട്‌ മാസം മുമ്പ്‌ മഹാരാഷ്‌ട്ര നിയമസഭയില്‍ ബി ജെ പി, ശിവസേനാ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. കാര്യം മനസ്സിലാക്കും മുമ്പു ആഭ്യന്തര മന്ത്രി ക്രൈം ബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചു. വീണ്ടുവിചാരമുണ്ടായപ്പോള്‍ അന്വേഷണത്തില്‍ നിന്നും പിന്നാക്കം പോവുകയും ചെയ്‌തു. ഇത്തരം അപക്വമായ നിലപാടുകള്‍ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടി വരുന്നു.


ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ചില സംഘടനകള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ടാവാം. അതേക്കുറിച്ച്‌ അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കുകയും വേണം. പക്ഷേ, `ലൗ ജിഹാദ്‌' വ്യാപകമാണെന്ന വിധത്തില്‍ പ്രസ്‌താവനകളുണ്ടാവുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു കൂട്ടരുടെ അജന്‍ഡ നടപ്പാക്കപ്പെടുന്നുണ്ട്‌. ജനങ്ങളില്‍ അവിശ്വാസം വളര്‍ത്തി വര്‍ഗീയമായി വിഭജിച്ച്‌ ഭാവിയിലെങ്കിലും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ യത്‌നിക്കുന്നവരുടെ അജന്‍ഡ. സ്വന്തം പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടക്കുന്നവര്‍ എന്ന്‌ മറ്റൊരു മത വിഭാഗത്തെക്കുറിച്ച്‌ ഒരു വിഭാഗത്തിലെ രക്ഷിതാക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍... സുഹൃത്തുക്കളായി കണ്ടിരുന്നവരെ അവിശ്വാസത്തോടെ കാണാന്‍ പ്രേരിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. അതിന്‌ വളമിടരുതെന്ന ചിന്ത ഇന്റലിജന്‍സിനായാലും വാരികക്കായായും കോടതിക്കായാലും ഉണ്ടാകേണ്ടതുണ്ട്‌.

39 comments:

  1. ലവ്‌ ജിഹാടെന്ന പെരിൽ ഹൈകോടതി ജഡ്ജി നടത്തിയ പരാമർഷങ്ങൾ ഏകപക്ഷീയയവും വസ്തുതകൾക്കു നിരക്കാത്തതുമാണു. കുറെ മാസങ്ങളായി സംഘപ്രസിദ്ധീകരണങ്ങൾ നടത്തുന്ന കാടടച്ചുള്ള പ്രചാരണത്തിൽ ഭാഗികമായെങ്കിലും ഗവൺമന്റു മിഷണറിയും, നിർഭാഗ്യവശാൽ നീതിപീഠവും അകപെട്ടു എന്നാണു വസ്തുത. ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ ഓരോ പൗരനും സ്വന്തം മതം പ്രചരിപ്പിക്കാനും, ഇഷ്ടമുള്ള മതം, ആദർഷം സ്വീകരിക്കാനും അവകാശം നൽകൂന്നുണ്ടു. ഇവിടെ പത്തനംതിട്ട സംഭവത്തിൽ പോലും വിവാദമായ പെൺകുട്ടികൾ തങ്ങളെ ആരോപണവിടേയരായ ചെറുപ്പക്കാർ നിർബന്ധിച്ചു മതം മാറ്റി എന്നു എവിടെയും, കോടതിയിലും പറഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കുകയാണു. എന്നാൽ ഇത്തരം കേസുകളിൽ പൊതുവേ കോടതികൾ എടുക്കുന്ന ഒരു സമീപനമുണ്ട്‌. പ്രായപൂർത്തിയായ ചെറുപ്പക്കാരൻ അല്ലെങ്കിൽ ചെറുപ്പക്കാരിയുടെ ഇഷ്ടത്തിനു പ്രാമുഖ്യം നൽകി ആരുടെ കൂടെയാണോ അവർ ജിവിക്കാൻ കോറ്റതി മുമ്പാകെ മൊഴി നൽകൂന്നത്‌ അവരുടെ കൂറ്റെ വിടുകയാണു പതിവു. എന്നാൽ ഇവിടെ സംഭവിച്ചത്‌ നേർ വിപരീതവും. അതായത്‌ പെൺകുട്ടികൾ കോടതിയിൽ കരഞ്ഞു പറഞ്ഞിട്ടും പെൺകുട്ടികളുടെ മൊഴി വിലക്കെടുക്കാതെ കോറ്റതി പെൺകുട്ടികളെ മാതാപിതാക്കളുടെ കൂടെ വിടുകയാണു ചെയ്തത്‌. ഇവിടെയാണു ജുഡിഷ്വറിക്കപ്പുറമുള്ള സ്വാധീനം ഈ കേസിൽ ഉണ്ടായിട്ടുണ്ടോ എന്നു സശയിക്കുന്നത്‌. അതിനു കാരണ, ഈ പെൺകുട്ടികളുടെ ബന്ധുക്കൾ കേരളത്തിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവിന്റെ ബന്ധുവാണെ. മറ്റൊരു പെൺകുട്ടി ഐ.ജി രാങ്കിലുള്ള ഒരു പോലിസുദോഗസ്ഥന്റെ ബന്ധുമാണു. ഇതു ചേർത്തു വായിച്ചാൽ സംഭവത്തിന്റെ ഗതി ഈ നിലക്കയത്‌ എങ്ങിനെയെന്നു മനസ്സിലാക്കാം.
    ഇവരുടെ ഈ കൂട്ടുകെട്റ്റിൽ ബഹുമാനപെട്ട ജുഡിഷ്വറിയും അകപെട്ടോ എന്നാണു ന്യായമായ്‌ സംശയം. കാരണം ഈ സംഭവത്തിനു കുറച്ചു ദിവസങ്ങൾക്കു മാത്രം മുന്നേ ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസ്‌ കോടതിയുടെ പരിഗനനക്കു വന്നു. അവിടെ പെൺകുട്ടി ഒരു മുസ്ലിം നാംധാരിണിയും, യുവാവു ഹൈന്ദവ വിശ്വാസിയുമയിരുന്നു. അന്നു ഇതേ രംഗങ്ങൾ കോടതിയിൽ അരങ്ങേറി അതായത്‌ മാതപിതാക്കളുടെ കൂട്ടക്കരച്ചിൽ മറ്റു സമ്മർദ്ധങ്ങൾ. എന്നാൽ കോറ്റതി പരിഗണിച്ചത്‌ പെൺകുട്ടിയുടെ മൊഴിയാണു.പെൺകുട്ടിയെ യുവാവിനോടൊപ്പം പോകാൻ അനുവധിച്ചു കോറ്റതി. ഇതിലെ വൈരുദ്ധ്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതാണു. സംഘ പരിവാരത്തിനു അവരുടെ അജണ്ടക്ല് ഉണ്ടാകാം. അവർ പ്രചരിപ്പിക്കുന്നതു പോലുള്ള ഒരു വിഷയങ്ങളിൽ അവർക്കു ആശങ്കയുണ്ടെങ്കിൽ തീർച്ചയായും അവർക്കതിനെതിരെ പ്രചാരണം നടത്താം. പക്ഷെ നിശ്പക്ഷമെന്നു പറയുന്ന പത്രങ്ങൾ, ഗവൺമന്റു മേഷിനറി, ജൂദിഷ്വറി ഇവയൊക്കെ ഈ പ്രചാരണം ഏറ്റുപിടിക്കുന്നത്‌ എത്രത്തോളം ആഭികാമ്യമാണു. ഇവർ നിയന്ത്രിച്ചാൽ ഇത്തരം പ്രേമങ്ങൾ ഇല്ലാതാക്കൻ സാധിക്കുമോ? അതൗ ദിവാസ്വപ്നമല്ലേ?
    എന്നു മാതൃമല്ല മുസ്ലിം ന്യൂനപ്ക്ഷ സമുദായത്തിലേക്കു മാതൃമാണോ ഈ പെൺകുട്ടികളുടെ മതമ്മാറ്റ പ്രണയം നടക്കുന്നത്‌. അല്ലെന്ന അനുഭവം ഒരുപാടുണ്ടു പറയാൻ. കോഴിക്കോടു , ത്രിശൂർ ജില്ലകളിൽ തന്നെ ഒരു പാടു ഗൾഫ്‌ വീട്ടമ്മമാറായ മുസ്ലിംകൾ പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾക്കൊപ്പം അതിൽ ഭൂരിഭാഗവും സംഘ പ്രവർത്തകർക്കൊപ്പം ഒളിച്ചോടി ഇപ്പോഴും ജീവിക്കുന്നുണ്ടു. കാന്തപുരം ഗ്രൂപ്പിന്റെ വാരികയിൽ പതിനാലു വർഷം മുന്ന തന്നെ ഇവ്വിഷയവുമായി ബന്ധപ്പെട്ട വാർത്തകളും, മുന്നറിയിപ്പുകളും വന്നിരുന്നു. അതു മാത്രമല്ല സംഘപ്രവർത്തകരെ മുസ്ലിം ഭവനങ്ങളിൽ കയറ്റരുതെന്ന രീതിയിലുള്ള വ്യാപകമായ്‌ പ്രചരണവും സമുദായത്തിൽ ഇന്നും നടക്കുന്നുണ്ടു. പറഞ്ഞുവന്നതു ഇത്തരം ആശങ്കകൾ എല്ലാവരിലുമുണ്ടു എന്നു പറയാനാണു. ഇതിൽ ഒരെണ്ണം മാത്രമെടുത്ത്‌ ഉദ്യോഗസ്ഥ രാഷ്ട്രീയ സ്വാധീനം ദുരുപയോഗപ്പെടുത്തി സമുഹത്തിൽ കുപ്രചാരണം നടത്തുന്നതും, നിയമ നടപടി അടിച്ചേൽപ്പിക്കുന്നതും ആത്യന്തികമായി ഗുണം ചെയ്യില്ല. ആർക്കും.
    ഇത്തരം പ്രണയങ്ങളെ ന്യായികരിക്കുകയല്ല, സ്വന്തം രക്ഷിയതാക്കളെ വിട്ടു ഇനലെ മാത്രം പരിചയപ്പെട്ട ഏതൗത്തന്റെയെങ്കിലും കൂടെ പോകണമെന്നു പറയുന്ന മനശാസ്ത്രം അംഗീകരിക്കാൻ പാടില്ലാത്തത്താണു. എന്നാൽത്‌ ഏതെങ്കിലുമൊരു വിഭാഗത്തിനെതിരെ മാത്രം ജുഡിഷ്വറിയും ഗവൺമന്റു മിഷണറിയും കൂടെ ദുരുപയോഗിച്ചാൽ ആരോഗ്യകരമായ്‌ കീഴ്‌വഴക്കമായിരിക്കില്ല അതു ശ്രിഷ്ഠിക്കുക.

    ReplyDelete
    Replies
    1. മുസ്ലിം പെൺകുട്ടകളെ ഹിന്ദുകൾക് ഒരുമിച്ച് വിടുന്നത് കോടതിയുടെ ഹിന്ദുത്വവാദംആണ് . എൻ.ഡി. എഫ്‌ രീതിയില്‍ നേരിടേണ്ടി വരും എന്ന് മറക്കരുത്.

      Delete
  2. ലൌ ജിഹാദിനെ കുറിച്ച് ജന്മഭൂമി എന്ന മഞ്ഞ പത്രം തുട്റ്റരന്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഘപരിവാരത്തിന്റെ മറ്റൊരു വര്‍ഗ്ഗീയ ധ്രുവീകരണ്‍ന പരിപാട്റ്റിയായേ ഇതിനെ കാണാനൊക്കൂ.

