2010-01-20

മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍


ഉസാമ ബിന്‍ ലാദന്റെ ഒരു പുതിയ ചിത്രം നമുക്ക്‌ നിരവധി കാര്യങ്ങള്‍ പറഞ്ഞുതരും. അതില്‍ ഏറ്റവും പ്രധാനം ഒമ്പത്‌ വര്‍ഷം അമേരിക്കയും സഖ്യശക്തികളും നടത്തിയ ആസുരമായ ആക്രമണത്തിന്‌ ശേഷവും ഉസാമ ജീവനോടെയുണ്ട്‌ എന്നതാണ്‌. നിരവധി വര്‍ഷം നീണ്ട ഒളിവു ജീവിതം ഉസാമ എന്ന വ്യക്തിയുടെ രൂപത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ചിത്രം നമുക്ക്‌ വിവരം തരും. ചിത്രത്തില്‍ അത്‌ എവിടെ വെച്ചാണോ എടുത്തത്‌ ആ പ്രദേശത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ഉസാമ എവിടെയാണ്‌ ഉണ്ടായിരുന്നത്‌ എന്നത്‌ സംബന്ധിച്ച വിവരങ്ങളും ലഭിച്ചേക്കാം. ഇത്തരം യഥാര്‍ഥ ചിത്രം ഇല്ലാതിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവലംബിക്കുന്ന മാര്‍ഗം കൃത്രിമമായ ചിത്രം സൃഷ്‌ടിക്കുക എന്നതാണ്‌. ഭീകരാക്രമണം, വന്‍ കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രൂപരേഖ സാക്ഷികളും മറ്റും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്‌ തയ്യാറാക്കുന്നത്‌ അപൂര്‍വമല്ല. ഇവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക്‌ എത്തിച്ചേര്‍ന്നതിനും അവര്‍ക്ക്‌ ശിക്ഷ ലഭിച്ചതിനും ഉദാഹരണങ്ങളുമുണ്ട്‌. 



അമേരിക്കയും സഖ്യശക്തികളും കിണഞ്ഞു ശ്രമിച്ചിട്ടും അല്‍ഖാഇദ നേതാവ്‌ ഉസാമയെക്കുറിച്ച്‌ അടുത്തകാലത്തൊന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ല. അമേരിക്കന്‍ ഇന്റലിജന്‍സ്‌ മേധാവി തന്നെ മാധ്യമങ്ങളോട്‌ പറഞ്ഞ കാര്യമാണിത്‌. എങ്കിലും ഉസാമയെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ലക്ഷ്യത്തില്‍ നിന്ന്‌ പിന്‍മാറാന്‍ അമേരിക്കക്ക്‌ സാധിക്കില്ല. ഉസാമയെ ഇല്ലാതാക്കാതെ അല്‍ഖാഇദയെ പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവ്‌ തങ്ങള്‍ക്കുണ്ട്‌ എന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതും അമേരിക്കയുടെ ഇന്റലിജന്‍സ്‌ മേധാവിയാണ്‌. പിടികൂടാന്‍ സഹായകമായ വിവരം കൈമാറുന്നവര്‍ക്ക്‌ 2.5 കോടി ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഉസാമയുടെ പുതിയ രൂപം എന്തായിരിക്കുമെന്ന്‌ പരസ്യപ്പെടുത്തുക എന്നത്‌ അമേരിക്കന്‍ ഏജന്‍സികളുടെ കടമയാണ്‌. അതിനാണവര്‍ പുതിയ ചിത്രങ്ങള്‍ സൃഷ്‌ടിച്ചത്‌.




അമേരിക്കയടക്കം ഉസാമയെ വേട്ടയാടുന്ന രാജ്യങ്ങളുടെയൊക്കെ പക്കലുള്ള ചിത്രത്തിനും ദൃശ്യത്തിനും മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്‌. 2007 സെപ്‌തംബര്‍ ആറിന്‌ അല്‍ഖാഇദ തന്നെ പുറത്തുവിട്ടുവെന്ന്‌ പറയുന്ന ദൃശ്യമാണിത്‌. അതിനു മുമ്പ്‌ 2004ലാണ്‌ ഉസാമയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. രണ്ട്‌ ദൃശ്യങ്ങള്‍ തമ്മിലും വലിയ മാറ്റമില്ല. `ഭീകരന്‍' എന്ന വാക്ക്‌ ഉച്ചരിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലുയരുന്ന ചിത്രത്തെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന രൂപം. (ഈ വാക്ക്‌ ഇത്തരമൊരു രൂപത്തിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടത്‌ ഏതു വിധത്തിലാണെന്നത്‌ ആലോചിക്കേണ്ടതാണ്‌) കാല്‍മുട്ട്‌ കഴിഞ്ഞ്‌ നീളുന്ന വെളുത്ത പൈജാമ, കുര്‍ത്ത, തലക്കെട്ട്‌, അല്‍പ്പം നര കയറിയ നീണ്ട താടി. 