    വസ്തു നിഷ്ട്റ്റമായ ഈ പോസ്റ്റിന്നന്ദി

    ReplyDelete
  3. വസ്തുനിഷ്ഠമായ തെളിവുകള്‍ ഇല്ലാതെ, എതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ വളച്ചൊടിച്ച്, തങ്ങളുടെ അജന്‍ഡ നടപ്പാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ നീക്കത്തിനു ചട്ടുകമായി കോടതികളും മാധ്യമങ്ങളും മാറുന്നത് കഷ്ടം തന്നെ! നിഗൂഢലക്ഷ്യത്തോടെ, ഒരു മതസമൂഹത്തെ വേട്ടയാടനുള്ള നീക്കത്തെ കോടതികള്‍
    വിശകലനം ചെയ്യാതെ മുഖദാവിലെടുക്കുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. വേട്ടയാടേണ്ടവരെ ശത്രുവായി പ്രഖ്യാപിച്ച്, അവരെ തീവ്രവാദികളാക്കി, എറ്റുമുട്ടല്‍ കൊലനടത്തുന്ന പരിപാടി ഗുജറാത്തില്‍ പണ്ടേ തുടങ്ങിയതാണ്. അപലനീയവും കുത്സിതവുമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ മതേതരജനാധിപത്യവാദികളെയും സംഘടിപ്പിക്കുകയാണ് വേണ്ടത്. പോസ്റ്റിന് അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. ദലിതരും ഒ ബി സി കളും എക്കാലവും സവർണരുടെ അടിമകളായി കിടക്കണമെന്നു കരുതുന്നവരാണ് ഇത്തരം വാർത്തകൾ കുക്കു ചെയ്യുന്നത്. ഇന്റലിജൻസ്. ഐ ബി, റോ തുടങ്ങിയ ഏജൻസികൾ സംഘ് പരിവാർ ആധിപത്യമുള്ളവയാണെന്ന കാര്യത്തിൽ വല്ല സംശയവുമുണ്ടോ? കലാകൌമുദിക്കാരെല്ലാം അവരുടെ കുഴലൂത്തുകാരായിട്ടു കാലമേറെയായി. ഒരു കാരണവശാലും ദലിതരെയും മറ്റും രക്ഷപ്പെടാൻ ഈ പരിഷകൾ അനുവദിക്കില്ല.

    ReplyDelete
  5. കൃത്യമായ കാര്യമാണ് രാജീവ് പറഞ്ഞിരിക്കുന്നത്. പ്രേമവും മതം മാറ്റവും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്. അതിനുവേണ്ടി ഒരുകൂട്ടര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്നു പറയുന്നത് വേറെ വിഷയമൊന്നും കിട്ടാത്തതുകൊണ്ടാണ്. എന്റെ അയല്പക്കത്തെ പയ്യന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ കല്യാണം കഴിച്ച് ഇപ്പോള്‍ കൃസ്ത്യാനിയാക്കി മതം മാറ്റി സുഖമായി ജീവിക്കുന്നു.
    എന്റെ ബ്ലോഗ്ഗിലെ പുതിയ കഥ‘ആഘോഷം’ ലൌ ജിഹാദ് കൈകാര്യം ചെയ്യുന്നുണ്ട്. പറ്റുമെങ്കില്‍ രാജീവ് വായിച്ചു നോക്കുക.
    http://www.amithguru.blogspot.com/

    ReplyDelete
  6. adivasikaleyo pattikajathi pattika vargga obc yeyo niyamaparamayi vivaham kazhikkunna savarnarkkum pinnokkavastha anukoolym labhikkunna samprathayam vannal nammude pavam adivasi samooham muthal rakshappedum .thattippum muthaleduppum undavathavannam niyama surakshayode nadappakkukayanengil adivasikalude vamsam attupokilla.

    ReplyDelete
  7. കെ.സി.ബി.എ യുടെ ലവ്‌ ജിഹാദിനെതിരെയുള്ള പ്രസ്താവനയാണു കൗതുകരമായിട്ടുള്ളത്‌. നിരന്തരം നിർബന്ധിത മതപ്രചരണ ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന ഒരു സമുദായമാണു ക്രൈസതവർ. ഗാമയുടെ ആഗമനം മുതൽ ബ്രിട്ടിഷുകാർ വരെ ഈ ആരോപണവിധേയരാണു. ഓറീസ്സയിൽ അടൂത്തു നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തിനും സംഘപരിവാർ കാരണം പറഞ്ഞത്‌ ആദിവാസി മേഘല കേന്ദ്രീകരിച്ചു ക്രൈസതവർ നടത്തുന്ന നിർബന്ധിത മതപരിവർത്തനമാണൂ. മഞ്ചേറി കേന്ദ്രീകരിച്ചു മർക്കസുൽ ബിഷാറ എന്ന അറബിപേരുള്ള കേന്ദ്രം തുടങ്ങി അതിലൂടെ തദ്ദേശിയരെ മതപരിവർത്തനത്തിനു ശ്രമിച്ചവരാണു ഈ സഭാ നേത്രുത്വം. അത്തരമൊരു പ്രസ്ഥാനമാണു ലവ്ജിഹാടെന്ന സമസ്യക്കെതിരെ വാളെടുത്തിരിക്കുന്നത്‌. വാസ്തവത്തിൽ ഒരു ചർച്ചയും, വിശദമായ ഒരു പടനവും, ഒരു സ്ഥിതിവിവരണ കണക്കും ഈ മേഘലയിൽ അത്യാവശ്യമായി വന്നിരിക്കുന്നു.

    ReplyDelete
  8. എന്തുകൊണ്ട് കൗമുദി ഈ വക പ്രചരണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്നുവെന്നന്വേഷണങ്ങള്‍ക്ക് കിട്ടിയ മറുപടി രസകരമായിരുന്നു, കൗതുകകരമായിരുന്നു, യാഥാര്‍ത്ഥ്യങ്ങളോട് അടുത്ത് നില്‍‌ക്കുന്നവയാകുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
    വെള്ളാപ്പള്ളിയും ഗോകുലം ഗോപാലനും തമ്മിലെ അധികാര വടം വലിയില്‍, ആര്‍ എസ് എസിന്റെ പിന്തുണ വെള്ളാപ്പള്ളിയ്ക്ക് ഉറപ്പിക്കാനായിട്ട്, ആര്‍ എസ് എസ് താല്പര്യ വാര്‍‌ത്തകള്‍ നിരന്തരം , പടച്ചു വിടുക എന്ന തന്ത്രമാണിത്തരം വാര്‍‌ത്തകളുടെ അതിപ്രസരം.
    ക്രിമിനലുകളെ അത്തരത്തില്‍ കാണാതെ, അവരുടെ മതാടിസ്ഥാനത്തില്‍ വീതം വെക്കുന്നതും കേട്ടുകേള്‍‌വിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്നതും പരിഷ്കൃത സമൂഹത്തിന്റെ ഗുണകാംക്ഷ ആഗ്രഹിക്കുന്നവരില്‍ നിന്നും ഉണ്ടാകേണ്ട കാര്യമല്ല. ഈ പോസ്റ്റ് വസ്തുതാപരമായൊരു അന്വേഷണം സമുദായ സൗഹൃദത്തിന്റെ ഉന്നതി ലക്ഷ്യം വെച്ച് പരിശ്രമിച്ചതാകയാല്‍ അത്യന്തം പ്രശംസ അര്ഹിക്കുന്നു !

    ReplyDelete
  9. കൗമുദി വെള്ളിനക്ഷത്രത്തെ പോലും നാണിപ്പിക്കുന്ന രീതിയിലേക്ക് തരം താണിട്ട് കാലം കുറച്ചായി. അതുകൊണ്ട് തന്നെ ഹിന്ദു മൗലികവാദികള്‍ക്കു വേണ്ടിയുള്ള ഈ കുഴലൂത്തില്‍ അത്രയതിശയിക്കാനൊന്നുമില്ല. വലരെ അപകടകരമായ ഒരു കാംപയിനണ് ഈ 'ലൗജിഹാദ്' വാദം. കേരളം പോലൊരു സമൂഹത്തില്‍ മുസ്ലിങ്ങള്‍ ബോംബു ജിഹാദികളാണ് എന്ന പ്രചരണത്തേക്കാള്‍ ലൗജിഹാദികളാണെന്ന പ്രചരണം ഏല്‍ക്കുമെന്ന് ആര്‍എസ്എസിനറിയാം. കുട്ടികളുടെ പ്രേമം പോലും വലിയ പാതകമയി കാണുന്നവരാണ് നമ്മുടെ ഭൂരിഭാഗം മാതാപിതാക്കളും. അങ്ങിനെയൊരു സമൂഹത്തിലേക്കാണ് മതം മാറി പ്രേമിക്കുന്ന മുസ്ലിങ്ങളെല്ലാം ജുഹാദികളാണ് എന്ന വാദവുമായി വരുന്നത്. ഇതിനു പിന്നിലെ സത്യാവസ്ഥയും, ഈ പ്രചാരകരുടെ രാഷ്ട്രീയാജന്‍ഡയും മനസിലാക്കാതെയാണ് മാധ്യമങ്ങളും, മറ്റു മത നേതാക്കളും എടുത്തു ചാടുന്നത്. ഇങ്ങിനെ പോയാല്‍, നാളെ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ എന്തു ചെയ്താലും നമ്മള്‍ അതിനു പിന്നിലെ ഒരു ജിഹാദ് വാലു കൂട്ടിച്ചേര്‍ക്കും.

    ReplyDelete
  10. Pseudo secular bloggers. There are many cases in Malapaauram district wherre in some communal out fits(Not real Muslims) brainwash people with Money aand other offers to change the religion. For any thing you third rated bloggers spit venum against Hindus for getting some minority vote. What is your problem when court asked to probe into some missing cases. If you have solid evidence infront of you that there is no Love Jehad go and show your proofs.

    ReplyDelete
  11. HO..................
    SO CRUEL...........
    THIS IS WORST SHAME FOR OUR CULTURE.

    ReplyDelete
  12. HO..................
    SO CRUEL...........
    THIS IS WORST SHAME FOR OUR CULTURE.

    ReplyDelete
  13. HO..................
    SO CRUEL...........
    THIS IS WORST SHAME FOR OUR CULTURE.

    ReplyDelete
  14. ശ്രീ രാജീവ്‌,
    ലവ്‌ ജിഹാദ്‌ എന്ന പേരിൽ വാർത്തയായ സംഗതികളേപ്പറ്റി കേട്ടറിവുമാത്രമുള്ള ഒരാളെന്ന നിലയിൽ, അതേപ്പറ്റി യാതൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, മാദ്ധ്യമപ്രവർത്തന പശ്ചാത്തലമൂള്ള ഒരു ബ്ലോഗറിൽ നിന്ന്‌ ഒരിക്കലും വന്നുകൂടാത്ത ചില തെറ്റുകൾ വളരെ പ്രകടമായിത്തന്നെ ഈ പോസ്റ്റിൽ കണ്ടപ്പോൾ - ഒന്നു സൂചിപ്പിക്കാമെന്നു തോന്നി.

    (1) സെപ്തംബർ 18-ലെ ഹൈന്ദവകേരളം വാർത്തയിൽ നിന്നാവുമോ എല്ലാം തുടങ്ങിയത്‌ - അതു തന്നെയാവുമോ പിന്നീട്‌ ഇന്റലിജൻസും കൗമുദിയും - എന്തിന്‌- കോടതി തന്നെയും അന്ധമായി ഉപയോഗിച്ചത്‌- എന്നു ധ്വനിപ്പിക്കുന്ന ഒരു ശൈലി താങ്കൾ ബോധപൂർവ്വം സ്വീകരിച്ചിരിക്കുന്നതായിക്കാണാം. താങ്കൾ ഇന്റർനെറ്റിൽ നടത്തിയതായിപ്പറയുന്ന പരിശോധന താങ്കളെ വളരെയധികം വഴിതെറ്റിച്ചതായിക്കാണുന്നു. ഒരുപക്ഷേ, ഉപയോഗിച്ച കീവേർഡുകളാവണം കാരണം.

    love jihad kerala എന്നുകൊടുത്തു നോക്കാമായിരുന്നുവല്ലോ. അപ്പോൾ കിട്ടുന്നത്‌ ഫെബ്രുവരി 27 ലെ ജനജാഗൃതിയാണ്‌. അവർ പകർത്തിയിരിക്കുന്നത്‌ ഫെബ്രുവരി 2-ലെ ഹൈന്ദവകേരളം. അവർ പകർത്തിയിരിക്കുന്നതാകട്ടെ അതിനും മുമ്പത്തെ കൗമുദി വാർത്തയും. 'Few days back a Malayalam Daily, Kerala Kaumudi exposed shocking revelations' എന്നു പറഞ്ഞാണ്‌ തുടങ്ങിയിരിക്കുന്നതു തന്നെ. ലിങ്കും കൊടുത്തിട്ടുണ്ടെന്നു കാണാം. ജനുവരിയിലോ മറ്റോ വന്ന വാർത്തയായിരിക്കുമെന്നതിനാൽ ലിങ്ക്‌ expired ആയിരിക്കുന്നു.