1957ല്‍ ജനിച്ച്‌ 2007ല്‍ അമ്പത്‌ വയസ്സു പൂര്‍ത്തിയായ മധ്യവയസ്‌കന്‍. ഈ ദൃശ്യം പുറത്തുവന്നതിന്‌ ശേഷം മൂന്നു വര്‍ഷമെത്തുമ്പോള്‍ ഉസാമയുടെ രൂപം എന്തായിരിക്കുമെന്നാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) ചിത്രകാരന്‍മാര്‍ ആലോചിച്ചത്‌. ഈ ആലോചനയുടെ നിര്‍മിതി എഫ്‌ ബി ഐ ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്‌തു. ഇതിനു പിറകെയാണ്‌ ചിത്രമെഴുത്തിന്‌ മാതൃകയാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌.




സ്‌പെയിനിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവും ഇടതുപാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇസ്‌ക്വിറെഡ ഉനിഡയുടെ പാര്‍ലിമെന്ററി വക്താവുമായ ഗാസ്‌പര്‍ എല്‍ ലാമസറെസിന്റെ ചിത്രമാണ്‌ 53 കാരനായ ഉസാമയുടെ രൂപം സൃഷ്‌ടിക്കുന്നതിന്‌ ഉപയോഗിച്ചത്‌. ഒളിവില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ മുഖത്ത്‌ സൃഷ്‌ടിച്ച ചുളിവുകള്‍ എഫ്‌ ബി ഐ സൃഷ്‌ടിച്ച ചിത്രത്തില്‍ വ്യക്തം. നീണ്ട താടി നല്ലവണ്ണം വെട്ടിച്ചുരുക്കിയിട്ടുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ലാമസറെസും ലാദനും തമ്മില്‍ മാറിപ്പോകും. ഇന്റര്‍നെറ്റില്‍ നിന്ന്‌ ലഭിച്ച ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതാണെന്ന്‌ എഫ്‌ ബി ഐയുടെ ചിത്രകാരന്‍ വിശദീകരിച്ചിട്ടുണ്ട്‌. ലാമസറെസ്‌ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ എഫ്‌ ബി ഐ ചിത്രം പിന്‍വലിച്ച്‌ മാപ്പ്‌ ചോദിച്ചു. എന്നാല്‍ മാപ്പപേക്ഷ കൊണ്ട്‌ കാര്യമില്ലെന്നും ഈ മോശപ്പെട്ട സംഭവത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നുമാണ്‌ ലാമസറെസിന്റെ ആവശ്യം. 




ഒരു `മുസ്‌ലിം ഭീകര'ന്റെ പുതിയ രൂപം സൃഷ്‌ടിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ചിത്രം ഉപയോഗിച്ച അമേരിക്കന്‍ ബുദ്ധിയില്‍ കാവ്യ `നീതി'യുണ്ട്‌. മുന്‍കാലത്ത്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അതിന്റെ നേതാക്കളുമായിരുന്നു. ഫിദെല്‍ കാസ്‌ട്രോ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ വകവരുത്താന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി തന്നെ പദ്ധതി തയ്യാറാക്കുകയും വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ശത്രു സ്ഥാനത്ത്‌ മുസ്‌ലിം ജനതയാണ്‌. സമ്പത്ത്‌, സംസ്‌കാരം, സാമുഹിക കാഴ്‌ചപ്പാട്‌ എന്നിവയിലൊക്കെ പാശ്ചാത്യ നയത്തിന്‌ ശക്തമായ ബദല്‍ തീര്‍ക്കുന്നത്‌ അവരാണ്‌. വിശ്വാസ കാര്യത്തിലും മറ്റും തീര്‍ത്തും വിരുദ്ധ ധ്രുവത്തിലാണെങ്കില്‍ കൂടി സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകളും യോജിക്കുന്നുവെന്ന വിലയിരുത്തല്‍ അമേരിക്കന്‍ നേതൃത്വത്തിനുണ്ട്‌. ഈ വിലയിരുത്തല്‍ നമ്മുടെ നാട്ടിലെ തീവ്ര വലതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്‌ ഒരു യാദൃച്ഛികത മാത്രവുമല്ല. ഈ സാഹചര്യത്തില്‍ ലോകത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ശേഖരിക്കുന്നുണ്ടോ എന്ന ലാമസറെസിന്റെ ചോദ്യം പ്രസക്തമാണ്‌. ഇന്ന്‌ എതിരാളികളുടെ രൂപത്തില്‍ കണ്ട സാദൃശ്യം നാളെ നയനിലപാടുകളില്‍ കാണാന്‍ പ്രയാസമുണ്ടാവില്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ പല രൂപത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും.




ഉസാമ ബിന്‍ ലാദന്‍ എന്ന `ഭീകരന്‍' നിലനില്‍ക്കുകയും അദ്ദേഹത്തിന്റെ പുതിയ രൂപം ജനമനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത്‌ അമേരിക്കയുടെ ആവശ്യമാണ്‌ എന്നതാണ്‌ പുതിയ ചിത്ര സൃഷ്‌ടിയുടെ പ്രധാന ഉദ്ദേശ്യം. 2001ല്‍ ഉസാമയുടെ ഏറെ അടുത്ത്‌ അമേരിക്കന്‍ സൈന്യം എത്തിയിരുന്നുവെന്നും അന്ന്‌ കൂടുതല്‍ സൈനികരെ നിയോഗിച്ച്‌ പിടികൂടാന്‍ ശ്രമിക്കാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും അടുത്തിടെ യു എസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്‌സ്‌ വെളിപ്പെടുത്തിയിരുന്നു. ഉസാമയുടെ നിലനില്‍പ്പ്‌ അമേരിക്കയുടെ ആവശ്യമായിരുന്നുവെന്നതിന്‌ തെളിവാണിത്‌. 




അഫ്‌ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള എത്തിച്ചേരാന്‍ പ്രയാസമുള്ള മലനിരകളില്‍ എവിടെയോ ഉസാമ ഒളിവില്‍ കഴിയുന്നുവെന്നതാണ്‌ അമേരിക്കന്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കന്‍ സൈന്യം, അഫ്‌ഗാന്റെയും പാക്കിസ്ഥാന്റെയും സേനകള്‍, ഇവയുടെ വലയത്തിലുള്ള പ്രദേശം, ഇവിടെ നിന്ന്‌ ഉസാമ പുറത്തുകടന്ന്‌ ലോകത്തെ മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന്‌ കരുതുക പ്രയാസം. പിന്നെ എന്തിനാണ്‌ ലോകത്താകെയുള്ള ജനങ്ങളെ അറിയിക്കാനായി ഉസാമയുടെ പുതിയ രൂപം സൃഷ്‌ടിച്ചത്‌? മുപ്പതിനായിരം സൈനികരെ അഫ്‌ഗാനിലേക്ക്‌ കൂടുതലായി നിയോഗിച്ച്‌ നടത്താനിരിക്കുന്ന വലിയ നരനായാട്ടിന്‌ ലോക ജനതയുടെ മുന്നില്‍ ഒരു വിശദീകരണം ആവശ്യമാണ്‌. ഉസാമ എന്ന `ഭീകര യാഥാര്‍ഥ്യം' ഒരിക്കല്‍ കൂടി അടിവരയിട്ട്‌ ഉറപ്പിക്കുക എന്നതാണ്‌ അതിന്‌ ഏറ്റവും യോജിച്ച വഴി.




പാത്ര സൃഷ്‌ടിയിലും അതിന്‌ പ്രചാരം നല്‍കുന്നതിനും അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കാലത്തും മികച്ചു നിന്നിരുന്നുവെന്നതു കൂടി കണക്കിലെടുക്കണം. ഉദാഹരണം ഉസാമ തന്നെയാണ്‌. 1998 ആഗസ്റ്റ്‌ 21ന്‌ അഫ്‌ഗാനിലും സുഡാനിലും അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തിന്‌ മുമ്പുവരെ ഉസാമ എന്ന പേര്‌ ലോക ജനതക്ക്‌ പരിചിതമായിരുന്നില്ല. സഊദിയിലെ പ്രശസ്‌തമായ ബിന്‍ ലാദന്‍ കുടുംബത്തില്‍ പിറന്ന്‌ 1979ല്‍ സോവിയറ്റ്‌ യൂനിയന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ അഫ്‌ഗാനിലെത്തിയ ഉസാമയും കൂട്ടാളികളും അമേരിക്കയുടെയും സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെയും സ്വന്തമായിരുന്നു. അബ്‌ദുല്ല യൂസുഫ്‌ അസ്സമിന്റെ നേതൃത്വത്തില്‍ മക്‌താബ്‌ അല്‍ഖദാമത്‌ രൂപവത്‌കരിച്ച്‌ അഫ്‌ഗാന്റെ പരമാധികാരത്തിനു വേണ്ടി പോരടിച്ചവരില്‍ പ്രമുഖന്‍ ഉസാമയായിരുന്നു. 