    അപ്പോൾ, താങ്കളുടെ കണ്ടെത്തലിലെ പിശകുകൾ രണ്ടെണ്ണം. (i)ഹൈന്ദവകേരളത്തിൽ നിന്നു കൗമുദിയ്ക്കല്ല - നേരേ മറിച്ച്‌- കൗമുദിയിൽ നിന്നു മറ്റവർക്കാണു 'ലവ്‌ജിഹാദു' സംബന്ധിച്ച വാർത്ത കിട്ടിയിരിക്കുന്നത്‌. (ii)ഇക്കഴിഞ്ഞ സെപതംബറിലൊന്നുമല്ല - ഈ വർഷം ആദ്യം തന്നെ വാർത്തകൾ വന്നിരുന്നു. താങ്കളിപ്പോളാണു ശ്രദ്ധിക്കുന്നതെന്നു മാത്രം.

    (2) പക്ഷേ, താങ്കൾക്കു സംഭവിച്ച അക്ഷന്തവ്യമായ പിഴവു മറ്റൊന്നാണ്‌. അത്‌ അടുത്ത കമന്റിൽ പറയാം.


    സ്നേഹപൂർവ്വം,

    ReplyDelete
  15. പ്രിയപ്പെട്ട ശ്രീ രാജീവ്‌,

    പിഴവ്‌ ഇതാണ് :- ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുന്ന അഞ്ചുകാര്യങ്ങൾ ഇന്റലിജൻസ്‌ റിപ്പോർട്ടിലെ വിവരങ്ങളാണെന്ന മട്ടിലണ്‌ താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്‌! അതെങ്ങനെ ആർ.എസ്‌.എസിനു ചോർന്നു കിട്ടി എന്നൊക്കെ ചോദിച്ചിരിക്കുന്നു. അതും പോരാഞ്ഞ്‌, നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയുടെ അടിക്കല്ലു തന്നെ ഇളക്കാവുന്ന മട്ടിൽ, അവർ വെറുതെ ഒരു സൈറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോർട്ടു തയ്യാറാക്കിയതാവുമോ എന്നൊക്കെ സംശയം പ്രകടിപ്പിക്കുക പോലും ചെയ്തിരിക്കുന്നു!!

    സുഹൃത്തേ, ഇത്ര അലക്ഷ്യമായും നിരുത്തരവാദപരമായും എഴുതാൻ പാടുണ്ടോ? കൗമുദിയിലെ ലേഖനം ദയവായി ഒന്നു കൂടി വായിച്ചു നോക്കൂ. പത്തനംതിട്ടയിലെ പോലെ തന്നെ, ഒളിച്ചോടുന്ന കുട്ടികളുടെ മാതാപിതാക്കൾ കോടതിയെ സമീപിക്കാതെ വരുന്നത്‌ ഇത്തരം കേസുകൾ വർദ്ധിക്കാനിടയാകുന്നു എന്നു പറയുന്നിടത്തല്ലേ ഈ അഞ്ചു കാര്യങ്ങളും വരുന്നത്‌? പേജ്‌ 14-ലെ അവസാനവാചകവും, 15-ലെ ആദ്യവാചകവും ഇങ്ങനെയാണ്‌.

    "പത്തനംതിട്ട സംഭവത്തിനു പുറമേ, സംസ്ഥാനത്ത്‌ ഇതേവരെ ഇത്തരത്തിൽ അഞ്ച്‌ കേസുകൾ മാത്രമേ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂവെന്നതാണ്‌ ഏറ്റവും കൗതുകകരമായ വസ്തുത. ഇവയാണ്‌ ആ കേസുകൾ " (1...., 2...., 3...., 4......, 5...)


    എത്ര വ്യക്തമായിട്ടാണു കൊടുത്തിരിക്കുന്നത്‌! രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ എന്നു തലക്കെട്ടു പോലുമുണ്ട്‌! സംസ്ഥാനത്ത്‌ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ വിവരങ്ങളല്ലേ അവ? വളരെ പരസ്യമായ പൊതുവിവരങ്ങൾ? അന്വേഷിക്കുന്ന ആർക്കും ലഭ്യമാകുന്ന തരത്തിലുള്ളവ? താങ്കൾ അവയെ ഇന്റലിജൻസ്‌ റിപ്പോർട്ടായി അവതരിപ്പിച്ചതു എത്ര മാത്രം തെറ്റിദ്ധാരണാജനകമാണെന്ന്‌ ഓർത്തു നോക്കൂ!


    ലവ്‌ജിഹാദു മാത്രമൊന്നുമല്ല - അഭയകേസും സന്തോഷ്‌മാധവൻ കേസുമൊക്കെ ഉയർത്തിക്കൊണ്ടുവന്നത്‌ കൗമുദി തന്നെയായിരുന്നു. ഇതൊരു ആർജ്ജവത്തിന്റെ പ്രശ്നമാണ്‌. കൗമുദിയ്ക്ക്‌ എന്തായാലും കേരളത്തിലെ പോലീസ്‌ കേസുകളേക്കുറിച്ചറിയാൻ ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്ന്‌ കണ്ണുമടച്ചു കോപ്പി ചെയ്യേണ്ടിവരുമെന്നു കരുതുന്നതു തികച്ചും അറിവില്ലായ്മയാണ്‌. ഒരു മാദ്ധ്യമപ്രവർത്തകനിൽ നിന്ന്‌ ഇതു പ്രതീക്ഷിച്ചില്ല.

    അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ ഈ പോസ്റ്റെഴുതിയതു ബോധപൂർവ്വമല്ലെങ്കിൽ - സത്യത്തിൽ താങ്കളുടെ സംശയങ്ങൾ തന്നെയാണിവിടെ പ്രതിഫലിച്ചതെങ്കിൽ - എന്തുകൊണ്ടു താങ്കൾ ഇതിടുന്നതിനു മുമ്പു കൗമുദി ലേഖകന്മാരെ ബന്ധപ്പെട്ടില്ല? നല്ല പ്രവർത്തനപശ്ചാത്തലമുള്ള പത്രപ്രവർത്തകരാണവർ. ഫോൺ നമ്പറടക്ക്‌അം എല്ലാ വിവരങ്ങളും കൊടുത്തിരുന്നല്ലോ. താങ്കളുടെ പോസ്റ്റു കണ്ട ശേഷം, വാർത്തകളുടെ ആധികാരികത സംബന്ധിച്ച്‌ ഞാനൊന്നു കൗമുദിയിൽ വിളിച്ചന്വേഷിച്ചപ്പോൾ അവർ പറഞ്ഞത്‌ - വേണമെന്നുണ്ടെങ്കിൽ മനോരമയ്ക്കോ മാതൃഭൂമിയ്ക്കോ ഒക്കെയും പ്രസിദ്ധീകരിക്കാവുന്ന വിവരങ്ങളൊക്കെത്തന്നെയേ തങ്ങളുടെയും പക്കലുള്ളൂ എന്നാണ്‌. സംഘപരിവാർ അജണ്ടയാണെന്ന ആരോപണം സൂചിപ്പിച്ചത്‌ അവരെ വല്ലാതെ ചിരിപ്പിക്കുകയും ചെയ്തു.

    പ്രേമവും പരിവർത്തനവും സംബന്ധിച്ച്‌ കേരളത്തിലെ ബിഷപ്പുമാരുടെ സമിതിയുടെ കണ്ടെത്തലുകൾ സംബന്ധിച്ച വാർത്തയും പിന്നീടു കൗമുദി പുറുത്തുവിട്ടിരുന്നു. അതൊക്കെ കൗമുദിയ്ക്ക്‌ കെ.സി.ബി.സി.യിൽ നിന്നു ലഭിക്കുന്ന വാർത്തകൾ തന്നെയാണ്‌. ബിഷപ്പുമാർ എന്തായാലും ആർ.എസ്‌. എസുകാരാണെന്ന്‌ താങ്കൾ ആരോപിക്കില്ലെന്നു വിശ്വസിക്കട്ടെ.

    'വർത്തമാന'ത്തിലും 'ഇന്ത്യാവിഷ'നിലും പ്രവർത്തിച്ചിട്ടുള്ള രാജീവ്‌ തന്നെയാണു താങ്കളെന്ന തോന്നലിൽ പറയുകയാണ്‌. മുസ്ലീം മാനേജ്‌മന്റുകളുടെ കീഴിൽ പ്രവർത്തിച്ചിട്ടുള്ള താങ്കൾ തൊഴിൽസംരക്ഷണത്തിന്റെയോ തൊഴിൽ തേടലിന്റെയോ ഭാഗമായി ആരെയോ പ്രീണിപ്പിക്കാനായി എഴുതിയതാകുമോ ഇത്‌ എന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല.'വർഗ്ഗീയവിഷം വ്യാപിപ്പിക്കാനായുള്ള ജോലി മാദ്ധമപ്രവർത്തകർ ഏറ്റെടുത്തോ' എന്ന ചോദ്യം താങ്കൾക്കു തന്നെ തിരിഞ്ഞുകൊത്തുന്ന നിർഭാഗ്യകരമായ അവസ്ഥയുമുണ്ട്‌. എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും ശരി - പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത കൈവിടാതെ സൂക്ഷിക്കണമെന്നണ്‌ താങ്കളോട്‌ അപേക്ഷിക്കാനുള്ളത്‌. ജനാധിപത്യമെന്ന വിളക്കു കെടാതെ സൂക്ഷിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക്‌ - അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക്‌ - വലിയ പങ്കാണുള്ളത്‌. താങ്കൾക്ക്‌ എല്ലാ ഭാവുകങ്ങളും.


    സ്നേഹപൂർവ്വം,

    ReplyDelete
  16. ശ്രീ.നകുലന്‍

    പണവും മറ്റ് പ്രലോഭനങ്ങളും നല്‍കി മതം മാറ്റാന്‍ കെണ്‍നിഞ്ഞു നടക്കുന്ന ക്യസ്തീയ സമുദായം തന്നെ മതം മാറ്റത്തെ കുറിച്ച് പ്രസംഗിക്കണം. വേശ്യയുടെ ചാരിത്യ പ്രസംഗം. പ്രലോഭനങ്ങളിലൂടെ ഹിന്ദുക്കളെ മതം മാറ്റുന്നേ എന്ന് മുറ്രവിളികൂട്ടുന്ന സംഘപരിവാരം തന്നെ കെസിബിസിയെ പിന്താങ്ങുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഈ കേസിലാകട്ടെ വിദ്യാ സമ്പന്നരായ ആളുകളാണ് ഉള്‍പെട്റ്റുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. പ്രേമത്തിലൂടെ മതവും മനവും മാറുന്നുവെങ്കില്‍ ഇതില്‍ എന്താണ് നകുലാ തെറ്റ്. ഇതല്ലേ എല്ലാ മതങ്ങളും പറ്രയുന്നത്.

    സ്നേഹമല്ലേ നകുലേട്ടാ ദൈവം. നിര്‍ബന്ധമഓ പ്രലോഭനമോഇല്ലാതെ സ്നേഹം കൊണ്ട് മറ്റൊരാളുടെ മനം കവരുന്നതിനും . ത്യശൂലം കുത്തി കയറ്റണോ. കാവി തമ്പുരാക്കന്മാരെ ???

    ഇങ്ങനെയൊക്കെ തുമ്മിയാല്‍ തെറിച്ചു പോകുന്ന മൂക്കാണ് ‘ഹിന്ദുത്വം എങ്കില്‍. ഇതും വിളിച്ചു പറഞ്ഞ് എന്തിനാണ് അണ്ണാക്ക് പൊള്ള്ലിക്കുന്നത്. സനാതന ധര്‍മക്കാരെ.