സോവിയറ്റ്‌ അധിനിവേശത്തിനു ശേഷം പാക്കിസ്ഥാനിലെ പെഷാവറില്‍ തമ്പടിച്ച ഉസാമ 1998ല്‍ മക്താബ്‌ അല്‍ഖദാമതില്‍ നിന്ന്‌ വേറിട്ടു. ഇതിനു പിറകെയാണ്‌ സുഡാനിലും അഫ്‌ഗാനിലും അമേരിക്കയുടെ മിസൈല്‍ ആക്രമണമുണ്ടാവുന്നതും ഉസാമ ബിന്‍ ലാദന്‍ പരിഷ്‌കൃത ലോകത്തിനാകെ വെല്ലുവിളിയും ഭീഷണിയും വിനാശകാരിയുമാണെന്ന്‌ അന്നത്തെ യു എസ്‌ വിദേശകാര്യ സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ പ്രഖ്യാപിക്കുന്നതും. പിന്നീടങ്ങോട്ട്‌ ഉസാമയെക്കുറിച്ചും അല്‍ഖാഇദയെക്കുറിച്ചുമുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുടെ പ്രളയമായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ്‌ വിരുദ്ധ പോരാട്ടത്തിന്‌ പണവും ആയുധവും നല്‍കി സഹായിച്ച അമേരിക്കക്ക്‌ പിന്നീടുടലെടുത്ത മറ്റൊരു സാഹചര്യത്തില്‍ എതിര്‍ സ്ഥാനത്തു നിര്‍ത്തി ആക്രമിക്കാന്‍ പാകത്തിലേക്ക്‌ ഉസാമയുടെ പ്രതിച്ഛായയെ മാറ്റിയെടുക്കുക എന്ന ദൗത്യം യു എസ്‌ ഏജന്‍സികള്‍ ഭംഗിയായി നിര്‍വഹിച്ചു. 




2001ല്‍ ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം കൂടി ചാര്‍ത്തപ്പെട്ടതോടെ സമാനതകളില്ലാത്ത `ഭീകരനാ'യി മാറുകയും ചെയ്‌തു.
ഈ സൃഷ്‌ടിയുടെ മറ്റൊരു അധ്യായമാണ്‌ പുതിയ ചിത്ര സൃഷ്‌ടി. ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദമുണ്ടായിരുന്നില്ലെങ്കില്‍, ഉസാമയെ പിടികൂടുന്നതില്‍ അമേരിക്കന്‍ ഏജന്‍സികള്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെ തെളിവായി പൂതിയ ചിത്ര സൃഷ്‌ടി വാഴ്‌ത്തപ്പെടുമായിരുന്നു. സൃഷ്‌ടിക്കുകയും പിന്‍വലിക്കുകയും ചെയ്‌ത പുതിയ ചിത്രങ്ങളിലൊന്ന്‌ കൂടുതല്‍ ശ്രദ്ധേയമാണ്‌. നീണ്ട ശ്‌മശ്രുക്കളില്ല, തലപ്പാവുമില്ല. `ഭീകരന്‌' നല്‍കിയിരുന്ന രൂപ തര്‍ജമയില്‍ നിങ്ങള്‍ ഒതുങ്ങി നില്‍ക്കരുതെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌. സംശയത്തിന്റെ നിഴലില്‍ കൂടുതല്‍ രൂപങ്ങളുണ്ടെന്ന ഓര്‍മപ്പെടുത്തലും.




ഇത്തരം രൂപ സൃഷ്‌ടികളുടെ പ്രചാരണത്തിന്‌ മാധ്യമങ്ങളുടെ പിന്തുണയും കുറവല്ല. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെക്കുറിച്ച്‌ ബി ബി സി തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലുള്ള ഭിന്ദ്രന്‍വാലയുടെ ചിത്രത്തിന്‌ ഉസാമ ബിന്‍ ലാദന്റെ ഛായയാണുള്ളത്‌. ഉസാമയെ അമേരിക്ക (കു) പ്രസിദ്ധനാക്കും മുമ്പ്‌ വിവാദ പുരുഷനായ വ്യക്തിയാണ്‌ ജര്‍ണയില്‍ സിംഗ്‌ ഭിന്ദ്രന്‍വാല. അദ്ദേഹത്തിന്‌ ഉസാമയുടെ ഛായ നല്‍കുന്നത്‌ ചിത്രങ്ങളുപയോഗിച്ചുള്ള ആക്രമണം എത്രമാത്രം ഫലപ്രദമാണെന്ന്‌ വ്യക്തമാവുന്നുമുണ്ട്‌