    ReplyDelete
  17. നകുലൻ. പ്രേമവും, പ്രേമവിവാഹവുമൊക്കെ നാടിന്റെ യാഥാർത്ഥ്യമാണല്ലോ? ഇത്തരം ഏർപ്പാടില്ലെങ്കിൽ പിന്നെ സാഹിത്യത്തിനും, സിനിമക്കൊന്നും വിഷയമുണ്ടാകില്ല.
    ഇസ്ലാമിന്റെ വ്യാപനത്തിനു പ്രേമത്തിന്റെ കൂട്ടുപിടിക്കേണ്ട ആവശ്യം ഇല്ല. അല്ലാതെതന്നെ അതു വ്യാപിക്കുന്നുണ്ടു. മാത്രമല്ല ഇത്തരം ബന്ധങ്ങളെയും കർശനമായി വിലക്കുന്നുണ്ടു ഇസ്ലാം.
    പിന്നെ നാട്ടിൽ നടക്കുന്നത്‌. അതു ഒരു വശത്തു മാത്രമല്ല. ത്രിശൂർ ജില്ലയിൽ തന്നെ ഗൾഫ്‌ വീട്ടമ്മമാരായ മുസ്ലിം സ്ത്രീകൾ നാട്ടിലെ സംഘപ്രവർത്തകർക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സംഭവങ്ങൾ ധാരാളമുണ്ടലോ? ചാവക്കാടും, വാടാനപ്പള്ളിയിലും, വടക്കേകാടുമൊക്കെ ഇത്തരം സംഭവങ്ങൾ നടനിട്ടുള്ളത്‌ എനിക്കു നേരിട്ടറിയാം. അതുപോലെ തന്നെ, ക്രൈസ്തവ സമൂഹം നടത്തുന്ന വ്യാപകമായ മതം മാറ്റങ്ങൾ. അതിന്റെ ഇരകൾ കൂടുതലും ഹൈന്ദവ സമൂഹത്തിൽ നിന്നു തന്നെയാണു. ഇതെല്ലാം മറച്ചു വെച്ചാണു കെ.സി.ബി.സിയുമായി സംഘപരിവാർ-കൗമുദി കൂട്ടുകൂടി ആടിനെ പട്ടിയാക്കുന്നതു.
    ഒരു സ്ഥിവിവരണ കണക്കു പ്രസിദ്ധികരിച്ചലറിയാം ഈ മേഘലയിലെ യാഥർത്ഥ്യങ്ങൾ.
    കേരളകൗമുദിയുടെ ന്യൂസും, ജന്മ്ഭൂമിയുടെ ന്യൂസും ഒന്നാവുന്നതിൽ അത്ഭുതമൊന്നുമില്ല.
    പക്ഷെ കാലിന്നടിയിലെ മണ്ണു ചോർത്തുന്നതു ആരെന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഹിന്ദുത്വർ കാണിക്കണം.

    ReplyDelete
  18. MANUSHYA HRUDAYANGALE ATHMA VICHINDANAM CHEYYUVIN
    SWANTHAM MANASSAKSHIYODU CHODIKKOOO SAMOOHATHILEKKORU VISHAYAM SAMARPPIKKUM MUMP .

    SATHYMUNDO NANMAYUNDO VASTHUTHAPARAMANO ATHO THETTIDHARIKKAPPETTO NAM THANNE PARISHODHICHU THEERUMANIKKUKA.

    MANUSHYA HRUDAYANGALE BHINNIPPIKKUNNATHILUM VALIYA MAHA PAPAMENTHANU

    NAMMUDE CHINDAKALKKU POLUM VYAVASTHAPITHAMAYA VIDHIYUND.NAMMUDE CHINDAKALUM SAMSARANGALUM KARMMANGALUM NAMUKKU VIDHI KARANANGALANU.
    NANMAKKU SAMADHANAVUM THINMAKKU DURITHA PRAVAHAVUM

    NAMMUDE SAMMOHYA BHADRATHA SAMADHANATHILUM SANTHOSHATHILUM NILA NILANIRTHAN NAMUKKU THANNE KAZHIYANAM.

    ReplyDelete
  19. സുഹൃത്തേ, നൌഫല്‍

    ഞാന്‍ തൃശ്ശൂരില്‍ വര്‍ഷങ്ങളോളം താമസിച്ച ഒരു വ്യക്തിയാണ്. താങ്കള്‍ പറഞ്ഞതു പോലെ വീട്ടമ്മമാര്‍ സംഘപ്രവര്‍ത്തകരോടൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത ഇതു വരെ കേള്‍ക്കാന്‍ പറ്റിയിട്ടില്ലല്ലോ?

    പിന്നെ താങ്കള്‍ക്ക് ഉറപ്പുണ്ടേങ്കില്‍ എന്തെങ്കിലുമൊരു സംഭവത്തിന്റെ വാര്‍ത്തയോ ലിങ്കോ മറ്റോ ഉണ്ടെങ്കില്‍ ഒന്ന് തരുമോ?

    പിന്നെ ക്രൈസ്തവ സമൂഹം മതപരിവര്‍ത്തനം നടത്തുന്നു എന്നതല്ലല്ലോ ഇവിടുത്തെ വിഷയം.

    അങ്ങനെ പരിവര്‍ത്തനം നടത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത് പള്ളിയില്‍ ഏത് സംഘപ്രവര്‍ത്തകന്‍ ഉണ്ടായിട്ടാണ്?

    പിന്നെ ഈ തലതെറിച്ച മതഭ്രാന്തന്മാര്‍ ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങളേ ന്യായീകരിച്ച് സ്വയം ഇസ്ലാമെന്ന ആദര്‍ശത്തിനു മേല്‍ കരി പുരട്ടണോ?

    ലൌ ജിഹാദ് ഇസ്ലാം മതം പറയുന്നു എന്ന് അഹങ്കാരി വിശ്വസിക്കുന്നില്ല. അതൊക്കെ അധികാരത്തിനായി ചില ന്യൂനപക്ഷങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ അവര്‍ ഇസ്ലാമാണെന്ന ഒറ്റക്കാരണാത്താല്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നുവെങ്കില്‍ ഇന്ന് പാകിസ്ഥാന്‍ അനുഭവിക്കുന്ന ദുരവസ്ഥയിലേക്ക് ഇവിടുത്തെ ഇസ്ലാം സമൂഹം സ്വയം ചെന്ന് ചാടിക്കൊടുക്കുകയാവുമത്.

    ഇത്തരക്കാര്‍ക്കെന്തിന് മതത്തിന്റെ സംരക്ഷണം നല്‍കണം?

    സ്നേഹം കൊണ്ട് മനസ് കീഴടക്കണമെന്ന നബി വചനത്തെ “പ്രണയമഭിനയിച്ച് കീഴടക്കണം” എന്ന ജോക്കര്‍ വചനത്തിനു മുന്നില്‍ വായിക്കുമ്പോള്‍ ആ മഹാത്മാവിനെ ഓര്‍ത്ത് വേദനിച്ച് പോകുന്നു...

    പിന്നെ രാജീവ്, ഈ 5 കേസുകള്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ലേ? ഇന്റലിജന്‍സ് റിപ്പോര്‍റ്റ് ആണോ? ഹൈന്ദവകേരളം/ കൌമുദി റിപ്പോര്‍ട്ട് കണ്ടാണോ കോടതി വിശദാന്വേഷണാത്തിനു ഉത്തരവിട്ടത്? അതോ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലങ്ങളേ അടിസ്ഥാനമാക്കിയോ?

    രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണെങ്കില്‍ ഏതൊരാള്‍ക്കും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കാവുന്നതല്ലേ ഉള്ളൂ?

    (ഈ ഹൈന്ദവകേരളം ലേഖനത്തിന്റെ ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് തരിക പ്ലീസ്)

    ReplyDelete
  20. "കോടതിയുടെ `ലൗ ജിഹാദ്‌', വാരികയുടേതും"

    :-) അണ്ണനപ്പോള്‍‌‌‌‌ ജുഡീഷ്യറിയേയും വിശ്വാസമില്ല, ഇന്റലിജന്‍‌‌സിനേയും വിശ്വാസമില്ല അല്ലേ?
    ഇതിനു സമാനമായ ഒരു പേച്ച് ഞാന്‍ കേട്ടത് ബോംബ് വച്ച് അമ്പതോളം പേരെ കൊല്ലുകയും ഇരുന്നൂറോളം പേര്‍‌‌ക്ക് പരുക്കേല്‍‌‌ക്കാനും ഇടയാക്കിയ ഒരു കേസിന്റെ വിചാരണക്കിടയില്‍‌‌ അതിലെ പ്രതി പറഞ്ഞതാണ്. "ഒരു ഹിന്ദു ജഡ്ജിയായിരിക്കുമ്പോള്‍‌‌ എനിക്കെങ്ങനെ നീതി കിട്ടും എന്ന്". അന്നതേറ്റു പിടിക്കാനും നമ്മുടെ കേരളത്തില്‍‌‌ നിന്നും ഇതു പോലെ മതേതരര്‍‌‌ ഉണ്ടായിരുന്നു.

    ഈ കേസിലെ പ്രതി അന്നുണ്ടാക്കിയ മുസ്-ദളിത്-പിന്നോക്ക കൂട്ടായ്മ എന്ന പേരില്‍‌‌ ഉണ്ടാക്കിയ സാമാനത്തിന്റെ ബാക്കിയായ ഒരുത്തന്‍‌‌ ബ്ലോഗില്‍‌‌ വിഷം ചീറ്റിച്ചു കൊണ്ട് നടക്കുന്നുണ്ട്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പോലെ നിറം നോക്കി കാലത്ത് നടക്കാനിറങ്ങിയ വയസ്സനെ കൊലക്കത്തിക്കിരയാക്കാനിടയാക്കിയ നാറികള്‍‌‌. പട്ടിക്കഴുവേറി, പന്നിക്കു പിറന്ന നായിന്റെ മക്കള്‍‌‌. ഭൂമിയില്‍‌‌ സ്വര്‍‌‌ഗ്ഗം കൊണ്ടുവരാന്‍‌‌ ഇറങ്ങിത്തിരിച്ച അവന്റെയൊക്കെ --- ന്റെ സംഘടന അഫ്ഘാനിസ്ഥാനില്‍‌‌ തകര്‍‌‌ത്തതിന്റെ പാപം തീരാനാണോടേയ് അതിങ്ങനെ പ്രൊഫൈല്‍‌‌ ഫോട്ടോയാക്കി കൊണ്ട് നടക്കുന്നത്? നിന്നോട് പറയാനുള്ളത് പിന്നെ പറയാം‌‌.

    തല്ക്കാലം രാജീവേ, ഉദരനിമിത്തം ബഹുകൃതവേഷം, സമ്മതിച്ചു. പക്ഷേ അരിക്കുവേണ്ടി അമ്മയെ കൂട്ടിക്കൊടുക്കാമോടേയ്? കിളയ്ക്കാന്‍ പോയാല്‍‌‌ കിട്ടില്ലേടോ 300 രൂപ.

    ReplyDelete
  21. അനോണീ,

    സംവാദങ്ങള്‍ മാന്യമായ ഭാഷയിലാകുന്നതല്ലേ നല്ലത്?

    ദളിത് തീവ്രവാദമെന്നത് രാഷ്ട്രവിരുദ്ധ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഒന്ന് മാത്രമാണ്.

    ഇസ്ലാമിലെ പോലെ തന്നെ ദളിതരിലേയും ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് അതിലുള്ളത്.

    എന്നാല്‍ എന്തിന്റെ പേരിലായാലും തീവ്രവാദത്തിനു ന്യായീകരിക്കുന്നവരെ എതിര്‍ക്കുക തന്നെ വേണം.

    പക്ഷേ എന്തിന്റെ പേരിലായാലും താങ്കളുടെ ഭാഷ ഒരു ചര്‍ച്ചയില്‍ സ്വികര്യമാകുന്നില്ല.

    പ്രത്യേകിച്ച് ഈ പോസ്റ്റില്‍ ചര്‍ച്ച സംഘത്തിനെതിരെ ആകുമ്പോള്‍, താങ്കള്‍ ലീ പോസ്റ്റിനെതിരെ പറഞ്ഞാല്‍ തീര്‍ച്ചയായും താങ്കളുടെ വാക്കുകളും ശൈലിയും (അതിന്റെ പഴികളും) സംഘത്തിനു മേല്‍ കെട്ടിവയ്ക്കപ്പെടും.