16 comments:

  1. ലോകത്ത് ഉസാമ യുടെ അല്‍ ഖായിദ നടത്തി എന്ന് പറയപ്പെട്റ്റുന്ന ആക്രമണങ്ങളില്‍ മരിച്ചതിന്റെ എത്രയോ ഇരട്ടി ജനങ്ങള്‍ അതും സാധാരണക്കാര്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍ അഫ്ഗാനിലും, ഇറാഖിലും വധിക്കപ്പെട്ടിരിക്കുന്നു. പക്ഷെ ഈ ഭീകരവാദ പ്രചാരണ കോലാഹലത്തിന്റെ ഉദ്ദേശം മറ്റുപലതുമാണെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ട്റ്റില്ല എന്നത് ദുര്യോഗമാണ്.

    ReplyDelete
  2. പേരുകേട്ട രഹസ്യാന്വേഷണ സംഘത്തിന്റെ കാര്യക്ഷമത എന്നല്ലാതെ എന്ത് പറയാന്‍.
    കൊഴികൊടു ഇരട്ട ബോംബു സ്ഫോടന നടന്ന കാലത്ത് നമ്മുടെ പോലീസും "ഉണ്ടാക്കി" ഇത്തരത്തിലുള്ള ചില ചിത്രങ്ങള്‍.
    പിന്നെയത് വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു.
    കാരണമെന്തെന്നല്ലേ? ഒരു റാലിയില്‍ പങ്കെടുത്ത ചിലരുടെ ഫോട്ടോയാണ് രേഖാ ചിത്രമെന്ന പേരില്‍ അടിചിരക്കിയത്.
    ഇന്റലിജന്‍സ് രഹസ്യാന്വെശണമെന്നൊക്കെ പറയുന്നത് ഒരു തരം വെള്ളാനകളുടെ കൂടാരമാണ്.

    ReplyDelete
  3. നല്ല പോസ്റ്റ്‌. ഉസാമ ബിന്‍ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അമേരിക്ക അയാളെ അന്വഷിച്ച് കൊണ്ട് നിരപരാധികളെ ബോംബിട്ടു കൊല്ലുന്നു. ഭീകരതയുടെ രണ്ടു മുഖങ്ങള്‍.

    ReplyDelete
  4. മറ്റൊരു പക്ഷം ഉസാമ ലണ്ടനില്‍ ഉണ്ട് എന്നാണ് അതിന്റെ കാരണം ഉസാമയെ വളര്‍ത്തിയത്‌ അമേരിക്കയും ബ്രിട്ടണും ആണന്ന വാതത്തിലാണ് .ഒരു ഒസാമക്ക് വേണ്ടി മരിക്കപെട്ട പാവങ്ങള്‍ എത്ര ഇനി മരിക്കാനും
    പൊട്ടിതെറിക്കാനുമുള്ള പാവങ്ങള്‍ എത്ര കൊതി തീരാത്ത നര നായാട്ടു തുടരട്ടെ

    ReplyDelete
  5. തങ്ങള്‍ക്കു അനഭിമാതരായവര്‍ എന്നും ഭീകരവാതികള്‍. പണ്ട് കമ്മ്യുനിസ്സ്റ്റുകാരായിരുന്നത് ഇപ്പോള്‍ മുസ്ലിങ്ങള്‍ എന്ന് മാത്രം. മുഖത്തിലല്ല കാര്യം നയത്തിലാണ്.

    ReplyDelete
  6. എന്തൊരു ബ്ലോഗ്‌ കൂട്ടായ്മ ..... അമേരിക്കയെ തെറി പറയാന്‍ ബിന്‍ ലടെനെയും ഇന്ത്യയെ തെറി പറയാന്‍ മുഷര്ഫ്ഫിനെയും ,"lashkar"
    കൂട്ടുപിടിക്കുന്ന കപട മതേതര , കപട രാജ്യസ്നേഹികള്‍ . ലോകത്ത്/രാജ്യത്ത് നടക്കുന്ന എല്ലാ ബോംബു സ്ഫോടനങ്ങളും അസ്സൂത്രണം ചെയ്യുന്നത്
    CIA, IB etc
    Govt of India should appoint "Pulari" and Joker as Director of intelligence buero and Director of RAW..