    താങ്കള്‍ക്ക് പറയാനുള്ള മാന്യമായ വാക്കുകളില്‍ പറയുകപ്ലീസ്.

    അതല്ല മേല്പറഞ്ഞതാണു താങ്കളുടെ ഉദ്ദേശമെന്കില്‍ ...സോറി

    ReplyDelete
  22. ശ്രീ അഹങ്കാരി.
    മാന്യമായ ഭാഷ മാന്യമായ സംസ്കാരത്തെയാണു സൂചിപ്പിക്കുന്നത്‌. പേരു പോലും വെളിപ്പെടുത്താൻ ധാര്യമില്ലാതെ അനോണികളായി, സൈറ്റിൽ കയറി തെറി പറയുന്നത്‌ ഏതു സംസ്ക്കാരത്തെ പ്രതിനിധീകരിച്ചാണെന്നു അറിയില്ല. സൂചിപ്പിച്ചതിനു നന്ദി.
    ഇവീടെ വിഷയം ലവ്‌ ജിഹാദ്‌ എന്ന സമസ്യയാണു.
    ആദ്യമേ പറയട്ടെ. നാട്ടിൽ നിന്നു വിട്ടിട്ട്‌ ഏതാണ്ട്‌ പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യേക പേർ ഈ വിഷയത്തിൽ പെട്ടെന്നു നൽകാൻ സാധിക്കില്ലെന്നു ഖേദത്തോടെ അറിയിക്കട്ടെ. എന്നാൽ കുറച്ചു സമയമെടുത്താൽ ഞാൻ സംഘടിപ്പിച്ചു തരാം. താങ്കളുടെ മെയിൽ ഐഡി. തന്നാൽ പറ്റാവുന്ന വിവരങ്ങൾ നൽകാം.
    പിന്നെ വിഷയമായി സൂചിപ്പിക്കാനുള്ളത്‌. ഇസൢം ഇത്തരത്തിലുള്ള്‌ ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുകായാണു പതിവു. ഞാനൊരു എൻ.ഡി.എഫ്‌ (പോപുലർ ഫ്രെണ്ട്‌) പ്രവർത്തകനാണു. ഗൾഫൈൽ താമസത്തിനിടയിൽ കഴിഞ്ഞമാസം ഉണ്ടായ ഒരു സംഭവം പറയാം. കൂടെ താമസിക്കുന്ന ഒരു ബാചിലർ മുസ്ലിം യുവാവു അസാധാരണമായി ഫൊൺചെയ്യുന്നത്‌ ശ്രദ്ധയിൽ പെട്ടു. സംശാരിച്ചപ്പോൽ പറഞ്ഞതു നാട്ടിലു കാമുകിക്കാണെന്നാണു. കൂടുതൽ ചോദ്യം ചെയ്തപ്പോൽ മനസ്സിലായത്‌ കക്ഷി ഒരു വിവാഹിടയായ ഹൈന്ദവ സ്ത്രി ആണെന്നാണു. റെക്കോഡ്‌ ചെയ്ത ശബ്ദം കേട്ടപ്പോൽ മനസ്സിലായതു ഈ കക്ഷി ഒന്നു വിളിച്ചാൽ ആ യുവതി സർവ്വ്വതുമുപേക്ഷിച്ചു വരാനുള്ള മാനസികാവസ്ഥയിലാണെന്നാണു.
    പക്ഷെ ഞങ്ങൾ മൂന്നുപേർ എല്ലാവരും എൻ.ഡി.എഫ്‌ പ്രവർത്തകർ ചെയ്തത്‌ ഇതിന്റെ ദൂഷ്യ വഷങ്ങൾ ആ കക്ഷിയെ ബോധ്യപ്പെടുത്തുകയാണു. ഇതു തുടർന്നാൽ സമൂഹത്തിലും ഇരു വീടുകളിലും ഉണ്ടാകുന്ന വിഷമാവസ്ഥകൾ ഇതെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി, ശക്തമായ്‌ താക്കീതും നൽകി. ഞങ്ങളുടെ അറിവിലും, അനുഭവത്തിലും, നിരിക്ഷണത്തിലും ഇന്നാ യുവാവു മെൽപറഞ്ഞ ബന്ധവുമായി മുന്നോട്ടു പോകുന്നില്ല എന്നാണു.
    നിങ്ങൾ മെൽപറയുന്ന അരോപണമാണു മാനദണ്ഠമെങ്കിൽ ഈ യുവാവിനു വേണ്ട ചെറിയൊരു സഹായം മാത്രം മതിയായിരുന്നു, ആ യുവതിയെ പുറത്തിറക്കാൻ. ആ യുവതി മനസ്സാ, തയ്യാറുമായിരുന്നു. പറഞ്ഞു വരുന്നത്‌ ഇസ്ലാം ആദർശമാക്കിയ ഒരു സംഘടനകളും ഇത്തരത്തിലു പ്രേമവിവാഹങ്ങൾക്കു പ്രോത്സാഹനം ചെയ്യുകയില്ല. ചെയ്യുന്നില്ല എന്നാണു. എന്നാൽ സമൂഹത്തിൽ ഇതു സംഭവിക്കുന്നുണ്ടു. അതു മുസ്ലിം മതത്തിലേക്കു മാതൃമല്ല തിരിച്ചുമുണ്ടെന്ന സത്യം അംഗീകരിക്കതിരിക്കുന്നത്‌ ആടിനെ പട്ടിയാക്കലാണു. മലപ്പുറം ജില്ലയിലെ ഒരു യുവമോർച്ച നേതാവിന്റെ ഭാര്യ ഒരു മുസ്ലിം കുടുമ്പത്തിൽ പിറന്നതായിരുന്നുവലോ?
    മാത്രമല്ല സംഘപരിവാർ ഇത്തരം പ്രചാരണങ്ങൾ നറ്റത്തുന്നതിൽ അത്ബുതമില്ല. ഇത്തരം പ്രചരണങ്ങൾ ഇല്ലെങ്കിൽ പിന്നെയെന്തു പരിവാരം?ഇവിടെ പ്രശ്നമതല്ല ഈ പ്രചാരണം ഭരനകൂടം ഏറ്റെടുക്കുന്നതിലെ വൈരുദ്ധ്യമാണു. അതു ഏകപക്ഷീയമാണെന്നുമാതൃമല്ല സമൂഹത്തിലെ നിലനിൽപിനെ തെന്ന ബാധിക്കുമാണു. അതാണു ചോദ്യം ചെയ്യുന്നതു. പരിവാരം പ്രചരിപ്പിക്കട്ടെ. അത്തരം പ്രചരനങ്ങളെ നേരിടാൻ അതിന്റെ ഉത്തരവാദിത്വപ്പെട്ടവർക്കറിയാം.
    പിന്നെ കെ.സി.ബി.സി യുട്‌ എകണക്കുകൾ. തിരിച്ചൊരു കണക്കു ക്രൈസ്തവ സമൂഹത്തോടു പറയണമെങ്കിൽ ഒരു സർക്കുലറിൽ ഒതുങ്ങില്ല, ഒരായിരം ഗ്രന്ഥങ്ങളിലും ഒതുങ്ങില്ല.

    ReplyDelete
  23. നകുലന്റെ ശ്രദ്ധക്ക്‌

    ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്റെ ലക്ഷ്യമല്ല. ലൗ ജിഹാദ്‌ സംബന്ധിച്ച വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച പത്രം കേരള കൗമുദിയാണെന്നത്‌ പത്രങ്ങള്‍ സ്ഥിരമായി വായിക്കുന്ന ഒരാളെന്ന നിലയില്‍ അറിയാവുന്നതുമാണ്‌. കേരള കൗമുദി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏതാണ്ട്‌ അതേ കാലത്താണ്‌ ഇന്ത്യാവിഷനില്‍ എന്റെ സഹപ്രവര്‍ത്തകന്‌ എസ്‌ എം എസ്‌ വന്നതും. ആ എസ്‌ എം എസ്‌ തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാമാന്യ ബുദ്ധി എന്നെയും സഹപ്രവര്‍ത്തകനെയും അനുവദിച്ചിരുന്നില്ല. കേരള കൗമുദി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ കേരളത്തിലെ പ്രമുഖമായ ഒരു സമുദായ സംഘടന അവരുടെ യൂണിറ്റുകള്‍ വഴി ഇക്കാര്യം അംഗങ്ങളെ അറിയിച്ചിരുന്നുവെന്നതും എനിക്ക്‌ നേരിട്ട്‌ അറിവുള്ളതാണ്‌. അവര്‍ ഈ അഞ്ച്‌ കേസുകളെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നില്ല.
    വിവാഹവും അതിനെത്തുടര്‍ന്നുള്ള മതം മാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കേരളത്തില്‍ കുറവല്ല. അതില്‍ ഭൂരിഭാഗവും സ്വകാര്യമായ (വ്യക്തിപരം) കാര്യങ്ങളാണ്‌. പത്രങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രത്യേകിച്ച്‌ സ്ഥാനമില്ലാത്ത കേസുകള്‍. അവിടെ കടന്നു കയറി `ലൗ ജിഹാദ്‌' എന്ന പേരിട്ട്‌ സമൂഹത്തില്‍ അവിശ്വാസ്യത പടര്‍ത്തുന്നതിനെ മാത്രമാണ്‌ ചോദ്യം ചെയ്‌തത്‌. അതിനോട്‌ ഇത്രയും പ്രതികരണങ്ങളുണ്ടായി എന്നത്‌ നല്ല സൂചനയായി കാണുന്നു. വ്യാകുല ചിത്തരായ മറ്റാളുകള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. വിമര്‍ശിച്ചവര്‍ പോലും ഒരു കാര്യം സമ്മതിക്കും - വര്‍ഗീയത എന്നത്‌ വസ്‌തുതയാണെന്ന്‌. അതില്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയത അതിന്റെ വിഷ നാവു കൊണ്ട്‌ പലവട്ടം ദംശിച്ചിട്ടുണ്ടെന്നതും. അത്തരം സംഭവങ്ങളോട്‌ നമ്മുടെ ഭരണകൂടം ഏതു വിധത്തിലാണ്‌ പ്രതികരിച്ചത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ സിഖുകാരായ അമ്മമാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും. ഭരണകൂടത്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികമായ പ്രതികരണങ്ങള്‍ വിളിച്ചുവരുത്തുമെന്നുറപ്പ്‌. ചെരുപ്പേറിന്റെയും മറ്റും രൂപത്തില്‍ അത്‌ ഇപ്പോഴും തുടരുന്നുമുണ്ട്‌.
    ലൗ ജിഹാദുമായി ബന്ധപ്പെട്ട്‌ `ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്‌തു'വെന്ന്‌ പറയുന്നത്‌ അഞ്ച്‌ കേസുകള്‍ മാത്രമാണ്‌. ഇക്കാലയളവില്‍ നമ്മുടെ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ കണക്കെടുത്താല്‍ തിരിച്ചുള്ള അഞ്ച്‌ കേസുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. അത്തരം കേസുകള്‍ ഒന്നിച്ചെടുത്ത്‌ `വിശ്വ ഹൈന്ദവവത്‌കരണം' എന്നോ മറ്റോ പേരിട്ട്‌ അവതരിപ്പിച്ചാല്‍ ഏതെങ്കിലും കണ്ണുപൊട്ടന്‍മാര്‍ അംഗീകരിക്കുമോ? പത്തനം തിട്ടയില്‍ പറയുന്ന കഥ പോലും പൊലിപ്പിച്ചതാണെന്ന്‌ മനസ്സിലാക്കാന്‍ കലാകൗമുദിയിലെ ലേഖനങ്ങളിലൊന്ന്‌ വായിച്ചാല്‍ മതി. സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ലേഖകന്‍ കൂടെയുണ്ടായിരുന്നുവെന്ന്‌ തോന്നിപ്പോവും. ഇത്തരത്തില്‍ കഥകള്‍ മെനയുന്നത്‌ ആരോടുള്ള പ്രതിപത്തികൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. കേരള കൗമുദി എന്ന വലിയ പ്രസ്ഥാനത്തില്‍ നിന്ന്‌ തന്നെ പുറത്തിറങ്ങുന്ന `ഫയറിലാ'ണ്‌ ഇത്തരം കഥകള്‍ വന്നിരുന്നതെങ്കില്‍ ആരും പ്രതികരിക്കുമായിരുന്നില്ല.
    സ്യൂഡോ സെക്കുലറിസ്റ്റ്‌, വര്‍ത്തമാനം, ഇന്ത്യാവിഷന്‍ എന്നിവയിലെ ജോലി എന്നതൊന്നും പ്രശ്‌നല്ല സുഹൃത്തേ. കാരണം അതിന്‌ മുമ്പ്‌ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്ന്‌ പുറത്താക്കപ്പെട്ടതാണ്‌. ഞാന്‍ സ്‌ക്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ പല വിശ്വാസങ്ങളുള്ള സുഹൃത്തുക്കളുണ്ടായിരുന്നു. അവരെയൊന്നും വിശ്വാസത്തിന്റെ പേരില്‍ അളക്കുന്ന പതിവ്‌ അന്നുണ്ടായിരുന്നില്ല. ഇന്ന്‌ `ലൗ ജിഹാദ്‌' നടത്തി അന്യ സമുദായക്കാരെ വഞ്ചിക്കുന്നുവെന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ പുതിയ തലമുറ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ അളക്കാന്‍ തുടങ്ങും. അത്‌ നല്ലതോ ചീത്തയോ എന്ന്‌ ആലോചിച്ചു എന്ന്‌ മാത്രം. ഔദ്യോഗികമായുണ്ടെന്ന്‌ പറയുന്ന അഞ്ച്‌ കേസുകളില്‍ പറയുന്നതൊക്കെ വസ്‌തുതകളാണെന്ന്‌ അംഗീകരിച്ചാല്‍ തന്നെ ക്രിമിനല്‍ കേസുകള്‍ മാത്രമാണ്‌. കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അഞ്ച്‌ കേസുകള്‍ പൊതുവത്‌കരിച്ച്‌ ലൗ ജിഹാദ്‌ നടക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെ. കേരള, കലാ കൗമുദികള്‍ക്കൊപ്പം ഈ കേസ്‌ കാര്യമായി പിന്തുടരുന്നത്‌ ജന്മഭൂമിയാണ്‌ എന്ന വസ്‌തുത നിഷേധിക്കാനാവില്ലല്ലോ.

    ReplyDelete
  24. അഹങ്കാരീ

    പ്രണയം , സ്നേഹം ഇതൊക്കെയല്ലേ ജീവന്റെ ആധാരം, വ്യത്യസ്ഥ മതക്കാരായ ആണും പെണ്ണും പ്രണയിക്കുന്നു. അത് മൂത്ത് വിവാഹത്തില്‍ കലാഷിക്കുന്നു. ഇവിടെ ഒരു മതം മാറ്റം അനിവാര്യമായി വരുന്നു. ഇങ്ങനെ സംഭവിക്കുന്ന മതം മാറ്റത്തില്‍ ലൌ ജിഹാദ് എന്ന സംഭവത്തിന്റെ പ്രസക്തി എന്താണ് എന്ന് മനസ്സിലായില്ല. പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിലുള്ള എന്റെ അഭിപ്രായം ആണ്‌ ഞാന്‍ പറഞ്ഞത്. അത് ഇസ്ലാമിന്റേതായിരിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ. പ്മയക്കുമരുന്ന് കൊടുത്ത് മയക്കുക, ഉത്തേജകം കൊടുത്ത് മയക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊക്കെ ക്രിമിനല്‍ കാര്യങ്ങളാണ് ശിക്ഷാര്‍ഹവുമാണ്. നമുക്ക് പ്രണയത്തിന്‌ അതിര്‍ വരമ്പുകള്‍ വെക്കാന്‍ സാധിക്കുമോ. ബലാല്‍കാരമായല്ലെങ്കില്‍ പിന്നെ ഒന്നും പറ്രയാനാവില്ല.

    പ്രണയത്തെപറ്റിയുള്ള സൂഫി കഥ : :))

    ഒരു അലക്കുകാരന്‌ ഒരു മകനുണ്ടായിരുന്നു. ആ രാജ്യത്തെ രാജ കൊട്ടാരത്തിലേക്കുള്ള തുണി സാധനങ്ങളെല്ലാം അലക്കി കൊടുത്തിരുന്നത് ആ അലക്കുകാരന്‍ ആയിരുന്നു. അയാളെ സുമുഖനായ മകനും സഹായിച്ചിരുന്നു. ഈ വസ്ത്രങ്ങളുട്റ്റെ കൂട്ടത്തില്‍ സുന്ദരിയായ രാജകുമാരിട്റ്റെ ഉടയാടകളും അലക്കാന്‍ യുവാവിന്റെ അച്ചന്‍ കൊണ്ടുവരാറുണ്ടായിരുന്നു. കൊട്ടാരത്തിലേക്കുള്ള പ്രവേശനം അച്ചനായ അലക്കുകാരന്‌ മാത്രം നിചപ്പെടുത്തിയിരുന്നു. അച്ചനെ സഹായിക്കുന്നതിനിടയില്‍ രാജകുമാരിയോടേതെന്ന് അറിഞ്ഞ ഉടയാടകള്‍ കണ്ടപ്പോഴും അത് അലക്കി തയ്യാറാക്കുന്നതിലും അലക്കുകാരന്റെ മകന് പ്രത്യേക താല്പര്യം ജനിക്കുന്നു. വടിവായി മട്റ്റക്കി വെക്കാനും പ്രത്യേകമായ സുഗന്ധം പൂശാനും യുവാവ് മറക്കുന്നില്ല. കാലക്രമേണ രാജകുമാരി തന്റെ ഉടയാടകളുടെ സുഗന്ധത്തിലും വ്യത്തിയായ മടക്കലിലും എല്ലാം വ്യത്യാസം അനുഭവപ്പെട്റ്റുന്നു.അലക്കുകാരന്റെ മകനോട് രാജകുമാരിക്ക് പ്രണയം തോഒന്നുനു.തമ്മില്‍ കണ്ടില്ലെങ്കിലും കാലക്രമേണ അവര്‍ വല്ലാതെ പ്രണയ ബദ്ധരാകുന്നു. ഒരു എഴുത്തോഒ ഒരു വാക്കോ ഇല്ലെങ്കില്‍ കൂടി അവരുടെ പ്രണ്‍നയം കൂടുതല്‍ ഗാഡമാകുന്നു, തന്റെ ആട്റ്റകളുടെ പരിലാള്‍ലനകളിലൂടെ തന്നെ അലക്കുകാരന്റെ മകന്‍ പ്രണയിക്കുന്നതായി രാജകുമാരി മനസ്സിലാക്കി.

    എന്നാല്‍ തന്റെ മകനില്‍ ചില മാറ്റങ്ങള്‍ അലക്കുകാരന്റെ അച്ചന്‍ കാണുന്നു. സൂക്ഷമമായി മകനെ നിരീക്ഷിച്ച അച്ചന്‍ അമ്പരപ്പിക്കുന്ന ആ സത്യം അയാള്‍ മനസ്സിലാക്കി. തല പോകുന്ന അമ്പരപ്പിക്കുന്ന സത്യം അയാളെ ചില കടും കൈ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അന്നുമുതല്‍ മകനെ അലക്കുപണിയില്‍ കൂട്ടാതെയായി. യുവാവാകട്ടെ നൈരാശ്യം കാരണം ക്രമേണ രോഗിയാവുകയും ദുഖ ഭാരം നിമിത്തം മരണം വരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് തന്നെ തന്റെ ഉടയാട്റ്റകളില്‍ ഉണ്ടായ മാറ്റം പഴയ പരിമളമോ വ്യത്തിയോ ഇല്ലാത്തതും രാജകുമാരിയെ ദുഖത്തിലാഴ്ത്തി.താന്‍ കണ്ടില്ലെങ്കിലും തന്റെ പ്രണേതാവിന് എന്തോ സംഭവിച്ചു എന്നറിഞ്ഞ മാത്രയില്‍ അവര്‍ ദുഖിതയായി. ഉടനെ അവള്‍ അലക്കുകാരനോട് കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ മകന്റെ കഥന കഥ അച്ചന്‍ അവരെ പറഞ്ഞു കേള്‍‍പ്പിച്ചു.ഒടുക്കം, തന്നെ പ്രണ്‍നയിച്ച് അവസാനം ജീവന്‍ തന്നെ വെടിഞ്ഞ തന്റെ കാമുകന്റെ കുഴിമാടത്തില്‍ കാമുകി എത്തുകയും കഠിനമായ ദുഖഭാരത്താല്‍ രാജകുമാരി ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ കാമുകന്റെ കുഴിമാടത്തില്‍ മരിച്ചു വീഴുകയും ചെയ്തു എന്നതാണ് കഥ.

    (സൂഫി കഥ പറഞ്ഞ് വന്നപ്പോള്‍ മാറ്റം വന്നെങ്കില്‍ ഈ കഥ അറ്രിയുന്നവര്‍ മാപ്പാക്കുക))

    ReplyDelete
  25. @അഹങ്കാരി,
    "പ്രത്യേകിച്ച് ഈ പോസ്റ്റില്‍ ചര്‍ച്ച സംഘത്തിനെതിരെ ആകുമ്പോള്‍, താങ്കള്‍ ലീ പോസ്റ്റിനെതിരെ പറഞ്ഞാല്‍ തീര്‍ച്ചയായും താങ്കളുടെ വാക്കുകളും ശൈലിയും (അതിന്റെ പഴികളും) സംഘത്തിനു മേല്‍ കെട്ടിവയ്ക്കപ്പെടും."


    പോസ്റ്റ് വായിച്ചിട്ട് കമന്റിടടേയ്, ഈ പോസ്റ്റ് സംഘത്തിനെതിരേയല്ല, ജുഡീഷ്യറിയേയും ഇന്റലിജന്‍സ് പോലീസ് സംവിധാനങ്ങളെയും‌‌ ഭരണകൂടത്തേയുമൊക്കെയല്ലേ(നമ്മുടെ ഭരണകൂടം ഏതു വിധത്തിലാണ്‌ പ്രതികരിച്ചത്‌) രാജീവ് ചേട്ടായി സം‌‌ശയിച്ചു കളഞ്ഞത്. അതായത് താങ്കളുടെ ലോജിക് അനുസരിച്ച് എന്റെ വാക്കുകളും ശൈലിയും അതിന്റെ പഴിയുമൊക്കെ ജഡ്ജിമാരുടെ മേലും പോലീസിന്റെ മേലുമാണ് കെട്ടിവയ്ക്കപ്പെടുക. അല്ലേ രാജീവ് ചേട്ടായീ. സയണിസ്റ്റ് ഹൈന്ദവ ഭരണകൂടം‌‌ ല്ലേ.

    ReplyDelete
  26. Nofal, I am from Malabar and I personally know one of my friend who was dalit (Though educated) converted to muslim with lot of benefits (free house) etc. I have so many muslim frineds but a real muslim will not force any one to do conversion in any means, other than NDF who want to break communal harmony in this district. I feel this elements ignite feelings even inside Dalits by having a foul mask of human rights and uplifting dalits etc. I admired Panakad Thangal for his great vision. If you do not bring people of similar kind from muslim community your community will be isolated from society just like world labelled them as terrorists

    ReplyDelete
  27. കഷ്ടം... മാധ്യമ പ്രവര്‍ത്തകര്‍ ഇവ്വിധമായാല്‍ മതേതരത്വം രക്ഷപെട്ടതു തന്നെ. ഈ പോസ്റ്റിലെ ഗൂഡത ശ്രീ നകുലന്‍ തുറന്നു കാട്ടിയിട്ടും അതുനു മറുപടി നള്‍കാതെ എങും തൊടതെ മതേതരത്വത്തിന് ഭീക്ഷണി എന്ന രീതിയില്‍ ലേഖകന്‍ കയ്യൊഴിയുന്നു.