    മറ്റൊരു ബ്ലോഗില്‍ കണ്ടത്
    ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്

    ReplyDelete
  7. ഒസാമ നല്ല ഒന്നാം തരം മതേതര ജനാധിപ്ത്യ പുണ്യ്‌വാളന്‍ തന്നേ...സംസയ്മില്ല. ലദ്ദെഹം ഇന്ത്യയും,അമേരിക്കയുമൊക്കെ സ്വതന്ത്രമാക്കുന്നതു വരെ നമുക്കു വിശ്രമിക്കാന്‍ പറ്റില്ല... എഴുത്തിനു കിട്ടുന്ന കൂലിയുടെ ഒരു ബലമേ...

    ReplyDelete
  8. അനോണീ‍ കുട്ടാ,

    സ്വാതന്ത്യത്തിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട് രാജ്യവിഭജനത്തിനെതിരെ നിലകൊണ്ട ഗാന്ധിയെ പോലും വെടി വെച്ച് കൊന്നവര്‍ രാജ്യ സ്നേഹികള്‍ല്‍.

    രാജ്യം കാത്ത സൈനികരുടെ ശവപ്പെട്ട്റ്റിയില്‍ വരെ കുംഭകോണം നടത്തുമ്പോള്‍ രാജ്യം ഭരിച്ചവര്‍ രാജ്യ സ്നേഹികള്‍

    ബോംബ് വെച്ച് ആളുകള്‍ മരിച്ചത് കുറഞ്ഞ് പൊയ്യതെന്തേ എന്ന് ചോദിച്ചവര്‍ രാജ്യസ്നേഹികള്‍

    ഗുജറാത്തില്‍ ന്യൂനപക്ഷത്തെ കൊന്നും കൊലവിളിച്ചും നടന്ന വര്‍ഗ്ഗീയ ഭ്രാന്തന്‍ മാര്‍ രാജ്യ സ്നേഹികള്‍

    ജനാധിപത്യത്തിന് പകരം ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നട്റ്റക്കുന്ന ഹിംസാ വാദികള്‍ രാജ്യസ്നേഹികള്‍

    ഒരുമത സമൂഹത്തിന്റെ ആരാധാനാലയം തകര്‍ത്ത് ശേഷം വര്‍ഗീയ കലാപങ്ങളില്‍ ആര്യിരങ്ങളെ യമ പുരിക്കയച്ച കാപാലികര്‍ രാജ്യസ്നേഹികള്.

    ഇനി എന്തെല്ലാം വിശേഷണങ്ങളും ഗുണങ്ങളും ആണ് ഈ രാജ്യസ്നേഹികള്‍ക്ക് സ്വന്തം.

    ഭികരത എന്നതിന്റെ പേരില്‍ അഫ്ഗാനിസ്ഥാനില്‍ അഴിഞ്ഞാട്റ്റുന്നവര്‍ കൊന്നത് ഏകദേശം 7 ലക്ഷത്തിലധികം പേരെ. ഇറാഖില്‍ കൊന്നു തള്ളിയത് 10 ലക്ഷത്തിലധികം പേരെ. ഇന്ത്യയിലും ഭീകരവാദം എന്നും പറഞ്ഞ് മുസ്ലിംഗളെ വേട്ടയാടുന്നതിന്മെതിരെ ശബ്ദിക്കുന്നത് മുസ്ലിംഗള്‍ മാത്രമല്ല. പക്ഷെ അവരെ പേനയുന്തികളും വര്‍ഗ്ഗീയ വാദികളും ആക്കാന്‍ എന്തൊക്കെ പാടാണ് ഇവര്‍ പെടുന്നത്.

    ReplyDelete
  9. തന്നെ തന്നെ... ലാടന്‍ വന്നിട്ടു വേണം ജോക്കര്‍ക്ക് ‘മനുഷ്യരെ തുല്യരാക്കാനുള്ള “ജസിയ” നികുതി(രാജീവ് കൂപ്പിന്റെ പുതിയ ചരിത്ര സത്യം) പിരിച്ചു രസ്സിക്കാന്‍...

    ReplyDelete
  10. Joker said..."പക്ഷെ അവരെ പേനയുന്തികളും വര്‍ഗ്ഗീയ വാദികളും ആക്കാന്‍ എന്തൊക്കെ പാടാണ് ഇവര്‍ പെടുന്നത്."