    ഇതു പോലെ യാതൊരടിസ്ഥാനവുമില്ലാത്ത വര്‍ഗ്ഗിയ ഗൂഡാലോചന ആരോപിക്കുന്ന താങ്കളേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഇവിടെ വര്‍ഗ്ഗിയത വളര്‍ത്തുന്നത്.

    ദാ ഈ വാര്‍ത്ത (http://www.ptinews.com/news/313655_Two-arrested-for-throwing-beef-at-idol) അതില്‍ ഉള്‍പ്പെട്ട മതങ്ങളുടെ പേരുകള്‍ നേരെ തിരിച്ചായിരുന്നുവെങ്കില്‍ താങ്ങളേപ്പോലുള്ള മതേതര പത്രക്കാര്‍ ഇതു പോലൊരു നെടുങ്ങന്‍ ഗൂഡാലോച പോസ്റ്റിടുമായിരുന്നു.

    എന്നാല്‍ എന്തു കൊണ്ട് ഈ വാര്‍ത്ത മാധ്യ്മങ്ങല്‍ തമസ്കരിച്ചത് എന്നു ചോദിച്ചാല്‍ പറയും..”വര്‍ഗ്ഗിയത പടരാതിരിക്കാനാണ് എന്നു” .. യേത് മനസ്സിലായില്ലേ...

    നല്ല നമസ്കാരം രാജീവ് സാര്‍‍, താങളേപ്പോലുള്ള വീര ശൂര മാധ്യമ മതേതരന്മാര്‍ നീണാല്‍ വാഴട്ടേ...

    ReplyDelete
  28. പ്രിയപ്പെട്ട രാജീവ്‌,

    ഈ പോസ്റ്റ്‌ "തർക്കത്തിനു കാരണമാ"യെന്ന മട്ടിൽ താങ്കൾ അടുത്ത പോസ്റ്റിൽ എഴുതിയതായിക്കണ്ടു! അത്ഭുതകരമായിത്തോന്നി! ഇതിലെവിടെയാണ്‌ "തർക്ക"ത്തിനു വകയുള്ളത്‌? കാര്യങ്ങൾ താങ്കൾക്കു വ്യക്തമായില്ലെന്നു വരുമോ? താങ്കൾക്കു സംഭവിച്ച പിഴവ്‌ ഇനിയും മനസിലായില്ലെന്നു വരുമോ?

    എന്തോ ഒരു ഇന്റലിജൻസ്‌ റിപ്പോർട്ടു വന്നു എന്ന മട്ടിലാണു താങ്കളെഴുതിയിരിക്കുന്നത്‌. അത്‌ ആർ.എസ്‌.എസിനു ചോർന്നു കിട്ടിയോ എന്നൊക്കെ സന്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു! അതുമല്ല - ആർ.എസ്‌.എസ്‌. അനുഭാവമുള്ള ആരൊക്കെയോ ബോധപൂർവ്വം ഉണ്ടാക്കിയ കള്ളക്കഥകൾ ഒരു സൈറ്റിൽ എഴുതിയിട്ടതിനെ ഇന്റലിജൻസുകാർ ചുമ്മാ അവരുടെ റിപ്പോർട്ടിൽ പകർത്തിയിട്ടതാവുമോ എന്നൊക്കെയും പറഞ്ഞിരിക്കുന്നു! എനിക്കിതു രണ്ടും അങ്ങേയറ്റം ഗൗരവമുള്ള ആരോപണങ്ങളായാണു തോന്നുന്നത്‌. മാത്രവുമല്ല - അവ തികച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണു താനും. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളാണെന്ന്‌ പത്രം വ്യക്തമായിത്തന്നെ പറഞ്ഞ കാര്യങ്ങളെയാണ്‌ താങ്കൾ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ എന്നു തെറ്റിച്ചെഴുതിയിരിക്കുന്നത്‌! ആ തെറ്റ്‌ - പിന്നെ അതിൽപ്പിടിച്ച്‌ അതിന്റെ വ്യാഖ്യാനത്തിൽ വന്ന പിഴവുകൾ - ഇതിന്റെയൊക്കെ ഗൗരവം താങ്കൾക്കിനിയും മനസ്സിലാവുന്നില്ലെങ്കിൽ അത്‌ അത്ഭുതകരമാണ്‌.

    ഈ പോസ്റ്റു തന്നെ പിൻവലിക്കുകയോ അല്ലെങ്കിൽ തിരുത്തി എഴുതുകയോ ചെയ്യേണ്ടതായിരുന്നുവെന്നാണ്‌ എനിക്കിപ്പോഴും തോന്നുന്നത്‌. കുറഞ്ഞ പക്ഷം, കമന്റുകളെ "പോപ്‌ അപ്‌" ചെയ്യിക്കുന്ന ഓപ്ഷൻ എടുത്തുകളഞ്ഞ്‌, പോസ്റ്റിനടിയിൽത്തന്നെ കാണിക്കുന്ന രീതിയിലാക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. പോസ്റ്റുവായിച്ചു തെറ്റിദ്ധരിക്കുന്നവരിൽ ചിലരെങ്കിലും കമന്റുകൾ കൂടി വായിക്കുകയാണെങ്കിൽ, അത്രയും പേരെങ്കിലും യാഥാർത്ഥ്യം തിരിച്ചറിയുമല്ലോ.

    ഈ-മെയിൽ വഴി ലഭിച്ച ഒരു പി.ഡി.എഫിന്റെ രൂപത്തിലാണ്‌ ഇത്‌ ആദ്യം കണ്ടത്‌. പിന്നീട്‌ ഒറിജിനൽ സോഴ്‌സ്‌ സേർച്ചു ചെയ്തു കണ്ടുപിടിക്കുകയായിരുന്നു. ആ പി.ഡി.എഫ്‌. ഇപ്പോൾ എവിടെയെല്ലാം പോയിട്ടുണ്ടാവുമെന്നും എത്രയധികം പേർ അതു വായിച്ചു തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുമുണ്ടെന്ന്‌ ദൈവത്തിനു മാത്രമേ പറയാൻ കഴിയൂ.

    പിന്നെ, പരതിയാൽ തിരിച്ചങ്ങോട്ടുള്ള അഞ്ചുകേസുകൾ കണ്ടുപിടിക്കാൻ സാധിക്കുമെന്നുള്ള താങ്കളുടെ പരാമർശത്തിലാണ്‌ ആർജ്ജവം മുഴച്ചുനിൽക്കുന്നത്‌. അഭിനന്ദനങ്ങൾ. സാധിക്കുമെങ്കിൽ ചെയ്യുക. പ്രേമിക്കുകയാണെന്ന വ്യാജേന വശീകരിക്കുകയും, മതം മാറ്റം മാത്രം നടത്തി വഞ്ചിക്കുകയും ചെയ്ത അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതു പുറത്തുകൊണ്ടു വരിക. ബിഷപ്പുമാർ ആയിരങ്ങളുടെ കണക്കവതരിപ്പിച്ചതിനെയും ജില്ലതിരിച്ച്‌ ലിസ്റ്റിട്ടതിനെയും വെല്ലുന്ന തരത്തിൽ, ഹിന്ദുമതത്തിലേക്ക്‌ ഇത്തരത്തിൽ മുസ്ലീം പെൺകുട്ടികളെ മാറ്റിയെടുത്ത്‌ കബളിപ്പിച്ചിട്ടുള്ളതിന്റെ കണക്കുകൾ കൂടിയായാൽ എല്ലാം ഭദ്രമാണ്‌.

    ReplyDelete
  29. പൊതുവിൽ ഈ പ്രശ്നത്തെ നിസാരവൽക്കരിക്കാനും, സംഘപരിവാർ അജണ്ടയാണെന്നൊക്കെ പറഞ്ഞ്‌ ഒഴിയാനും ശ്രമിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളത്‌ ഒന്നു മാത്രമാണ്‌. പെൺകുട്ടികൾ പ്രേമിക്കുന്നതിനേയും ഇഷ്ടപുരുഷന്റെ കൂടെക്കഴിയാൻ മതം മാറുന്നതിനെയുമൊന്നും ചെറുക്കാൻ ഇപ്പോളെന്നല്ല ഇനിക്കുറച്ചുനാളേക്കും ആരും വിചാരിച്ചാൽ കഴിയുമെന്നു തോന്നുന്നില്ല. അത്‌ അവിടവിടെയായി പല മതങ്ങളിലേയ്ക്കൊക്കെ നടക്കുന്നുമുണ്ട്‌. ഇനിയും നടക്കും. പക്ഷേ, യഥാർത്ഥ പ്രണയത്തേക്കാളുപരി - മതപരിവർത്തനം മാത്രമാണ്‌ മുഖ്യലക്ഷ്യമെന്നു സംശയിക്കത്തക്ക വിധത്തിൽ കൂടുതൽ കേസുകൾ ഉണ്ടാകുമ്പോൾ - പലപ്പോഴും പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്നതു തിരിച്ചറിയുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ - ചുരുങ്ങിയ കാലയളവിനുള്ളിൽ അത്തരം സംഭവങ്ങളുടെ എണ്ണം ഏറിയിട്ടുള്ളതായി സംശയിക്കപ്പെടുമ്പോൾ - സ്വാഭാവികമായിട്ടുണ്ടാകുന്ന പ്രതികരണങ്ങൾ മാത്രമാണെന്നു തോന്നുന്നു ഇപ്പോൾക്കാണുന്നത്‌. പത്തനതിട്ട സംഭവത്തിൽത്തന്നെ, സ്വന്തം കൂട്ടുകാരിയേക്കൂടാതെ അവളുടെ കൂട്ടുകാരിയേക്കൂടി മതം മാറ്റാൻ അത്യുത്സാഹം കാട്ടിയത്‌ ശ്രദ്ധേയമാണ്‌. അതു തന്നെയാണ്‌ കേസിനു വഴിത്തിരിവുണ്ടാക്കിയതും. ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങൾക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്‌. എന്നാൽ, അതിനെല്ലാം പിന്നിൽ ഏകീകൃതമായ എന്തെങ്കിലുമൊരു കർമ്മപദ്ധതിയുടെ ചരടാണോ ഉള്ളത്‌ - ഒരു പൊതു ആസൂത്രണവും നടപ്പിലാക്കലും ഇതിന്റെ പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ വരുമ്പോൾ, തീർച്ചയായും നമ്മുടെ മുന്നിലിപ്പോൾ കേവലം ആരോപണങ്ങൾ മാത്രമേയുള്ളൂ എന്നു വരുന്നു. യാഥാർത്ഥ്യം അന്വേഷണത്തിലൂടെ മാത്രം തെളിയേണ്ട ഒന്നാണ്‌. ആ നിലയ്ക്ക്‌ അന്വേഷണം പ്രോത്സാഹിപ്പിക്കപ്പെടുക തന്നെയല്ലേ വേണ്ടത്‌? ഷഹൻഷാ സ്വന്തനിലയിൽ കാണിച്ച ഒരു പോക്രിത്തരം മാത്രമാണ്‌ പത്തനം തിട്ടയിൽക്കണ്ടത്‌ - മറ്റിടങ്ങളിലേതും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്‌ എന്നൊക്കെയുണ്ടെങ്കിൽ അത്‌ ആശ്വാസജനകം തന്നെയായിരിക്കില്ലേ? ശുഭാപ്തിവിശ്വാസത്തോടെ അന്വേഷണറിപ്പോർട്ടിനു കാത്തിരിക്കുകയും, അന്വേഷണത്തിനു പൂർണ്ണമായും സഹകരിക്കുകയും ചെയ്യുന്നതേപ്പറ്റി ആലോചിക്കാവുന്നതാണ്‌. അതല്ലെങ്കിൽ, മുൻപു പറഞ്ഞതുപോലെ തിരിച്ചങ്ങോട്ടുള്ള കേസുകൾക്കായി അന്വേഷണാത്മക പത്രപ്രവർത്തനം നടത്തി ആത്മാർത്ഥത തെളിയിക്കാവുന്നതുമാണ്‌.