    കൂപ്പന്മാര്‍(അട്ടിമറിക്കാര്‍) കൂലിപ്പടയാളികളാണെന്നു ആര്‍ക്കണറിയാത്തത് ജോക്കരേ. അവരെ പ്രത്യേകിച്ചു ആക്കണ്ട കാര്യം ഒന്നുമില്ല.

    ReplyDelete
  11. Joker can become a statistician.
    Gujarat 1000 Becomes 3000
    Malegav 7 Becomes 22

    And people killed in various terrorist activites in India

    ഒരു പത്തോ പതിനഞ്ചോ ...... അത് തന്നെ പകുതി IB യുടെ പണി ....
    നല്ല രാജ്യസ്നേഹി തന്നെ

    ReplyDelete
  12. to anonymous
    each and every time u r anonymous
    when 1000 (in your terms)were butchered in gujrat u were anonymous, when sohrabuddin Shaik shot dead by gujrat police u were anonymous
    when babri masjid pulled down u were anonymous, as is your sangh leaders all were/are anonymous. anonymity is a blessing my friend. am not like that

    ReplyDelete
  13. കുപ് സാറെ , ഒന്നുകില്‍ താങ്കള്‍ക്ക് ഒന്നും അറിയല്ല ....... അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നു .....
    താങ്കളുടെ എഴുത്ത് കൊണ്ട് ആര്‍ക്കു ആണ് ഉപയോഗം എന്ന് എല്ലാവര്‍ക്കും അറിയാം ....
    ഒരു ഫോട്ടോ വച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കാന്‍ എനിക്കും അറിയാം ... എന്നിട്ട് ഞാന്‍ അന്ജതാന്‍ അല്ല എന്ന് ഭോഷ്ക് പറയുന്ന
    താങ്കള്‍ക്ക് ഒരു നല്ല നമസ്കാരം ... ഇന്‍റര്‍നെറ്റില്‍ ഒരാളും അനോണ്യമൌസ് അല്ല എന്ന് അറിയാത്ത താങ്കളോട് എന്ത് പറയാന്‍...

    കൂലി മുറക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയുന്ന താങ്കളെ പോലുള്ളവര്‍ക്ക് മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ എന്താണ് അവകാശം .....
    ഇനി മറുവശം , മുറിവില്‍ ഉപ്പുതെച്ചു വേണ്ടും വൃണം ആക്കുന്ന താങ്കളുടെ ബ്ലോഗ്‌ എന്ത് നേട്ടമാണ് ഈ കമ്മ്യൂണിറ്റിക്ക് ഉണ്ടാക്കുന്നത്..
    ജബാര്‍ മാഷുടെ ബ്ലോഗില്‍ പോയി നോക്കുക അവിടെ കാണാം ഇതു പോലത്തെ മറ്റു പലരെ തുറന്നെഴുതിയത്‌ ...........

    ഒടുവില്‍ ഗുജറാത്ത്‌ GDP ~14% ആയപ്പോള്‍ താങ്കള്‍ എഴുതിയോ? മാതൃഭൂമി പേപ്പര്‍ എപ്പോഴെങ്കിലും വായിക്കുന്നത് നന്നായിരിക്കും

    ReplyDelete
  14. പ്രിയ അനോണിമസ്‌

    കൂലി മുറക്കു കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയുന്നുവെന്ന്‌ താങ്കള്‍ പ്രതികരിച്ചത്‌ ശ്രദ്ധിച്ചു. ബ്ലോഗ്‌ തുടങ്ങിയിട്ട്‌ ഇന്നോളം കൂലി കിട്ടിയിട്ടില്ല. കൂലി ലഭിക്കുന്നവരോ ലഭിക്കുമെന്ന്‌ അറിവുള്ളവരോ (താങ്കളെപ്പോലുള്ളവര്‍) പറഞ്ഞുതന്നാല്‍ ഉപയോഗിക്കാം. പണം അത്ര കയ്‌പ്പുള്ളതായി ഇതുവരെ തോന്നിയിട്ടില്ല സുഹൃത്തേ.
    ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമെത്തിയതിലെ അളവറ്റ ആനന്ദം താങ്കള്‍ക്കൊപ്പം പങ്കുവെക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന വിവരം അറിയിക്കട്ടെ. ഹിറ്റ്‌ലറുടെ കാലത്ത്‌ ജര്‍മനിയുടെ ജി ഡി പി ഇരട്ടിയിലധികമായി വര്‍ധിച്ചിരുന്നു. തൊഴിലില്ലായ്‌മയുടെ നിരക്ക്‌ 29.9 ശതമാനത്തില്‍ നിന്ന്‌ 0.5 ശതമാനമായി കുറഞ്ഞിരുന്നു. കമാന്‍ഡ്‌ കാപ്പറ്റലിസ്റ്റ്‌ ഇക്കണോമിക്‌ സമ്പ്രദായത്തിലൂടെ ഹിറ്റ്‌ലറുണ്ടാക്കിയ നേട്ടം. ഹിറ്റ്‌ലര്‍ മഹാനായിരുന്നു! നാസികളുടെ ജര്‍മനിയും! നരേന്ദ്ര മോഡി മഹാനാണ്‌! മോഡിയുടെ ഗുജറാത്തും!

    ReplyDelete
  15. കൂപ്പേ,
    മപ്പിള ലഹള നടന്ന്പ്പോള്‍ താങ്കള്‍ കൂപ്പു നടത്തിയോ,ഗോധ്ര ഉണ്ടായപ്പോല്‍ താങ്കള്‍ കൂപ്പു നടത്തിയോ, ഡയറക്റ്റ് ആക്ഷന്‍ ഡേ നടന്നപ്പോള്‍ താങ്കള്‍ കൂപു നടത്തിയോ?

    താങ്കള്‍ ‘ജസിയ നികുതി‘ പുനസ്ഥാപിച്ചു ഇന്ത്യാക്കരെ തുല്യരാക്കാന്‍ വേണ്ടി എഴുതുന്നതിന്റെ കൂലി നന്നായിത്തന്നെ മേടിക്കുന്നണ്ടല്ലോ. ഇനി വേറേ കൂലി തന്നാല്‍ തിരിച്ചു എഴുതും അല്ലേ.. പക്ഷേ താങ്കളേപ്പോലുള്ളവരെ ആവശ്യമുള്ളത് ഈ നടിനെ തകര്‍ക്കാന്‍ കച്ച് കെട്ടിയവര്‍ക്കാണ്. അതു നന്നയി നടക്കട്ടേ.. പക്ഷേ ‘ജസിയ’ ഇനി വരാതിരിക്കാന്‍ ഈ സംഘക്കാര്‍ ധാരാളം മതി കൂപ്പേ..

    ReplyDelete
  16. പ്രിയ രാജീവ്‌ ....
    ഞാന്‍ ഒരിക്കലും ഗുജറാത്ത്‌ കലാപത്തെ നല്ലതായി കണ്ടിട്ടില്ല . ഒരു കലാപവും ജനങള്‍ക്ക് നല്ലത് വരുത്താറില്ല ....
    പക്ഷെ ചില കാര്യങ്ങള്‍ പര്‍വതീകരിച്ച് എഴുതുന്നതിലെ ആനന്ദം എന്താണെന്നു എനിക്കും മന്സില്ലായിട്ടില്ല .
    കൂലിയുടെ കാര്യം പറഞ്ഞത് ശരിയാണ് , Capitalism, Communism എന്നിവ പറയുന്ന താങ്കളെപോലുള്ളവര്‍
    ഇല്ലാത്ത കാര്യങ്ങള്‍ എഴുതാന്‍ കാശു തന്നാലും വേണ്ട എന്ന് പറയുന്ന ചങ്കൂറ്റം ആണ് കാണിക്കേണ്ടത്
    CNN IBN ചാനെല്‍ താങ്കള്ള്‍ക്ക് അറിയും എന്ന് കരുതുന്നു അതിന്റെ നടത്തിപ്പുകാര്‍ ഗുജറാത്ത്‌ കലാപങ്ങള്‍ എരിവും
    പുളിവും ചേര്‍ത്ത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഗള്‍ഫില്‍ നിന്ന് കോടികള്‍ വാങ്ങിയതായി കേട്ടിരുന്നു .......
    മനുഷ്യാവകാശ പ്രവര്‍ത്തനം എന്ന് പറഞ്ഞു "Testa" നുണകള്‍ പ്രച്ചരിപ്പിച്ചതായി വാര്‍ത്തകള്‍ ഉണ്ട്...

    അവസാനമായി ഗുജറാത്ത്‌ എന്നാ സംസ്ഥാനം ഇന്ത്യയിലും അവിടെ ജനാധിപത്യവും ആണ് എന്നാണ് ഞാന്‍ മനസില്ലാക്കിയത്
    അതിനെ ഏകാധിപതി ആയ hitler ആയി താരതമ്യം ചെയ്യുന്ന താങ്കള്‍ ജനാധിപത്യ ബോധത്തെയും അവിടത്തെ ജനകളെ ആണ് പരിഹസിക്കുന്നത് ....

    ReplyDelete