    ReplyDelete
  30. പ്രിയപ്പെട്ട ജോക്കർ,

    താങ്കളിപ്പോൾ - മുകളിലൊരു കമന്റിൽ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെ:-

    "പണവും മറ്റ് പ്രലോഭനങ്ങളും നല്‍കി മതം മാറ്റാന്‍ കെണ്‍നിഞ്ഞു നടക്കുന്ന ക്യസ്തീയ സമുദായം തന്നെ മതം മാറ്റത്തെ കുറിച്ച് പ്രസംഗിക്കണം. വേശ്യയുടെ ചാരിത്യ പ്രസംഗം."

    ---------
    പണ്ട്‌, മലയാള മാദ്ധ്യമങ്ങൾ മറച്ചുപിടിച്ച ചില യാഥാർത്ഥ്യങ്ങൾ - ഒറീസയിൽ നിന്നുള്ളവ - സൂചിപ്പിച്ച മറ്റൊരു പോസ്റ്റിൽ താങ്കൾ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു:-

    "ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മതം മാറാന്‍ അവകാശമില്ലേ. ഇനി ഇങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം മതം മാറി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ഇവിടെ എന്താണ് സുഹ്യത്തെ സംഭവിക്കുക. ...
    ...

    ഇതെല്ലാം സംഘ പരിവാരത്തിന് അധികാരത്തില്‍ കയറാനുള്ള തന്ത്രങ്ങളല്ലെ സുഹ്യത്തെ. ആളുകളുടെ മനസ്സില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീതി നിറച്ച് അത് വോട്ടാക്കി മാറ്റുന്നതും മുസ്ലിം പ്രീണനം നടത്തി ഇടതു പക്ഷം വോട്ടക്കി മാറ്റുന്നു എന്ന് ആരോപിക്കുന്നതു വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ തോന്നുന്നുണ്ട്.
    "
    ---------

    ഈ രണ്ടുകമന്റിലും പൊതുവായിക്കാണുന്നത്‌ ഒരു കാര്യം മാത്രം. "വേശ്യയുടെ ചാരിത്ര്യപ്രസംഗം" എന്ന ഇഷ്ടപ്രയോഗം! ബാക്കി കാര്യങ്ങളിൽ, നിലപാട്‌ നേരേ തലകീഴായി മറിഞ്ഞതായിക്കാണുന്നു. അതിൽ തെറ്റുണ്ടെന്നല്ല പറഞ്ഞുവച്ചത്‌. കാലം ചെല്ലുമ്പോൾ ആളുകൾക്ക്‌ തിരിച്ചറിവുകളൂണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. പഴയ നിലപാടുകൾ വുത്യസ്തമായിരുന്നെന്ന് ഒന്നു സൂചിപ്പിച്ചെന്നേ ഉള്ളൂ. നമുക്കിവിടെ അടി വേണ്ട. പ്ലീസ്‌.

    ReplyDelete
  31. I agree with you Nakulan :)
    This is just a simple way of appeasement.. But dear friends... This can happened to you or to anyone of your family.. then only you will understand. be careful.

    ReplyDelete
  32. Rajeev read DGps statement in HC. I am pity about these jehadis and who support them. Bringing a religion into this kind of nasty issues to save some fundmental idiots. You keep doing this. And in above some "Dalit" skin covered foxes see the issues in their angle. Those guyz keep your hands in chest , and ask one question how much effort i have undertaken to uplift poors irrespective of religion cast etc except using blog for communal hatred

    പ്രണയത്തിന്റെ പേരില്‍ മതം മാറ്റത്തിന്‌ സംഘടിത ശ്രമമെന്ന്‌ ഡിജിപി

    കൊച്ചി: മുസ്‌ലിം യുവാക്കളുമായി പ്രണയത്തിലാകുന്ന യുവതികളെ മതംമാറ്റാന്‍ സംഘടിതശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ടെന്ന്‌ പോലീസ്‌ ഡയറക്ടര്‍ ജനറല്‍ ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയെ അറിയിച്ചു. പത്തനംതിട്ടയില്‍ എംബിഎ വിദ്യാര്‍ഥികളെ വിവാഹവാഗ്‌ദാനം നല്‍കി മതം മാറാന്‍ പ്രേരിപ്പിച്ചതു സംബന്ധിച്ച്‌ എ. ഷഹന്‍ഷാ, എം. സിറാജുദ്ദീന്‍ എന്നീ യുവാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയ വിശദീകരണത്തിലാണിത്‌. 'ലവ്‌ ജിഹാദ്‌' 'റോമിയോ ജിഹാദ്‌' എന്നീ പേരുകളില്‍ സംസ്ഥാനത്ത്‌ ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായോ മറ്റേതെങ്കിലും സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലേര്‍പ്പെട്ടതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ ഡിജിപി പറഞ്ഞു.

    പ്രണയത്തെ, മതംമാറ്റാനുള്ള മാര്‍ഗമായി സ്വീകരിക്കാന്‍ മുസ്‌ലിം യുവാക്കളെ ചില സംഘങ്ങള്‍ പ്രേരിപ്പിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്ന്‌ ഡിജിപി വ്യക്തമാക്കി. ഇത്തരം സംഘങ്ങളില്‍നിന്ന്‌ നേരിട്ടോ പരോക്ഷമായോ യുവാക്കള്‍ക്ക്‌ വസ്‌ത്രങ്ങളും, വാഹനങ്ങളും, നിയമസഹായവും കിട്ടുന്നതായും ചില കേന്ദ്രങ്ങളില്‍നിന്ന്‌ വിവരം കിട്ടിയിട്ടുണ്ട്‌. രാജ്യത്ത്‌ മറ്റുഭാഗങ്ങളിലുള്ളവരുമായി ഇവര്‍ക്ക്‌ ബന്ധമുള്ളതായും സംശയമുണ്ട്‌.

    ചില സംഘടനകള്‍ യുവതികളെ വശത്താക്കി അവരെ നിര്‍ബന്ധിച്ചോ ചതിച്ചോ മതംമാറ്റാന്‍ ശ്രമിക്കുന്നതായി ഈയിടെ പരാതികള്‍ ഉയര്‍ന്നത്‌ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. വ്യക്തമായ തെളിവ്‌ കിട്ടിയാല്‍ പോലീസ്‌ നടപടി എടുക്കും. എന്നാല്‍, ഇതുവരെ തെളിവ്‌ കിട്ടിയിട്ടില്ല.

    സംസ്ഥാനത്ത്‌ വ്യത്യസ്‌തമതസ്ഥര്‍ തമ്മിലുള്ള ഒട്ടേറെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്‌; ഇതോടൊപ്പം ഒട്ടേറെ മതംമാറ്റങ്ങളും നടക്കുന്നുണ്ട്‌. ഇത്തരത്തില്‍ എത്ര വിവാഹങ്ങള്‍ നടന്നുവെന്നതിന്റെ കൃത്യമായ വിവരം ലഭ്യമല്ല. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്‌.

    മതപരിവര്‍ത്തനമെന്ന ഗൂഢലക്ഷ്യത്തോടെ നിയമവിരുദ്ധ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന്‌ സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്‌. അത്തരം നടപടി കണ്ടെത്തിയാല്‍ കര്‍ക്കശ നടപടിയെടുക്കാം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി ഗ്രൂപ്പുകളോ, സംഘടനകളോ സംസ്ഥാനത്തിനകത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികളും അന്വേഷിച്ചുവരുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

    പത്തനംതിട്ട കേസിലുള്‍പ്പെട്ട രണ്ട്‌ യുവാക്കളുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ ഒരാഴ്‌ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്‌.

    ReplyDelete
  33. ഇവിടെ പ്രണയം നിരോധിക്കട്ടെ, മതം മാറ്റം നിരോധിക്കട്ടെ! അല്ലെങ്കില്‍ വേണ്ട, ഹിന്ദു പെണ്‍കുട്ടികള്‍ ഹിന്ദു പയ്യന്മാരെ മാത്രം പ്രണയിക്കട്ടെ, മുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം പയ്യന്മാരെ മാത്രം! നായന്മാര്‍ നായന്മാരെയും നമ്പൂരിമാര്‍ നമ്ബൂരിമാരെയും ചെറുമന്‍ ചെരുമനെയും മാത്രം പ്രേമിക്കട്ടെ! പൈസക്കാരന്‍ പൈസക്കാരിയെയും തിരിച്ചും, പിച്ചക്കാരന്‍ പിച്ച്ചക്കാരിയെയും!! പ്രേമം തുടങ്ങുന്നതിനു മുന്‍പ്‌ പയ്യന്റെ ബയോടാട്ട മാതാപിതാക്കളെ കാണിച്ചു അനുഗ്രഹം വാങ്ങുന്നതും നല്ലതാണ്.

    എന്ന് ഒരു ക്രൂരനും ഭീകരനുമായ (അത് പിന്നെ പറയണോ?!) ലവ് ജിഹാദ് മതക്കാരന്‍.

    ReplyDelete
    Replies
    1. നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി അംഗീകരിച്ചു. നല്ല അഭിപ്രായം

      Delete
  34. it is quite unfortunate that you people are targeting the judiciary for ordering a probe on love jihad. The Judge was only exercising his duty when he ordered to submit a report on love jihad since there were allegations that such an outfit functions. Since a judge can not investigate these things by himself, it is only natural that he refers the matter to police for investigation. More importantly, in his Order to conduct investigation he categorically stated that every person has the fundamental right to select another for marriage and religion does not affect that fundamental right. Thus he was upholding the right of persons to marry anyone irrespective of religion and also looking in to the truthfulness of the allegation. it is sad to see that people are making allegations and counter allegations without looking in to the whole truth.

    the facts stated by noufal176 is wrong. when the girls were sent along with their parents, the court had clearly ordered that the parents will not prevent the girls from interacting through phone with the boys. Further it was also ordered by the Court that if the girls want to pray five times or fast (the incident was during Ramzan period)then parents should make arrangements for that and should not prevent the girls from doing so. Further, the girls never were against going with their parents. in fact the only objection raised by the girls against going with the parents was that the parents would not allow them to observe the Ramzan. After a week it was the girls themselves who stated before the court that they no longer want to meet the boys. it was only then the court finally disposed of the matter. So noufal, it would be nice if u get your facts right when you make an allegation.

    ReplyDelete
  35. LOVE JIHAD A NEW TRAP FOR ISLAMIC CONVERTION: Read the article>

    'The Highcourt of kerala asked the state and Centre to look into the sources that “fund” the love jihad, the number of girls who have got “trapped in the racket” in the past three years and its extremist links, if any.Justice K T Sankaran was hearing anticipatory bail applications of two Muslim youths, accused of “luring” two MBA students into marriage for reportedly the purpose of religious conversion. The court rejected their bail pleas.

    The two youths were allegedly associated with Campus Front, a student outfit of the right-wing Muslim organisation Popular Front of India (PFI).

    Earlier this month, the parents of the two girls had filed a habeus corpus in the high court after their daughters were found missing. On being produced in court, the girls deposed that they were “trapped” by the youths and forced to convet to Islam. Allowing them to go with their parents, the court had asked the police to probe the charges of forced conversion after trapping girls in love affairs'.
    For last five years 952 girls missing from campus in kerala amooung them more than 930 are Hindu girls only now kerala police found NDF and Popular Friend are behind this missing
    SO IF U HAVE ANY SUCH INFORMATION ABOUT THIS 'CANCER'PLS CONTACT THIS 'HELP LINE' NO:09495323905
    By,
    AVK

    ReplyDelete
  36. nireeskanavum ,chitayum niagale uthareagale kandathuvan rajive blog nimithamayittudakil ..... nandi rajive

    ReplyDelete
  37. @Nakulan,

    Well said. I appreciate your dedication in proving the truth.


    കണ്ണടച്ച് ഇരുട്ടാക്കുന്നത് ഇസ്ലാമിക ഭീകരതയുടെ മുഖം ആണ്, ഇതവര്‍ പഠിച്ചതാകട്ടെ മാര്‍ക്സിസ്റ്റ്‌ കാറില്‍ നിന്നും!!!

    ഗുജറാത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ഇന്‍റലിജന്‍സ് പറഞ്ഞാല്‍ അത് സ്വീകാര്യം, ലവ് ജിഹാദ് ഉണ്ടെന്നു അവര്‍ പറഞ്ഞാല്‍ അത് സംഘ പരിവാര പ്രീണനം.

    ReplyDelete